എല്ലാവരും കിടന്നുറങ്ങിയത് ഒരു മുറിയിൽ; രാത്രിയിലെ മുട്ടി വിളിച്ചത് കേട്ട് വാതിൽ തുറന്നപ്പോൾ ഇരച്ചു കയറിയെത്തി മിഥുൻ ആദ്യം പെട്രോളൊഴിച്ചത് അമ്മയുടെ ദേഹത്ത്; ഇളയ കുട്ടിയേയും കൂട്ടി ഇറങ്ങി ഓടിയ മോളി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തീഗോളമായി നിൽക്കുന്ന മൂത്തമകളെ; തുടക്കത്തിൽ മിഥുനും ദേവികയും തമ്മിലുണ്ടായിരുന്നത് ബന്ധു എന്നതിന് അപ്പുറമുള്ള അടുപ്പം; മയക്കുമരുന്നിന് അടിമയെന്ന് അറിഞ്ഞ് ഒഴിവാക്കാൻ തുടങ്ങിയത് പ്രതികാരാഗ്നിയായി; ബൈക്കിൽ മിഥുൻ എത്തിയത് കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാൻ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: തങ്ങളുടെ പ്രിയപ്പെട്ടവളായിരുന്ന പാറുവിന് നേരിട്ട ദുർവ്വിധി ഉൾക്കൊള്ളാനാവാതെ അയൽവാസികൾ. അവർക്കെല്ലാം കുടംബത്തിലെ ഒരംഗമായിരുന്നു പാറു.ചിരിച്ച മുഖത്തോടെയും അടക്കവും ഒതുക്കവുള്ള പെരുമാറ്റവും സംസാര ശൈലികൊണ്ടും അവൾ അവരുടെ മനസ്സിൽ ചെറുതല്ലാത്ത ഇടം സ്വന്തമാക്കിയിരുന്നു. പഠിപ്പിൽ മികവുപുലർത്തിയിരുന്നതിനാൽ അമ്മ മോളി വീടിനടുത്തുതന്നെ മകൾക്ക് ട്യൂഷനും ഏർപ്പാടാക്കിയിരുന്നു. ഇവിടെ എത്തി ഇന്നലെ പകൽ മിഥുൻ ദേവികയെ കണ്ടിരുന്നെന്നാണ് ഒടുവിൽ പുറത്തുവന്നിട്ടുള്ള വിവരം.
ഇവിടെ വച്ച് കണ്ട് സംസാരിച്ചപ്പോൾ ദേവിക മിഥുനെ നിരാശപ്പെടുത്തുന്ന തരത്തിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവാമെന്നും ഇതിനെത്തുടർന്നുള്ള വൈരാഗ്യമായിരിക്കാം കുടംബത്തിലെ എല്ലാവരെയും ഒരുമിച്ച് കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് പെട്രോളുമായി മിഥുൻ എത്തിയതെന്നുമാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. മിഥുനും ദേവികയും തമ്മിൽ ബന്ധുക്കൾ എന്നതിനപ്പുറമുള്ള അടുപ്പം വളർന്നിരുന്നെന്നും ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നറിഞ്ഞതോടെ ദേവിക കണ്ടുമുട്ടലും സംസാരവും പരമാവധി ഒഴിവാക്കാൻ ശ്രമിച്ചിരുന്നു.
ദേവികയുടെ അവഗണന മനസ്സിലാക്കിയ മിഥുൻ ഭീഷിണിപ്പെടുത്തിയും പുറകെ നടന്നും തന്റെ ഉള്ളിലിരിപ്പ് നടപ്പിലാക്കാൻ ശ്രമിച്ചു. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ വിവരം വീട്ടുകാരെ അറിക്കുകയും പിതാവ് ഇൻഫോപാർക്ക് പൊലീസിൽ പാരാതി നൽകുകയും ചെയ്തിരുന്നു. ഈ പരാതിയിൽ പൊലീസ് ഇരുവീട്ടുകാരെയും വിളിച്ച് സംസാരിക്കുകയും മേലിൽ ദേവികയെ കാണാനും ശല്യം ചെയ്യാനും ശ്രമിക്കരുതെന്ന് നിർദ്ദേശിച്ച് മിഥുനെ പറഞ്ഞയയ്ക്കുകയുമായിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്നലെ ഇയാൾ ട്യൂഷൻ വീട്ടിലെത്തി മിഥുൻ ദേവികയെ കണ്ടത്.മയക്കുമരുന്ന് ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷമായിരിക്കാം മിഥുൻ ഈ ക്രൂരകൃത്യത്തിന് ഒരുമ്പെട്ടതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പെൺകുട്ടി നിന്നു കത്തുകയായിരുന്നു. ഇത് കണ്ട് ഒരാൾ വെള്ളം ഒഴിച്ചു. പിന്നാലെ പെൺകുട്ടി മറിഞ്ഞുവീഴുകയും അനക്കം നിലയ്ക്കുകയും ആയിരുന്നു. മരണം അവിടെ വച്ചു തന്നെ സംഭവിച്ചു. ഇതിനിടയിൽ നിലത്തുകിടന്ന പയ്യൻ അനങ്ങുന്നുണ്ടായിരുന്നെന്നും ഉടൻ ആമ്പുലൻസിൽ ഇരുവരെയും ആശുപത്രിയിൽ ആക്കുകയായിരുന്നെന്നും സംഭവം നടന്ന പാറുവിന്റെ വീട്ടിൽ ആദ്യം ഒടിയെത്തിയവരിൽ ഓരാളായ അയൽവാസി റഹ്മത്ത് വെളിപ്പെടുത്തി.
അമ്മ മോളി വീടിന് സമീപം നിലത്തുകിടന്ന് കരയുകയായിരുന്നെന്നും താൻ ചെന്ന് അവരെ പിടിച്ചെഴുന്നേൽപ്പിച്ചെന്നും ഈയവസരത്തിൽ തന്റെ ദേഹത്തും പെട്രോളായിരുന്നെന്നും ഇവർ കൂട്ടിച്ചേർത്തു. വീട്ടിൽ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നതെന്നാണ് അയൽവാസികൾക്ക് മനസ്സിലായിട്ടുള്ളത്. മിഥുൻ കതകിൽ മുട്ടിവിളിച്ചപ്പോൾ മുതിർന്നവരെല്ലാം ഉണർന്നിരുന്നു. ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് മിഥുൻ വീട്ടിലെത്തിയതെന്ന് ദേവികയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. വാതിൽ തുറന്ന പാടെ മിഥുൻ ബലം പ്രയോഗിച്ച് അകത്തുകടക്കുകയും മോളിയുടെ മേൽ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ഊറ്റുകയുമായിരുന്നു. തുടർന്ന് ദേവികയുടെ ദേഹത്തേയ്ക്കും പെട്രോൾ ഒഴിച്ചു.
അപകടം മനസ്സിലാക്കി മോളി ഇളയ കുട്ടിയെ എടുത്ത് പുറത്തേയ്ക്കോടി. പിന്നിൽ ദേവികയുണ്ടാവുമെന്നായിരുന്നു തന്റെ ധാരണയെന്നും തിരിഞ്ഞുനോക്കിയപ്പോൾ മകൾ നിന്ന് കത്തുന്നതാണ് കണ്ടെതെന്നുമാണ് മോളി അടുപ്പക്കാരോട് പങ്കിട്ട വിവരം. ദേവികയെ തടഞ്ഞുനിർത്തി മിഥുൻ തീകൊളുത്തുകയായിരുന്നിരിക്കാം എന്നാണ് ഇപ്പോൾ സംശയമുയർന്നിട്ടുള്ളത്. ദേവിക കത്തി നിലത്തുവീണതിന് പിന്നാലെ തീഗോളമായി മാറിയിരുന്ന മിഥുൻ മുറിക്ക് പുറത്തേയ്ക്കിറങ്ങാൻ ശ്രമിച്ചിരുന്നെന്നും ഇതിനിടയിൽ നിലത്തുവീണെന്നും വീണ്ടും ഇഴഞ്ഞ് വാതിൽപ്പടി കടക്കാൻ ശ്രമിച്ചെന്നുമാണ് സംഭവസ്ഥലത്തെത്തിയ അയൽവാസികൾ പുറത്തുവിട്ട വിവരം. ഇതിനിടെയാണ് ദേവികയുടെ അച്ഛന് പരിക്കേറ്റത്.
വിവരമറിഞ്ഞ്് വൻജനക്കൂട്ടം രാവിലെ സംഭവം നടന്ന വീട്ടിലേയ്ക്കെത്തിയിരുന്നു.ഇതിനകം തന്നെ പൊലീസ് വീടീന് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍