ബാലസുബ്രഹ്മണ്യത്തിന്റെ പകരക്കാരനെ ചൊല്ലി എസ്എൻഡിപിയും എൻഎസ്എസും തർക്കത്തിൽ; സെൻകുമാറിനെ മേധാവിയാക്കിയില്ലെങ്കിൽ അരുവിക്കരയിൽ കാണാമെന്ന് വെള്ളാപ്പള്ളി; ഡിജിപി നിയമനം കീറാമുട്ടിയാകുന്നു
തിരുവനന്തപുരം : സമുദായപ്രീണനം യു ഡി എഫിന്റെ ഭാഗമാകുമ്പോൾ നേരേ ചൊവ്വേ ഒരു നിയമനം പോലും നടത്താനാവാത്ത ഗതികേടിലാവും സർക്കാർ. ഇപ്പോൾ പുതിയ ഡി ജിപി നിയമനവും കീറാമുട്ടിയായിരിക്കുകയാണ് സർക്കാരിന്. ഈഴവ സമുദായാംഗമായ ഐപിഎസുകാരനെ ഡി ജി പി ആക്കണമെന്ന് എസ്. എൻ. ഡി. പി, അനുവദിക്കില്ലെന്ന് എൻ. എസ്. എസ്. തലവേദനയായപ്പോൾ ഡൽഹിയിൽനിന്നു മൂന്നാമതൊരാളെ ഇറക്കി പ്രശ്നം പരിഹരിക്കാൻ നീക്കം നടത്തുകയാണു സർക്കാർ.
ഓരോരോ കാലത്തു തലവേദനയുണ്ടാക്കിക്കൊണ്ടിരിക്കുന്ന തട്ടിപ്പ്, കോഴ കേസുകളേപ്പോലെ കുഴപ്പം പിടിച്ച പ്രശ്നത്തിലാണിപ്പോൾ കോൺഗ്രസ് പാർട്ടിയും യുഡിഎഫും. അടുത്ത ഡിജിപിയായി ആരെ നിയമിക്കണമെന്ന പ്രശ്നം കൈകാര്യം ചെയ്യുക അത്രയെളുപ്പമല്ല. ഈഴവ സമുദായത്തിലെ അംഗവും ഇപ്പോൾ കേരളത്തിലുള്ളതിൽ മുതിർന്ന ഐപിഎസ് ഓഫീസറുമായ ആളെ നിയമിക്കണമെന്നാണ് എസ്എൻഡിപി യോഗത്തിന്റെ ആവശ്യം. 'ഇല്ലെങ്കിൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ കാണിച്ചുതരും' എന്ന് എസ് എൻ ഡി പി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അറിയിച്ചതായാണ് വിവരം. മറ്റു തടസങ്ങളൊന്നും മുന്നിൽ ഇല്ലാത്തതിനാൽ ഈ ഉദ്യോഗസ്ഥനെത്തന്നെ ക്രമസമാധാന പരിപാലന ചുമതലയുള്ള ഡി ജി പിയാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ പദ്ധതി.
എന്നാൽ ഇതിനെ എൻ എസ് എസ് ആസ്ഥാനത്തുനിന്ന് എതിർത്തതായാണ് പുതിയ വിവരം. ഇതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തുവന്നു. ഈഴവ സമുദായത്തിൽപ്പെട്ട ഉദ്യോഗസ്ഥനെ നിയമിക്കുന്നതിൽ തനിക്ക് എതിർപ്പുണ്ടെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം നിലപാട് അറിയിച്ചുവത്രേ. ഇതോടെ വെട്ടിലായ മുഖ്യമന്ത്രി പകരം വഴി തേടി ഡൽഹിയിലേക്ക് ബന്ധപ്പെട്ടിരിക്കുകയാണ്. ഇതിനിടെയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നു. സെൻകുമാറിനെ അംഗീകരിക്കില്ലെന്ന് സുകുമാരൻ നായരും വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ തന്ത്രമാണ് ഡിജിപി നിയമനത്തിലെ എൻഎസ്എസിന്റെ എതിർപ്പിന് കാരണമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
അതിനിടെ ഡിജിപി നിയമനത്തിൽ സർക്കാരിൽ രണ്ടഭിപ്രായമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. സമയമാകുമ്പോൾ ഒരാളെ നിർദ്ദേശിക്കുമെന്നാണ് ചെന്നിത്തലയുടെ വാദം. എന്നാൽ ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് എ ഗ്രൂപ്പിനെതിരെ ചെന്നിത്തല നടത്തുന്ന നീക്കങ്ങൾ മുഖ്യമന്ത്രി തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ താൻ പറയുന്നത് കൂടി കേൾക്കുന്ന വ്യക്തിയെ ഡിജിപിയാക്കാനാണ് മുഖ്യമന്ത്രിയുടെ താൽപ്പര്യം. ഇല്ലെങ്കിൽ മന്ത്രിസഭയുടെ നിലനിൽപ്പിനെ പോലും ഭീഷണിയാക്കുന്ന തരത്തിലെ ഇടപെടൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന ആശങ്ക മുഖ്യമന്ത്രിക്കുണ്ട്. അതിനാലാണ് സെൻകുമാറിനെ ചുമതല ഏൽപ്പിക്കാൻ മുഖ്യമന്ത്രി കരുക്കൾ നീക്കിയത്. ഇതോടെ ചെന്നിത്തല സെൻകുമാറിനെതിരായ നിലപാട് എടുക്കകുയായിരുന്നുവെന്നാണ് സൂചന.
സെൻകുമാറിന് അനുകൂലമായി ഇഴവകാർഡ് വന്നതോടെ എൻഎസ്എസിനെ ചെന്നിത്തല കളത്തിലിറക്കി. ഡിജിപിയെ തീരുമാനിക്കാനുള്ള അവകാശം ആഭ്യന്തരമന്ത്രിക്കാണ്. അതിൽ ആരേയും കൈകടത്താൻ അനുവദിക്കരുതെന്ന് സുകുമാരൻ നായരോട് പറഞ്ഞു. അതോടെ സെൻകുമാറിനെതിരെ എൻഎസ്എസ് രംഗത്ത് എത്തി. സുകുമാരൻ നായരെ അനുനയിപ്പിക്കാൻ ഉമ്മൻ ചാണ്ടി നേരിട്ട് ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെയാണ് സെൻകുമാറിന് പകരക്കാരൻ എന്ന സാധ്യതയിലേക്ക് മുഖ്യമന്ത്രി നീങ്ങിയത്. എന്നാൽ ചെന്നിത്തല മുന്നോട്ട് വയ്ക്കുന്ന മഹേഷ് കുമാർ സിങ്ളെയെന്ന പേരിനോട് മുഖ്യമന്ത്രിക്ക് താൽപ്പര്യമില്ല. പക്ഷേ സാങ്കേതികത്വം ഉയർത്തി സിങ്ളെയെ പൊലീസ് മേധാവിയാക്കാനുള്ള ചെന്നിത്തലയുടെ നീക്കത്തെ അംഗീകരിക്കേണ്ടി വരുമെന്ന ഭയം എ ഗ്രൂപ്പിനുണ്ട്.
നിലവിലെ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം മെയ് 31 നു വിരമിക്കും. അതിനു മുമ്പ് പുതിയ ആളെ കണ്ടെത്തണം. ബിഎസ്എഫ് അഡീഷണൽ ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷിലുള്ള മഹേഷ് കുമാർ സിങ്ളയാണ് കേരള കേഡറിലെ സീനിയർ ഉദ്യോഗസ്ഥൻ. 1982 ബാച്ചുകാരനായ ഇദ്ദേഹത്തെ മടക്കിക്കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാൻ ഇപ്പോൾ നീക്കം നടക്കുന്നുണ്ട്്. എന്നാൽ ഒരു വർഷം മുമ്പു ഡപ്യൂട്ടേഷനിൽ പോയയാളെ മടക്കിക്കൊണ്ടു വരുന്ന കീഴ്വഴക്കം ശരിയല്ലെന്ന അഭിപ്രായം ശക്തമാണ്. മാത്രമല്ല, കേരളം വിട്ടു ഡപ്യൂട്ടേഷനിൽ പോയ ഓഫീസർ ഡി ജി പി പദവി മോഹിച്ചു മുഖ്യമന്ത്രിയെ നേരിൽ കണ്ടതു ചില കേന്ദ്രങ്ങൾക്കു സുഖിച്ചിട്ടില്ല
സിങ്ളെ അല്ലെങ്കിൽ ഇപ്പോൾ ജയിൽ ഡിജിപിയുടെ ചുമതല വഹിക്കുന്ന ടി പി സെൻകുമാറിനാണ് അടുത്ത സീനിയോറിറ്റി. എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾക്ക് വേണ്ടപ്പെട്ടവനല്ല എന്നതാണ് സെൻകുമാറിന്റെ അയോഗ്യത. മുഖം നോക്കാതെ നടപടിയെടുക്കുമെന്ന 'ദോഷ' വുമുണ്ട്്. മറിച്ചായിരുന്നെങ്കിൽ 1983 ഐപിഎസ് ബാച്ചുകാരായ അദ്ദേഹംതന്നെ കേരളത്തിന്റെ അടുത്ത ഡിജിപി ആകുമായിരുന്നു. 2008 മുതൽ കാക്കി ധരിക്കാൻ അദ്ദേഹത്തിനു ഇരുമുന്നണികളും അവസരം നൽകിയിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയെ ലാഭത്തിലാക്കിയതിൽ എംഡി ആയിരുന്ന സെൻകുമാറിന്റെ പങ്ക് വളരെ വലുതാണ്.
ഡിജിപി ആകാൻ താൽപര്യമുള്ള മഹേഷ് കുമാർ സിങ്ല തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ട് ബിഎസ്എഫ് വിടാനൊരുക്കമാണെന്ന് അറിയിച്ചിട്ടുണ്ട്. കേരള സർക്കാറിന് ഔദ്യോഗികമായി കത്തയയ്ക്കുകയും ഡെപ്യുട്ടേഷൻ റദ്ദാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുകയും ചെയ്തതായി സൂചനയുണ്ട്.
Stories you may Like
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- സോളാർ റിപ്പോർട്ടിൽ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
- 'ഷംസീർ മാപ്പ് പറയണമെന്നത് എൻഎസ്എസ് നിലപാട്, എസ്എൻഡിപി ആലോചിച്ചിട്ടില്ല'
- സാമ്പത്തിക തട്ടിപ്പ് കേസിൽ എസ് എൻ ഡി പി ശാഖാ പ്രസിഡന്റ് കസ്റ്റഡിയിൽ
- ഏക സിവിൽ കോഡിനൊപ്പം എസ് എൻ ഡി പി; നവോത്ഥാന സംരക്ഷണ സമിതിയിലും വേറിട്ട ശബ്ദം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍