ആഘോഷങ്ങൾക്കോ സദ്യ ഒരുക്കാനോ ഒപ്പംകൂടാതെ സെല്ലിന്റെ മൂലയ്ക്കിരുന്ന് പുസ്തകം വായിച്ചു; സഹതടവുകാരൻ ക്ഷണിച്ചപ്പോൾ അൻപതോളം റിമാൻഡ് പ്രതികൾക്കൊപ്പമിരുന്ന് പത്തുതരം കറികളും അടപായസവും ചേർത്ത് ഒണസദ്യയുണ്ടു; ഓണക്കളികളിൽ പങ്കെടുക്കാതെ ഭിത്തിയിൽ ചാരിയിരുന്ന് രാമായണം വായിച്ച് സമയം തള്ളിനീക്കി; ജോത്സ്യൻ ഉപദേശിച്ചതു പ്രകാരം മുടങ്ങാതെ നാമജപവും: ആഡംബരമായി ഓണം ആഘോഷിച്ചിരുന്ന ദിലീപിന്റെ ആദ്യ 'ജയിലോണം' കടന്നുപോയത് ഇങ്ങനെ
പ്രവീൺ സുകുമാരൻ
ആലുവ: സംസ്ഥാനത്തെ ജയിലുകളിലെല്ലാം ഇന്നലെ ഓണസദ്യ സംഘടിപ്പിച്ചപ്പോഴും താരസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത് ആലുവ സബ്ജയിലിൽ മാത്രം. നടിയെ ആക്രമിച്ച കേസിൽ ജയിലിലായ ജനപ്രിയതാരം ദിലീപിന്റെ സാന്നിധ്യമാണ് ഇവിടം ശ്രദ്ധേയമാക്കുന്നത്. തിരുവോണ ദിനമായ ഇന്നലെ അൻപതിലധികം റിമാൻഡ് തടവുകാർക്കൊപ്പം ഇരുന്നാണ് ദിലീപ് ഓണസദ്യ ഉണ്ടത്. പത്തുതരം കറികളും അടപായസവും അടക്കം കെങ്കേമമായ ഓണസദ്യയാണ് ജയിൽ വകുപ്പ് തടവുകാർക്കായി ഒരുക്കിയത്.
രാവിലെ തടവുകാർ തന്നെ ജയിൽ വളപ്പിൽ അത്തപ്പൂക്കളം ഒരുക്കി. തടവുകാരിലെ പാചക വിദഗ്ദ്ധർ അടുക്കളയിൽ സഹായികളായപ്പോൾ മറ്റു ചിലർ സെല്ലും പരിസരവും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. എന്നാൽ ഇതിലൊന്നും കൂടാതെ ഒറ്റയ്ക്ക് ഒരു മൂലയിലിരുന്ന് രാമായണ വായനയിലായിരുന്നു ജയപ്രിയ താരം. സദ്യ തയ്യാറായപ്പോൾ സഹതടവുകാർ തന്നെ ദിലീപിനെയും ഉണ്ണാൻ വിളിച്ചു. ജയിലിലെ കറികളെല്ലാം താരത്തിന് പെരുത്ത്്് ഇഷ്ടമായ പ്രതീതിയായരുന്നു. സദ്യ കഴിഞ്ഞ് തടവുകാർക്കായി ഓണക്കളികളും മത്സരങ്ങളുമൊക്കെ സംഘടിപ്പിച്ചിരുന്നെങ്കിലും ദിലീപ് അതിൽ നിന്നെല്ലാം വിട്ടുനിന്നു.
സദ്യ കഴിഞ്ഞ് നേരെ സെല്ലിലെത്തി വീണ്ടും വായന തുടർന്നു. സഹ തടവുകാർ നിർബന്ധിച്ചുവെങ്കിലും ദിലീപ് വായനയിൽ മുഴുകി. ഇടയ്ക്ക് നാമ ജപവും ഉണ്ടായതായി വാർഡന്മാർ പറഞ്ഞു. നാമം മുടക്കാറില്ല കുടുംബ ജോത്സ്യന്മാർ ആരോ ഉപദേശിച്ചതാണ് പോലും. എഴാം തിയ്യതി മുതൽ ദിലീപിന്റെ ദശയിൽ മാറ്റം വരുമെന്നും കാര്യങ്ങൾ അനുകൂലമായി മാറുമെന്നുമാണ് ജോത്സ്യ പ്രവചനം. ഇതിനിടെ ദിലീപിനെ കാണാൻ ഓണക്കാലത്ത് സന്ദർശക പ്രവാഹം തന്നെയുണ്ട്. ഇന്നും ചില പരിചയക്കാരും സുഹൃത്തുക്കളും ജയിലിൽ എത്തി.
ദിലീപിന്റെ അനുമതി ഉള്ളവരെ മാത്രമേ കൂടിക്കാഴ്ചക്ക് അനുവദിക്കുന്നുള്ളു, ഇന്നലെ നടൻ ജയറാം ഓണക്കോടിയുമായാണ് ദിലീപിനെ കാണാൻ ജയിലിലെത്തിയത്. നാദിർഷ, കലാഭവൻ ഷാജോൺ, കാവ്യാമാധവൻ, മകൾ മീനാക്ഷി, കാവ്യയുടെ അച്ഛൻ മാധവൻ, ആൽവിൻ ആന്റണി,സംവിധായകൻ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകൻ, ഏലൂർ ജോർജ് തുടങ്ങിയവരാണ് കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ദിലീപിനെ കാണാൻ ജയിലിൽ എത്തിയത്. ദിലീപിനെ കണ്ട മാത്രയിൽ കാവ്യ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. എന്നാൽ കാര്യമായ ഭാവവ്യത്യാസങ്ങളില്ലാതെയാണ് ദിലീപ് നിലകൊണ്ടതെന്ന് ജയിൽ അധികൃതർ നൽകിയ വിവരം.
ജയിൽ അധികൃതരെ പോലും ഞെട്ടിച്ചത് മീനാക്ഷിയായിരുന്നു. അച്ഛനെ കണ്ടപ്പോഴും കാവ്യ വികാരനിർഭരമായി പ്രതികരിച്ചപ്പോഴും കാര്യമായ ഭാവമാറ്റങ്ങളില്ലാതെയാണ് മീനാക്ഷി പ്രതികരിച്ചത്. അച്ഛനോട് കാര്യങ്ങൾ തിരക്കിയും അച്ഛൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും മീനാക്ഷി കാര്യങ്ങൾ കൂളായി കൈകാര്യം ചെയ്തു. അതേസമയം മീനാക്ഷി അച്ഛനെ കാണുന്നത് ഇതാദ്യമായല്ലെന്ന വിവരവും ജയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം തവണയാണ് അച്ഛനെ കാണാൻ മീനാക്ഷി എത്തിയത്. മുമ്പ് മാധ്യമങ്ങളുടെ കണ്ണിൽപെടാതെ ജയിലിൽ എത്തി മീനാക്ഷി അച്ഛനെ കണ്ടിരുന്നു എന്നാണ് മറുനാടന് ലഭിക്കുന്ന വിവരം. അതേസമയം കാവ്യ ദിലീപിനെ കാണാൻ എത്തുന്നത് ആദ്യമാണ് താനും. പൾസർ സുനി കാവ്യയുടെ പേര് പറയുകയും ഇതിനുള്ള തെളിവുകൾ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാവ്യ ദിലീപിനെ കാണാൻ എത്തിയത് കേസിന് പുതിയ മാനം നൽകുന്നുമുണ്ട്. കേസിൽ താൻ അറസ്റ്റിലാവുമോ എന്ന ഭയം കാവ്യയെ വേട്ടായാടുന്നുവെന്നാണ് വിവരം.
നാളെ രാവിലെയാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധം.രാവിലെ 8 മണി മുതൽ 10 വരെ പൊലീസ് കാവലിൽ ചടങ്ങിൽ പങ്കെടുക്കാനാണ് കോടതി അനുവാദം നൽകിയിരിക്കുന്നത്. ജയിലിൽ ആയതിന് ശേഷം ഇതുവരെ ദിലീപ് മുടി വെട്ടുകയോ താടി വടിക്കുകയോ ചെയ്തിട്ടില്ല, ജയിൽ മോചിതനായൽ ശബരി മലയിൽ പോകണമെന്നാണ് ബന്ധുക്കളോടു പറഞ്ഞിരിക്കുന്നത്്, താടിയും മുടിയു വളർത്തി സന്യാസിയെ പോലെയാവും ദീലീപ് നാളെ ശ്രാദ്ധത്തിനെത്തുക. ദിലീപിനെ ശ്രാദ്ധത്തിനെത്തിക്കുന്നതു മായി ബന്ധപ്പെട്ട് പ്രത്യേക സുരക്ഷ ആവിശ്യപ്പെട്ട് ജയിൽ വകുപ്പ് ആലുവ റൂറൽ പൊലീസ് മേധാവിക്ക് കത്തു നൽകിയിട്ടുണ്ട്.
അതിനിടെ ജാമ്യം തേടി ഓണത്തിനു ശേഷം വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അവധിക്കാല ബെഞ്ചിൽ ഹർജി നൽകിയാൽ അത് മാറ്റിവെയ്ക്കപ്പെടുമെന്നും അതുകൊണ്ട് പന്ത്രണ്ടാം തിയതി കഴിഞ്ഞെ ഹർജി നൽകുകയുള്ളുവെന്നും ദിലീപിന്റെ അടുത്ത ബന്ധു മറുനാടൻ മലയാളിയോടു പറഞ്ഞു. എഴാം തിയതി ഹർജി നൽകുമെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലന്നും അദ്ദേഹം വെളിപ്പെടുത്തി.
അവധിക്കാല ബെഞ്ചിൽ ഹർജി നൽകിയാൽ അത് മാറ്റി വെയ്ക്കപ്പെടുമെന്നും പിന്നീട് വരുന്ന ജഡ്്്ജി കേസ് എങ്ങനെ പരിഗണിക്കുമെന്ന് പറയാനാകില്ലന്നു അഭിഭാഷകർ ബന്ധുക്കളെ അറിയിച്ചിരുന്നു ഇതു കൊണ്ടു കൂടിയാണ് പന്ത്രണ്ടു കഴിഞ്ഞ് ഹർജി നൽകിയാൽ മതിയെന്ന് തീരുമാനിച്ചത്. മുമ്പ് ഹൈക്കോടതി രണ്ട് തവണയും സെഷൻസ് കോടതി ഒരു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നാണ് ഹൈക്കോടതി രണ്ട് തവണയും വിലയിരുത്തിയത്. കുറ്റകൃത്യത്തിൽ ദിലീപിന്റെ പങ്ക് പ്രഥമദൃഷ്ട്യ ബോധ്യമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി വിലയിരുത്തിയിരുന്നു. ഇരുന്നൂറിലധികം തെളിവുകളാണ് ദിലീപിനെതിരെ പോസിക്യൂഷൻ ഹാജരാക്കിയത്.
അതിനിടെ ദിലീപിനെ തുടക്കത്തിൽ പിന്തുണച്ച താരസംഘടന അമ്മ പിന്നീട് ദിലീപിനെതിരേ നിലപാട് സ്വീകരിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അമ്മയും നിലപാട് മാറ്റിയത്. എന്നാൽ ദിലീപിനെ അനുകൂലിച്ച് കൂടുതൽ താരങ്ങൾ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. അമ്മയിൽ നിന്നു ദിലീപിനെ പുറത്താക്കിയത് ശരിയായില്ല എന്നാണ് ചില താരങ്ങൾ നിലപാടെടുക്കുന്നത്. മാറ്റി നിർത്തിയാൽ മതിയായിരുന്നു. പുറത്താക്കിയതിലൂടെ ദിലീപ് കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്നും ഇവർ ആരോപിക്കുന്നു. അമ്മ ഭാരവാഹികൾ വരെ ഇപ്പോൾ ദിലീപിന് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയാണിപ്പോൾ.അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് കലാഭവൻ ഷാജോൺ. ഇദ്ദേഹം ഞായറാഴ്ച ദിലീപിനെ കാണാൻ ജയിലിൽ വന്നു. അറസ്റ്റിന് ശേഷം ദിലീപിന് പരസ്യമായി അമ്മ ഭാരവാഹി പിന്തുണ പ്രഖ്യാപിക്കുന്നത് ആദ്യമാണ്. പുറത്താക്കിയത് ശരിയായില്ല ദിലീപിനെ തിടുക്കത്തിൽ പുറത്താക്കിയതിനോട് ഷാജോണിന് യോജിപ്പില്ല. ഈ നിലപാടുള്ള നിരവധി താരങ്ങൾ ഇപ്പോഴുണ്ട്. ദിലീപിനെ ആവശ്യമാണെങ്കിൽ ട്രഷറർ സ്ഥാനത്തുനിന്നു മാറ്റി നിർത്തിയാൽ മതിയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. പ്രാഥമിക അംഗത്വം അറസ്റ്റുണ്ടായ ഉടനെ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത് അദ്ദേഹം കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്ന് ഇവർ പറയുന്നു.
കോടതി വിധി വന്ന ശേഷമാണ് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്. പുറത്താക്കിയതിനെതിരേ സിദ്ദീഖ് താരസംഘടന പുറത്താക്കിയതിനെതിരേ സിദ്ദീഖ് നിലപാട് എടുത്തിരുന്നു. കുറ്റവാളിയായി വിചാരണ നടത്താൻ മാധ്യമങ്ങൾക്ക് അവസരമൊരുക്കുന്നതാണ് അമ്മയുടെ നടപടിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അമ്മ പുറത്താക്കിയതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ദിലീപിനെ പുറത്താക്കിയത്. എന്നാൽ ദിലീപ് മുൻകൈയെടുത്ത് രൂപീകരിച്ച തിയേറ്റർ ഉടമകളുടെ സംഘടന ദിലീപിനെ അധ്യക്ഷ സ്ഥാനത്ത് നിന്നു മാറ്റി നിർത്തുക മാത്രമാണ് ചെയ്തത്. എക്സിക്യൂട്ടീവ് ചേർന്നില്ല ദിലീപിനെ പുറത്താക്കിയതിന് ശേഷം അമ്മ എക്സിക്യുട്ടീവ് യോഗം ചേർന്നിട്ടില്ല.
ദിലീപ് അനുകൂലികളായ അംഗങ്ങളുടെ വിമർശനം ഭയന്നാണ് യോഗം വിളിക്കാത്തതെന്ന് ആക്ഷേപമുണ്ട്. ദിലീപിനെ പുറത്താക്കിയ യോഗം ചേർന്നത് മമ്മൂട്ടിയുടെ വീട്ടിലായിരുന്നു. അടിയന്തര എക്സിക്യുട്ടീവ് അടിയന്തര എക്സിക്യുട്ടീവ് യോഗം ചേർന്നാണ് ദിലീപിനെ പുറത്താക്കുന്ന തീരുമാനം കൈക്കൊണ്ടത്. മമ്മൂട്ടിയുടെ വീട്ടിലായിരുന്നു യോഗം. മോഹൻലാലും പങ്കെടുത്തിരുന്നു. പൃഥ്വിരാജും രമ്യാനമ്പീശനും കടുത്ത നിലപാടാണ് അന്ന് സ്വീകരിച്ചത്.പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ പ്രധാന അംഗങ്ങളെല്ലാം ദിലീപിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇടതുപക്ഷ നിലപാടുള്ള അംഗങ്ങളെ മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പൊലീസ് നടപടിയെ വിമർശിക്കാത്തത് താരങ്ങളുടെ ഇടതുസർക്കാരിനോടുള്ള വിധേയത്വമാണെന്നും ദിലീപിനെ അനുകൂലിക്കുന്നവർ കുറ്റപ്പെടുത്തുന്നു. ഇന്നസെന്റും മമ്മൂട്ടിയും നിലവിൽ അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഇന്നസെന്റാണ്. ജനറൽ സെക്രട്ടറി മമ്മൂട്ടിയും. ഇരുവരെയും മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സംഘടന നിർജീവമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഗണേശ് കുമാർ അയച്ച കത്തും ഈ ലക്ഷ്യത്തോടെ ആയിരുന്നുവെന്നാണ് ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്