പെൻഷനും ശമ്പളവും ഉൾപ്പെടെ മൂന്നര ലക്ഷം ശമ്പളം വാങ്ങുന്ന ഡയറക്റുടെ ഭാര്യാ സഹോദരൻ; മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ മകൻ ഡോ രാമൻ കുട്ടിക്ക് കരാർ അടിസ്ഥാനത്തിൽ കൊടുക്കുന്നത് പ്രതിമാസം 2.20ലക്ഷം; റേഡിയോളജിയിലെ പ്രൊഫസർക്ക് വിരമിച്ച ശേഷം ശമ്പളം വെറും 1.01 ലക്ഷവും; 2012 മുതൽ രണ്ട് ജീവനക്കാർ വാങ്ങിയ അധിക തുകയും വേണ്ട; വിരമിച്ച ശേഷം ജോലി ചെയ്യുന്നയാളുടെ വീട്ടലവൻസും നിയമ വിരുദ്ധം; പാവപ്പെട്ടവർക്ക് ചികിൽസയില്ലെന്ന് പറയുന്ന ശ്രീചിത്രയിൽ ഇഷ്ടക്കാർക്ക് എല്ലാം ഇഷ്ടം പോലെ
എം മനോജ് കുമാർ
തിരുവനന്തപുരം: സൗജന്യ ചികിൽസ നിർത്തലാക്കി പാവങ്ങളെ ദ്രോഹിക്കുന്ന ശ്രീ ചിത്രാ മെഡിക്കൽ ഇൻസിറ്റിറ്റിയൂട്ടിൽ ഇഷ്ടക്കാർക്ക് സുഖവാസം. പെൻഷൻ പറ്റിയവർക്ക് വാരിക്കോരി കൊടുക്കും. ഓഡിറ്റ് വിഭാഗം തിരിമറി കണ്ടെത്തിയാൽ പണം തിരികെ വാങ്ങില്ല. പെൻഷൻ പറ്റിയ ശേഷം തുടരുന്ന ഡെപ്യൂട്ടി ഡയറക്ടർക്ക് വീട് അലവൻസും നൽകുന്നു. ഇങ്ങനെ സർവ്വത്ര അഴിമതി. ഇതിൽ പെൻഷൻ പറ്റിയ ഡോക്ടർക്ക് വൻതുക നൽകി തുടരാൻ അനുവദിക്കുന്ന വിചിത്ര നടപടിയും ഉണ്ട്. കമ്മ്യൂണിറ്റ് മെഡിസിൻ ഡോക്ടറും മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകനുമായി ഡോ രാമൻകുട്ടിക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. ഇങ്ങനെ പാവങ്ങളുടെ ചികിൽസ നിഷേധിക്കുന്ന സ്ഥാപനത്തിൽ മാനേജ്മെന്റിന്റെ ഇഷ്ടക്കാർക്ക് നല്ലകാലം മാത്രമാണ്.
സി അച്യുതമേനോൻ സെന്ററിലാണ് വി രാമൻകുട്ടി ഡോക്ടറുടെ ജോലി. പെൻഷനായ ശേഷവും തുടരാൻ അനുവദിച്ചു. പബ്ലിക് ഹെൽത്തിൽ ജോലി ചെയ്യുന്ന രാമൻകുട്ടിക്ക് പ്രതിമാസം 2.20 ലക്ഷം രൂപ ശമ്പളമായി കിട്ടുന്നു. ഇതിനൊപ്പം പെൻഷനും. അതായത് മൂന്നരലക്ഷത്തിൽ അധികം രൂപ മാസം രാമൻകുട്ടിക്ക് കിട്ടും വിധമാണ് പെൻഷൻ കഴിഞ്ഞും ജോലി ചെയ്യാൻ അവസരമൊരുക്കുന്നത്. റേഡിയോളജി വിഭാഗത്തിൽ പ്രൊഫസറായ കപില മൂർത്തിക്ക് കിട്ടുന്നത് ഒരുലക്ഷം രൂപ മാത്രമാണ്. കപില മൂർത്തിയും റിട്ടർ ചെയ്ത ശേഷം തുടരുന്ന ഡോക്ടറാണ്. അതായത് രാമൻകുട്ടിക്കും കപില മൂർത്തിക്കും കൊടുക്കുന്ന ശമ്പളത്തിൽ വലിയ വ്യത്യാസം ഉണ്ടെന്നതാണ് വസ്തുത. ശ്രീചിത്രയുടെ ഡയറക്ടർ ആശാ കിഷോറിന്റെ സഹോദരി ഭർത്താവാണ് രാമൻകുട്ടി. അതായത് ബന്ധവിന് വഴിവട്ട ശമ്പളം കൊടുക്കുകയാണ് ആശാ കിഷോറിന്റെ നേതൃത്വത്തിലെ ഭരണ സമിതി എന്നതാണ് ഉയരുന്ന ആരോപണം.
ഇതിനൊപ്പമാണ് ലാബിലെ സയന്റിഫിക് ഓഫീസറായ സുലൈഖ ബേബിക്ക്
നൽകിയ കൂടുതൽ തുക തിരിച്ചു പിടിക്കേണ്ടെന്ന ഉത്തരവും. 2012ൽ ഇവർക്ക് നിയമവിരുദ്ധമായി പ്രെമോഷൻ കിട്ടിയരുന്നു. ഇത് ഇന്റേണൽ ഓഡിറ്റിൽ കണ്ടെത്തി. 2012 മുതൽ ഇവർക്ക് കൊടുത്ത തുക തിരിച്ചു പിടിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഈ തുക എഴുതി തള്ളനാണ് ഡയറക്ടർ ബോർഡിന്റെ തീരുമാനം. സാധാരണ ഗതിയിൽ ഇവരുടെ ഭാവി ശമ്പളത്തിൽ നിന്ന് ഈ തുക പിടിക്കാനണ് തീരുമാനം എടുക്കേണ്ടി ഇരുന്നത്. അല്ലാത്ത പക്ഷം അവരിൽ നിന്ന് നേരിട്ട് ഈടാക്കണമായിരുന്നു. ഇത് രണ്ടുമല്ലെങ്കിൽ നിയമവിരുദ്ധമായി ഇവർക്ക് പ്രെമോഷൻ കൊടുത്ത ഉദ്യോഗസ്ഥയുടെ പിഴവാണ് ഈ അനാവശ്യ ചെലവ്. അതുകൊണ്ട് തന്നെ അവരിൽ നിന്ന് ഈടാക്കണം. ഇതൊന്നും ചെയ്യാതെ തുകയേ വേണ്ടെന്ന് തീരുമാനിച്ചതും വിവാദമായിട്ടുണ്ട്. 2012 മുതലായതു കൊണ്ട് തന്നെ വലിയൊരു തുക ഇത്തരത്തിൽ ശ്രീചിത്രയിൽ നിന്നും നഷ്ടമാകും.
അഡ്മിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഗിരിജാ വല്ലഭനും കരാറിലൂടെയാണ് പ്രവർത്തിക്കുന്നത്. വിരമിച്ച ശേഷം സർവ്വീസിൽ തുടരുന്ന ഗിരിജാ വല്ലഭവന് വീട് അലവൻസ് അനുവദിക്കുന്നുണ്ട്. ഇതും നിയമ വിരുദ്ധമാണ്. റിട്ടർ ചെയ്തവർക്ക് വീട് അലവൻസ് അനുവദിക്കരുതെന്ന ചട്ടമാണ് ലംഘിക്കപ്പെടുന്നത്. ഇതെല്ലാം ഡൽഹിയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടുകഴിഞ്ഞു. ഓഡിറ്റ് വിഭാഗം പരിശോധിക്കുകയും ചെയ്യും. ഇങ്ങനെ ശ്രീചിത്രയുടെ തുക പലവഴിക്ക് ചെലവഴിക്കുന്ന സ്ഥാപനമാണ് സൗജന്യ ചികിൽസ ഒഴിവാക്കിയുള്ള ധനസമാഹരണത്തിന് ഇറങ്ങുന്നത്. ശ്രീചിത്രയുടെ പല നടപടികളും ഇതിനോടകം വിവാദമായിട്ടുണ്ട്. ക്യാൻസർ ചികിൽസയിലെ മരുന്നു കണ്ടെത്തൽ ഉൾപ്പെടെയുള്ളവ ഇതിൽ പെടും. ഇതിനിടെയാണ് സാമ്പത്തിക ധൂർത്തിന്റെ പുതിയ വിവാദവും എത്തുന്നത്.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ചികിത്സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ ആവശ്യപ്പെടുന്നതാണ്. നിലവിൽ കിട്ടിക്കൊണ്ടിരുന്ന സൗജന്യ ചികിത്സ വെട്ടിക്കുറയ്ക്കേണ്ട യാതൊരു സാഹചര്യവുമില്ല. ശ്രീചിത്രയിൽ അർഹിക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാൽ സൗജന്യ ചികിത്സയ്ക്ക് പുതിയ മാനദണ്ഡം ഏർപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെക്കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും ഇപ്പോഴും ചേർന്നിട്ടില്ല. കാർഡിയോളജി, ന്യൂറോളജി, സൂപ്പർ സ്പെഷ്യാലിറ്റി, ചികിത്സ സംവിധാനമുള്ള ആശുപത്രിയാണ് ശ്രീചിത്ര. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ശ്രീചിത്രയെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ പാവപ്പെട്ടവർക്ക് ചികിൽസ നിഷേധിക്കുന്ന സ്ഥാപനമാണ് ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും പണം വാരിക്കോരി കൊടുക്കുന്നത്.
വീട്ടിൽ ശൗചാലയവും കളർ ടി.വി.യുമുണ്ടെങ്കിൽ ശ്രീചിത്രയിൽ ബി.പി.എലുകാർക്കും സൗജന്യചികിത്സ ലഭിക്കില്ലെന്നതാണ് പുതിയ നയം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് പൂർണ സൗജന്യചികിത്സ ലഭിക്കാൻ ശീചിത്ര പുറത്തിറക്കിയ ഒമ്പത് മാനദണ്ഡങ്ങളിലാണ് ഇവയും ഉൾപ്പെടുത്തിയിട്ടുള്ളത്. ഒമ്പതിൽ ഏഴെണ്ണമെങ്കിലും പാലിക്കുന്നവർക്ക് മാത്രമേ പൂർണ ഇളവിന് അർഹതയുള്ളൂ. രോഗികളുടെ സാമൂഹിക- സാമ്പത്തിക സ്ഥിതി വിലയിരുത്താനാണ് ഈ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കുന്നത്. പൂർണമായ ചികിത്സാ ഇളവുകൾ നിരാലംബർക്ക് മാത്രമായി ചുരുക്കുകയും ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട മറ്റുള്ളവർക്ക് നൽകിയിരുന്ന ഇളവ് 30 ശതമാനമായി ചുരുക്കുകയുമാണ് ചെയ്തത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന എ.പി.എലുകാർക്ക് നേരത്തേ അനുവദിച്ചിരുന്ന സൗജന്യങ്ങളും ഉപേക്ഷിച്ചു. ചികിത്സാ ഇളവുകൾ എടുത്തുകളഞ്ഞതിനെതിരേ കടുത്ത പ്രതിഷേധമാണുയരുന്നത്. ഇത്തരത്തിലൊരു സ്ഥാപനമാണ് മുൻ മുഖ്യമന്ത്രിയായ അച്യുതമേനോന്റെ മകന് പെൻഷനും ശമ്പളവും ഒരുമിച്ച് കിട്ടാൻ സാഹചര്യമൊരുക്കുന്നത്. പാവം രോഗികളോട് കണ്ണടയ്ക്കുന്ന സമീപനമാണ് ശ്രീചിത്ര എടുക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കാരുണ്യ, ആരോഗ്യസുരക്ഷാപദ്ധതി ശ്രീചിത്ര നടപ്പാക്കുന്നില്ല. കാരുണ്യയിൽ നിശ്ചയിച്ചിട്ടുള്ള പല ചികിത്സാനിരക്കുകളും സ്വീകാര്യമല്ലെന്ന നിലപാടിലാണ് ശ്രീചിത്ര. സംസ്ഥാന സർക്കാർ സാമ്പത്തിക പിന്തുണ നൽയാൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ധാരണാപത്രം ഒപ്പിടാമെന്നാണ് ആശുപത്രി അധികൃതർ സർക്കാരിനെ അറിയിച്ചത്. ഇതിൽ ധനവകുപ്പ് മറുപടി നൽകിയിട്ടില്ല. ആയുഷ്മാൻഭാരത് കെ.എ.,എസ്പി. പദ്ധതി പൂർണമായി നടപ്പാക്കുന്നതുവരെ ബി.പി.എൽ. വിഭാഗത്തിന് ചികിത്സാസൗജന്യം ഉറപ്പാക്കാനാണ് സാമൂഹികസാമ്പത്തികസ്ഥിതി വിലയിരുത്തൽ ആരംഭിച്ചതെന്ന് ശ്രീചിത്ര അധികൃതർ വിശദീകരിക്കുന്നു. ഇതിനിടെയാണ് പുതിയ വിവാദങ്ങൾ എത്തുന്നത്. ശ്രീചിത്രയിൽ ചികിൽസാ ഇളവുകൾ വെട്ടിക്കുറച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു കഴിഞ്ഞു. ഡയറക്ടറോട് കമ്മിഷൻ വിശദീകരണം തേടി. തിരുവനന്തപുരം ശ്രീചിത്രയിൽ ചികിൽസാ ഇളവുകൾ വെട്ടിക്കുറച്ചതോടെ രോഗികൾ നെട്ടോട്ടമോടുകയാണ്.
ശ്രീചിത്ര ആശുപത്രിയിൽ പാവപ്പെട്ട രോഗികളുടെ ചികിൽസാ ഇളവുകൾ വെട്ടിക്കുറച്ചതിനെതിരെ ഡോക്ടർമാരുൾപ്പെടെ ജീവനക്കാർ പ്രതിഷേധത്തിലായിരുന്നു. ഉയർന്ന തസ്തികകളിലെ പരിധി കടന്നുള്ള ശമ്പള വർധനയും മാനേജ്മെന്റിന്റെ പിടിപ്പുകേടും സ്ഥാപനത്തെ വൻ പ്രതിസന്ധിയിലാക്കിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം. നേരത്തെ ബിപിഎൽ റേഷൻ കാർഡും ആധാർ കാർഡും ഹാജരാക്കിയാൽ നിരക്ക് ഇളവ് ലഭിക്കുമായിരുന്നു. സ്ഥിരവരുമാനം ഇല്ലാത്തവർ, സ്വന്തമായി വീടില്ലാത്തവർ കുടുംബത്തിൽ വിധവകളോ മാറാ രോഗികൾ ഉള്ളവർ തുടങ്ങി ഏഴ് നിബന്ധനകൾ രേഖകൾ സഹിതം പാലിച്ചാലേ ഇനി നിരക്കിളവ് ലഭിക്കൂ. അഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന കാസ്പ് ഇൻഷുറൻസ് പദ്ധതിയും ശ്രീചിത്ര നടപ്പാക്കിയിട്ടില്ല. ഇതിനു പുറമെയാണ് നിലവിലെ ചികിൽസാ ആനുകൂല്യങ്ങൾ കൂടി വെട്ടിക്കുറച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്