കേരളത്തെ കൊള്ളയടിച്ച് വീണ്ടും മണിചെയിൻ തട്ടിപ്പ്: തമിഴ്നാട് കമ്പനി മൂന്നര വർഷം കൊണ്ട് തട്ടിയെടുത്തത് 1200 കോടി; വാഗ്ദാനം ചെയ്തത് 30 ശതമാനം ലാഭവിഹിതം; കോടികൾ കീശയിലാക്കി ഡയറക്ടർ ഉമാശങ്കറും കൂട്ടാളികളും മുങ്ങി; തട്ടിപ്പിൽ മനംനൊന്ത് ജീവനൊടുക്കിയത് 22 ഏജന്റുമാർ; കമ്പനി ഓഫീസ് പ്രവർത്തിച്ചത് കരമനയിലും പാറശാലയിലും; നിക്ഷേപകരെ വലയിലാക്കിയത് തമിഴ്നാട്ടിൽ ആയിരം കോടിയിലേറെ തട്ടിച്ച കമ്പനി; ലീ കാപ്പിറ്റലിന് പിന്നാലെ കേരളത്തെ നടുക്കിയ തട്ടിപ്പിന്റെ വിവരങ്ങൾ മറുനാടൻ പുറത്തുവിടുന്നു
പി.വിനയചന്ദ്രൻ
തിരുവനന്തപുരം: കേരളത്തെ കൊള്ളയടിച്ച് വീണ്ടും മണിചെയിൻ തട്ടിപ്പ്. തമിഴ്നാട്ടിലെ മധുര ആസ്ഥാനമായ ഡിസ്ക് അസറ്റ് ലീഡ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തുടനീളം ഓഫീസ് തുറന്ന് 100 കോടിയിലേറെ രൂപ തട്ടിച്ചെടുത്തെന്ന് നിക്ഷേപകർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശിന് പരാതി നൽകി. തമിഴ്നാട്ടിൽ ആയിരം കോടിയിലേറെ തട്ടിച്ച കമ്പനിയാണ് കേരളത്തിലും നിക്ഷേപകരെ വലയിലാക്കിയത്. 22 ശാഖകളാണ് കമ്പനിക്ക് കേരളത്തിലുണ്ടായിരുന്നത്.
തട്ടിപ്പിനിരയായതിൽ മനംനൊന്ത് 22 ഏജന്റുമാർ ഇതുവരെ ആത്മഹത്യ ചെയ്തതായി നിക്ഷേപകർ പറയുന്നു. 49 ഓഹരിയുടമകളാണ് കമ്പനിക്കുള്ളത്. കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ വകുപ്പിന്റെയും റിസർവ് ബാങ്കിന്റെയും അനുമതിയോടെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്നാണ് ഉടമകൾ നിക്ഷേപകരെ ധരിപ്പിച്ചിരുന്നത്. കേന്ദ്ര കമ്പനികാര്യ വകുപ്പിൽ 2006 ഏപ്രിൽ 20ന് ഡിസ്ക് അസറ്റ് പ്രൊമോട്ടർ ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ കമ്പനിയായി രജിസ്റ്റർ ചെയ്തതിന്റെ പ്രിന്റ്ഔട്ട് കാട്ടിയാണ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചത്.
തിരുവനന്തപുരത്ത് പാറശാലയിലും കരമന വിജയ് ടവറിലും ഓഫീസ് തുറന്നാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. പ്രതിമാസം 100രൂപ മുതൽ 10,000രൂപ വരെ നിക്ഷേപിക്കുന്നവർക്ക് 30 ശതമാനം ലാഭവിഹിതം നൽകുമെന്നും ഈ തുക നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. കമ്പനിയുടമകൾ കേരളത്തിലും തമിഴ്നാട്ടിലുമായി 1200 കോടി പിരിച്ചെടുത്തെന്നാണ് നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ പറയുന്നത്. കമ്പനി ചെയർമാൻ ഉമാശങ്കർ, ഡയറക്ടർ വിവേകാനന്ദം ജനാർദ്ദനൻ എന്നിവർക്കെതിരെയാണ് തിരുവനന്തപുരത്ത് പരാതി നൽകിയിട്ടുള്ളത്.
36 മാസം, 63 മാസം, 60 മാസം തവണകളായാണ് കമ്പനി നിക്ഷേപം സ്വീകരിച്ചത്. കാലാവധി പൂർത്തിയാവുമ്പോൾ 12.5ശതമാനം പലിശയോടെ നിക്ഷേപം തിരിച്ചുനൽകുമെന്നായിരുന്നു വാഗ്ദാനം. മൂന്നരവർഷമായിട്ടും ഒരാൾക്ക് പോലും പണം തിരിച്ചുകിട്ടാതായതോടെയാണ് തങ്ങൾ തട്ടിപ്പിനിരയായെന്ന് നിക്ഷേപകർ മനസിലാക്കിയത്. കമ്പനിക്ക് തമിഴ്നാട്ടിൽ 5500 ഏക്കർ സ്ഥലവും പല ബാങ്കുകളിലായി 1800കോടി നിക്ഷേപവുമുണ്ടെന്ന് നിക്ഷേപകർ പറയുന്നു. എന്നാൽ ഈ നിക്ഷേപവും സ്വത്തുക്കളും ബിനാമികളുടെ പേരിൽ മാറ്റി നിക്ഷേപകരെ വഞ്ചിക്കുകയാണെന്നും ആരോപണമുണ്ട്. നേരത്തേ ചില നിക്ഷേപകർ പ്രശ്നമുണ്ടാക്കിയപ്പോൾ അവരുടെ ബോണ്ട് രസീത്, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവയെല്ലാം കമ്പനി കൈക്കലാക്കിയിരുന്നു. പിന്നാലെ 22ശാഖകളും അടച്ചുപൂട്ടി കമ്പനിയുടമകൾ സ്ഥലംവിട്ടു. ഇപ്പോൾ നിക്ഷേപകരുടെ കൈയിൽ ഒരു തെളിവുമില്ലാത്ത സ്ഥിതിയാണ്.
തമിഴ്നാട്ടിലെ നിക്ഷേപകർ നേരത്തേ കമ്പനിക്കെതിരേ മധുര കോടതിയിൽ കേസുകൊടുത്തിരുന്നു. കേസ് നിസാരകാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോകാനാണ് കമ്പനി ശ്രമിച്ചത്. പിന്നീട് ചെന്നൈ ഹൈക്കോടതിയിലേക്ക് കേസ് മാറ്റി. 2011ൽ ഹൈക്കോടതി 11 കമ്മിഷണർമാരെ നിയമിച്ചു. 90 ദിവസത്തിനകം പണം തിരികെനൽകണമെന്ന് ഉത്തരവുണ്ടായിട്ടും ഇതുവരെ ആർക്കും പണം കിട്ടിയില്ല. ഡയറക്ടർമാരടക്കം ചിലർക്ക് ജയിൽ ശിക്ഷ ലഭിച്ചതായും നിക്ഷേപകർ പറയുന്നു. പണം തിരിച്ചുകിട്ടാനായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്ത് ഇറങ്ങാനാണ് നിക്ഷേപകരുടെ തീരുമാനം.
സാധാരണക്കാരനെ വിഴുങ്ങിയ ലീ കാപ്പിറ്റൽ
വമ്പൻ പലിശ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം മുന്നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ലീകാപ്പിറ്റൽ നടത്തിയത്. ഉടമ സന്തോഷ് കുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 2013 ജൂലായിലാണ് ലീ കാപ്പിറ്റൽ തട്ടിപ്പ് പുറത്തായത്. ജൂലായ് 16ന് ഇയാൾക്കെതിരേ തിരുവനന്തപുരത്ത് കേസെടുക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിച്ചിട്ടും സന്തോഷിന്റെ പൊടിപോലും കണ്ടുപിടിക്കാനായില്ല. കൊല്ലം നിലമേൽ സ്വദേശിയായ സന്തോഷ്കുമാർ തലസ്ഥാനത്ത് ഉന്നതരുടെ സംരക്ഷണയിൽ വിലസുകയാണ്. കൊല്ലം ജില്ലയിലെ ആയൂരിൽ ഇന്നോവ കാറിൽ സന്തോഷ് കറങ്ങുന്നതായും അവിടത്തെ ബിയർ പാർലറിലെത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കൊച്ചിൻ സ്റ്റോക് എക്സ്ചേഞ്ചിലേയും മുംബൈയിലെ യൂണിവേഴ്സൽ കൊമ്മോദിറ്റി എക്സ്ചേഞ്ച് ലിമിറ്റഡിലേയും രജിസ്ട്രേഷൻ ഉപയോഗിച്ച് കേരളത്തിലുടനീളം ശാഖകൾ തുറന്ന് 300 കോടിയിലേറെ രൂപയാണ് സന്തോഷ്കുമാർ സമാഹരിച്ചത്. നൂറു രൂപയ്ക്ക് അഞ്ചുരൂപ പലിശ വാഗ്ദാനം ചെയ്ത് പത്തുവർഷമായി സന്തോഷ്കുമാർ നിക്ഷേപം സ്വീകരിക്കുകയായിരുന്നു.2013 മാർച്ച് വരെ ഇടപാടുകാർക്ക് പലിശ നൽകിയിരുന്നു. നിക്ഷപമായി സ്വീകരിച്ച പണമുപയോഗിച്ച് ഓൺലൈൻ ഓഹരിവ്യാപാരം നടത്തുകയായിരുന്നു രീതി. കോയമ്പത്തൂരിലും ബാംഗ്ലൂരിലുമടക്കം ശാഖകളുള്ള കമ്പനിയിൽ പതിനായിരത്തിലധികം പേർ ലക്ഷങ്ങൾ നിക്ഷേപിച്ചു. വസ്തു വിറ്റുപോലും ചിലർ ലക്ഷങ്ങൾ നിക്ഷേപം നടത്തിയി. ലീ കാപിറ്റൽ സർവീസസ് ഗോൾഡ് തേജസ് എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചിരുന്നു. ഇതിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 60,000 രൂപയായിരുന്നു. ഇതിൽ മാത്രം 2400 പേർ നിക്ഷേപം നടത്തിയിരുന്നു.
നിക്ഷേപകർക്ക് ഒരു ഗ്രാം സ്വർണവും 3,500 രൂപയും ഇൻസെന്റീവായി നൽകി. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ നിക്ഷേപം സ്വീകരിച്ചത്. 45 കോടിയോളം രൂപ ഇത്തരത്തിൽ സമാഹരിച്ചു. വ്യാജരേഖകൾ നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിലും (സെബി) സന്തോഷ് രജിസ്ട്രേഷൻ നേടിയിരുന്നു.
ഈ രജിസ്ട്രേഷനുകൾ ഉപയോഗിച്ച് കേരളത്തിലുടനീളം എട്ട് ശാഖകളും തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിലും ശാഖകൾ തുറന്ന് സന്തോഷ് തട്ടിപ്പ് നടത്തുകയായിരുന്നു. കേസെടുത്തതിനെത്തുടർന്ന് ബാംഗ്ളൂരിലേക്കും പഞ്ചാബിലേക്കും മുങ്ങിയ സന്തോഷ് ഉന്നതരുടെ സംരക്ഷണം ലഭിച്ചതോടെയാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍