പുലർച്ചെ മൂന്നു വയസുകാരന് വയ്യാതായി; ലൈറ്റിട്ടപ്പോൾ അമ്മ കണ്ടത് മുറിക്കുള്ളിൽ നിന്നും ഇഴഞ്ഞു പോകുന്ന പാമ്പിനെ; പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് കണ്ണുകൾ തുറക്കാൻ കഴിയാത്ത നിലയിൽ; ആംബുലൻസിൽ വെച്ച് ആന്റിവെനം നൽകിയും മാനുവലായി വെന്റിലെറ്റർ പ്രവർത്തിപ്പിച്ചും കുട്ടിയെ കോട്ടയം ഐസിഎച്ച്എമ്മിൽ എത്തിച്ചു; സ്വന്തം ആരോഗ്യാവസ്ഥ പരിഗണിക്കാതെ കൂടെ പോയത് ആറാഴ്ച്ച ഗർഭിണിയായ ഡോക്ടർ നിഷാന; മൂന്നു വയസുകാരന്റെ ജീവൻ പൊന്നുപോലെ കാത്ത ഡോക്ടർമാർക്ക് എങ്ങും കൈയടി
എം മനോജ് കുമാർ
പത്തനംതിട്ട: ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സ നൽകുന്നതിൽ വന്ന വീഴ്ചയാണ് ബത്തേരിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷെഹ്ല ഷെറിന്റെ ജീവനെടുത്തത്. ഈ വിദ്യാർത്ഥിനിയുടെ മരണത്തിൽ പൊതുവിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും പ്രതിക്കൂട്ടിൽ തുടരുകയുമാണ്. ഷെഹ്ല ഷെറിന്റെ മരണം ആരോഗ്യവകുപ്പിന്റെ യശസ്സിനു ഇടിവ് തട്ടിച്ചപ്പോൾ പത്തനംതിട്ടയിൽ നിന്നും വരുന്ന പാമ്പ് കടിയുടെ മറ്റൊരു വാർത്ത ഇതേ ആരോഗ്യവകുപ്പിന് പൊൻതൂവലായി മാറുകയാണ്. വെന്റിലെറ്റർ സംവിധാനം ഇല്ലാത്ത ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ആംബുലൻസിൽ വെച്ച് ആന്റിവെനം നൽകി മാനുവൽ ആയി വെന്റിലെറ്റർ പ്രവർത്തിപ്പിച്ച് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചാണ് ഒരു കൂട്ടം ഡോക്ടർമാരുടെ സംഘം കുട്ടിയുടെ ജീവൻ കാത്തത്. പാമ്പ് കടിയെ തുടർന്ന് മരണാസന്നനായ കുട്ടിയെ ജീവൻ രക്ഷിച്ചെടുക്കാൻ ഇവർ കൈക്കൊണ്ട തീരുമാനങ്ങളും പ്രവർത്തികളും പ്രശംസകൾക്കപ്പുറത്ത് നിലകൊള്ളുകയും ചെയ്യുന്നു.
അത്യാസന്ന നിലയിലുള്ള ഒരു രോഗിയുടെ ജീവൻ ഡോക്ടർമാർക്ക് എങ്ങിനെയൊക്കെ രക്ഷിക്കാൻ കഴിയും എന്നുള്ള വ്യക്തസന്ദേശമാണ് സ്വന്തം പ്രവർത്തികളിലൂടെ പത്തനംതിട്ട-കോട്ടയം സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ കേരളത്തോടു പറഞ്ഞു തരുന്നത്. വയനാട് ജീവൻ നഷ്ടമായ ഷെഹ്ലയ്ക്കായി എന്തൊക്കെ ചെയ്യാൻ കഴിയുമായിരുന്നു എന്നുള്ള സന്ദേശവും ഈ ജീവൻ രക്ഷാശ്രമങ്ങളിൽ സ്പഷ്ടവുമാണ്. വയനാട് ചെയ്യാത്തത് പത്തനംതിട്ട ചെയ്തപ്പോൾ മൂന്നു വയസുകാരന് ജീവൻ തിരികെ ലഭിച്ച കഥ കൂടിയാണിത്.
വീട്ടിൽ ഉറങ്ങിക്കിടക്കവേ പാമ്പ് കടിയേറ്റതിനെ തുടർന്ന് മരണാസന്നനായ മൂന്നു വയസുകാരനെയാണ് പത്തനംതിട്ട-കോട്ടയം സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ കഠിന പ്രയത്നം നടത്തി രക്ഷിച്ചെടുത്തത്. പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രജീഷ്, ഡോക്ടർ നിഷാന, ആർഎംഒ ഡോക്ടർ ആഷിഷ്, കോട്ടയം ഐസിഎച്ച്എമ്മിലെ ആർഎംഒ ഡോക്ടർ ജയപ്രകാശ് എന്നിവരാണ് കുട്ടിയുടെ ജീവൻ രക്ഷിച്ച തിളക്കത്തിൽ നിലകൊള്ളുന്നത്. പുലർച്ചെ പാമ്പ് കടിയേറ്റ് ജീവൻ നഷ്ടമാകാവുന്ന അവസ്ഥയിലുള്ള മൂന്നു വയസുകാരനാണ് ഉറക്കം പോലും വെടിഞ്ഞുള്ള ഇവരുടെ അക്ഷീണം പ്രയത്നത്തിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ആറാഴ്ച ഗർഭിണിയായിരിക്കെ, യാത്രകൾക്ക് വിലക്കുള്ള സമയത്ത് ഇതൊന്നും ശ്രദ്ധിക്കാതെ പുലർച്ചെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് കുട്ടിയുടെ ജീവനുമായി അറുപത് കിലോമീറ്റർ അകലെയുള്ള കോട്ടയത്തെ ഐസിഎച്ച്എമ്മിലേക്ക് ആംബുലൻസിൽ കുതിച്ച ഡോക്ടർ നിഷാനയുടെ പ്രവർത്തി ഈ രക്ഷാശ്രമത്തിൽ വേറിട്ട് നിൽക്കുകയും ചെയ്യുന്നു.
പത്തനംതിട്ട ഓമല്ലൂർ സ്വദേശിയായ രാജേഷ്-ഇന്ദിര ദമ്പതികളുടെ ഇളയകുട്ടി കൃഷ്ണ ചന്ദിനാണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ പാമ്പ് കടിയേൽക്കുന്നത്. പ്രമേഹത്തെ തുടർന്ന് അന്ധത ബാധിച്ചയാളാണ് രാജേഷ്. ലോട്ടറി തൊഴിലാണ് രാജേഷിന്റെത്. പുലർച്ചെ വീട്ടിനുള്ളിൽ വച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. മച്ചൊക്കെക്കെയുള്ള വീടാണിത്. കുട്ടിക്ക് പുലർച്ചെ വയ്യാതെയായി. എന്താണ് എന്ന് ആർക്കും മനസിലായില്ല. മാതാപിതാക്കൾ എഴുന്നേറ്റ് ലൈറ്റിട്ടപ്പോൾ പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടു. ഇതോടെ അയൽവാസിയെ വിളിച്ച് പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാലേ മുക്കാലോടെയാണ് ഇവർ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടിയുടെ അവസ്ഥ. പുലർച്ചെ മൂന്നു മണിയോടെ പാമ്പ് കടിയേറ്റിട്ടും നാലെ മുക്കാലോടെയാണ് ഇവർ പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിക്കുന്നത്.
അതി ഗുരുതരമായ അവസ്ഥയിലായിരുന്നു കുട്ടി. കണ്ണുകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ശ്വാസം എടുക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. വെന്റിലേറ്റർ ഇല്ലാത്ത ആശുപത്രികൂടിയാണിത്. സിപിആർ ഇവർ കുട്ടിക്ക് ആദ്യം തന്നെ തുടർച്ചയായി നൽകിക്കൊണ്ടിരുന്നു. വേന്റിലെറ്റർ ഇല്ലാത്തതിനാൽ ആന്റിവെനം എങ്ങിനെ കൊടുക്കും എന്നും ചോദ്യം ഉയർന്നു, എന്ത് ചെയ്തും കുട്ടിയുടെ ജീവൻകാക്കാം എന്ന തീരുമാനത്തിൽ തന്നെ ഡോക്ടർമാർ എത്തി. സിപിആർ തുടരെ നൽകി. കുട്ടിയെ ആംബുലൻസിലേക്ക് മാറ്റി. കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ കൊട്ടിയം എൻഎസ്എസ് കോളേജിലെ കെമിസ്ട്രി പ്രൊഫസർ പ്രകാശ് ചന്ദ്രൻ ഇവരോട് തുടരെ തുടരെ കമ്മ്യൂണിക്കേറ്റ് ചെയ്തു കൊണ്ടിരുന്നു. കുട്ടിക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഡോക്ടർ ജയപ്രകാശ് കോട്ടയം മെഡിക്കൽ കോളേജിൽ തയ്യാറാക്കി നിർത്തി. നാല്പത്തിയെട്ട് മണിക്കൂർ കഴിഞ്ഞു മാത്രം എന്തെങ്കിലും പറയാൻ കഴിയുന്ന അവസ്ഥയായിരുന്നു കോട്ടയത്ത് എത്തുമ്പോൾ കുട്ടിയുടെത്. എന്നാൽ ആദ്യഘട്ട ചികിത്സ നൂറു ശതമാനം ശരിയായതിനാൽ ഇരുപത്തിനാല് മണിക്കൂർ കൊണ്ട് കൃഷ്ണ ചന്ദ് ഗുരുതരനില തരണം ചെയ്തു.
കുട്ടി ജീവിതത്തിലേക്ക് തിരികെ വന്നപ്പോൾ പ്രൊഫസർ പ്രകാശ് ചന്ദ്രൻ നന്ദി സൂചകമായി ആരോഗ്യമന്ത്രിക്ക് ഇമെയിൽ നൽകി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ആർഎംഒ ഡോക്ടർ ആഷിഷിന്റെ നേതൃത്വത്തിൽ കുട്ടിയെ വീട്ടിൽ പോയി സന്ദർശിക്കുകയും ചെയ്തു. ഒരു രോഗി സുഖം പ്രാപിച്ചാൽ പിന്നെ ആ രോഗിയെ തിരക്കാത്ത ഡോക്ടർമാർ തന്നെയാണ് കുട്ടി തിരികെ എത്തിയപ്പോൾ ഇവരുടെ ഓമല്ലൂരെ വീട്ടിൽ പോയി കണ്ടത്. എത്രത്തോളം ഗുരുതര നിലയിലുള്ള കുട്ടിയെയാണ് തങ്ങൾ രക്ഷിച്ചെടുത്തത് എന്ന ബോധം ഉള്ളതിനാലാണ് ഡോക്ടർ സംഘം കുട്ടിയെ വീട്ടിൽ പോയി സന്ദർശിച്ചത്. ഇതും ആതുര ശുശ്രൂഷ രംഗത്തെ വേറിട്ട ചരിത്രമാവുകയും ചെയ്യുന്നു. ആറാഴ്ച ഗർഭിണിയായിരിക്കെ യാത്രയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കെ ആംബുലൻസിൽ കുട്ടിയുമായി പറന്ന ഡോക്ടർ നിഷാനയുടെ പ്രതികരണം ഇങ്ങനെ:
ഉള്ളിലുണ്ടായിരുന്നത് ശ്വാസം നിലച്ച കുട്ടിയുടെ ജീവൻ രക്ഷിക്കുക എന്ന ചിന്ത മാത്രം: ഡോക്ടർ നിഷാന
പുലർച്ചെ നാലേമുക്കാലോടെയാണ് ഒപ്പമുള്ളവർ കൃഷ്ണചന്ദുമായി ആശുപത്രിയിൽ എത്തുന്നത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ രജീഷാണ് കുട്ടിയെ പരിശോധിക്കുന്നത്. ഞാൻ വാർഡ് ഡ്യൂട്ടിയിലായിരുന്നു. ഡോക്ടർ എന്നെ സഹായത്തിനു വിളിക്കുകയായിരുന്നു. കുട്ടിയെ ഞങ്ങൾ കഴിയുന്ന രീതിയിൽ വെന്റിലെറ്റ് ചെയ്തു. വെന്റിലേറ്റർ ഇല്ലാത്ത ആശുപത്രിയാണ്. ആന്റി സ്നേക്ക് വെനം കൊടുക്കണമെങ്കിൽ ഒരു ഡോക്ടർ കൂടി ഒപ്പം വേണം. അതിനാണ് ഞാൻ ഡോക്ടറെ സഹായിക്കാൻ ഒപ്പം നിന്നത്. ഒരു സ്റ്റാഫ് നഴ്സ്കൂടി ഒപ്പമുണ്ടായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. വിഷം കുട്ടിയുടെ ഞരമ്പിനെ ബാധിച്ചിരുന്നു. മോശം അവസ്ഥയിലായിരുന്നു. റെസ്പിറെറ്ററി ഫെയിലിയർ എന്ന അവസ്ഥയിലായിരുന്നു കുട്ടി. അതിനാലാണ് കൃത്രിമ ശ്വാസോച്ഛ്വാസം ഞങ്ങൾ നല്കിക്കൊണ്ടിരുന്നത്.
വെന്റിലെറ്റർ ഇല്ലാത്തതിനാൽ കോട്ടയം വരെ ഞങ്ങൾ മാനുവൽ ആയി ഇത് നൽകിക്കൊണ്ടിരുന്നു. ശ്വാസം എടുക്കാൻ കുട്ടിക്ക് കഴിയുന്ന അവസ്ഥയായിരുന്നില്ല. കുട്ടി ശ്വാസവും എടുക്കുന്നുണ്ടായിരുന്നില്ല. കണ്ണുകൾ അടഞ്ഞിരുന്നു. ഓക്സിജന്റെ അളവ് ശരീരത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ആദ്യം ഞങ്ങൾ സിപിആർ കൊടുത്തുകൊണ്ടിരുന്നു. കുട്ടിയുടെ ശ്വാസകോശത്തിനകത്തേക്ക് ട്യൂബിട്ടു. വെന്റിലെറ്റർ ഇല്ലാത്തതിനാൽ അടിയന്തരഘട്ടങ്ങളിൽ കൃത്രിമശ്വാസം നൽകാനുള്ള ആംബു ബാഗ് കണക്ട് ചെയ്തു. കുട്ടിയെ ആംബുലൻസിൽ കയറ്റി. മാനുവൽ ആയി ഞെക്കിയാണ് ഞങ്ങൾ ഈ സംവിധാനം പ്രവർത്തിപ്പിച്ചത്. ആംബുലൻസിൽവച്ചാണ് ഞങ്ങൾ ആന്റിവെനം നൽകുന്നത്. റിയാക്ഷൻ ഉണ്ടോന്നു ഞങ്ങൾ പരിശോധിച്ചും കൊണ്ടിരുന്നു.
ആന്റിവെനം നൽകിയപ്പോൾ വേറെ റിയാക്ഷൻ ഒന്നും വന്നില്ല. കുട്ടി അനങ്ങാൻ തുടങ്ങിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് എത്തിയപ്പോൾ ഉടൻ ഞങ്ങൾ കുട്ടിയെ അവിടുത്തെ വെന്റിലെറ്റർ സംവിധാനത്തിലേക്ക് മാറ്റി. രണ്ടു ദിവസം കുട്ടിയുടെ നില ആശങ്കാജനകമായിരുന്നു. പക്ഷെ കുട്ടി പതുക്കെ പതുക്കെ റിക്കവറി ചെയ്തുകൊണ്ടിരുന്നു. ഞാൻ ഗർഭിണിയാണെന്ന് അപ്പോൾ ചിന്തിച്ചതേയില്ല. അറുപതു കിലോമീറ്റർ കോട്ടയത്തേക്ക് സഞ്ചരിക്കണം എന്നും ഞാൻ ആലോചിച്ചില്ല. അപ്പോൾ മനസിലുണ്ടായ ചിന്ത എങ്ങിനെയെങ്കിലും കുട്ടിയെ രക്ഷിക്കുക എന്നതായിരുന്നു. കുട്ടി രക്ഷപ്പെട്ടപ്പോൾ വലിയ ആശ്വാസവും തോന്നി. കുട്ടിയെ അതിനു ശേഷം ഞാൻ കണ്ടതേയില്ല. ആർഎംഒ അടക്കമുള്ളവ ഡോക്ടർമാരുടെ സംഘം പിന്നീട് ഈ കുട്ടിയെ വീട്ടിൽ പോയി കണ്ടു. ആദ്യഘട്ട ചികിത്സ നൂറു ശതമാനം വിജയപ്രഥമായിരുന്നു എന്ന് കോട്ടയം ഐഎംസിഎച്ചിലെ ഡോക്ടർമാർ എന്നോടു പറഞ്ഞു. വിഷം കുട്ടിയുടെ ഞരമ്പുകളെ ബാധിച്ചതിനാൽ കുട്ടിക്ക് ശ്വാസം എടുക്കാൻ കഴിയുന്നില്ല. ഇതിനാണ് വെന്റിലെറ്റർ സഹായം കുട്ടിക്ക് നൽകുന്നത്. ആന്റിവെനം കൊടുക്കുമ്പോൾ ചിലപ്പോൾ അതിനെ റിയാക്ഷൻ ആയി കുട്ടിയുടെ ശ്വാസം നിലയ്ക്കാൻ സാധ്യതയുണ്ട്. അതിനാണ് കുട്ടിക്ക് വെന്റിലെറ്റർ സഹായം ആവശ്യമായി വരുന്നത്. അതിനാണ് വെന്റിലെറ്റർ ഘടിപ്പിക്കുന്നത്. ഞങ്ങൾ വെന്റിലെറ്റർ ഇട്ടത് കുട്ടിയിൽ പാമ്പിൻ വിഷം പ്രവർത്തിച്ചത് കാരണം ശ്വാസം എടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ശ്വാസം എടുക്കാൻ കഴിയുന്ന ഞരമ്പുകളെ വിഷം ബാധിച്ചിരുന്നു. അതിനാലാണ് വെന്റിലെറ്റർ സഹായം മാനുവൽ ആയി ഞങ്ങൾ നൽകിക്കൊണ്ടിരുന്നത്-നിഷാന പറയുന്നു.
പ്രൊഫസർ പ്രകാശ് ചന്ദ്രൻ ആരോഗ്യമന്ത്രിക്ക് നൽകിയ കത്ത്:
ബഹു. ഷൈലജ ടീച്ചർ,
പത്തനംതിട്ടയ്ക്കടുത്തു ഓമല്ലൂർ എന്ന ഗ്രാമത്തിൽ ഒരു വാടകവീട്ടിൽ കഴിയുന്ന രാജേഷ് എന്ന അന്ധനായ ലോട്ടറി വിൽപ്പനകാരന്റെ കൃഷ്ണചന്ദ് എന്ന 3 വയസ്സുകാരന് ഇക്കഴിഞ്ഞ വിജയദശമി നാളിൽ പുലർച്ചെ 3മണിക്ക് വീട്ടിലെ കിടക്കയിൽ വച്ചു പാമ്പുകടിയേറ്റു. വിഷം നാഡി വ്യൂഹത്തെ ബാധിച്ചതിനാൽ ശരീരം പൂർണമായും തളർന്ന കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില വഷളായ തിനാൽ കുട്ടിയെ ഉടനെ കോട്ടയം മെഡി. കോളേജിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അവിടെയെത്തിച്ച കുട്ടി അത്യാസന്ന നിലയിലായിരുന്നെങ്കിലും ventilator സഹായത്തോടെ ഏതാണ്ട് 48 മണിക്കൂർ നീണ്ട കഠിന പ്രയത്നത്തി ന് ശേഷം ആർഎംഒ ഡോക്ടർ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു. ഇന്ന് സംഭവത്തിന് രണ്ടാഴ്ചകൾക്കു ശേഷം കൃഷ്ണചന്ദ് ആരോഗ്യം വീണ്ടെടുത്തു സാധാരണ നിലയിൽ എത്തി കഴിഞ്ഞിരിക്കുന്നു...
നിർധനരും നിരാലംബരുമായ ആയിരക്കണക്കിന് രോഗികൾക്കു ആശ്രയമായ, താങ്കളുടെ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന, നിരവധി ആതുരാലയങ്ങളിൽ ദിനം പ്രതി നൂറുകണക്കിന് കൃഷ്ണചന്ദ്രന്മാർ ഇതു പോലെ സുഖം പ്രാപിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ ഈ കുട്ടിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിൽ ഡോക്ടർ ജയപ്രകാശി നൊപ്പം അഭിനന്ദമർഹിക്കുന്ന മറ്റു ചില വ്യക്തികൾ കൂടിയുണ്ട്. അതിൽ പ്രധാനി, ഒരു പക്ഷെ, തന്റെ വയറ്റിലുള്ള ആറാഴ്ച്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ പോലും പണയം വച്ചു കൊണ്ട് അതി ദുർഘടമായ 2 മണിക്കൂർ ആംബുലൻസ് യാത്രയിൽ കൃഷ്ണചന്ദിന് കൃത്രിമ ശ്വാസോച്ഛ്വാസവും മറ്റു പ്രാഥമിക ചികിത്സയും നൽകി അവനെ അനുഗമിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ നിഷാനയാണ്. അവരുടെ അവസരോചിതമായ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ ആ കുട്ടി ജീവനോടെ കോട്ടയം ഐസിഎച്ചിൽ ൽ എത്തുമായിരുന്നില്ലെന്നു ഡോക്ടർ ജയപ്രകാശ് തന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി.
ഗർഭത്തിന്റെ ആദ്യമാസങ്ങളിൽ ഇതുപോലെയുള്ള യാത്രകൾ എത്രത്തോളം അപകടകരമാണെന്ന് അറിയുന്ന ഒരു ഡോക്ടർ തന്നെ ഇതാരമൊരു സാഹസത്തിനു മുതിർന്ന സംഭവങ്ങൾ നമ്മുടെയിടയിൽ അധികം കാണാനിടയില്ല... പിന്നീട്, സുഖംപ്രാപിച്ചു തിരികെ എത്തിയ കൃഷ്ണചന്ദിനെ കാണുവാൻ പത്തനം തിട്ട ജനറൽ ആശുപത്രിയിലെ ആർഎംഒ ഡോക്ടർ ആഷിഷിന്റെ മെഡിക്കൽ സംഘം അവന്റെ ഇടിഞ്ഞു പൊളിഞ്ഞ വാടക വീട്ടിൽ എത്തിയതും ആ നാട്ടുകാർക്ക് പുതുമായായി. നിസ്വാർഥ സേവനത്തിന്റെ ഉത്തമ നിദാനങ്ങളായ ഈ ഒരു പറ്റം ഉദ്യോഗസ്ഥരുടെ തികച്ചും അനുകരണീയമായ പ്രവർത്തങ്ങൾ താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടിയാണ് ഈ കത്തെഴുത്തുന്നത്. ഒപ്പം, കൃഷ്ണചന്ദിന്റെ അന്ധനായ അച്ഛന് വേണ്ടി താങ്കൾക്കുള്ള നന്ദി അറിയിക്കുവാനുള്ള ചുമതല, അയാളുടെ സുഹൃത്തുക്കളായ ഞങ്ങൾ സസന്തോഷം ഏറ്റെടുക്കുകയുമായിരുന്നു.. ഇനി മേലിലും നമ്മുടെ പൊതു സമൂഹത്തിൽ ഇതുപോലെ നന്മയുടെ വിത്തുകൾ വിതയ്ക്കുവാൻ താങ്കളുടെ വകുപ്പിന് കഴിയുമാറാകട്ടെ എന്നു ആശംസിച്ചുകൊണ്ട്,
സവിനയം,
പ്രകാശ് ചന്ദ്രൻ R.
രാജേഷ് കുമാർ V.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്