കോമൺ സുഹൃത്തിനൊപ്പം മരുന്ന് വാങ്ങാനെത്തിയ കണ്ണേട്ടൻ; വാക്കുളിലെ കാന്തിക ശക്തിയിൽ മനസ്സുടക്കിയപ്പോൾ ഫെയ്സ് ബുക്കിലൂടെ കൂടുതൽ അടുത്തു; ഫോൺ വിളിക്കിടെ ഇഷ്ടം തുറന്നു പറഞ്ഞത് പ്രണയിനി; മറുപടിയിൽ കണ്ണിൽ കയറിയ ഇരുട്ട് മാഞ്ഞത് പ്രതീക്ഷയുടെ പ്രകാശത്തിൽ; ഒടുവിൽ ആയുർവേദ ഡോക്ടറുടെ കഴുത്തിൽ വീട്ടുകാരുടെ സമ്മതത്തോടെ വിനോദിന്റെ മിന്നുകെട്ട്; ഡോ അഞ്ജു പ്രിയതമനെ സ്വന്തമാക്കിയത് ഉള്ളിലെ ഇഷ്ടം തുടച്ചു മാറ്റാൻ കഴിയാത്തതിനാൽ; ഇത് കാൻസറിനെ തോൽപ്പിച്ച അത്യപൂർവ്വ പ്രണയ കഥ
ആർ പീയൂഷ്
കൊല്ലം: പ്രണയം തോന്നിയ പുരുഷന് ക്യാൻസറാണ് എന്നറിഞ്ഞിട്ടും പാതിവഴിയിൽ ഉപേക്ഷിക്കാതെ ചേർത്തു നിർത്തി ക്യാൻസറിനെ തോൽപ്പിച്ചു കളഞ്ഞിരിക്കുകയാണ് ഡോ.അഞ്ജു എസ് കുമാർ എന്ന ആയൂർവേദ ഡോക്ടർ. ബ്ലഡ് ക്യാൻസര്‍ പിടികൂടിയ വിനോദുമായുള്ള വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുമായി സന്തോത്തോടെ കഴിയുകയാണ് അഞ്ജു. രണ്ട് വർഷത്തെ പ്രണയവും വിവാഹവും അതിനിടയിൽ തരണം ചെയ്യേണ്ടി വന്ന പ്രതിസന്ധികളെ പറ്റിയും ഡോ.അഞ്ജുവും വിനോദും മറുനാടനുമായി സംസാരിക്കുന്നു.
പഠന ശേഷം പാങ്ങോട് ജോലി ചെയ്യുമ്പോഴാണ് കണ്ണേട്ടനെ (വിനോദ്) ഞാൻ ആദ്യമായി കാണുന്നത്. ഞങ്ങളുടെ രണ്ട് പേരുടെയും സുഹൃത്തായ ജോമോനൊപ്പം മരുന്ന് വാങ്ങാനെത്തിയതായിരുന്നു. ആദ്യ സംസാരത്തിൽ തന്നെ എന്തോ ഒരു പ്രത്യേകത കണ്ണേട്ടനുള്ളതായി എനിക്ക് തോന്നി. സംസാരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നതുപോലെ തോന്നി. വാക്കുകൾക്ക് വല്ലാത്തൊരു കാന്തിക ശക്തി. ആദ്യ കാഴ്ചയിൽ ഞങ്ങൾ ഏറെ നേരം സംസാരിച്ചു. പിന്നീട് ജോമോൻ മരുന്നിനായി എത്തുമ്പോൾ എപ്പോഴും കണ്ണേട്ടനും ഒപ്പമുണ്ടായിരുന്നു. ആ പരിചയം പിന്നീട് ഫെയ്സ് ബുക്ക് വഴിയായി. ജോലി സമയം കഴിയുമ്പോൾ മെസ്സേജുകളിലൂടെ ഞങ്ങൾ വിശേഷങ്ങൾ പങ്കു വച്ചു. അങ്ങനെ പതിയെ ഫോൺ നമ്പരുകൾ കൈമാറി. വാട്ടാസാപ്പ് വഴിയായി പിന്നീടുള്ള സംസാരങ്ങൾ അത് പിന്നീട് ഫോൺകോളുകളിലേക്ക് വഴിമാറി.
അപ്പോഴേക്കും കൂടുതൽ അടുത്തു. ആറുമാസം പിന്നിട്ട ശേഷമായിരുന്നു ഞാൻ ഏട്ടനോട് എന്റെ ആഗ്രഹം ഫോണിലൂടെ തുറന്ന് പറഞ്ഞത്. നമുക്ക് ഒന്നിച്ച് ജീവിച്ചു കൂടെ എന്ന്. അൽപ്പ നേരത്തെ നിശബ്ദതയ്ക്ക ശേഷം ഏട്ടൻ പറഞ്ഞു, എനിക്ക് കുറച്ചു സംസാരിക്കണം. എന്റെ പ്രശ്നങ്ങൾ നീ അറിയണം. വെറുതെ ഒരു തീരുമാനം എടുക്കാൻ പാടില്ല. അന്നാണ് എന്റെ കണ്ണേട്ടൻ ബ്ലഡ് ക്യാൻസറിനുള്ള ചികിത്സാ നടത്തികൊണ്ടിരിക്കുകയാണ് എന്ന് ഞാനറിയുന്നത്. എന്റെ കണ്ണുകളിൽ ആദ്യം ഇരുട്ട് കയറുന്നതു പോലെയാണ് തോന്നിയത്.
ഏതാനം നിമിഷം ഒന്നും പറയാനായില്ല എനിക്ക്. എപ്പോഴും ചിരിച്ച മുഖവുമായി എല്ലാവരുടെയും മുന്നിൽ പ്രസരിപ്പോടെ നിന്ന് നല്ല പോസിറ്റീവ് മറുപടി നൽകുന്ന ഒരാളുടെ ഉള്ളിൽ ഇത്രയും വലിയ ദുഃഖം ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ? അടുത്തതെന്ത്? എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചു. ഉത്തരവും ഞാൻ തന്നെ കണ്ടെത്തി. ഞങ്ങൾ ഒന്നിക്കണം എന്നുള്ളത് ദൈവ നിശ്ചയമാണ്. ഒരു ഡോക്ടറായ ഞാൻ ഈ ഒരു രോഗം കാരണമാക്കി എന്റെ ഉള്ളിലെ ഇഷ്ടം തുടച്ചുമാറ്റിയാൽ ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാവും അത്.
എന്തേ ഇപ്പോ എന്നോട് ഇഷ്ടം തോന്നുന്നുണ്ടോ? എന്ന ഏട്ടന്റെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ആചോദ്യത്തിന് ഒരു മറുചോദ്യമാണ് മറുപടിയായി ഞാൻ നൽകിയത്. ക്യാൻസർ വന്നവരാരും കല്യാണം കഴിക്കില്ലേ....? ഇപ്പോൾ ഇങ്ങനെയൊക്കെ തോന്നും. പിന്നെ അത് ഒരു തെറ്റായ തീരുമാനമാണെന്ന് മനസ്സിലാക്കും. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ, അത് ഞാൻ എന്റെയുള്ളിൽ ഒതുക്കിക്കൊള്ളാം. നീ പറഞ്ഞ കാര്യം ഇപ്പോൾ തന്നെ ഞാൻ മറന്നേക്കാം എന്ന് ഏട്ടൻ മറുപടി പറഞ്ഞു. ഒട്ടും ഇടറാതെ തന്നെ ഞാൻ പറഞ്ഞു ക്യാൻസർ ആരുടെയും സ്വന്തം അല്ല. അത് എനിക്കും വന്നേക്കാം... നാളെ ഞാൻ വിവാഹം കഴിക്കുന്നയാൾക്കും വരാം. അതിനാൽ എനിക്ക് ഇതൊരു തടസമല്ല. ഏറെ നേരം ഇങ്ങനെ പലതും പറഞ്ഞ് തർക്കമാകുകയും ഞാൻ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതുകൊണ്ട് കണ്ണേട്ടൻ സമ്മതം മൂളുകയുമായിരുന്നു.
ആർ.സി.സിയിൽ പ്രൊഫസർ എൻ.പ്രകാശിന്റെ ചികിത്സയിലായിരുന്നു. അടുത്ത കീമോയ്ക്ക് ഞാനും ഒപ്പം പോയി. ഡോക്ടറുമായി സംസാരിച്ചു. വിവാഹം കഴിക്കാൻ പോകുന്ന കാര്യത്തെ പറ്റി അദ്ദേഹത്തോടും പറഞ്ഞു. വളരെ പോസിറ്റീവായിട്ടാണ് ഡോക്ടർ ഈ തീരുമാനത്തോട് പ്രതികരിച്ചത്. ട്രീറ്റ്മെന്റ് കഴിഞ്ഞ് നാലുവർഷത്തിന് ശേഷമേ കുഞ്ഞുങ്ങൾ പാടുള്ളൂ എന്ന് പ്രത്യേകം അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെ രണ്ട് വർഷത്തെ ട്രീറ്റ്മെന്റിന് ശേഷം 2018 ഏപ്രിൽ 8 ന് മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിച്ചു. സന്തോത്തോടെ ജീവിക്കുന്നു. അഞ്ജു പറഞ്ഞു നിർത്തി.
വിനോദാണ് ബാക്കി കാര്യങ്ങൾ പറഞ്ഞത്. സത്യം പറഞ്ഞാൽ എനിക്കും അഞ്ജുവിനോട് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ എന്റെ രോഗാവസ്ഥ അത് അംഗീകരിക്കാൻ തയ്യാറായില്ല. എന്നാൽ എനിക്ക് ധൈര്യം തരികയും ചേർത്തു പിടിക്കുകയും ചെയ്തതോടെയാണ് ഞാൻ വിവാഹത്തിന് സമ്മതിച്ചത്. എന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് എന്റെ അമ്മ ഓമനക്കുട്ടിയായിരുന്നു. അമ്മയോട് ഇതേപറ്റി പറഞ്ഞപ്പോൾ എന്റെ അവസ്ഥ ഇങ്ങനെയായതിനാൽ വലിയ വിഷമമായിരുന്നു. അഞ്ജു അമ്മയോട് സംസാരിച്ചതിന് ശേഷമാണ് അമ്മയ്ക്ക് സന്തോഷമായത്.
ഡോക്ടറായതിനാൽ മകൾ ശരിയായ തീരുമാനം തന്നെയാണ് എടുത്തതെന്ന് അഞ്ജുവിന്റെ അച്ഛനും അമ്മയും മനസ്സിലാക്കി വിവാഹം കഴിപ്പിച്ചു തരികയായിരുന്നു. ഇന്നലെ ഞങ്ങലുടെ രണ്ടാം വിവാഹ വാർഷികമായിരുന്നു. ഇന്ന് ഞങ്ങൾ ഏറെ സന്തോഷത്തോടെയാണ് കഴിയുന്നത്. പിന്നെ ഞങ്ങൾക്ക് ഒരു മോൾ പിറന്നിട്ട് ആറുമാസം ആയി, അഥിലി. അടുത്ത ട്രീറ്റ്മെന്റിനായി ഞങ്ങൽ മൂന്നുപേരും കൂടിയാണ് ആർ.സി.സിയിലേക്ക് പോകുന്നത്, വിനോദ് പറഞ്ഞു.
എച്ച്.ഡി.എഫ്.സി ബാങ്കിലെ ജീവനക്കാരനാണ് വിനോദ്. പുത്തൂർ ശ്രീനാരായണ ആയൂർവ്വേദ കോളേജിലെ മെഡിക്കൽ ഓഫീസറാണ് അഞ്ജു. പുനലൂർ ഇളമ്പലിൽ പൂർണ്ണായു എന്ന ആയൂർവേദ ക്ലിനിക്കും ഫാർമസിയും ഇരുവരും ചേർന്ന് നടത്തുന്നുണ്ട്. ക്യാൻസർ വന്നവർ എല്ലാവരും മരിക്കണമെന്നില്ല. ക്യാൻസർ എന്ന രോഗം പകരുന്നതല്ല അതുകൊണ്ട് ക്യാൻസർ ട്രീറ്റ്മെന്റ് കഴിഞ്ഞ ആളെ കല്യാണം കഴിച്ചാൽ നമുക്ക് ഒരിക്കലും ക്യാൻസർ വരില്ല.
ഉണ്ടാവുന്ന കുഞ്ഞിനും വരണമെന്നില്ല. അതിനാൽ രോഗം ഉണ്ട് എന്ന് പറഞ്ഞ് ആരെയും തള്ളിക്കളയരുത്. ക്യാൻസർ എന്നത് ഒന്നിന്റേം അവസാനം അല്ല അത് പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ്- ഡോ.അഞ്ജു പറയുന്നു.
Stories you may Like
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല
- പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തി വീണ്ടും അഞ്ജുവിന്റെ വീഡിയോ
- രാജസ്ഥാനിൽ നിന്നുള്ള യുവാവ് പാക് യുവതിയെ ഓൺലൈനിലൂടെ വിവാഹം കഴിച്ചു
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍