ശ്രീറാമിനോപ്പം ഉണ്ടായിരുന്നത് വഫയെങ്കിൽ ഡോക്ടർ ജയറാമിന് ഒപ്പം സഞ്ചരിച്ചത് ആത്മമിത്രം; ഊബർ ഈറ്റ്സുകാരനെ ഇടിച്ചിട്ട ശേഷം പിന്നോട്ടെടുത്ത വണ്ടി അതിവേഗം ചീറിപാഞ്ഞതിന് പിന്നിൽ സുമിത് മോഹന്റെ കുബുദ്ധി; നടന്നതുകൊലപാതക ശ്രമമെന്ന് മൊഴി കൊടുത്തിട്ടും കേസെടുത്തത് നിസ്സാര വകുപ്പുകൾ ചുമത്തി; സത്യം അറിയാൻ സിസിടിവിയും പരിശോധിച്ചില്ല; കണ്ണുരോഗ വിദഗ്ധൻ പൊലീസുകാരുടെ ഉറ്റ സുഹൃത്ത്; മ്യൂസിയം സ്റ്റേഷനിൽ രണ്ട് ദിവസം മുമ്പ് നടന്നതും പ്രതിയെ രക്ഷപ്പെടുത്തൽ നാടകം തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: മനഃപൂർവം കാറിടിച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന മൊഴി നൽകിയിട്ടും പ്രിസൈസ് ഐ ആശുപത്രിയുടെ ഡയറക്ടർ ആയ ഡോക്ടർ വി.ആർ.ജയറാമിനെതിരെ മ്യൂസിയം പൊലീസ് ജാമ്യം കിട്ടുന്ന വകുപ്പുകൾ ചുമത്തിയത് വിവാദത്തിൽ. മദ്യപിച്ച് വാഹനം ഓടിച്ച് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് നടത്തിയ നരഹത്യ മുന്നിലുണ്ടായിരുന്നതിനാൽ എല്ലാ നടപടിക്രമങ്ങളും അപകടം നടന്നയുടൻ തന്നെ മ്യൂസിയം പൊലീസ് പൂർത്തിയാക്കിയെങ്കിലും ജയറാമിനെ അധികം കുരുക്കിലാക്കാതെ വിടുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അപകടം നടന്ന ശേഷമുള്ള ജയറാമിന്റെ ചെയ്തികൾ വീക്ഷിച്ചാണ് തന്നെ ജയറാം തന്നെ മനഃപൂർവം കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് ആദർശ് മൊഴി നൽകിയത്. കാറിലേക്ക് ബൈക്കിടിച്ച് കയറ്റിയശേഷമുള്ള ഡോക്ടറുടെ ചെയ്തികൾ തന്നെ ഞെട്ടിച്ചെന്നാണ് ആദർശ് മൊഴി നൽകിയത്.
അപകടശേഷം ആദർശിനു പരുക്ക് പറ്റിയോ രക്ഷപ്പെട്ടോ എന്നൊന്നും നോക്കാതെ കാർ ബൈക്കിനു മുകളിലൂടെ കയറ്റിയിറക്കുകയാണ് മദ്യപിച്ച് മദോന്മത്തനായിരുന്ന ഡോക്ടർ ജയറാം ചെയ്തത്. വീണു കിടന്ന ബൈക്കിനു നേരെ കാർ ചീറിപ്പാഞ്ഞു വരുന്നത് കണ്ടു ആദർശ് ഉരുണ്ടുമാറി രക്ഷപ്പെടുകയാണ് ചെയ്തത്. അങ്ങിനെ രക്ഷപ്പെട്ടിരുന്നില്ലെങ്കിൽ തന്റെ മുകളിലൂടെ ഡോക്ടർ കാർ കയറ്റിയിറക്കുമായിരുന്നുവെന്നാണ് ആദർശ് നൽകിയ മൊഴിയിൽ പറയുന്നത്. എന്നിട്ടും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള കേസിൽ നിന്നും ജയറാം തലയൂരുകയായിരുന്നു. ഐപിസി 134, 337, മോട്ടോർ വെഹിക്കിൾ ആക്റ്റ് 279, 185,134 എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് ചാർജ് ചെയ്തത്.
ഡിജിപിമാർ അടക്കമുള്ളവരുമായി ഉറ്റ ബന്ധമാണ് ജയറാമിനുള്ളത്. ഡിജിപി റാങ്കിലുള്ളവരുടെ ഡോക്ടർ കൂടിയാണ് ഡോക്ടർ ജയറാം. അതുകൊണ്ട് തന്നെ അപകട ശേഷം ശക്തമായ വകുപ്പുകൾ ഉള്ള കേസ് ആദർശിന്റെ മൊഴി പ്രകാരം ജയറാമിന് നേരെ വന്നില്ല. നിലവിലെ ഉന്നത തല ബന്ധങ്ങൾ തന്നെയാണ് അതിനു ജയറാമിന് തുണയായത് എന്നാണ് ലഭിക്കുന്ന സൂചനകൾ. അലക്ഷ്യമായി വാഹനം ഓടിച്ചു, വൺവേ കട്ട് ചെയ്തു, മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി എന്നൊക്കെയുള്ള വകുപ്പുകൾ ആണ് ജയറാമിനെതിരെ മ്യൂസിയം പൊലീസ് ചുമത്തിയത്. ഇതിന്നിടയിലാണ് മനഃപൂർവമുള്ള നരഹത്യാ വകുപ്പുകൾ മാറ്റി നിർത്തപ്പെട്ടത്. ജയറാം അപകടമുണ്ടാക്കിയപ്പോൾ സംഭവം അറിഞ്ഞു മ്യൂസിയം എസ്ഐ നേരിട്ട് സ്ഥലത്തെത്തിയാണ് തുടർ നടപടികൾ കൈക്കൊണ്ടത്.
എഫ്ഐആർ ഉടനടി രേഖപ്പെടുത്തിയാണ് ജയറാമുമായി രക്തപരിശോധനയ്ക്ക് നീങ്ങിയത്. രാത്രിക്ക് രാത്രി തന്നെ ആദർശിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. എഫ്ഐആർ ഇടാതെ രക്തപരിശോധനയ്ക്ക് കൊണ്ട് പോകുന്നത് നടപ്പില്ലാത്ത കാര്യമായതിനാൽ എഫ്ഐആർ രേഖപ്പെടുത്തിയ ശേഷമാണ് രക്ത പരിശോധനയ്ക്ക് നീങ്ങിയത്. ഡോക്ടർ മദ്യപിച്ചെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് മ്യൂസിയം പൊലീസിന്റെ കൈവശമുണ്ട്. അതുകൊണ്ട് തന്നെ തുടർനടപടികൾ രാവിലെ ചെയ്താൽ മതിയെങ്കിലും എല്ലാം രാത്രി തന്നെ മ്യൂസിയം പൊലീസ് പൂർത്തിയാക്കിയിരുന്നു. പക്ഷെ ആദർശിന്റെ മൊഴി പ്രകാരം മനഃപൂർവമുള്ള നരഹത്യയ്ക്കുള്ള വകുപ്പുകൾ പൊലീസ് ഒഴിവാക്കുക തന്നെ ചെയ്തു. അതുകൊണ്ടാണ് രാത്രി തന്നെ ജാമ്യത്തിൽ ഇറങ്ങാൻ ഡോക്ടർക്ക് കഴിഞ്ഞത്. ഡോക്ടറുടെ ചെയ്തികൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചാർത്താമായിരിക്കെയാണ് നിസാര വകുപ്പുകൾ ഡോക്ടർക്ക് മേൽ ചുമത്തപ്പെട്ടത്. ശ്രീരാം വെങ്കിട്ടരാമൻ കേസ് പോലെ ഉന്നത തല ബന്ധങ്ങൾ ആണ് ഡോക്ടർക്കും തുണയായത് എന്നാണു ലഭിക്കുന്ന സൂചനകൾ.
പാളയത്ത് വൺ വേ കട്ട് ചെയ്താണ് ഡോക്ടർ ജയറാം കാറുമായി അമിത വേഗതയിൽ കടന്നു വന്നത്. പാളയത്ത് നിന്ന് നേരെ ബേക്കറിയിലേക്ക് വരാനുള്ള ശ്രമമാണ് വൺ വേ കട്ട് ചെയ്ത് ജയറാം നടത്തിയത്. യൂണിവേഴ്സിറ്റി വഴി റോഡിന്റെ സൈഡ് റോഡ് വഴി വന്നാണ് ജയറാം വൺവേ കട്ട് ചെയ്തത്. ഇങ്ങിനെ വന്നാൽ ഒന്നുകിൽ ലെഫ്റ്റ് അല്ലെങ്കിൽ റൈറ്റ് ഈ റോഡുകളിൽ മാത്രമേ പോകാൻ കഴിയൂ. ജയറാം നേരെ റോഡ് മുറിച്ച് കടന്നു ജൂബിലി വഴിയുള്ള റോഡിലൂടെ വൺ വേ കട്ട് ചെയ്യാൻ ശ്രമിച്ചു. ബേക്കറി വഴിയിൽ നിന്ന് പാളയത്തേക്ക് കയറിവരുകയായിരുന്നു ജയറാം. അപ്പോഴാണ് ജയറാം ആദർശിന്റെ ബൈക്കിലെക്ക് കാർ ഇടിച്ചു കയറ്റിയത്. മദ്യപിച്ച നിലയിൽ ആയതിനാൽ സ്വന്തം രക്ഷ മാത്രമാണ് ജയറാം നോക്കിയതും. ഇതോടെ കാർ ഇടിച്ച ബൈക്കിലേക്ക് വീണ്ടും ജയറാം കയറ്റി ഇറക്കുകയായിരുന്നു. ബൈക്കിനു സമീപത്ത് നിന്ന് ഉരുണ്ടു മാറിയില്ലെങ്കിൽ ആദർശിന്റെ മുകളിലൂടെ കാർ കയറി ഇറങ്ങുമായിരുന്നു. കാർ വരുന്നത് കണ്ടു ആദർശ് ഉരുണ്ട് മാറുകയായിരുന്നു. ഇതോടെയാണ് വലിയ പരുക്കില്ലാതെ ആദർശിന് രക്ഷപ്പെടാൻ കഴിഞ്ഞത്.
ജയറാമിന്റെ ഉറ്റമിത്രമായിരുന്ന സുമിത് മോഹനാണ് ഈ സമയം ഡോക്ടറുടെ അടുക്കലുണ്ടായിരുന്നത്. ബൈക്കിനു മുകളിലൂടെ കാർ കയറ്റി ഇറക്കാൻ ഡോക്ടറെ പ്രേരിപ്പിച്ചത് സുമിത് മോഹനാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. ശ്രീറാം വെങ്കിട്ടരാമൻ മാധ്യമ പ്രവർത്തകൻ ബഷീറിനെ കാറിടിച്ച് കൊല്ലുമ്പോൾ അതിനു സാക്ഷിയായി വഫ ഫിറോസ് ആണ് ശ്രീറാമിനോപ്പം ഉണ്ടായിരുന്നത്. അന്നത്തെ അപകടത്തിന്റെ കാരണഭൂതകളിൽ ഒന്ന് വഫ ആയിരുന്നെങ്കിൽ പാളയത്ത് നടന്ന അപകടത്തിൽ വഫയുടെ സീറ്റിൽ ഉണ്ടായിരുന്നത് സുമിത് മോഹനായിരുന്നു. മുൻപ് പ്രിസൈസ് ഐ ആശുപത്രിയിൽ ജീവനക്കാരനായിരുന്നു സുമിത് മോഹൻ. അവിടെ നിന്ന് പുറത്താക്കപ്പെട്ടതാണ്. ജയറാം നടത്തിപ്പ് പങ്കാളികളിൽ ഒരാളായിരിക്കെയാണ് ജയറാമിന്റെ വലം കൈകളിൽ ഒരാളായ സുമിത് മോഹൻ പുറത്താക്കപ്പെടുന്നത്.
അതുകൊണ്ട് തന്നെ സ്മിത്തിന്റെ കയ്യിലിരിപ്പുകൾ വ്യക്തമാണ്. മറ്റൊരു ആശുപത്രിയിൽ ജോലിക്ക് കയറിയെങ്കിലും അവിടെയും സുമിതിനു നിൽക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഡോക്ടർ ജയറാം നേരിട്ട് ഇടപെട്ടാണ് മറ്റൊരു ആശുപത്രിയിൽ സുമിതിനെ മാനേജർ ആക്കിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ജയറാമിന് ഒപ്പമല്ല എന്ന സൂചനകൾ ആണ് സുമിത് സുഹൃദ് വൃന്ദങ്ങളിൽ പരത്തിയിരുന്നത്. താനും ജയറാമും തമ്മിൽ അകൽച്ചയിൽ ആണെന്ന് പറഞ്ഞു പരത്തുകയും ചെയ്തിരുന്നു. എന്നിട്ടും സ്മിത്തിനെ അപകടവേളയിൽ ജയറാമിന് ഒപ്പം കണ്ടപ്പോൾ കണ്ണ് തള്ളിയത് ഇവരുടെ സുഹൃദ് വൃന്ദങ്ങൾക്കാണ്. ജയറാമിന്റെ ഒരു കള്ളികൂടിയാണ് അപകട സമയത്ത് പൊളിഞ്ഞു പോയത്. സുമിത്തിനു ആണെങ്കിൽ ക്യാമറാ കണ്ണുകളിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞതുമില്ല. അപകടം സ്മിത്തിന്റെയും യഥാർത്ഥ മുഖം തുറന്നു കാട്ടുകയും ചെയ്തു.
പാളയത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തിയ പ്രിസൈസ് ഐ ആശുപത്രി നടത്തിപ്പ് പങ്കാളികളിൽ ഒരാളായ ഡോക്ടർ വി.ആർ.ജയറാം രണ്ടു സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയാണെന്ന് ഇന്നലെ മറുനാടൻ വാർത്ത നൽകിയിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സാധാരണക്കാരുടെ മരണങ്ങൾക്ക് ഉത്തരവാദികൾ ആകുന്നത് ഉന്നതതലബന്ധങ്ങൾ ഉള്ളവരാണെന്ന് ശ്രീറാം വരുത്തിയ അപകടത്തോടെ വ്യക്തമായിരുന്നു. ഒരു മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്ന ശേഷം ഒരു രോമത്തിനു പോലും പരുക്കില്ലാതെയാണ് ശ്രീറാം വെങ്കിട്ടരാമൻ രക്ഷപ്പെട്ടത്. ഇതോടെയാണ് രാത്രിയുള്ള കാർ അപകടങ്ങളും ഇത്തരം അപകടങ്ങൾ വരുത്തുന്നവർക്കുള്ള ഉന്നത തല ബന്ധങ്ങളും ചർച്ചയാകുന്നത്. ബൈക്ക് യാത്രികനെ കാറിടിച്ച ശേഷം അതെ ബൈക്കിൽ കാർ കയറ്റിയിറക്കി രക്ഷപ്പെടാൻ ജയറാമിന് അവസരം ഒരുങ്ങിയതും ഡിജിപി വരെ നീളുന്ന ഉന്നതതല ബന്ധങ്ങൾ തന്നെയാണ്. ഈ ജയറാമിന്റെ സാമ്പത്തിക തട്ടിപ്പിന്റെ കഥയാണ് ഇന്നലെ മറുനാടൻ പുറത്തു വിട്ടത്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുന്നിലും എറണാകുളത്തെ സാമ്പത്തിക കോടതിയിലും നടന്നു വരുന്ന രണ്ടു വ്യത്യസ്ത കേസുകളിലെ പ്രതികൂടിയാണ് ജയറാം.
ഇപ്പോൾ നടന്നുവരുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് ജയറാം. എറണാകുളത്തെ സാമ്പത്തിക തട്ടിപ്പ് കേസുകൾ നോക്കുന്ന പ്രത്യേക കോടതിയിലെ ഒരു കേസിലെ പ്രതിയാണ് ജയറാം. ഒരു കോടിയോളം രൂപ തട്ടിച്ച കേസിൽ ജാമ്യത്തിൽ നിൽക്കുകയാണ് ജയറാം. ഈ കേസിലെ വാദം ഇപ്പോൾ എറണാകുളത്തെ കോടതിയിൽ നടന്നുവരികയാണ്. അതിസമർഥമായുള്ള കബളിപ്പിക്കൽ വന്നതിനെ തുടർന്നാണ് മുൻപ് നടത്തിയിരുന്ന ഹെൽത്ത് ഓറിയന്റഡ് കമ്പനിയുമായി ബന്ധപ്പെട്ടു സാമ്പത്തിക കോടതിയിൽ ജയറാമിനെതിരെ കേസ് വന്നത്. ജെആർകെ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ജയറാമും മറ്റൊരു പങ്കാളിയും ചേർന്ന് തുടങ്ങിയത്. ഈ കമ്പനിക്ക് വേണ്ടി ജയറാം പലരിൽ നിന്നും പണം സമാഹരിച്ചിരുന്നു. ജയറാമും മറ്റൊരു പങ്കാളിയുമായിരുന്നു ഡയറക്ടർമാർ.
ജയറാം ഒരു സുപ്രഭാതത്തിൽ പങ്കാളിയെ വിളിച്ച് കമ്പനി അവസാനിപ്പിക്കുന്നതായി അറിയിച്ചു. പങ്കാളിയുടെ പണം തിരികെ നൽകുകയും ചെയ്തു. എന്നാൽ കമ്പനി ജയറാം സ്വകാര്യമായി മുന്നോട്ടു കൊണ്ടുപോയി. ഈ കമ്പനിയിൽ പലരും പണം നിക്ഷേപിച്ചു. മൂന്നു വർഷം കഴിയുമ്പോൾ ലാഭവിഹിതം സഹിതം പണം മടക്കി നൽകാം എന്നാണ് ജയറാം പറഞ്ഞത്. എന്നാൽ ആർക്കും ജയറാം ലാഭവിഹിതം നൽകിയില്ല. ഒടുവിൽ പണം തിരികെ ആവശ്യപ്പെട്ടവരോട് ജയറാം പറഞ്ഞത് പകുതി പണം ഞാൻ നൽകാം. ബാക്കിയുള്ള പണം ഡയറക്ടർ ആയ പങ്കാളി നൽകും എന്നായിരുന്നു. പണം ലഭിക്കാനുള്ളവർ ഡയറക്ടറെ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് ജയറാം ഒപ്പിച്ച പണി മനസിലാകുന്നത് ഇതോടെയാണ് ജയറാമിനെതിരെ പങ്കാളി സാമ്പത്തിക കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ കേസ് നൽകിയത്. ഈ കേസിൽ ജാമ്യത്തിൽ തുടരുകയാണ് ജയറാം.
ജയറാം സ്വന്തമായി തുടങ്ങിയ രണ്ടു ഐ ആശുപത്രികളിലും ജയറാമിന്റെ പുതിയ പങ്കാളിയുമായും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ രണ്ടു ആശുപത്രിയിലും പങ്കാളിയെ കബളിപ്പിച്ചു എന്നാണ് ജയറാമിനെതിരെ ഉയർന്നു പരാതി. രണ്ടു ആശുപത്രിയിലും ചതിയിലൂടെയാണ് ജയറാം സ്വന്തം പങ്കാളിയെ പുറത്താക്കിയത്. ഫിനാൻസ് കാര്യങ്ങൾ സ്വയം നോക്കും എന്ന് പറഞ്ഞതിനാൽ കമ്പനിയുടെയും ആശുപത്രിയുടെയും ഫിനാൻസ് കാര്യങ്ങൾ ജയറാം ആണ് നിയന്ത്രിച്ചത്. ഇങ്ങിനെയാണ് ജയറാം രണ്ടു ആശുപത്രികളും കൈവശമാക്കിയത്.
തുല്യ ഷെയറിൽ തുടങ്ങിയ കമ്പനിയിൽ തട്ടിപ്പിലൂടെ ജയറാം ഷെയറുകൾ കൈവശപ്പെടുത്തി. അതിനു ശേഷം പൊലീസ് സഹായം വഴി പങ്കാളിയുടെ കാർ വരെ ജയറാം അടിച്ചു മാറ്റുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ പ്രിസൈസ് ആശുപത്രിയിൽ പങ്കാളി എത്തിയപ്പോൾ കാർ ജയറാം അടിച്ചു മാറ്റി. ആശുപത്രി മാനേജർ വഴിയാണ് കാർ അടിച്ചു മാറ്റിയത്. കരുനാഗപ്പള്ളി പ്രിസൈസ് ആശുപത്രിയിൽ കാറിൽ എത്തിയ പങ്കാളി മടങ്ങാൻ നോക്കിയപ്പോൾ കാറില്ല. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കാർ ജയറാം എടുത്തുമാറ്റുകയായിരുന്നു. അതിനു ശേഷം പൊലീസിനു ഉപയോഗിച്ച് ഉപയോഗിച്ച് പങ്കാളിയെ ഇറക്കിവിട്ടു. ഈ പ്രശ്നത്തിൽ പങ്കാളി നൽകിയ കേസ് പൊലീസ് തള്ളിക്കളഞ്ഞപ്പോൾ ജയറാം നൽകിയ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് കേസ് എടുക്കുകയും ചെയ്തു. ഒരേ പ്രശ്നത്തിൽ നൽകിയ പരാതിയിൽ തട്ടിപ്പിന് നേതൃത്വം നൽകിയ ജയറാമിന്റെ കേസ് സ്വീകരിക്കുന്നതിൽ പൊലീസ് ഒരു മടിയും കാട്ടിയതുമില്ല. എല്ലാത്തിലും തെളിയുന്നത് ജയറാമിന്റെ ഉന്നത തല ബന്ധങ്ങളും.
ജയറാമിന്റെ സ്വാധീനം കാരണം സ്വന്തം ആശുപത്രിയിൽ നിന്നാണ് പങ്കാളിക്ക് പടി ഇറങ്ങേണ്ടി വന്നത്. ഇതോടെയാണ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലും വഞ്ചിയൂർ കോടതിയിലും പങ്കാളി കേസ് നൽകിയത്. ഈ കേസ് ഇപ്പോൾ ചെന്നൈയിലെ കമ്പനി ലോ ട്രിബ്യൂണലിൽ നടന്നു വരികയാണ്. സിജെഎം കോടതിയിൽ നൽകിയ പരാതി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വന്നു. പക്ഷെ ഉന്നത തല സ്വാധീനം കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. ഈ പരാതിയിൽ ജയറാമിനെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിനും പിന്നിലും ആരോപിക്കപ്പെടുന്നത് ഉന്നതതല പൊലീസ് ബന്ധങ്ങൾ തന്നെയാണ്.
Stories you may Like
- പ്രിസൈസ് ഐ കെയർ ആശുപത്രിയുടെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി
- മാത്യുവിനേയും ജോർജിനേയും ചേർത്തു പിടിക്കാൻ നടനെത്തും
- 13 അരുമകളെ നഷ്ടമായ വെളിയാമറ്റത്തെ വേദന മലയാളി ഏറ്റെടുക്കുമ്പോൾ
- 'ആ ലിസ്റ്റിൽ അവസാനത്തെ പേരാണ് ഇപ്പോൾ പോയ മാമുക്കോയ' ജയറാം പറയുന്നു
- എന്നും നിലകൊണ്ടത് അസോസിയഷനൊപ്പം നിന്ന് ക്രിക്കറ്റിനെ വളർത്താൻ; ഇനി ജയറാം ഓർമ്മ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്