കാഷ്യാലിറ്റി ഡോക്ടർ അവധി എടുക്കുമ്പോൾ എടപ്പാൾ ആശുപത്രിയിൽ പകരം നിയമിച്ചത് വ്യാജനെ! ഉത്തരവാദിത്തം തങ്ങൾക്കല്ലെന്നും നിയമിച്ച ആർഎംഒയ്ക്ക് മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ; സംശയം തോന്നി രജിസ്ട്രേഷൻ നമ്പർ പരിശോധിച്ച രോഗികൾ തിരിച്ചറിഞ്ഞത് ഡോക്ടർക്ക് ചികിൽസിക്കാൻ അറിയില്ലെന്ന സത്യം; എംബിബിഎസ് ബിരുദമില്ലെന്ന് മറുനാടനോട് തുറന്ന് സമ്മതിച്ച് ഡോക്ടർ തോമസും; സ്വകാര്യ ആശുപത്രി കാഷ്വാലിറ്റികളിൽ രോഗികളുടെ ജീവൻ പന്താടപ്പെടുകയാണോ?
എം മനോജ് കുമാർ
മലപ്പുറം: അരാജകത്വത്തിന്റെയും അനാസ്ഥകളുടെയും പിടിയിലാണോ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ. അവയവമാറ്റങ്ങളുമായും ചികിത്സാ പിഴവുമായും ബന്ധപ്പെട്ടു കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ നേർക്ക് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കെ തന്നെയാണ് വ്യാജ ഡോക്ടർമാരെ ഇവർ ആശുപത്രി കാഷ്വാലിറ്റികളിൽ നിയമിക്കുന്നതായും ആരോപണം ഉയർന്നിരിക്കുന്നത്. മലപ്പുറത്തും പരിസരത്തും വ്യാജഡോക്ടർ വിലസുന്നതായാണ് വന്നിരിക്കുന്ന പരാതി. എടപ്പാൾ ഹോസ്പിറ്റൽ അടക്കമുള്ള നിരവധി പ്രമുഖ ആശുപത്രികളിലെ കാഷ്വാലിറ്റിയിലാണ് വ്യാജ ഡോക്ടർ ആയ തോമസ് വിലസുന്നത്.
ഈ ഡോക്ടർ തോമസ് എടപ്പാൾ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ജോലിചെയ്തിട്ടുണ്ടെന്നു ആശുപത്രി വൃത്തങ്ങൾ കൂടി മറുനാടനോട് സമ്മതിക്കുമ്പോൾ സ്ഥിതിഗതികൾ എത്രത്തോളം ഗുരുതരമാകുന്നുവെന്നു സൂചനകൾ കൂടിയാകുന്നു. . ഈ ഡോക്ടർ ആശുപത്രിയിൽ ജോലി ചെയ്തിട്ടുണ്ടെന്നു എടപ്പാൾ ആശുപത്രി വൃത്തങ്ങൾ സമ്മതിക്കുമ്പോൾ അവരുടെ രജിസ്റ്റർ നമ്പർ തങ്ങൾ ഇതുവരെ ചെക്ക് ചെയ്തില്ലെന്നും ഇവർ തന്നെ പറയുന്നു. . വീഴ്ച സംഭവിച്ചതായുള്ള ആശുപത്രി അധികൃതരുടെ കുറ്റസമ്മതം തന്നെയാണ് ഈ വാക്കുകളിൽ നിഴലിക്കുന്നത്. താൻ വ്യാജൻ തന്നെയാണെന്ന് വ്യാജ ഡോക്ടർ കൂടിയായ തോമസ് കൂടി സമ്മതിക്കുമ്പോൾ കേരളത്തിലെ ആശപത്രികളിൽ നടമാടുന്ന അവസ്ഥകളുടെ പ്രതിഫലനം വ്യക്തമാകുന്നു.
എടപ്പാൾ ആശുപത്രി പോലുള്ള മലപ്പുറത്തെ പ്രമുഖ ആശുപത്രികളിൽ അത്യാസന്ന നിലയിൽ വരുന്ന രോഗികളുടെ അവസ്ഥ എന്തായി മാറുന്നുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ കുറ്റസമ്മതം. 2012 മുതൽ ഈ വ്യാജൻ ആശുപത്രി കാഷ്വാലിറ്റികളിൽ വിലസുന്നുണ്ടെന്നാണ് മറുനാടൻ മലയാളിക്ക് ലഭിച്ചവിവരങ്ങൾ പ്രകാരം വെളിവാകുന്നത്. മലപ്പുറത്തെ ഒരു ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ ഈ ഡോക്ടർ ജോലി ചെയ്യുമ്പോൾ എഴുതി കൊടുത്ത രജിസ്റ്റർ നമ്പർ ചിലർ ചെക്ക് ചെയ്തപ്പോഴാണ് ഇയാൾ വ്യാജമാണെന്നു അറിയുന്നത്. ഇതേ ആശുപത്രിയിൽ പറഞ്ഞത് ഇയാൾ റഷ്യയിൽ പഠിച്ചു എന്നാണ്. ഇയാളുടെ സംസാരത്തിൽ ഒരു ഡോക്ടറുടെ പോയിട്ട് സാധാരണ പൗരന്റെ നിലവാരം കൂടിയില്ല. അതിനാലാണ് ഇയാൾക്കെതിരെ അന്വേഷണം ചിലർ നടത്തിയത്. ഈ അന്വേഷണത്തിലാണ് ഇയാൾ നൂറു ശതമാനം വ്യാജമാണെന്നു തെളിയുന്നത്.
ഇപ്പോഴും ഈ ഡോക്ടർ പിടിക്കപ്പെടാതെ സുരക്ഷിതനായി വിലസുന്നു എന്ന് പറയുന്നിടത്ത് സ്ഥിതിഗതികൾക്ക് ഭയാനക രൂപം കൂടി വരുന്നു. അത്യാസന്ന നിലയിൽ വരുന്ന രോഗികളുടെ ജീവനാണ് ഇത്തരം വ്യാജേന്മാരുടെ പിടിയിൽപ്പെട്ടു ഹോമിക്കപ്പെടുന്നത്. എടപ്പാൾ ആശുപത്രിയിൽ കാഷ്വാലിറ്റി ഡോക്ടർ ലീവ് എടുക്കുന്ന അവസരങ്ങളിലാണ് പകരം ഈ വ്യാജൻ നിയമിക്കപ്പെടുന്നത്. ഒന്നോ രണ്ടോ ദിവസം കാഷ്വാലിറ്റി ജോലി ചെയ്ത് പറഞ്ഞ പണവും വാങ്ങി വ്യാജൻ പെട്ടെന്ന് സ്ഥലം വിടും. പിന്നീട് ഒരു വിവരവും കാണില്ല. വീണ്ടും ഡോക്ടർ ലീവ് എടുക്കുമ്പോൾ പകരം എത്തും. പണം വാങ്ങി മുങ്ങും. ഇങ്ങിനെ വ്യാജൻ ലക്ഷങ്ങൾ സമ്പാദിച്ചതായാണ് അറിവ്.
എടപ്പാൾ വിട്ട് മറ്റ് ആശുപത്രികളിൽ പോകുമ്പോൾ എടപ്പാൾ ആശുപത്രി കാഷ്വാലിറ്റിയിൽ ജോലി ചെയ്ത കാര്യം പറയും. മറ്റു ആശുപത്രികളിൽ പോകുമ്പോൾ ഇതുപോലുള്ള പ്രമുഖ ആശുപത്രികളുടെ പേര് പറയും. ആർഎംഒയുടെ നമ്പർ കൈമാറും. ഒപ്പം റഷ്യയിൽ നിന്ന് എംബിബിഎസ് പഠിച്ചതായുള്ള വിവരങ്ങളും പറയും. വാക്കുകളിൽ വിശ്വാസ്യത, നിലവിൽ ജോലി ചെയ്ത ആശുപത്രികളിലെ ആർഎംഒ മാരുടെ നമ്പർ, ജോലി വിവരങ്ങൾ എല്ലാം പറയും. മേമ്പൊടിക്ക് റഷ്യ കൂടിയാകുമ്പോൾ എല്ലാം സുരക്ഷിതം. ജോലി ചെയ്ത പണം വാങ്ങി ഇയാൾ മുങ്ങുന്നു. സോഷ്യൽ മീഡിയയിൽ വരെ ഇയാളുടെ സാന്നിധ്യമില്ല. വളരെ സുരക്ഷിതമായാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ തട്ടിപ്പ് പുറത്തറിയുകയോ പിടിക്കപ്പെടുകയോ ചെയ്യുന്നില്ല.
സുരക്ഷിതമായ രീതിയിലുള്ള തട്ടിപ്പ് നടത്തിയപ്പോൾ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്നു പറയുമ്പോൾ ഇയാൾ കണ്ടെത്തിയ തട്ടിപ്പിന്റെ വഴി എത്രമാത്രം സുരക്ഷിതമാണെന്നതിന്റെ തെളിവാകുന്നു. എടപ്പാൾ ആശുപത്രി എച്ച്ആർ അധികൃതർ പറഞ്ഞത് തങ്ങൾ അറിയാതെയാണ് ഈ നിയമനം എന്നാണ്. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന് മാത്രമേ അറിയാവൂ എന്നാണ്. അഡ്മിൻ വിഭാഗം പറഞ്ഞത് തങ്ങൾക്ക് ഈ കാര്യത്തിൽ ഉത്തരവാദിത്തമില്ലാ എന്നാണ്. ഉത്തരവാദിത്തം ആർഎംഒവിനു മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ആർഎംഒ ലീവിൽ പോകുമ്പോൾ പകരം ആളെ അവർ നിയമിക്കും. ഇങ്ങിനെ നിയമിക്കുന്ന ഡോക്ടറുടെ തുക ആർഎംഒ നൽകുമെന്നാണ് ആശുപത്രി വൃത്തങ്ങൾ പറഞ്ഞത്. അതുകൊണ്ട് ഈ കാര്യത്തിൽ ആശുപത്രിക്ക് ഉത്തരവാദിത്തമില്ല. പക്ഷെ ഇങ്ങിനെ വ്യാജൻ വരുമ്പോൾ അത് തിരിച്ചറിയാൻ ഞങ്ങൾക്ക് സംവിധാനമില്ല. ഇങ്ങിനെ ഒരു പരാതി തങ്ങൾക്ക് മുന്നിൽ ആദ്യമാണെന്നും ഇത്തരം ഡോക്ടർമാർ നിയമിക്കപ്പെടുമ്പോൾ അവരുടെ രജിസ്റ്റ്രേഷൻ നമ്പർ കൂടി പരിശോധിക്കുമെന്നും എടപ്പാൾ ആശുപത്രി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു.
വ്യാജൻ എന്ന് വ്യക്തമായ ഡോക്ടർ തോമസ് മറുനാടനോട് പറഞ്ഞത് ഇങ്ങിനെ: എന്റെ പേര് ഡോക്ടർ സോണി തോമസ് എന്നാണ്. എനിക്ക് ഡോക്റ്റർ രജിസ്ട്രേഷൻ ഉണ്ട്. ആരാണ് വ്യാജമാണ് എന്ന് പറഞ്ഞത്? ഏത് മെഡിക്കൽ ശാഖയിലാണ് ബിരുദം എന്ന് ചോദിച്ചപ്പോൾ അത് മുതൽ ഡോക്ടർ ഉരുളാൻ തുടങ്ങി. ബിരുദം ഹോമിയോപ്പതിയിലാണ് എന്ന് പറഞ്ഞു. എൻഎസ്എസ് ഹോമിയോപ്പതി ആശുപത്രിയിൽ ഡിപ്ലോമ എടുത്തത് എന്ന് പറഞ്ഞു. ഹോമിയോപ്പതി ബിരുദമുണ്ടോ എന്ന് ചോദിച്ചപ്പോൾ അത് വെറും ഡിപ്ലോമയായി ചുരുങ്ങി. ഹോമിയോപ്പതി ബിരുദം എടുത്തിട്ടില്ലെന്നും പറഞ്ഞു. അതിനാൽ ഹോമിയോപ്പതിയും പ്രാക്ടീസ് ചെയ്യുന്നില്ലാ എന്നും പറഞ്ഞു.
റഷ്യയിൽ പോയി പഠിച്ച് എംബിബിഎസ് ബിരുദം ഉണ്ടെന്നു പറഞ്ഞു. മോസ്കോ മെഡിക്കൽ അക്കാദമിയിൽ വച്ചാണ് പഠനം എന്നും പറഞ്ഞു. പക്ഷെ എംബിബിഎസ് പഠനം പൂർത്തിയാക്കിട്ടില്ലെന്നും പറഞ്ഞു. 1999 ലായിരുന്നു അത്. അപ്പോൾ ഡോക്ടർക്ക് എംബിബിഎസ് ബിരുദവും ഇല്ലെന്നു ഒടുവിൽ വ്യക്തമായി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍