മലബാർ ക്യാൻസർ സെന്ററിലെ പ്യൂണായ കോടിയേരിയുടെ ഭാര്യാസഹോദരനെ സർക്കാർ സ്ഥാപനത്തിന്റെ എംഡിയാക്കിയത് ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിക്കുമ്പോൾ; അളിയനെ നിയമിക്കാൻ കോടിയേരി ലക്ഷ്യമിട്ട പദവിയിൽ ശ്രീമതിയുടെ മകനെ നിയമിച്ചത് വിവാദങ്ങൾക്ക് കാരണമായി: കുഞ്ഞാലിക്കുട്ടി-കോടിയേരി ബന്ധം സിപിഎമ്മിൽ ചർച്ചയാക്കാൻ ഉറച്ച് ഇ പി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബന്ധു നിയമനത്തിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നും ഇപി ജയരാജനു രാജി വെയ്ക്കേണ്ടി വന്നത് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടൽ മൂലമാണെന്ന ആരോപണം സജീവമാകുന്നു. പാർട്ടി സെക്രട്ടറിയ്ക്കെതിരെ ഇ പി ജയരാജൻ അടുപ്പക്കാരോട് ഇക്കാര്യം തുറന്നു സംസാരിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചന നൽകി. കോടിയേരിയുടെ ഭാര്യാ സഹോദരനും കൊല്ലം യൂണൈറ്റഡ് ഇലക്ട്രിക്കൽസ് എം ഡിയുമായ വിനയകുമാറിനെ ചൊല്ലിയാണ് തർക്കം ചൂടു പിടിച്ചത്. യാതൊരു യോഗ്യതയുമില്ലാത്ത വിനയകുമാറിനെ മാറ്റി നിയമിക്കാൻ കണ്ടെത്തിയ തസ്തികകളിൽ ഒന്നിൽ ശ്രീമതിയുടെ മകനെ നിയമിച്ചതാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ച പ്രശ്നങ്ങളുടെ തുടക്കമെന്ന് മറുനാടൻ മലയാളിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു.
സോളാറും ബാർകോഴയും അടക്കമുള്ള വിഷയങ്ങളിൽ എൽഡിഎഫും, യുഡിഎഫും വൻ യുദ്ധം നടത്തി കൊണ്ടിരുന്നപ്പോഴും രണ്ട് മുന്നണികളും ചേർന്നുള്ള കൂട്ടുകച്ചവടം ശക്തമായിരുന്നു എന്നു തെളിയിക്കുന്നതാണ് മറുനാടന് ലഭിച്ച രേഖകൾ സൂചിപ്പിക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ നിന്നും മാറാൻ മാസങ്ങൾ ശേഷിക്കവെയാണ് കോടിയേരിയുടെ ഭാര്യ സഹോദരനായ വിനയകുമാർ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ എംഡിയായി നിയമിതനാകുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആരോപണങ്ങൾ കേൾക്കാതെ മെച്ചപ്പെട്ട പദവിയിലേയ്ക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഈ നിയമനം എന്നാണ് സൂചന.
കുഞ്ഞാലിക്കുട്ടി നിയമിച്ച കോടിയേരിയുടെ അളിയന് കാര്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പ്യൂണിന് സമാനമായ പദവിയായിരുന്നു വിനയകുമാറിന്റേത്. പൊതുമേഖല സ്ഥാപനങ്ങളിൽ താരതമ്യേന ചെറുതായ യുണൈറ്റഡ് ഇലക്ട്രോണിക്കൽസിൽ നിയമിച്ചാൽ ഇടത് സർക്കാർ അധികാരത്തിൽ വരുമ്പോൾ വലിയ പദവിയിലേയ്ക്ക് മാറ്റാം എന്നതായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ വ്യവസായ മന്ത്രിയായ ഇ പി ജയരാജൻ ഇതിന് വഴങ്ങിയില്ല. വിനയകുമാർ ലക്ഷ്യമിട്ട കെസിഐഡിസിയിൽ ശ്രീമതിയുടെ മകൻ സുധീറിനെ നിയമിച്ചു. ഇ പി വിനയകുമാർ ലക്ഷ്യമിട്ട സിഡ്കോയിൽ എംഡിയാക്കിയത് പ്രവർത്തന മികവ് തെളിയിച്ച ഒരു ഉദ്യോഗസ്ഥനെ ആയിരുന്നു.
ഇതിന്റെ വാശി തീർക്കാൻ വേണ്ടിയാണ് ബന്ധു നിയമന വിവാദം ഉണ്ടാക്കിയതെന്നാണ് ഇ പി ജയരാജനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഈ വിഷയം ഇ പി ഇന്ന് ശക്തമായ ഭാഷയിൽ പാർട്ടി വേദികളിൽ ഉന്നിയിച്ചു കഴിഞ്ഞതായാണ് സൂചന. ഇക്കാര്യം സംസ്ഥാന സമിതിയിൽ ഉന്നയിക്കാൻ കഴിഞ്ഞ ദിവസം പി കെ ശ്രീമതി ശ്രമിച്ചെങ്കിലും കോടിയേരി അനുവദിച്ചിരുന്നില്ല. അന്ന് ഇപി യോഗം ബഹിഷ്ക്കരിച്ച് കണ്ണൂരിന് പോയിരുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗവും ബഹിഷ്ക്കരിക്കാൻ ആലോചിച്ചിരുന്നെങ്കിലും പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങി എത്തുകയായിരുന്നു. സെക്രട്ടറിയേറ്റിലെ മുതിർന്ന നേതാക്കളോട് ഇപി തന്റെ വാദങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിൽ കോടിയേരിയുടെ ബന്ധുത്വ നിയമന വിവാദം പാർട്ടിക്കുള്ളിൽ ചർച്ചയാക്കി തിരിച്ചടി നൽകനാണ് കോടിയേരിയുടെ ശ്രമം. മന്ത്രിസ്ഥാനത്ത് താൻ തിരിച്ചെത്താതിരിക്കാൻ കോടിയേരി കള്ളക്കളി നടത്തുന്നത് അളിയന് മെച്ചപ്പെട്ട സ്ഥാപനം വ്യവസായ വകുപ്പിൽ ലഭിക്കാനാണെന്നാണ് ആക്ഷേപം.
ഇതിനുവേണ്ടി തനിക്കെതിരെ കള്ളക്കളികൾ നടത്തുന്നുവെന്നാണ് ആക്ഷേപം. വിവാദ ബന്ധുനിയമനം നടത്തുന്നതിൽനിന്ന് ഇ.പി.ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയിരുന്നുവെന്നു സിപിഐ(എം) സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തിയത് ഗൂഡോദ്ദേശത്തോടെയാണെന്നാണ് ഇപി വിഭാഗത്തിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി അങ്ങനെയാണു പാർട്ടിയിൽ റിപ്പോർട്ട് ചെയ്തതെന്നും കോടിയേരി വിശദീകരിച്ചിരുന്നു. പിണറായിയെ സമ്മർദ്ദത്തിലാക്കാനാണിതെന്നാണ് വിലയിരുത്തൽ. ബന്ധുത്വ നിയമനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പിണറായി ആദ്യം നിലപാട് എടുത്തത്.
പത്രവാർത്തകളിലൂടെ അറിഞ്ഞപ്പോൾ തന്നെ തിരുത്തൽ നടപടിയെത്തിയെന്നും വിശദീകരണം വന്നു. ഇതിലൂടെ ചർച്ചയാകുന്നത് മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയാണ്. അത് തകർക്കാനാണ് കോടിയേരിയുടെ ശ്രമമെന്നും ഇപി ക്യാമ്പ് ആരോപിക്കുന്നു. അതായത് കരുത്തനായ മുഖ്യമന്ത്രി പാടില്ലെന്ന് പറഞ്ഞിട്ടും ജയരാജൻ ചെയ്തു. അത് മുഖ്യമന്ത്രിയെ ധിക്കരിക്കലാണ്. കരുത്തും ആർജ്ജവവുമുള്ള മുഖ്യമന്ത്രിയെ തകർക്കുകയാണ് സെക്രട്ടറിയുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് പാർട്ടിക്കുള്ളിൽ തന്നെ കോടിയേരിയുടെ ബന്ധുവിന്റെ നിയമന വിവാദം ഇപി നേരിട്ട് ചർച്ചയാക്കാനൊരുങ്ങുന്നത്.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി പി.കെ.സുധീർ നമ്പ്യാരെ നിയമിക്കാൻ ആലോചനയുണ്ടെന്നു ജയരാജൻ ഒരുഘട്ടത്തിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. അതു ശരിയായ നടപടിയാകില്ലെന്നും ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചവെന്ന വാദമാണ് കോടിയേരി ചർച്ചയാക്കുന്നത്. സുധീറിനെ നിയമിച്ചതു വിവാദമായതോടെയാണ് ഇക്കാര്യം തന്റെ ശ്രദ്ധയിൽപെട്ടതെന്നു മുഖ്യമന്ത്രി പാർട്ടിയെ അറിയിച്ചു. ഉടൻ അതു റദ്ദാക്കാനും നിർദ്ദേശിച്ചുവെന്ന സെക്രട്ടറിയുടെ പരാമർശത്തെ തള്ളിക്കളയാൻ പിണറായിക്ക് പറ്റാത്ത തരത്തിലായിരുന്നു കരുനീക്കം.
ഇതിനെ തള്ളിപ്പറഞ്ഞാൽ വീണ്ടും വിഭാഗീയതയിലേക്ക് കാര്യങ്ങളെത്തും. ഇതെല്ലാം മനസ്സിലാക്കി ഇപിയെ കണ്ണൂർ രാഷ്ട്രീയത്തിൽ ഒറ്റപ്പെടുത്താനാണ് കോടിയേരി ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ ജയരാജന്റെ വാദങ്ങൾ അവതരിപ്പിക്കാൻ പികെ ശ്രീമതി എഴുന്നേറ്റത്. കോടിയേരിയുടെ ബന്ധു നിയമനങ്ങളെ കുറിച്ച് പാർട്ടിയിൽ ചർച്ചയാക്കാനായിരുന്നു ഇത്. എന്നാൽ കോടിയേരി അനുവദിച്ചില്ല. പകരം ജയരാജനെ അപമാനിക്കുന്ന വാദങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
അതുകൊണ്ട് കൂടിയാണ് താൻ രാജിവച്ച ഒഴിവിൽ തന്നോടാലോചിക്കാതെ പുതിയ മന്ത്രിയെ നിശ്ചയിച്ച സിപിഐ(എം). നടപടിയിലുള്ള അമർഷം പരസ്യമാക്കി് ഇ.പി. ജയരാജൻ പ്രത്യേക നിയമസഭാ യോഗവും എംഎം മണിയുടെ സത്യപ്രതിജ്ഞയും ബിഹിഷ്കരിച്ചത്. ബന്ധുത്വ നിയമനത്തിൽ വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് വരുംമുമ്പ് പൊടുന്നനെ പുതിയ മന്ത്രിയെ തീരുമാനിച്ചതിൽ ജയരാജൻ അതൃപ്തനാണ്. ബന്ധു നിയമന വിവാദത്തെ തുടർന്ന് നടക്കുന്ന ത്വരിതാന്വേഷണം 42 ദിവസത്തിനകം പൂർത്തീകരിക്കണമെന്നിരിക്കെ നാലുദിവസത്തിനുള്ളിൽ ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.
നിയമന കാര്യത്തിൽ താൻ നിരപരാധിയാണെന്നാണ് വിജിലൻസ് അന്വേഷണ നിഗമനമെന്നാണ് ജയരാജൻ കരുതുന്നത്. അതിനിടയിൽ മന്ത്രിയെ പെട്ടെന്ന് തീരുമാനിച്ചതാണ് ജയരാജനെയും ചൊടിപ്പിച്ചത്. ഇതിന് പിന്നിൽ കോടിയേരിയുടെ വൈരാഗ്യം തീർക്കലാണെന്നാണ് ഇപി വിഭാഗം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് വിനയകുമാറിന്റെ യുഡിഎഫ് ഭരണകാലത്തെ നിയമനവും ഇപി വിഭാഗം ചർച്ചയാക്കുന്നത്.
ഇതിലൂടെ യുഡിഎഫ് നേതാക്കളുമായുള്ള കോടിയേരിയുടെ വഴിവിട്ട ബന്ധങ്ങളും ചർച്ചയാക്കുകയാണ് ലക്ഷ്യം. കണ്ണൂരിൽ പിണറായി ക്യാമ്പിലെ ഒന്നാമനായിരുന്നു ജയരാജൻ. സിപിഐ(എം) പാർട്ടി സംവിധാനത്തിലും അത് തന്നെയായിരുന്നു അവസ്ഥ. ജയരാജനെ മോശക്കാരനാക്കി മാറ്റി കണ്ണൂരിൽ ചുവടുറപ്പിക്കാനുള്ള കള്ളക്കളികളാണ് പാർട്ടി സെക്രട്ടറി നടത്തുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
Stories you may Like
- ശോഭ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- എകെജി സെന്ററിൽ അരുൺ പ്രസാദും സംഘവും കയറുന്നത് തടയാൻ സിപിഎം ജാഗ്രതയിൽ
- വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
- എംവി ഗോവിന്ദൻ-ഇപി ജയരാജൻ പോര് രൂക്ഷമാകുന്നു; ജയരാജനെ മെരുക്കാൻ പിണറായി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്