അമിത രക്തസ്രാവത്തിനെ തുടർന്ന് അഞ്ചാം മാസം ആശുപത്രിയിലെത്തി; പുലർച്ചെ വേദന തുടങ്ങിയിട്ടും ഡോക്ടർമാരും നേഴ്സുമാരും തിരിഞ്ഞു നോക്കിയില്ല; മുറിയിൽ മാസം തികയാതെ പ്രസവിച്ച് 23കാരി; ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണമായത് അധികൃതരുടെ അനാസ്ഥ തന്നെ; ഡ്യൂട്ടി ജീവനക്കാരെ സസ്പെന്റ് ചെയ്ത് മുഖം രക്ഷിക്കാൻ മാനേജ്മെന്റ്; എടപ്പാൾ ആശുപത്രിക്കെതിരെ ഉയരുന്നത് സമാനതകളില്ലാത്ത പരാതി; വ്യാജ ഡോക്ടർ വിവാദത്തിൽ കടുങ്ങിയ മലപ്പുറത്തെ ഹോസ്പിറ്റൽ വീണ്ടും വാർത്തയാകുമ്പോൾ
ജംഷാദ് മലപ്പുറം
മലപ്പുറം: അധികൃതരുടെ അനാസ്ഥ കാരണം എടപ്പാൾ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചു, അഞ്ചുമാസം ഗർണിയായിരുന്ന പൊന്നാനി സ്വദേശിനിയായ 23വയസ്സുകാരിയുടെ കുഞ്ഞാണ് മരിച്ചത്. അഞ്ചാമാസം തന്നെ പ്രസവിപ്പിക്കാനായി യുവതിക്ക് രാവിലെ ലേബർ റൂമിൽവെച്ചു മരുന്ന് നൽകിയെന്നും സംഭവം അധികൃതരുടെ അനാസ്ഥ കാരണം നടന്നതാണെന്നും ബന്ധുക്കൾ ആരോപിച്ചു. ഡോക്ടർമാരുടെ അനാസ്ഥയും നഴ്സുമാരുടെ അശ്രദ്ധയമാണ് കുഞ്ഞ് മരിക്കാനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്.
ഇതിനെച്ചൊല്ലി ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വെച്ചു. കനത്ത ബ്ലിഡിങ്ങ് കണ്ടതിനെ തുടർന്നാണ് പ്രസവത്തിന്റെ സമയമാവും മുമ്പ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പുലർച്ച 5 ന് യുവതിക്ക് പ്രസവവേദന വന്നുവെങ്കിലും ഡോക്ടർമാരുടെയോ നഴ്സുമാരുടെയോ സേവനം ലഭ്യമായില്ലെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് യുവതി റൂമിൽ തന്നെ പ്രസവിക്കുകയായിരുന്നു. കുഞ്ഞ് മരിക്കുകയും ചെയ്തു. കൃത്യസമയത്ത് ലേബർ റൂമിൽ കൊണ്ടുപോവാൻ അധികൃതർ തയ്യാറാകാത്തതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. മലപ്പുറത്തെ അറിയപ്പെടുന്ന പ്രമുഖ ആശുപത്രിയായ എടപ്പാൾ ആശുപത്രി വന്ധീകരണ ചികിത്സയുടെ പേരിലാണ് അറിയപ്പെടുന്നത്.
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് വിവിധ പ്രത്യേക ചികിത്സകൾ ഇവിടെ ലഭ്യമാണെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഗർഭസ്ഥ ശിശു മരിച്ച സംഭവം ആശുപത്രി അധികൃതർ പണമെറിഞ്ഞ് ഒതുക്കാൻ ശ്രമിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്, എടപ്പാൾ ആശുപത്രി അധികൃതർ പത്ര, ദൃശ്യ മാധ്യമങ്ങൾക്ക് സ്ഥിരമായി പരസ്യവും മറ്റും നൽകുന്നതിനാൽ തന്നെ ഇവരാരും ആശുപത്രിക്കെതിരെ വാർത്തകൾ നൽകാൻ മടിക്കുകയാണെന്നാണു നാട്ടുകാർ പറയുന്നത്. ഇതിനു മുമ്പും പല വിധ ആരോപണങ്ങൾ ആശുപത്രിക്കെതിരെ ഉയർന്നിട്ടും ഇവയെല്ലാം ഒതുക്കിത്തീർത്തതായാണ് പറയുന്നത്.
യുവതിക്കു നൽകിയ ചികിത്സയിൽ ആശുപത്രിക്ക് പിഴവ് വന്നിട്ടില്ലെന്ന നിലപാട് അധികൃതർ, എന്നാൽ യുവതിക്കു നൽകേണ്ട പരിചരണത്തിൽ കുറവുണ്ടായതായ സംശയിക്കുന്നതിനാൽ നാലോളം ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. അരാജകത്വത്തിന്റെയും അനാസ്ഥകളുടെയും പിടിയിലാണോ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ എന്ന ചോദ്യം ഇതിനു മുമ്പും ഉയർന്നിരുന്നു. അവയവമാറ്റങ്ങളുമായും ചികിത്സാ പിഴവുമായും ബന്ധപ്പെട്ടു കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ നേർക്ക് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കെ തന്നെയാണ് വ്യാജ ഡോക്ടർമാരെ ഇവർ ആശുപത്രി കാഷ്വാലിറ്റികളിൽ നിയമിക്കുന്നതായും ആരോപണം ഉയർന്നിരിന്നത്. മലപ്പുറത്തും പരിസരത്തും ഇത്തരം വ്യാജഡോക്ടർ വിലസുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.
എടപ്പാൾ ഹോസ്പിറ്റൽ അടക്കമുള്ള നിരവധി പ്രമുഖ ആശുപത്രികളിലെ കാഷ്വാലിറ്റിയിലാണ് വ്യാജ ഡോക്ടർ ആയ തോമസ് വിലസിയിരുന്നത്. വ്യാജ ഡോക്ടർ തോമസ് എടപ്പാൾ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ജോലിചെയ്തിട്ടുണ്ടെന്നു ആശുപത്രി വൃത്തങ്ങൾ കൂടി നേരത്തെ സമ്മതിച്ചിരുന്നു. എടപ്പാൾ ആശുപത്രി പോലുള്ള മലപ്പുറത്തെ പ്രമുഖ ആശുപത്രികളിൽ അത്യാസന്ന നിലയിൽ വരുന്ന രോഗികളുടെ അവസ്ഥ എന്തായി മാറുന്നുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ കുറ്റസമ്മതം. 2012 മുതൽ ഈ വ്യാജൻ ആശുപത്രി കാഷ്വാലിറ്റികളിൽ വിലസുന്നുണ്ടെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോർട്ട്.
മലപ്പുറത്തെ ഒരു ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ ഈ ഡോക്ടർ ജോലി ചെയ്യുമ്പോൾ എഴുതി കൊടുത്ത രജിസ്റ്റർ നമ്പർ ചിലർ ചെക്ക് ചെയ്തപ്പോഴാണ് ഇയാൾ വ്യാജമാണെന്നു അറിയുന്നത്. ഇതേ ആശുപത്രിയിൽ പറഞ്ഞത് ഇയാൾ റഷ്യയിൽ പഠിച്ചു എന്നാണ്. ഇയാളുടെ സംസാരത്തിൽ ഒരു ഡോക്ടറുടെ പോയിട്ട് സാധാരണ പൗരന്റെ നിലവാരം കൂടിയില്ല. അതിനാലാണ് ഇയാൾക്കെതിരെ അന്വേഷണം ചിലർ നടത്തിയത്. ഈ അന്വേഷണത്തിലാണ് ഇയാൾ നൂറു ശതമാനം വ്യാജമാണെന്നു തെളിഞ്ഞിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍