മാധ്യമശ്രദ്ധ മുഴുവൻ ഇടതു എംഎൽഎ പി വി അൻവറിലായപ്പോൾ കക്കാടംപൊയിലിൽ നൂറ് കണക്കിന് നിയമലംഘനങ്ങൾ; കൈയേറ്റവും അനധികൃത തടയണകളും റിസോർട്ടു നിർമ്മാണവും തകൃതി; തട്ടിപ്പുകാരിൽ പി വി അബ്ദുൾ വഹാബ് എംപിയും ക്വാറി ഭീമന്മാരായ തൊമരക്കാട്ടിൽ ഗ്രൂപ്പും മുൻകാല നക്സലുകളും വരെ; ജണ്ട നിർമ്മാണത്തിന്റെ പേരിൽ ഒരുചാക്ക് സമന്റിന് 10000 രൂപ ബില്ലെഴുതി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൊള്ളയും
ജാസിം മൊയ്ദീൻ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, മലപ്പുറം ജില്ലയിലെ ചാലിയാർ, ഊർങ്ങാട്ടിരി പഞ്ചായത്തുകളിലായാണ് കക്കാടംപൊയിലും സമീപപ്രദേശങ്ങളും നിലകൊള്ളുന്നത്. പിവി അൻവർ നിലമ്പൂരിൽ എംഎൽഎ ആയതിന് ശേഷമാണ് കക്കാടംപൊയിൽ എന്ന സുന്ദരമായ പ്രദേശം വാർത്തകളിൽ ഇടം നേടാൻ തുടങ്ങിയ്. അത് പിവി അൻവർ കക്കാടംപൊയിലിൽ നടത്തിയ നിയമംലഘനങ്ങളുടെയും കയ്യേറ്റങ്ങളുടെയും അനധികൃത നിർമ്മാണങ്ങളുടെയും പേരിലായിരുന്നു. എന്നാൽ ചർച്ചകളെല്ലാം അൻവറിന്റെ പാർക്കിനെയും ചീങ്കണ്ണിപ്പാലിയിലെ അദ്ദേഹത്തിന്റെ അനധികൃത തടയണയെയും ചുറ്റിപ്പറ്റിയായപ്പോൾ ഇതിന്റെ മറവിൽ റിസോർട്ട് മാഫിയ കയ്യേറിയത് ഏക്കറുകണക്കിന് ഭൂമിയാണ്.
റിസോർട്ടുകളും, ഫാമുകളും അടക്കം നിരവധി അനധികൃത നിർമ്മാണങ്ങളാണ് ഇവിടെ നടന്നത്. ചീങ്കണ്ണിപ്പാലിയിലെ അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണയുടെ മാതൃകയിൽ അതിനേക്കാൾ ഭീഷണി സൃഷ്ടിക്കുന്ന രണ്ട് അനധികൃത തടയണും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. പി വി അബ്ദുൽ വഹാബ് എംപി മുതൽ തൊമരക്കാട്ടിൽ ഗ്രൂപ്പിനെപോലുള്ള വൻകിട ക്വാറിമാഫിയയും പഴയ നക്സലൈറ്റ് പ്രവർത്തകരാണെന്ന് അവകാശപ്പെടുന്നവരും പെടുന്നു ഈ തട്ടിപ്പുകൾ നടത്തിയവരിൽ. ഇതിനെല്ലാം പുറമെ വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് നടത്തുന്ന തട്ടിപ്പുകൾ വേറെയും.
വൻകിടക്കാർ വഴി അനധികൃത തടയണകൾ
പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്ത് നിർമ്മിച്ച അനധികൃത തടയണമാത്രമാണ് ഇതുവരെ ചർച്ചകളിൽ വന്നിട്ടുള്ളത്. എന്നാൽ ഇതിനേക്കാൾ വലുതും ഭീഷണിയുള്ളതുമായ രണ്ട് അനധികൃത തടയണകൾ കൂടിയുണ്ട് കക്കാടംപൊയിലിൽ. ഇവ രണ്ടും നിലകൊള്ളുന്നത് മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലാണ്. ഒന്ന് കാഞ്ഞിരാല എസ്റ്റേറ്റിനകത്തും മറ്റൊന്ന് പൊട്ടാണിക്കാട് ആദിവാസി കോളനിക്ക് മുകളിലും. കാഞ്ഞിരാല എസ്റ്റേറ്റ് പി വി അബ്ദുൽ വഹാബ് എംപിയുടെ ബിനാമിയുടേതാണ്. കാഞ്ഞിരാല കുഞ്ഞു എന്ന കോൺട്രാക്ടറാണ് കടലാസുകളിൽ ഇതിന്റെ ഉടമ. മോഹൻലാലിന് ആന്റണി പെരുമ്പാവൂർ പോലെയാണ് പിവി അബ്ദുൽ വഹാബ് എംപിയുടെ ബിസിനസ് കാര്യങ്ങളിൽ കാഞ്ഞിരാല കുഞ്ഞു. 35 ഏക്കർ സ്ഥലത്താണ് കാഞ്ഞിരാല എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.
ഇതിന്റെ നടുവിലായാണ് തടയണ നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രൻ എന്ന ആദിവാസി യുവാവും കുടുംബവുമാണ് ഇവിടെ ജോലിക്കാരായുള്ളത്. കോഴിഫാമിന്റെ മറവിലാണ് ഇവിടെ തടയണ നിർമ്മിച്ചിരിക്കുന്നത് പുറത്ത് നിന്നാരെയും ഇങ്ങോട്ട് കയറ്റിവിടാറില്ല. ഈ വാർത്തക്ക് വേണ്ടി അനധികൃതമായി ഈ എസ്്റ്റേറ്റിനകത്തേക്ക് കയറി അരമണക്കൂർ പിന്നിടും മുമ്പ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണനും സ്ഥലത്തെ പ്രധാന ദല്ലാളുമായ ജോണിപുല്ലന്താനവും സ്ഥലത്തെത്തിയിട്ടുണ്ട് ആരോട് ചോദിച്ചാണ് ഇതിനകത്ത് കയറിയത് എന്നാണ് ഇവർ ചോദിച്ചത്. പിന്നീട് ഭീഷണിയും. ഇതിൽ നിന്ന് തന്നെ ഉറപ്പിക്കാം വേണ്ടപ്പെട്ടർ എത്രജാഗ്രതയോടെയാണ് ഈ നിർമ്മാണങ്ങൾക്ക് കുടപിടിക്കുന്നത് എന്ന്.
കക്കാടംപൊയിലിലെ മറ്റൊരു അനധികൃത തടയണയാണ് തൊമരക്കാട്ടിൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളത്. മലബാറിലെ പ്രധാന കരിങ്കൽ ക്വാറി മാഫിയകളിൽ ഒന്നാണ് തൊമരക്കാട്ടിൽ ഗ്രൂപ്പ്. ഒരു പക്ഷെ കക്കാടംപൊയിലിൽ ഏറ്റവും വലിയ തോതിൽ മനുഷ്യജീവനുകൾക്ക് ഭീഷണിയുള്ള ഒരു നിർമ്മിതിയാണ് ഈ തടയണ. ഇതിന് താഴെയാണ് ഇരുപതിലധികം വീടുകളുള്ള പൊട്ടാണിക്കാട് ആദിവാസി കോളനി നിലകൊള്ളുന്നത്. അൻവറിന്റെയും കാഞ്ഞിരാല എസ്റ്റേറ്റിനകത്തുമുള്ളത് രേഖകളുള്ള ഭൂമിയാണെങ്കിൽ തൊമരക്കാട്ടിൽ ഗ്രൂപ്പിന്റെ 25 ഏക്കർ ഭൂമിക്ക് യാതൊരു രേഖകളുമില്ല. ഇവിടെയിപ്പോൾ റിസോർട്ട് പണിയും തകൃതിയായി നടക്കുന്നു. നേരത്തെ സമീപത്തുള്ള ആദിവാസി കോളനിയിലുള്ളവർ തടയണയുടെ പേരിൽ തൊമരക്കാട്ടിൽ ഗ്രൂപ്പിന്റെ തൊഴിലാളികളുമായി പ്രശ്നങ്ങളുണ്ടാക്കിയിരുന്നെങ്കിലും പ്രതിഷേധിച്ച എല്ലാവരെയും അവർ ഒതുക്കി.
കൂണു പോലെ പൊങ്ങുന്ന റിസോർട്ടുകൾ
അൻവറിന്റേതല്ലാത്ത ചെറുതും വലുതുമായ നിരവധി റിസോർട്ടുകളാണ് കക്കാടംപൊയിലിലുള്ളത്. എല്ലാം അതീവ പരിസ്ഥിതി ലോല പ്രദേശത്ത് എല്ലാവിധ നിയമങ്ങളും കാറ്റിൽ പറത്തി നിർമ്മിച്ചത്. സത്വ, ഓക്സി മൗണ്ട്, കക്കാടംപൊയിൽ റിസോർട്സ്, മരിയ പാരഡൈസ് തുടങ്ങിയവ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം. ഈ പ്രളയ കാലത്ത് കക്കാടംപൊയിൽ റിസോർട്ടിന്റെ ചുറ്റുമായി ആറിടത്താണ് ഉരുൾപൊട്ടിയത്. മാധ്യമങ്ങളെല്ലാം അൻവറിന്റെ പാർക്കിന് പിന്നാലെ പോയ തക്കംനോക്കി റിസോർട്ടുടമകൾ അതെല്ലാം കല്ലും മണ്ണും ഉപയോഗിച്ച് കെട്ടി. സത്വയാണ് കക്കാടംപൊയിലിലെ നിലവിലുള്ളതിൽ വെച്ച് വലുത്.
യോഗയും ആയുർവേദ ട്രീറ്റ്മെന്റുമാണ് ഇവിടെ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. പഴയ നക്സലൈറ്റ് പ്രവർത്തകനാണ് താനെന്നാണ് ഇതിന്റെ ഉടമ അബൂബക്കർ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. പണ്ട് നക്സലൈറ്റോ കമ്മ്യൂണിസ്റ്റോ ഒക്കെ ആയിരുന്നെങ്കിൽപോലും ഇപ്പോൾ ഇയാളേക്കാൾ വലിയ ബൂർഷ്വ ഈ പ്രദേശത്തില്ല. വനഭൂമിയോട് ചേർന്ന് നിൽക്കുന്ന പ്രദേശത്താണ് സത്വയുടെ നിർമ്മാണങ്ങളെല്ലാം. സത്വയുടെ അതിർത്തികളിലുണ്ടായിരുന്ന വനത്തിന് അതിരിട്ട ജണ്ടകൾ പലതുമിപ്പോൾ സത്വക്ക് അകത്താണ്. ഇതാണ് പഴയ നക്സലൈറ്റുകാരന്റെ പാരിസ്ഥിതിക, സാമൂഹിക ബോധം. ഇനിയുമുണ്ടേറെ. വനത്തിനകത്ത് കാടുകുലുക്കുന്ന ശബ്ദത്തിൽ പാട്ടിട്ട് കഞ്ചാവ് വലിക്കാർക്ക് മാത്രമായുള്ള നിലമ്പൂരുകാരൻ ബിജുമാഷിന്റെ മരിയ പാരഡൈസ്, ഓക്സിമൗണ്ട് തുടങ്ങി നിരവധിയെണ്ണം.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ തട്ടിപ്പുകൾ
ഫോറസ്റ്റ് ഉദ്യോസ്ഥരുടെ പ്രധാന തട്ടിപ്പുകളിലൊന്നാണ് ജണ്ട നിർമ്മാണം. കണ്ണിൽ കണ്ട ഇടങ്ങളിലൊക്കെ ജണ്ട നിർമ്മച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൈക്കലാക്കിയത് കോടികളാണ്. ഒരുചാക്ക് സിമന്റും ഒരുകൊട്ട മണലും നാല് കല്ലും ആവശ്യമുള്ള ഒരു ജണ്ടക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ എസറ്റിമേറ്റിട്ടത് 13000 രൂപയാണ്. ഇത്തരത്തിൽ 200 ജണ്ടകളാണ് കക്കാടംപൊയിലിൽ ഈ കാലത്ത് നിർമ്മിച്ചിട്ടുള്ളത്. അതിൽ പലതും നിർമ്മിച്ചിട്ടുള്ളത് വനത്തിനകത്തൂടെ ഒഴുകുന്ന പുഴയെയും കരഭൂമിയെയും വേർതിരിച്ചുമാണ്.
Stories you may Like
- ശങ്കരപാണ്ഡ്യമേട് ഭാഗത്ത് അരിക്കൊമ്പനെ കണ്ടെത്തി; നാളെ ദൗത്യം തുടരും
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- അധിക ദൂരം നടക്കാത്തത് ശാരീരിക അവശതകൾ കാരണമെന്ന് വിലയിരുത്തൽ
- റിസോർട്ടിൽ അപകടം: രണ്ട് മക്കളും നഷ്ടമായ ദമ്പതികൾക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം
- അരിക്കൊമ്പനെ 'കൊല്ലുന്നതിന്' പിന്നിൽ വ്യാജന്മാർ; കൊമ്പൻ അപ്പർ കോതയാറിലുണ്ട്
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍