അബ്കാരികളിൽ നിന്ന് പണം വാങ്ങും; തമിഴ്നാട്ടിലും ആന്ധ്രയിലും പോയി കഞ്ചാവും ഹാഷിഷും വാങ്ങും; സെറ്റിട്ട് പ്രതികളെ പിടിക്കും; മൂർഖൻ ഷാജിയും ചക്ക പ്രവീണും എക്സൈസ് സർക്കിളിന്റെ അടുപ്പക്കാർ; രാജ്യാന്തര മയക്കുമരുന്ന് മാഫിയയുമായി ഉദ്യോഗസ്ഥന് അടുത്ത ബന്ധമെന്ന് ഊമക്കത്ത്; എക്സൈസിലെ ആക്ഷൻ ഹീറോയ്ക്കെതിരെ മന്ത്രിയുടെ നിർദ്ദശപ്രകാരം ജോയിന്റ് കമ്മീഷണറുടെ അന്വേഷണം
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. തലസ്ഥാനത്ത് ഏറെ ബന്ധങ്ങളുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആണ്ടി അനികുമാർ. തിരുവനന്തപുരം സിറ്റി സർക്കിൾ ഇൻസ്പെക്ടർ ആയ അനികുമാർ മാത്രം എന്നും മയക്കു മരുന്നും ഹഷീഷ് ഓയിലും പിടികൂടുന്നു. ഒരു മാസത്തിൽ കുറഞ്ഞത് ഒരു ഡസനിലധികം മയക്കു മരുന്ന് വേട്ട. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ മയക്കുമരുന്ന് പിടിച്ചു. അതിനിടെ സിറ്റി സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിനൊപ്പം ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥൻ അയച്ച ഊമ പരാതിയിന്മേൽ എക്സയിസ് അന്വേഷണം ആരംഭിച്ച വിവരമാണ് പുറത്തു വരുന്നത്. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഊമകത്തിലുള്ളത്.
എക്സൈസ് മന്ത്രിക്കും കമ്മീഷണർ ഋഷിരാജ് സിംഗിനുംമുഖ്യമന്ത്രിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഉൾപ്പെടെ കിട്ടിയ ഊമ പരാതിയിലെ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് കിട്ടിയ പരാതി അദ്ദേഹം പരിശോധിച്ച ശേഷം ഗൗരവം മനസിലാക്കി എക്സൈസ് -നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ശുപാർശയോടെ എക്സൈസ് ആസ്ഥാനത്തേക്ക് അയച്ചു. ഒപ്പം മന്ത്രി ഓഫീസിൽ നിന്നും വിളി കൂടി വന്നതോടെ കമ്മീഷണർ ഋഷിരാജ് സിങ് പരാതി അന്വേഷിക്കാൻ ഉത്തരവിട്ടു. എക്സൈസ് ജോയിന്റ് കമ്മീഷണർ കെ എ ജോസഫ് അന്വേഷണവും ആരംഭിച്ചു. ഋഷിരാജ് സിംഗിന്റെ വലം കൈയായി അറിയപ്പെടുന്ന ടി അനികുമാർ എടുത്തിട്ടുള്ള തൊണ്ണൂറു ശതമാനം കേസുകളും കള്ളകേസുകളാണന്നാണ് ഊമ പരാതിയിലെ ഒരു ആരോപണം.
നഗരത്തിലെ പ്രമുഖ അബ്കാരികളിൽ നിന്നും ലഭിക്കുന്ന കള്ളപ്പണം ഉപയോഗിച്ച് തമിഴ്നാട്, ആന്ധ്രാപ്രദേശ്,തൂത്തുക്കുടി,ഇടുക്കി,മാലി എന്നിവിടങ്ങളിൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും മയക്കു മരുന്നും വാങ്ങി പത്രങ്ങളിൽ പേരു വരാനും റിവാർഡുകൾ കിട്ടാനും വേണ്ടി നിരപരാധികളുടെ തലയിൽ കെട്ടിവെച്ച് കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുന്നതായും ഊമ പരാതിയിൽ പറയുന്നു. ടി അനികുമാറിന് രാജ്യാന്തര മയക്കു മരുന്ന് കച്ചവടക്കാരായ ഇടുക്കി അടിമാലി സ്വദേശി മൂർഖൻ ഷാജി, മാലി സ്വദേശി സക്കീർ ഹുസൈൻ, സ്പിരിറ്റു കടത്തുകാരനായ ചക്ക പ്രവീൺ, എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നും ഇതിൽ മൂർഖൻ ഷാജിയുമായി ഹാഷിഷ് ഓയിൽ വാങ്ങിയതിൽ വിലയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് തെറ്റിയപ്പോൾ 1.8 കിലോ ഹാഷിഷ് ഓയിലുമായി പിടികൂടികൂടിയതായി രേഖയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
മൂർഖൻ ഷാജിയെ പിടികൂടുമ്പോൾ അയാളുടെ കൈയിൽ ഒരു തുള്ളി ഹാഷിഷ് ഓയിലു പോലും ഉണ്ടായിരുന്നില്ല. മൂർഖനെ മുൻപ് ഒളിവിൽ കഴിയാൻ സഹായിച്ചതും ടി അനികുമാർ ആണെന്നും പരാതിയിൽ ഉണ്ട്. എക്സൈസിന്റെ രഹസ്യ ഫണ്ട്്് വാങ്ങി ലക്ഷ കണക്കിന് രൂപക്ക് മയക്കു മരുന്നും കഞ്ചും വാങ്ങിയശേഷം അത് മുൻപ് കേസിൽ പ്രതികളായവരുടെയും വിദ്യാർത്ഥികളുടെയും തലയിൽ കെട്ടി വെച്ച് അകത്താക്കുന്ന പ്രവണതയാണ് അനിൽകുമാറിന് ഉള്ളതെന്നും പേരിനും പ്രശസ്തിക്കും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഊമ പരാതിയിൽ ഉണ്ട്. സർക്കിൽ ഇൻസ്പെക്ടർ ടി അനികുമാറിന്റെയും ഭാര്യയുടെയും മൊബൈൽ നമ്പരുകളിലെ കോൾ ഡീറ്റെയിൽസ് എടുത്താൽ സത്യം പുറത്തു വരുമെന്നും പരാതിക്കാരൻ പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ എടുത്ത ഒരു കള്ളക്കേസാണ് ഈ കത്തെഴുതാൻ പ്രേരിപ്പിച്ചതെന്ന് പരാതിക്കാരൻ പറയുന്നു. കഴിഞ്ഞ ഡിസംബർ 10ന് എടുത്ത എൻഡിപിസി കേസ് തികച്ചും കള്ളക്കേസാണ്. കേസിലെ പ്രതികളായ അജിത്ത്, ആഷിക്,അസിം എന്നീ മൂന്ന് ചെറുപ്പക്കാരാണ് അനികുമാറിന്റെ ഇരകളായത്. വരെ പിടികൂടുമ്പോൾ ഇവരുടെ കൈയിൽ നിന്നും ലഭിച്ചത് ഒരു പായ്ക്കറ്റ് സിഗരറ്റും അഞ്ചു ഗ്രാമിനകത്ത് കഞ്ചാവുമായിരുന്നു. ഒരാഴ്ച കസ്റ്റഡിയിൽ സൂക്ഷിച്ച ഇവരെയും കൊണ്ട് തൂത്തുക്കുടിയിലും തമിഴ്നാട്-തിരുനൽവേലി മധുര വഴി ഇടുക്കിയിലും പോയി അവിടെ നിന്നും ഹാഷിഷ് ഓയിൽ വാങ്ങുകയുംതുടർന്ന് തിരുവനന്തപുരത്ത് എത്തിച്ചശേഷം ആക്കുളം ബൈപാസിനടുത്ത് വെച്ച് ഹാഷിഷ് ഓയിൽ കൈമാറ്റം ചെയ്യുമ്പോൾ പിടിക്കപ്പെട്ടതായി കേസുണ്ടാക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
നിരപരാധികളുടെ മേൽ കേസ് കെട്ടിവെയക്കുമ്പോൾ അവരെ രക്ഷപ്പെടുത്താമെന്ന ഉറപ്പും ഇദ്ദേഹം നല്കും ഇതിനായി പ്രതികളിൽ നിന്നും ലക്ഷങ്ങൾ കൈപറ്റി അഭിഭാഷകനെയും ഏർപ്പാടാക്കുമെന്നും ഊമ പരാതിയിൽ ഉണ്ട്. കഴിഞ്ഞ എക്സൈസ് കമ്മീഷണറുടെ കാലത്ത് സീക്രട്ട് ഫണ്ടിന്റെ തൊണ്ണൂറു ശതമാനവും അനികുമാർ കൈക്കലാക്കിയെന്നും ഇതും അന്വേഷണ വിധേയമാക്കണമെന്നു പരാതിയിലുണ്ട്. അനുകാമറിന്റെ എല്ലാ തട്ടിപ്പിനും കൂട്ടു നിൽക്കുന്നത് എക്സയിസ് എൻഫോഴ്സ്മെന്റ് കമ്മീഷണർ എ വിജയൻ ഐ പി എസ് ആണന്നും പരാതിയുണ്ട്. ഇതേ പരാതി തന്നെ എക്സൈസ് ആസ്ഥാനത്തും ജനുവരി മാസം ലഭിച്ചിരുന്നു. എന്നാൽ ഊമ പരാതി ആയതിനാൽ നടപടിവേണ്ടന്ന് എക്സൈസ് കമ്മീഷണർ തന്നെ നിർദ്ദേശിക്കുകയായിരുന്നു.
ഇതേ തുടർന്ന് എക്സൈസ് ആസ്ഥാനത്ത തന്നെ പരാതി മുക്കിയെന്നാണ് വിവരം കൂടാതെ അനികുമാർ പ്രിയപ്പെട്ടവനായതു കൊണ്ട് തന്നെ കമ്മീഷണർ ഇദ്ദേഹത്തിനെതിരെ വന്ന പല പരാതികളും മുക്കാറുണ്ടെന്ന് എക്സൈസ് ആസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. . എന്നാൽ അതേ എക്സയിസ് കമ്മീഷണർ എക്സൈസ് ഓഫീസർമാരുടെ സംഘടനാ നേതാവിനെതിരെ ലഭിച്ച ഊമ പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കുകയും പരാതിയിൽ കഴമ്പില്ലന്ന് ബോധ്യമായിട്ടു കൂടി അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു. രാജ്യാന്തര മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന അനികുമാർ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെ മുൻ സംസ്ഥാന സെക്രട്ടറിയാണ്. കോൺഗ്രസ് അനുകൂല സംഘടനയുടെ നേതൃരംഗത്ത് തുടർന്ന ഇദ്ദേഹം ഏതു സർക്കാർ വന്നാലും നിർണായക പോസ്റ്റിൽ വരും എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.തലസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അബ്കാരികളുമായി അടുത്ത് ബന്ധമുള്ള അനികുമാർ നഗരത്തിലെ ബാർ ഹോട്ടൽസും ആശുപത്രികളും അടക്കം അറുപതിലധികം സ്ഥാപനങ്ങളിൽ സ്പിരിറ്റും മദ്യവും കൊണ്ടു വരുന്നതും വിൽപ്പന നടത്തുന്നതും മോണിട്ടറിങ് നടത്തേണ്ട ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ ഈ പോസ്റ്റിനായി എക്സൈസിൽ തള്ളലാണ് അവിടെ എല്ലാവരെയും തള്ളിമാറ്റിയാണ് മന്ത്രി ഓഫീസിലെ ഉന്നത ഇടപെടലിൽ അനികുമാർ തുടരുന്നത്. അനികുമാറിന്റെ നേതൃത്വത്തിൽ ഇന്നലെയും ഹഷീഷ് വേട്ട നടന്നിരുന്നു. എക്സൈസ് സിറ്റി സർക്കിളിൽ നിന്നും പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത് പ്രകാരം . 13 കോടി വിലവരുന്ന ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്. ഹാഷിഷ് ഓയിൽ കാറിലെത്തിച്ച അഞ്ച് പേർ അറസ്റ്റിലായി. . ആന്ധ്രയിൽ നിന്ന് തിരുവനന്തപുരം വഴി വിദേശത്തേക്ക് കടത്താൻ എത്തിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
ആക്കുളത്ത് വച്ചാണ് കാറിൽ കൊണ്ടുവന്ന ഹാഷിഷ് ഓയിൽ എക്സൈസ് സംഘം പിടിച്ചത്. കാറിലണ്ടായിരുന്ന ആന്ധ്ര സ്വദേശി റാംബാബു, തിരുവനനതപുരം സ്വദേശികളായ ഷഫീഖ്, സാജൻ, ഇടുക്കിയിൽ നിന്നുള്ള അനിൽ, ബാബു എന്നിവരാണ് പിടിയിലായത്. എട്ടരലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെത്തി. പ്രതികളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കും. ഇന്നലത്തേതടക്കം കഴിഞ്ഞ ഒരുമാസത്തിനിടെ 45 കോടിരൂപയുടെ ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ കഴിയില്ല; വിവിപാറ്റ് സ്ലീപ്പുകൾ മുഴുവൻ പരിശോധിച്ച് ഫലപ്രഖ്യാപനം എന്ന ആവശ്യം സുപ്രീംകോടതി തള്ളി; സ്ലീപ്പുകൾ എണ്ണണമെങ്കിൽ ആവശ്യം പിന്നീട് ഉന്നയിക്കാം; ചെലവ് സ്ഥാനാർത്ഥി വഹിക്കണം; തിരിഞ്ഞെടുപ്പ് പ്രക്രിയ ഇനി കൂടുതൽ സൂതാര്യമാകും
- 'ജനാധിപത്യത്തിൽ കള്ളന്മാർക്കു രക്ഷപ്പെടാൻ പഴുതുണ്ട്; ഈ ജനവിധി ജനങ്ങൾക്കു തന്നെ എതിരായ ജനിവിധി; ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്'; ജനാധിപത്യം കണ്ടുപിടിച്ചവനെ ചവിട്ടിക്കൊന്നിട്ട് സോക്രട്ടീസ് വിഷം കഴിച്ച് മരിച്ചേനെയെന്ന് ശ്രീനിവാസൻ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്