മാറാട് കലാപം നടന്നപ്പോൾ ആരെങ്കിലും അത് ഭരണകൂടത്തിന്റെ തലയിൽ വെച്ചോ? മോദിപ്പേടി പരത്തുന്നതിന് പിന്നിൽ മുസ്ലിം സമൂഹത്തിനെ ഭയപ്പെടുത്തൽ മാത്രം; മുജാഹിദുകളുടെ ലക്ഷ്യം ഇന്ത്യയെ ഇസ്ലാമികവത്ക്കരിക്കൽ; ഇന്ത്യ പാക്കിസ്ഥാനായി മാറാതിരിക്കാൻ ബിജെപി ഭരണം അനിവാര്യം; അപരിഷ്കൃത ഗോത്ര സമൂഹ നിയമങ്ങൾ മുസ്ലിം സമൂഹം പിന്തുടരണമോ; ഇതിന് മാറ്റം വരുത്താൻ ശ്രമിച്ചത് നരേന്ദ്ര മോദി മാത്രം; എന്തുകൊണ്ട് മോദിയെ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കി വീണ്ടും ജാമിദ ടീച്ചർ
എം മനോജ് കുമാർ
കോഴിക്കോട്: മുസ്ലിം സമൂഹത്തിനു ഏറ്റവും വിശ്വാസ്യ യോഗ്യനായ നേതാവ് നരേന്ദ്ര മോദിയാണെന്ന് മറുനാടൻ മലയാളിയോട് ഇന്നലെ തുറന്നടിച്ചതിനു പിന്നാലെ കൂടുതൽ വിശദീകരണവുമായി, ഇസ്ലാം വിട്ട് യുക്തിവാദത്തിലേക്ക് തിരിഞ്ഞ സാംസ്കാരിക പ്രവർത്തക ജാമിദ ടീച്ചർ രംഗത്തെത്തി. ജാമിദ ടീച്ചറുടെ മോദി അനുകൂല പരാമർശങ്ങൾക്കുനേരെ സൈബർ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് കൂടുതൽ വിശദീകരണവുമായി അവർ രംഗത്തെത്തിയത്. ഇന്ത്യയിലും ഏകീകൃത സിവിൽ കോഡ് വേണം എന്ന ആവശ്യം അഭിമുഖത്തിൽ പറഞ്ഞപ്പോൾ സൈബർ ആക്രമണം വന്നു. പക്ഷെ ഏകീകൃത സിവിൽകോഡ് മുസ്ലിം സമൂഹത്തിനു ഗുണകരമാണെന്ന കാര്യം പഠിച്ചു തന്നെയാണ് ഞാൻ പറയുന്നത്- ജാമിദ ടീച്ചർ പറയുന്നു.
സമുദായത്തിൽ അനാഥകളെ സൃഷ്ടിച്ചു വിടുന്നതിനു പിന്നിൽ മുസ്ലിംമതം തന്നെ
മുസ്ലിം സമൂഹത്തിൽ മക്കളുടെ മക്കൾക്ക് സമ്പത്തില്ല. അതായത് ഒരു മുസ്ലിം സ്ത്രീയുടെ മകളുടെ മകൾക്ക് മുസ്ലിം സമുദായത്തിൽ സമ്പത്ത് ലഭിക്കില്ല. മത നിയമപ്രകാരം ഇങ്ങിനെയാണ് വരുന്നത്. ഒരു മുസ്ലിം പെൺകുട്ടിക്ക് അമ്മയുടെ അമ്മയുടെ സ്വത്ത് ലഭിക്കില്ല. താവഴിയാണ് എങ്കിലും ഈ സ്വത്തിനു മകളുടെ മകൾക്ക് അവകാശം നിഷേധിച്ചിരിക്കുകയാണ്. അപ്പോൾ അനാഥകളെ സൃഷ്ടിച്ചുവിടുന്നത് തന്നെ ഇസ്ളാം മതമാണ് എന്ന് വരുന്നു. ഇതിനു ഏകീകൃത സിവിൽകോഡ് വന്നാൽ പരിഹാരമാകും. ഏകീകൃത സിവിൽകോഡ് വരാൻ ഞങ്ങൾ വർഷങ്ങൾ തന്നെയുള്ള ഫൈറ്റ് ആണ് നടത്തുന്നത്. പക്ഷെ ഇസ്ലാമിക നിയമങ്ങൾ മാറുമെന്ന് ഭയന്ന് ഇസ്ലാമിക പൗരോഹിത്യവും ഇസ്ലാമിക സംഘടനകളും ഏകീകൃത സിവിൽകോഡിന് എതിരെ നിൽക്കുകയാണ്.
മോദിപ്പേടിയിലാണ് യുഡിഎഫിന് മൃഗീയ ഭൂരിപക്ഷം കിട്ടിയത്
മുസ്ലിം പേഴ്സണൽ ലോ ബോർഡ് പോലുള്ള കടലാസ് സംഘടനകളും സിവിൽകോഡ് വന്നാൽ തങ്ങൾക്ക് മൂല്യമില്ലാതാകുമോ എന്ന് ഭയക്കുകയാണ്. മുസ്ലിം പ്രശ്നങ്ങൾ തീർക്കാൻ ഐകകണ്ഠ്യേന തീരുമാനിക്കാൻ കരാർ എടുത്ത മാതിരിയാണ് ഇവരുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. അതിനൊക്കെ മാറ്റം വരുത്തുമ്പോൾ ഇസ്ലാമിക നിയമങ്ങൾക്ക് മൊത്തം മാറ്റം വരുത്തണമെന്ന് അവർ വിചാരിക്കുന്നു. കിംവദന്തികൾ ആണ് മോദിയ്ക്കെതിരെ മുസ്ലിം സമുദായ സംഘടനകൾ കേരളത്തിൽ പടർത്തിവിട്ടത്. കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച മൃഗീയ ഭൂരിപക്ഷം ഇതിനു തെളിവാണ്. ഇന്ത്യയിലെ കൊള്ളയും കൊലയും വരെ മോദിയുടെ തലയിൽ കെട്ടിവയ്ക്കുന്ന രീതിയാണ് ഇവർ പരീക്ഷിച്ചത്. കേരളത്തിൽ മാറാട് കലാപം നടന്നപ്പോൾ അത് മന്ത്രിസഭയുടെ തലയിൽ കേരളത്തിലെ മുസ്ലിം സമൂഹമോ, കേരളീയ സമൂഹമോ കെട്ടിവെച്ചോ? ഇല്ലല്ലോ? കലാപങ്ങൾ ബ്രിട്ടീഷ് ഇന്ത്യയിലും അതിനു മുൻപുമൊക്കെ ഇന്ത്യയിൽ നടന്നിട്ടുണ്ട്. മോദിപ്പേടിയുടെ കാര്യത്തിൽ കേരളത്തിൽ മുസ്ലിങ്ങളെ വല്ലാതെ ഇവർ തെറ്റിദ്ധരിപ്പിക്കുകയാണ്. അതിന്റെ പേരിലാണ് യുഡിഎഫിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈവന്ന മൃഗീയ ഭൂരിപക്ഷത്തിന്റെ ഒരു വശവും.
അപരിഷ്കൃത ഗോത്ര സമൂഹ നിയമങ്ങൾ മുസ്ലിം സമൂഹം പിന്തുടരണമോ?
നവോത്ഥാനവും പുരോഗമനവും മുസ്ലിം സമൂഹം അംഗീകരിച്ച് തരില്ല. മുൻപ് കേരളത്തിൽ ഹിന്ദുകോഡ് ബിൽ വന്നു. മരിച്ചുപോയ മകന്റെ സ്വത്ത് മക്കൾക്കും ഭാര്യയ്ക്കും മാതാപിതാക്കൾക്കും ഷെയർ ചെയ്ത് കിട്ടും. മരിച്ചുപോയ മകന്റെ സ്വത്ത് അമ്മയ്ക്ക് കിട്ടുമ്പോൾ ഈ അമ്മയുടെ സ്വത്ത്കൂടി ഈ മക്കൾക്ക് കിട്ടും. ഈ ബില്ല് 2015 ൽ സംസ്ഥാനമാണ് കൊണ്ടുവന്നത്. അതിനെപ്പോലും ഹിന്ദു സമൂഹം അംഗീകരിച്ചു. പക്ഷെ 1400 വർഷങ്ങൾക്ക് മുൻപുള്ള അപരിഷ്കൃത ഗോത്ര സമൂഹത്തിന്റെ നിയമങ്ങൾ തന്നെ മുസ്ലിം സമൂഹം പിന്തുടരണം എന്നുള്ളത് ഈ യാഥാസ്ഥിതിക വിഭാഗം ഏറ്റെടുത്തിരിക്കുന്ന വിഷയമാണ്. കാരണം ഒരു മാറ്റത്തിനും ഞങ്ങൾ വിധേയരല്ല. അതുകൊണ്ട് തന്നെ ഈ മോദിപ്പേടിയുമായുള്ള യാഥാസ്ഥിതിക വിഭാഗത്തിന്റെ ആർപ്പുവിളിക്ക് വലിയ മൂല്യമൊന്നും ഞാൻ കാണുന്നില്ല. ഞാൻ വിഭാഗത്തിന്റെ ആളാണ്. ഈ മുസ്ലിം വിഭാഗത്തിന്റെ നവോത്ഥാനം എത്രമാത്രമാണെന്നു എനിക്കറിയാം.
മുജാഹിദുകളുടെ ലക്ഷ്യം ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കൽ
പതിനാറ് വർഷക്കാലം ഞാൻ മുജാഹിദ് പ്രവർത്തകയായിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ നവോത്ഥാനം എനിക്കറിയാം. മുജാഹിദ് ബാലുശ്ശേരി നവോത്ഥാന ചിന്തകനാണെന്നു ഒരു വിഭാഗം മുസ്ലിം ആളുകൾ പറയുന്നു. ഇയാൾ പറഞ്ഞത് ഈ കേരളക്കരയിലുള്ള എല്ലാ പള്ളികളും വെള്ളിയാഴ്ച ഞങ്ങൾക്ക് വിട്ടുതന്നാൽ കേരളം മുഴുവൻ ഞങ്ങൾ മുജാഹിദ് ആക്കിമാറ്റും. ഈ വിഭാഗത്തിന് വേണ്ടത് ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ്. ഇപ്പോൾ ബിജെപിക്ക് കേന്ദ്ര ഭരണം കിട്ടി. മുസ്ലിം വിഭാഗത്തിനാണ് ഇപ്പോഴുള്ള ഈ കേന്ദ്ര ഭരണം കിട്ടുന്നതെങ്കിൽ മറ്റുള്ള എല്ലാ മതവിഭാഗങ്ങളെയും ഇവർ അടിച്ചമർത്തുമായിരുന്നു. ഇവർക്ക് വേണ്ടത് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയാണ്. ഇന്ത്യ ഒരു പാക്കിസ്ഥാൻ ആക്കി മാറ്റാനാണ് ഇവർ മുൻതൂക്കം നൽകുക. വേദഗ്രന്ഥമായ ഖുറാനിൽ തന്നെ നമുക്ക് കാണാം. സത്യനിഷേധികളെ കണ്ടാൽ കണ്ടിടത്ത് വെച്ച് കൊല്ലാനും ഇവരുമായി ബന്ധം സ്ഥാപിക്കരുതെന്നും ഇവരോട് കൂടുതൽ ഇടപെടരുതെന്നും ഇവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുതെന്നും ഉള്ള വാചകങ്ങൾ ഖുറാന് അകത്ത് തന്നെയുണ്ട്. ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന ഗ്രന്ഥമാണിത്. ഈ ഗ്രന്ഥത്തെ മുൻനിർത്തി ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയായാണെങ്കിൽ ഒരു മതത്തിനും ഇവിടെ പിടിച്ച് നിൽക്കാൻ കഴിയില്ല.
നിപ്പാ വൈറസ് വന്നപ്പോൾ മങ്കൂസ് മൗലൂദ് ഓതിയാൽ മതിയെന്ന് പറഞ്ഞു
ഇവർ ഇവിടെ ഇസ്ലാമിക നിയമങ്ങൾ കൊണ്ടുവരാൻ ശ്രമിക്കും. കണ്ണൂര് ഇസ്ലാമിക ബാങ്ക് സ്ഥാപിച്ചു. ഇങ്ങിനെ പതിയെ പതിയെ ഇസ്ലാമിക രാഷ്ട്രമാക്കാനാണ് ഇവർ തീരുമാനിക്കുന്നത്. അതുകൊണ്ട് അപരിഷ്കൃത ഗോത്രസമൂഹം മുന്നോട്ട് വെച്ച ആശയത്തിൽ തന്നെ സമുദായത്തെ തളച്ചിടാനാണ് മതനേതൃത്വം ശ്രമിക്കുന്നത്. നിപ്പാ വൈറസ് വന്ന സമയത്ത് മങ്കൂസ് മൗലൂദ് പാരായണം ചെയ്താൽ മതിയെന്ന് പറഞ്ഞത് ഇകെ വിഭാഗത്തിന്റെ സുന്നി നേതാവാണ്. ഇത്തരത്തിൽ മനുഷ്യനെ പ്രാർത്ഥനയിലും അർച്ചനയിലും നേർച്ചയിലും മാത്രം തളച്ചിട്ടാൽ രാജ്യത്ത് നടക്കുന്ന ഒരു കാര്യവും സാധാരണ ജനങ്ങൾ അറിയില്ല. ഒരു തരത്തിലുള്ള നവോത്ഥാനത്തിനും രാജ്യത്തെ സജ്ജമാക്കാതിരിക്കുക. ഇതാണ് മുസ്ലിം യാഥാസ്ഥിതികത്വം ലക്ഷ്യമിടുന്നത്.
എല്ലാ കോടതികളിലും ഇസ്ലാമിക ശരീയത്ത് നിൽക്കുന്നത് പി.എഫ്. മുല്ല എഴുതിയ പ്രിൻസിപ്പിൾസ് ഓഫ് മൊഹമ്മദ് ലോ എന്ന പുസ്തകം അനുസരിച്ചാണ്. ഇതിൽ നിന്നും ചുരുക്കി എടുത്ത് പത്ത് മുന്നൂറോളം വകുപ്പുകൾ ആക്കി തിരിച്ചിട്ടുണ്ട്. ഇതിലെ 308ാം വകുപ്പ് അനുസരിച്ച് മുസ്ലിം പുരുഷന് അവന്റെ ഭാര്യയെ ഒഴിവാക്കാൻ ഒരു കാരണവും വേണ്ട.പക്ഷെ ഹിന്ദു പുരുഷൻ ആണ് ഇങ്ങിനെ ചെയ്യുന്നതെങ്കിൽ ഇന്ത്യയിലെ നിയമസംവിധാനം അവനെ ശിക്ഷിക്കും. ജയിൽ ശിക്ഷയും പിഴയും എല്ലാം വരും. എന്നാൽ മുസ്ലിം പുരുഷന് നിയമനത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ഈ നിയമം മാറണം എന്ന് പറഞ്ഞത് മോദി സർക്കാർ മാത്രമാണ്. ഒരു മുസ്ലിം പുരുഷന് നാലും അഞ്ചും വിവാഹം കഴിക്കാം. പക്ഷെ ഹിന്ദു പുരുഷന് തടവ് ശിക്ഷ ലഭിക്കും.ഹിന്ദു ഒരു കുറ്റം ചെയ്താൽ കാരാഗൃഹവാസം. എന്നാൽ മുസ്ലിം ഇതേ കുറ്റം ചെയ്താൽ അവനു പൂമാല. ഈ കാരണത്താൽ ഇസ്ലാമിക നിയമങ്ങൾ മാറേണ്ടതുണ്ട്. കാര്യങ്ങൾ ഇങ്ങിനെയുള്ള അവസ്ഥയിൽ മുന്നോട്ട് പോകവേ, ഇന്ത്യയിൽ ബിജെപി ഭരണമാണ് മോദി ഭരണമാണ് നല്ലത്.
അഭ്യൂഹങ്ങളിൽ കുരുക്കി മുസ്ലിം സമൂഹത്തെ മോദിക്ക് എതിരായി തിരിക്കുന്നു
ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യം മോദി സർക്കാർ തന്നെയാണ്.. മുസ്ലിം സമൂഹത്തിനു ഏറ്റവും വിശ്വാസയോഗ്യമായ നേതാവ് നരേന്ദ്ര മോദിയാണ്. അഭ്യൂഹങ്ങളിൽ കുരുക്കിയാണ് കേരളത്തിലെ മുസ്ലിം മതനേതൃത്വം മുസ്ലിം സമൂഹത്തെ മോദിക്ക് എതിരായി തിരിക്കുന്നത്. മുത്തലാഖ് നിരോധനവും ഹജ്ജ് സബ്സിഡി എടുത്തുകളഞ്ഞതും ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കവുമെല്ലാം മുസ്ലിം സമൂഹത്തിന് ഗുണപ്രദമാണ്. ഈ കാര്യങ്ങളിലെല്ലാം തന്നെ എനിക്ക് മോദിയോട് അനുഭാവമുണ്ട്. മുസ്ലിം സമൂഹം ഇത് തിരിച്ചറിയുന്നുണ്ടെങ്കിലും മുസ്ലിം മതനേതൃത്വമാണ് മോദിക്ക് എതിര് നിൽക്കുന്നത്. പർദ്ദയിട്ട സ്ത്രീകൾ മോദിക്ക് വേണ്ടി പാട്ടുപാടുന്നു; മോദി ജയിച്ചപ്പോൾ ലഡു വിതരണം ചെയ്യുന്നു. ഇവിടെ കിംവദന്തികൾ ആണ് പ്രശ്നം. ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുന്നത് ബിജെപിയെപോലുള്ള പാർട്ടികൾ നിലനിൽക്കുന്നതുകൊണ്ടുമാത്രം. ഇത്രയും ഭൂരിപക്ഷം മുസ്ലിം വിഭാഗത്തിന് കിട്ടിയിരുന്നെങ്കിൽ ഇന്ത്യ അവർ ഇസ്ലാമിക രാഷ്ട്രമായി മാറ്റുമായിരുന്നു--ജാമിദ ടീച്ചർ പറയുന്നു.
മോദിയിൽ മോശമായി ഒന്നും ഞാൻ കണ്ടിട്ടില്ല. പ്രതികൂലിക്കുന്ന സാഹചര്യങ്ങൾ വന്നാൽ പ്രതികൂലിക്കുകയും അനുകൂലിക്കേണ്ട സാഹചര്യങ്ങൾ വന്നാൽ അനുകൂലിക്കുകയും ചെയ്യും. പക്ഷെ പ്രതികൂലിക്കേണ്ട സാഹചര്യങ്ങൾ ഇല്ല. അതിനാൽ അനുകൂലിക്കുന്നു. രാജ്യസുരക്ഷയ്ക്കും ഭദ്രതയ്ക്കും ഏറ്റവും ഗുണപ്രദം ഏകീകൃത സിവിൽകോഡ് കൊണ്ടുവരിക എന്നുള്ളത് തന്നെയാണ്. മുത്തലാഖ്, ഹജ്ജ് സബ്സിഡി പ്രശ്നം, ഏകീകൃത സിവിൽ കോഡ് പ്രശ്നം എന്നിവയിലെല്ലാം ഞാൻ മോദിയെ അനുകൂലിക്കുന്നു. എനിക്ക് മോദിയോട് അനുഭാവമുണ്ട്. സമ്പത്തും കഴിവും ആരോഗ്യവുമുള്ളവർ മാത്രം ഹജ്ജിനു പോയാൽ മതി. അല്ലാത്തവർ പോകേണ്ടതില്ല. ഈ ഘട്ടത്തിലാണ് 170 കോടിയോളം വരുന്ന ഹജ്ജ് സബ്സിഡി തുക സാധാരണ ആളുകൾക്ക് വേണ്ടി, അവരുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ചിലവഴിക്കാം എന്ന തീരുമാനം മോദി സർക്കാർ കൈക്കൊള്ളുന്നത്. വളരെ നല്ല തീരുമാനമാണിത്. മോദി വന്നതുകൊണ്ട് ആരുടെ പ്രതീക്ഷയാണ് നഷ്ടമാകുന്നത്. മുസ്ലിം സമൂഹത്തിന്റെ ഒരു പ്രതീക്ഷയും മോദി കാരണം നഷ്ടമാകുന്നില്ല.
മുത്തലാഖ് പ്രശ്നത്തിൽ മുസ്ലിം സ്ത്രീകൾക്ക് ഒപ്പം നിന്നത് മോദി മാത്രം
മുസ്ലിം മതനിയമ പ്രകാരം ഒരു മുസ്ലിം പുരുഷന് തന്റെ ഭാര്യയെ ഒഴിവാക്കാൻ ഒരു കാരണവും വേണ്ട. മുസ്ലിം സമൂഹത്തിൽ നിലനിന്ന ഈ അസ്ഥിരമായ പ്രശ്നം തിരിച്ചറിഞ്ഞു കടുത്ത നിലപാട് സ്വീകരിച്ചത് മോദി സർക്കാർ മാത്രമാണ്. ഇത്രയും കാലം കൂടെനിന്ന ഭാര്യയെ ഒരു കാരണവും കൂടാതെ മൂന്നു തലാഖ് വഴി ഒഴിവാക്കുന്ന സമ്പ്രദായത്തിനു എതിര് നിന്നത് മോദി മാത്രമല്ലേ. മുസ്ലിം സ്ത്രീയെന്ന നിലയിൽ ഞാൻ ഈ അനുഭവസ്ഥകൂടിയാണ്. മുത്തലാഖ് പ്രശ്നത്തിൽ എത്രയോ മുസ്ലിം സ്ത്രീകളുടെ കണ്ണീരു കണ്ടയാളാണ് ഞാൻ. എത്രയോ സ്ത്രീകൾക്ക് ഇന്നും അറിയില്ല. താൻ എന്തുകൊണ്ട് തലാഖ് ചെയ്യപ്പെട്ടുവെന്ന്. മുസ്ലിം പുരുഷൻ ഭാര്യയെ ഒഴിവാക്കിയാൽ അവനു നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. എല്ലാവരും മുസ്ലിം പൗരോഹിത്യത്തെ ഭയപ്പെടുന്നു. മുസ്ലിം വോട്ടുബാങ്കാണ് എല്ലാവരുടെയും മുന്നിലുള്ള കാര്യം. ഇതൊന്നും മോദി കണക്കിലെടുത്തില്ല. മുത്തലാഖ് പ്രശ്നത്തിൽ എടുത്ത കടുത്ത നിലപാട് കൊണ്ട് തന്നെ മോദിയെ ഞാൻ അനുകൂലിക്കുന്നു.
മകൻ ചത്താലും കുഴപ്പമില്ല. മരുമകൾ വെള്ളസാരി ഉടുത്തുകണ്ടാൽ മതി എന്ന മനോഭാവമാണ് യാഥാസ്ഥിതിക മുസ്ലിം സമൂഹത്തിന്. ഏകീകൃത സിവിൽ കോഡ്, മുത്തലാഖ് എന്നീ കാര്യങ്ങളിലെല്ലാം ഈ യാഥാസ്ഥിതിക മനോഭാവമാണ് പ്രതിഫലിക്കുന്നത്. ഈ കാര്യങ്ങളിൽ എടുക്കുന്ന നിലപാട് കാരണമാണ് കേരളത്തിലെ മുസ്ലിം മതനേതാക്കൾ മോദിയെ എതിർക്കുന്നത്. ഇന്ദിരാഗാന്ധി ജീവനാംശ ബിൽ കൊണ്ടുവന്നപ്പോൾ മുസ്ലിം മതനേതൃത്വം ഇന്ദിരയെ എതിർത്തു. ഇതേ എതിർപ്പ് ഈ കാര്യത്തിൽ രാജീവ് ഗാന്ധിയോടും ഇവർ കാണിച്ചു. മോദിയോടും ഇതേ എതിർപ്പ് തന്നെയാണ് ഇവർ പ്രകടിപ്പിക്കുന്നത്. മോദിയുടെ കർശന നിലപാടുകളിൽ മുസ്ലിം മതനേതൃത്വത്തിനു ഭീതിയുണ്ട്. യാഥാസ്ഥിതിക വിഭാഗത്തിന്റെ ഈ മോദി പേടിക്കും നെഞ്ചിലിടിച്ചുള്ള നിലവിളിക്കും ഒരു പ്രാധാന്യവും ഞാൻ കാണുന്നില്ല. നവോത്ഥാനമെന്നതും പുരോഗമനമെന്നതും മുസ്ലിം സമൂഹം അനുവദിച്ച് തരില്ല. മുസ്ലിം സമൂഹത്തിന്റെ നവോത്ഥാനമെന്നാൽ എന്താണ് എന്ന് എനിക്ക് നന്നായറിയാം. ജനാധിപത്യ രാജ്യത്ത് ഇന്ത്യയിൽ പല നിയമങ്ങൾ ആണ് നടപ്പിലാകുന്നത്. മതനിയമവും പൊതുനിയമവുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. മതനിയമങ്ങൾ ആരാധനാലയത്തിൽ ഒതുങ്ങട്ടെ. പൊതുനിയമങ്ങൾ ഇവിടെ രംഗത്ത് വന്നാൽ മതി. അതിനാണ് ഏകീകൃത സിവിൽകോഡ് വരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നത്.
സിവിൽ നിയമങ്ങളും ക്രിമിനൽ നിയമങ്ങളും എല്ലാവർക്കും ഒരുപോലെ തന്നെയാകട്ടെ. ക്രിമിനൽ നിയമങ്ങളെ മുസ്ലിം യാഥാസ്ഥികർ ഭയക്കുന്നു. കട്ടാൽ കൈവെട്ടും. വ്യഭിചരിച്ചാൽ എറിഞ്ഞു കൊല്ലും. ഈ നിയമങ്ങൾ മാറണം. അത് മുസ്ലിം സമുദായ നേതൃത്വത്തിനു പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്. അതിനാൽ ക്രിമിനൽ നിയമങ്ങൾ ഇന്ത്യയിൽ ഒരുപോലെ മതി. എന്നാൽ സിവിൽ നിയമങ്ങൾ നിയമങ്ങൾ മാറ്റുന്നില്ല. എന്തുകൊണ്ടാണ് സിവിൽ നിയമങ്ങൾ മാറാത്തത്? അത് ഒരു ചോദ്യ ചിഹ്നം തന്നെയല്ലേ? അതുകൊണ്ട് തന്നെയാണ് മോദി ഏറ്റവും വിശ്വാസയോഗ്യൻ എന്ന് ഞാൻ പറയുന്നത്-ജാമിദ ടീച്ചർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്