Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ടപ്പോൾ അതിസമ്പന്ന ചമഞ്ഞതോടെ യുവാവിന്റെ മനംമയങ്ങി; ഗൾഫിൽ നിന്ന് നാട്ടിലെത്തി കാമുകിയുമൊത്ത് കറക്കം; ബന്ധുക്കളാരും എത്തില്ലെന്ന് പെൺകുട്ടി പറഞ്ഞതോടെ ക്ഷേത്രത്തിൽ വച്ച് രഹസ്യവിവാഹം; താലികെട്ടു കഴിഞ്ഞപ്പോൾ രണ്ടാംവിവാഹമെന്ന് അറിഞ്ഞ യുവാവ് രക്ഷതേടി എത്തിയത് പൊലീസ് സ്റ്റേഷനിൽ

ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ടപ്പോൾ അതിസമ്പന്ന ചമഞ്ഞതോടെ യുവാവിന്റെ മനംമയങ്ങി; ഗൾഫിൽ നിന്ന് നാട്ടിലെത്തി കാമുകിയുമൊത്ത് കറക്കം; ബന്ധുക്കളാരും എത്തില്ലെന്ന് പെൺകുട്ടി പറഞ്ഞതോടെ ക്ഷേത്രത്തിൽ വച്ച് രഹസ്യവിവാഹം; താലികെട്ടു കഴിഞ്ഞപ്പോൾ രണ്ടാംവിവാഹമെന്ന് അറിഞ്ഞ യുവാവ് രക്ഷതേടി എത്തിയത് പൊലീസ് സ്റ്റേഷനിൽ

കൊച്ചി: ഫെയ്‌സ് ബുക്ക് വഴി ഗൾഫിൽ വച്ച് പരിചയപെട്ട പെൺകുട്ടിയെ അതിസമ്പന്നയെന്ന് തെറ്റിദ്ധരിച്ച് വിവാഹം കഴിച്ചു. പെൺകുട്ടിയെ ക്ഷേത്രത്തിൽ വച്ച് താലിചാർത്തിയതിന് പിന്നാലെയാണ് വരൻ അറിയുന്നത് അത് രണ്ടാം വിവാഹമായിരുന്നുവെന്നും പെൺകുട്ടി സമ്പന്നയല്ലെന്നും. പേര് മാറ്റി പറഞ്ഞ് കാമുകി കൊടുത്ത പണിയിൽ നിന്ന് യുവാവ് ഒടുവിൽ തടിയൂരിയത് പൊലീസ് സ്റ്റേഷന്നിൽ വച്ച്. ഗൾഫിൽ ജോലി ചെയ്യവേ പരിചയപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ അന്വേഷിക്കാതെ വിവാഹത്തിന് തയ്യാറായതാണ് യുവാവിന് വി്‌നയായത്.

കഴിഞ്ഞ ദിവസമാണ് പറവുർ പെരുമ്പടന്നയിലുള്ള ഒരു ക്ഷേത്രത്തിലാണ് താലിചാർത്തൽ നടന്നത്. പറവൂർ പെരുമ്പടന്ന സ്വദേശിയായ 25 കാരനായ വിഷ്ണുവെന്ന യുവാവാണ് കോട്ടയം സ്വദേശിനിയായ പെൺകുട്ടിയെ താലിചാർത്തി വെട്ടിലായത്. ഗൾഫിൽ ജോലി നോക്കിയിരുന്ന സമയത്താണ് കോട്ടയം സ്വദേശിനിയായ വർഷ യെന്ന 24കാരിയുമായി ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ടത്. സമ്പന്നയും മാതാപിതാക്കൾ കൊച്ചി നേവൽ ബേസിലെ ജീവനക്കാരുമാണെന്നുമാണ് യുവാവിനെ ധരിപ്പിച്ചതത്രേ. ഇരുവരുടെയും പ്രണയത്തിനൊടുവിൽ യുവാവ് ആറ് മാസം മുമ്പ് വിദേശത്ത് നിന്നും നാട്ടിലെത്തി. നാട്ടിലെത്തിയതനു ശേഷം സ്വകാര്യ കമ്പനിയിൽ യുവാവ് ജോലിക്കും കയറി.

ഇതിനിടയിൽ പെൺകുട്ടിയുമായി നേരിട്ടു കാണുകയും ഇരുവരും ചുറ്റിക്കറങ്ങുകയും ചെയ്തു. പെൺകുട്ടി സമ്പന്നയാണെന്ന ധാരണയിൽ യുവാവ് വിവാഹം കഴിക്കാൻ തീരുമാനിച്ചു. രഹസ്യമായി വിവാഹം നടത്താനായിരുന്നു ഇരുവരുടേയും തീരുമാനം. ഇതിനായി പെൺകുട്ടിയെ രഹസ്യമായി കഴിഞ്ഞ ദിവസം യുവാവിന്റെ അമ്മാവന്റെ വസതിയിൽ എത്തിച്ചു. വിവാഹത്തിന് വീട്ടുകാരോ ബന്ധുക്കളോ ആരും പങ്കു ചേരില്ലെന്ന് പെൺകുട്ടി യുവാവിന്റെ ബന്ധുക്കളെയും ഇതിനിടയിൽ ധരിപ്പിച്ചു.

ഇതോടെ സംശയം തോന്നിയ ബന്ധുക്കൾ പെൺകുട്ടിയുടെ വിവരങ്ങൾ തിരക്കിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കല്യാണത്തലേന്ന് പെൺകുട്ടി കുളിക്കാൻ കയറിയപ്പോൾ യുവാവിന്റെ സഹോദരി അവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് തിരിച്ചറിയൽ കാർഡിൽ ശ്രുതിയെന്ന പേര് കണ്ടത്. ഇതൊടെ യുവാവിന്റെ സഹോദരിക്കും ബന്ധുക്കൾക്കും സംശയം വർദ്ധിച്ചു. പിന്നീട് പെൺകുട്ടി മുമ്പ് താമസിച്ചിരുന്ന ചെറായിയിലും പിന്നീട് കോട്ടയത്തും തിരക്കി. അപ്പോഴാണ് പെൺകുട്ടി ആദ്യം ഒരു വിവാഹം കഴിച്ചതാണെന്നറിഞ്ഞ് ഞെട്ടിയത്. വിവാഹദിവസം രാവിലെയാണ് പെൺകുട്ടി മുമ്പ് വിവാഹം കഴിച്ച വിവരം അറിഞ്ഞത്.

ഇതിനിടെ താലികെട്ടിനും ഒരുക്കങ്ങളായിരുന്നു. യുവാവിന്റെ ബന്ധുക്കളടക്കം 20 ഓളം പേർ ക്ഷേത്രത്തിൽ താലി കെട്ടിന് ചെന്നിരുന്നു. കറുത്ത ഷർട്ടിട്ട് താലികെട്ടിനെത്തിയ വരനെ കണ്ട് ക്ഷേത്ര പൂജാരി ഒന്നു ഞെട്ടി. പിന്നീട് കസവ് മുണ്ട് ധരിക്കാൻ പറഞ്ഞു. കാമുകി ആദ്യം വേറെ വിവാഹം കഴിച്ചെന്നറിഞ്ഞ യുവാവിന്റെ മനോനിയന്ത്രണം വിട്ടു പോയതെന്നാണ് വിവാഹത്തിൽ പങ്കെടുത്തവർ പറഞ്ഞത്.

എതായാലും താലികെട്ട് കഴിഞ്ഞതിന് പിന്നാലെ യുവാവിന്റെയും മനസ്സുമാറി. ഇതോടെ കബളിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി താലിചാർത്തൽ ചടങ്ങിന് ശേഷം യുവാവും ബന്ധുക്കളും പറവുർ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി വിവരം ധരിപ്പിച്ച ശേഷം ഇരുവരും സി.ഐ സ്റ്റേഷനിൽ വച്ച് പിരിയുകയാണ് ചെയ്തത്. കാമുകിയുടെ ആദ്യ വിവാഹം നിയമപരമായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP