ആയിരക്കണക്കിന് ആയുർവ്വേദ മരുന്നുകൾക്ക് ലൈസൻസ് കൊടുത്തത് ആധുനിക പരിശോധനാ സംവിധാനങ്ങൾ ഇല്ലാതെ; പത്ത് വർഷത്തിനിടെ പരിശോധിച്ചത് ആകെ മൂന്ന് ആയുർവ്വേദ സോപ്പുകൾ; തട്ടിപ്പ് പരസ്യം കൊടുത്തതിന് 163 കേസ് എടുത്തെങ്കിലും വൻകിട കമ്പനികൾക്കെതിരെ ചാർജ് ചെയ്തത് അയ്യായിരം രൂപ ഫൈൻ അടക്കാവുന്ന രീതിയിൽ; 800 ആയുർവേദ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ ആകെയുള്ളത് ആറ് ഇൻസ്പെക്ടർമാർ; ആയുർവേദ മേഖലയിലെ കോടികളുടെ കൊള്ള ഇങ്ങനെ
കെ വി നിരഞ്ജൻ
കോഴിക്കോട്: മുടിവളരുമെന്ന് വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് മരുന്നുകൾ. പല്ലുവേദനയും ചൊറിയും ചിരങ്ങും മുതൽ ലൈംഗിക ശേഷിക്കുറവും വന്ധ്യതയും ഉൾപ്പെടെ പരിഹരിക്കാൻ 'അത്യുത്തമ സിദ്ധൗഷധങ്ങൾ' കാച്ചിക്കുറുക്കി ഇറക്കി വേറെ ചിലർ. ഓർമ്മശക്തിയും ബുദ്ധിശക്തിയുമെല്ലാം ഞൊടിയിടയിൽ കൂടുമെന്ന വാഗ്ദാനവുമായും മുട്ടുവേദനയും സന്ധിവേദനയുമെല്ലാം പമ്പകടക്കുമെന്നും വാഗ്ദാനം നൽകിയും നിരവധി മരുന്നുകമ്പനികൾ. ചെറുകിടക്കാർ മുതൽ വൻകിടക്കാർ വരെ ഒരേ നിലയിൽ വിലസുകയും വൻ പരസ്യങ്ങൾ നൽകി ജനങ്ങളെ കാലങ്ങളായി ജനങ്ങളെ പറ്റിക്കുകയും ചെയ്തിട്ടും സർക്കാർ തലത്തിൽ ഒരു നടപടിയും ഉണ്ടാകുന്നുമില്ല.
ഉപയോഗിച്ചാൽ ഞൊടിയിടയിൽ ഫലമുണ്ടാകുന്നുവെന്ന് സാക്ഷ്യപത്രത്തോടെ പരസ്യങ്ങൾ നൽകിയാണ് വൻകിട കമ്പനികൾ പരസ്യങ്ങൾ പോലും നൽകുന്നത്. മരുന്നുകളുടെ പരസ്യങ്ങൾ നൽകരുതെന്ന് രാജ്യത്ത് കർശന നിബന്ധന ഉണ്ടായിട്ടുപോലും അത് മറികടന്നാണ് കേരളത്തിലേയും അന്യ സംസ്ഥാനങ്ങളിലേയും ചെറുകിട വൻകിട ആയുർവേദ മരുന്നുകളുടെ വിപണനം പൊടിപൊടിക്കുന്നത്. കൃത്യമായി പരസ്യങ്ങൾ ലഭിക്കുന്നതിനാൽ മുൻനിര മാധ്യമങ്ങൾ ഇവരുടെ തട്ടിപ്പുകൾക്കെതിരെ പരാതികൾ വന്നാലും അത് പരിഗണിക്കാറുമില്ല. ഈ സാഹചര്യത്തിൽ മറുനാടൻ നടത്തിയ അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.
ആയുർവ്വേദത്തിന്റെ മറവിൽ കേരളത്തിൽ പല കമ്പനികളും വൻ തട്ടിപ്പാണ് നടത്തുന്നത്. ആയുർവേദത്തിന്റെ പേരിൽ കിട്ടുന്നതെല്ലാം കലക്കിക്കൊടുക്കുന്ന മട്ടിലാണ് പലതിന്റേയും പ്രവർത്തനം. ഇത് നിരീക്ഷിക്കാനും നടപടിയെടുക്കാനും ആയുർവേദ മേഖലയിൽ വേണ്ടത്ര ഡ്രഗ് ഇൻസ്പെക്ടർമാരും പരിശോധനാ സംവിധാനവും ഇല്ലാത്തതു മുതലെടുത്താണ് തോന്നുംപടി ആയുർവേദത്തിന്റെ പേരുപറഞ്ഞ് ഉൽപന്നങ്ങൾ മിക്ക സ്ഥാപനങ്ങളും പുറത്തിറക്കുന്നത്.
പരമ്പരാഗതമായി കേരളത്തിൽ പ്രവർത്തിച്ചുവരുന്ന വിരലിലെണ്ണാവുന്ന ചില സ്ഥാപനങ്ങൾ ഒഴിച്ചാൽ മറ്റെല്ലാ സ്ഥാപനങ്ങളും വെറും തട്ടിപ്പു മരുന്നുകളാണ് പുറത്തിറക്കുന്നതും അതിന് വൻ പരസ്യങ്ങൾ മാധ്യമങ്ങളിൽ നൽകി ജനങ്ങളെ വലയിൽ വീഴ്ത്തുന്നതും. വേണ്ടത്ര പരിശോധകരോ മരുന്നുകളുടെ ഗുണനിലവാരവും അതിൽ ഉപയോഗിച്ചിരിക്കുന്നത് എന്തെല്ലാമെന്ന് കണ്ടെത്താനും ആധുനിക പരിശോധനാ സംവിധങ്ങളോ ഇല്ല കേരളത്തിൽ. ഇത് മുതലെടുത്താണ് പല കമ്പനികളും നിലവാരം കുറഞ്ഞ മരുന്നുകൾ ഉത്പാദിപ്പിക്കുന്നത്.
പരിശോധനയ്ക്ക് ആകെയുള്ളത് ആറ് ഇൻസ്പെക്ടർമാർ
കേരളത്തിൽ 800 ആയുർവ്വേദ സ്ഥാപനത്തിനായി ആകെയുള്ളത് ആറ് ഇൻസ്പെക്ടർമാരാണ്. ആയുഷ് ന്യൂഡൽഹിയുടെ 2016 ലെ ഓർഡർ പ്രകാരം 10 മുതൽ 30 സ്ഥാപനത്തിന് ഒരു ഇൻസ്പെക്ടർ വേണം എന്നാണ് നിബന്ധന. ഇതിൻ പ്രകാരം കേരളത്തിൽ 30 ന് മുകളിൽ ഇൻസ്പെക്ടർമാർ എങ്കിലും വേണമെന്നാണ് കണക്ക്. ഇന്ത്യയിലെ ബാക്കി എല്ലാ സംസ്ഥാനങ്ങളും ആവശ്യത്തിന് ഇൻസ്പെക്ടർമാരെ നിയമിച്ചെങ്കിലും കേരളത്തിൽ ഇപ്പോഴും സ്ഥിതി പഴയതുപോലെ തന്നെയാണ്.
കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ തട്ടിപ്പ് പരസ്യം കൊടൂത്തതിന് 163 കേസുകൾ വൻകിടക്കാർക്ക് എതിരെയുൾപ്പെടെ ചാർജ് ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ പകുതിയിലേറെയും വലിയ കമ്പനികൾക്കെതിരെ കേസുകൾ ആണുതാനും. അതിനാൽ വൻകിടക്കാർക്ക് എതിരെ പോലും നടപടിയെടുത്തു എന്ന് കരുതാൻ വരട്ടെ. ഇവർക്കെതിരെ എടുത്ത കേസുകളെല്ലാം വെറും അയ്യായിരം രൂപ ഫൈൻ അടച്ച് ഊരിപ്പോകാവുന്ന തരത്തിലുള്ളവയാണ് എന്ന് ചുരുക്കം. അതായത് ലക്ഷക്കണക്കിന് ബോട്ടിലുകൾ വിറ്റുപോകുന്ന മരുന്നുകളിലെ മായമോ തരികിടയോ കണ്ടുപിടിച്ചാലും പത്തോ ഇരുപതോ ബോട്ടിലുകൾ വിറ്റാൽകിട്ടുന്ന പണം പിഴയായി അടച്ച് ഇവരെല്ലാം ഊരിപ്പോയി എന്നർത്ഥം. ഇതൊന്നും പുറത്ത് അറിയാറുമില്ല.
ഇതിലെ തട്ടിപ്പ് മനസ്സിവുന്നത് മറ്റൊരു കാര്യം പരിശോധിക്കുമ്പോഴാണ്. ചെറിയ കമ്പനികൾ നടത്തുന്ന തട്ടിപ്പുകൾ പിടികൂടിയാൽ അവർക്കെതിരെ ഒരു വർഷം തടവും അതോടൊപ്പം പിഴയുമെല്ലാം ശിക്ഷയായി കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തുന്നത്. ചുരുക്കത്തിൽ വൻകിടക്കാർ പിടിയിലായാലും ്സ്വാധീനമോ പണമോ ഇറക്കി രക്ഷപ്പെടുന്ന പതിവാണ് ഇവിടെയെന്ന് ചുരുക്കം.
ലൈസൻസ് കൊടുക്കുന്നത് പരിശോധന നടത്താതെ
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആയിരക്കണക്കിന് ആയുർവ്വേദ മരുന്നുകൾക്ക് കേരളത്തിൽ ലൈസൻസ് കൊടുത്തിട്ടുണ്ട്. ജിസിഎംഎസ്, എൽസിഎംഎസ് മെഷീനുകൾ ഉപയോഗിച്ച് പരിശോധിക്കാതെയാണ് ഇത്തരം മരുന്നുകളുടെ ഗുണനിലവാരത്തിന് ഡബിൾ ഓകെ പറഞ്ഞിട്ടുള്ളത്. ജിസിഎംഎസ് മെഷീനുകളുടെ ഉപയോഗം ആയുർവ്വേദത്തിൽ ഗുണകരമാണെന്ന് വിവിധ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരം സംവിധാനങ്ങളുമുണ്ട്. ആ സാഹചര്യത്തിലാണ് കേരളത്തിൽ ഈ അവസ്ഥയുള്ളത്.
നൂറ് കണക്കിന് ആയുർവ്വേദ സോപ്പ് ബ്രാൻഡുകൾ ഉള്ള കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആകെ മൂന്ന് ആയുർവ്വേദ സോപ്പ് ബ്രാൻഡുകളുടെ മാത്രമേ ഘടക പരിശോധനയും നിലവാരം വിലയിരുത്തലും നടന്നിട്ടുള്ളൂ എന്ന് അറിയുമ്പോഴേ കേരളത്തിലെ പരിശോധനയുടെ പൊള്ളത്തരം മനസ്സിലാകൂ. കേരളത്തിൽ പത്ത് വർഷത്തിനിടയിൽ 63 സ്ഥാപനങ്ങളിൽ മാത്രമാണ് കറുവപട്ടയ്ക്ക് പകരം കാസിയാണോ ഉപയോഗിക്കുന്നത് എന്ന് പരിശോധിച്ചിട്ടുള്ളു. ഇതിൽ തന്നെ 12 റിസൾട്ടുകൾ മാത്രമേ പുറത്ത് വന്നിട്ടുള്ളു.
ആയിരം കോടി രൂപയുടെ വിറ്റുവരവുള്ള കേരളത്തിലെ ആയുർവ്വേദ നിർമ്മാണ മേഖലയിൽ കഴിഞ്ഞ ഒരു വർഷമായി ലൈസൻസിങ് അഥോറിറ്റി ഇല്ലാത്ത അവസ്ഥയാണ്. ഇത്തരമൊരു അവസ്ഥയിൽ ആയുർവ്വേദത്തിന്റെ മറവിൽ എന്തും കുത്തിക്കലക്കി നൽകിയാൽ മതിയെന്ന് പല സ്ഥാപനങ്ങൾക്കും അറിയാം. ഇത് മുതലെടുക്കാൻ നൂറുകണക്കിന് സ്ഥാപനങ്ങൾ അടുത്തകാലത്തായി മുളച്ചുപൊന്തിയിട്ടുമുണ്ട്. പത്തുവർഷത്തിനിടെ വിപണിയിൽ കൈവച്ചവർ പോലും ഈ അവസ്ഥ മുതലെടുത്ത് പുതിയപുതിയ തട്ടിപ്പ് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നുമുണ്ട്.
ഇവയിൽ ഭൂരിഭാഗവും നിലവാരം കുറഞ്ഞ മരുന്നുകളാണ് പലപ്പോഴും പുറത്തിറക്കി ജനങ്ങൾക്ക് നൽകുന്നത്. ഗുണനിലവാരമില്ലെന്നതോ പോകട്ടെ യഥാർത്ഥത്തിൽ വേ്ണ്ട ആയുർവേദ മരുന്നുകളുടെ ചേരുവപോലും മാറ്റിയാണ് 95 ശതമാനം സ്ഥാപനങ്ങളും മരുന്നുകൾ ഉണ്ടാക്കുന്നതും. മറ്റ് സംസ്ഥാനങ്ങളിൽ കുടിൽ വ്യവസായംപോലെ ഉണ്ടാക്കി തരാൻ ഓർഡർ നൽകി അത് വാങ്ങി പായ്ക്ക് ചെയ്തും ബോട്ടിലിൽ നിറച്ചും ലേബലൊട്ടിച്ച് വിൽക്കുന്ന സ്ഥാപനങ്ങൾ വരെയുണ്ടെന്നതാണ് ഞെട്ടിക്കുന്ന വിവരം.
കേരളം ഏറ്റവും കൂടുതൽ ആയുർവ്വേദ മരുന്നും സോപ്പുകളും നിർമ്മിക്കുന്ന സ്ഥലമായിട്ടും ഉത്പന്നങ്ങൾ പരിശോധിക്കാൻ മതിയായ ഇൻസ്പെക്ടർമാരോ പരിശോധനാ സംവിധാനമോ ഇല്ലാത്തത് ജനങ്ങളുടെ ആരോഗ്യത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ആയുർവേദം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്ത് പുതിയ ആരോഗ്യ നയം കൊണ്ടുവരുമെന്ന് പിണറായി സർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. വ്യാജ മരുന്ന് നിർമ്മാതാക്കളെ തടയാൻ മരുന്നുകളെ സംബന്ധിച്ച നിയമം കർശനമാക്കുമെന്നും കഴിഞ്ഞ ജൂണിൽ സർക്കാർ കരടു നയത്തിൽ വ്യക്തമാക്കി. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ യാതൊരു അനക്കവും ഉണ്ടായതുമില്ല.
Stories you may Like
- ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോർജ്
- ഗ്ലോബൽ ആയുർവേദ ഫെസ്റ്റിൽ 25 സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ
- രാഹുൽ ഗാന്ധി ആയുർവേദത്തോട് അനാദരവ് കാട്ടുന്നു
- വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്; പൂജപ്പുരയിൽ യോഗ പരിശീലന കേന്ദ്രം
- ആയുർവേദീയം വരും വർഷങ്ങളിലും നടത്തണമെന്ന് കൊച്ചി മേയർ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്