ക്രിമിനൽ പശ്ചാത്തലം മറച്ച് വെച്ച് പാസ്സ്പോർട്ട് പുതുക്കി; ഈ പാസ്സ്പോർട്ട് ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിലും പോയി; കേസെടുത്തത് പാസ്പോർട്ട് ആക്ട് പ്രകാരം കിള്ളിക്കൊല്ലൂർ പൊലീസ്; ഹാദിയയുടെ ഭർത്താവിന്റെ മൂന്നാമത്തെ കേസിന്റെ വിശദാംശങ്ങളും മറുനാടന്‍; ഷെഫിൻ ജഹാനെതിരെ നിലപാട് കടുപ്പിക്കാൻ എൻഐഎയും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വൈക്കം സ്വദേശിനി അഖില ഹാദിയയെ വിവാഹം കഴിച്ച കൊല്ലം സ്വദേശി ഷെഫീൻ ജഹാനെതിരെ മറ്റൊരുകേസ് കൂടി. ആശുപത്രി ആക്രമണകേസ് കൂടാതെ പാസ്സ്പോർട്ട് ആക്ട് പ്രകാരമാണ് കൊല്ലം കിളികൊല്ലൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ ഏഴിനാണ് കൊല്ലം സിറ്റി പരിധിയിലെ കിളികൊല്ലൂർ സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന വിവരം മറച്ച് വെച്ചുകൊണ്ട് പാസ്സ്പോർട്ട് പുതുക്കിയെന്നാണ് ഷെഫീൻ ജഹാനെതിരെയുള്ള കേസ്. 1976 ലെ ഇന്ത്യൻ പോസ്പോർട്ട് ആക്ട് 12(1)(ബി) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 2014 മാർച്ച് മൂന്നിനാണ് ഷെഫീൻ ജഹാൻ ക്രിമിനൽ പശ്ചാത്തലം മറച്ച് വെച്ച് പാസ്സ്പോർട്ട് പുതിക്കയതെന്നാണ് കിളികൊല്ലൂർ സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം.
2011 മെയ് 17 ന് ജെ 3947001 എന്ന നമ്പറിലുള്ള പാസ്പോർട്ട് എടുത്ത ശേഷം, ആയതിന്റെ കാലാവധി കഴിഞ്ഞതിനെത്തുടർന്ന്, 2014 മാർച്ച് 13 ന് നിലവിലുള്ള കേസുകൾ മറച്ചുവെച്ച് എൽ 7759080 എന്ന നമ്പറായ പാസ്സ്പോർട്ട് കരസ്ഥമാക്കിയെന്നാണ് എഫ്.ഐ.ആറിന്റെ ചുരുക്കരൂപം. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ക്രൈ നമ്പർ 1051/13, 2100/13, 63/14 എന്നീ കേസുകൾ മറച്ചുവച്ചാണ് ഷഫീൻ ജഹാൻ പാസ്സ്പോർട്ട് പുതുക്കിയിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിലൊന്ന് കൊല്ലത്തെ ആശുപത്രി ആക്രമണകേസാണ്. ക്രിമിനൽ പശ്ചാത്തലം മറച്ച് വെച്ച് ഷെഫിൻ ജഹാൻ പാസ്സ്പോർട്ട് പുതിക്കിയതിന് ശേഷം ഈ പാസ്സ്പോർട്ട് ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിൽ പോയതായും പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഈ കേസിന്റെ എഫ്.ഐ.ആർ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. ഷെഫീൻ ജഹാനെതിരെ മറ്റൊരു കേസിൽ എൻ.ഐ.എ അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ഈ കേസിന്റെ ഭാഗമായി കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ എൻ.ഐ.എ തെളിവെടുപ്പ് നടത്തിയതായാണ് വിവരം. എന്നാൽ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ആരായുന്നതിന് എൻ.ഐ.എ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങൾ നൽകാൻ അവർ തയ്യാറായില്ല. പിന്നീട് വിവരങ്ങൾ നൽകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. താരതമ്യേന തീവ്രതയുള്ള കേസിലാണ് അന്വേഷണം നടന്നതെന്നാണ് എൻ.ഐഎ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന ഏക സൂചന. ഷെഫീൻ ജഹാന് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് നേരത്തെതന്നെ എൻ.ഐ.എ സുപ്രീം കോടതിയെ വിവരം ധരിപ്പിച്ചിരുന്നു.
നേരത്ത മതം മാറിയ അഖില ഹാദിയയെ വൈ ടൂ നിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റ് വഴി വിവാഹം ആലോചിക്കുകയും, പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു എന്നാണ് ഷെഫീൻ ജഹാന്റെ വാദം. ഈ വിവാഹമാണ് ഹൈക്കോടതി മെയ് മാസം റദ്ദ് ചെയ്ത് ഉത്തരവായത്. വിവാഹം റദ്ദ് ചെയ്ത നടപടിയെ ചോദ്യം ചെയ്തായിരുന്നു ഷെഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിക്ക് എങ്ങനെ പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹം റദ്ദ് ചെയ്യാൻ സാധിക്കുമെന്ന് കേസ് പരിഗണിക്കവെ, ജസ്റ്റിസ്സ് കഹാർ ചോദ്യം ഉന്നയിച്ചിരുന്നു.
ഹാദിയയയുടെ ഭർത്താവ് ഷെഫിൻ ജഹാന്റെ പേരിൽ ക്രിമിനൽ കേസുകളില്ലെന്ന വാദം സജീവമായി ചർച്ചയായിരുന്നു. ഇതിനിടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഷെഫിൻ ജഹാൻ പങ്കെടുക്കുന്നതിന്റെ വിഡിയോ മറുനാടൻ മലയാളിക്ക് ലഭിച്ചത്. ഇതോടെ ഈ വാദം പൊളിഞ്ഞു. മരത്തിൽ നിന്ന് വീണ് മരിച്ച രോഗിക്ക് ചികിൽസ നിഷേധിച്ചുവെന്ന് ആരോപിച്ച് മെഡിട്രീനാ ആശുപത്രിയിൽ എസ് ഡി പി ഐ പ്രവർത്തകർ പ്രതിഷേധിക്കാനെത്തി. ഇതിന് നേതൃത്വം നൽകിയത് ഷെഫിൻ ജെഹാനായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിൽ ഷെഫിൻ ജഹാൻ അതിക്രമം കാട്ടുന്നത്. ആശുപത്രിയുടെ വാതിൽ തല്ലി പൊളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട കേസ് ഇയാൾക്കെതിരെയുണ്ടെന്നാണ് സൂചന. ആശുപത്രി ആക്രമണമെന്നത് നിലവിലെ നിയമ പ്രകാരം ഗുരുതരമായ കുറ്റമാണ്. എസ് ഡി പി ഐ പ്രവർത്തകനെന്ന നിലയിലാണ് ഇതിൽ ഷെഫിൻ ജഹാൻ പങ്കെടുത്തതെന്നും വ്യക്തമാണ്.
ഷെഫിൻ ജെഹാൻ കേസുകളിൽ പ്രതിയല്ലെന്നും കിളിക്കൊല്ലൂർ പൊലീസ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് മറ്റൊരാളുടെ പേരിലുള്ള കേസുകളാണെന്നുമുള്ള വാദം സജീമായിരുന്നു. മുഹമ്മദ് ഷെഫിൻ എന്നയാളുടെ പേരിലുള്ള രണ്ട് കേസുകളാണ് ഷഫിൻ ജഹാന്റെ മേൽ അടിച്ചേൽപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതെന്നായിരുന്നു വെളിപ്പെടുത്തൽ. മുഹമ്മദ് ഷെഫിൻ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ആദ്യം ഫേസ്ബുക്കിൽ പോസ്റ്റിടുകയും പിന്നീട് ലൈവായി എത്തി മുഹമ്മദ് ഷെഫിൻ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. നിരവധിയാളുകൾ വീഡിയോ ലൈവായി കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. ഹാദിയ കേസിൽ കാര്യങ്ങൾ ഫെഫിന് അനുകൂലമാക്കാനായിരുന്നു ഇത്. ഇതിനിടെയാണ് ഷെഫിൻ അക്രമം കാട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
889/11, 1051/13 എന്നീ രണ്ടുകേസുകളാണ് ഷഫിൻ ജഹാന് മേൽ പൊലീസ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് മുഹമ്മദ് ഷെഫിൻ പറയുന്നു. ഇതിൽ ആദ്യത്തെ കേസ് ഒരു വർഷം മുൻപ് ഹൈക്കോടതിൽ തീർപ്പാക്കിയതാണ്. അതിന്റെ ക്ലോസിങ് പേപ്പറും മറ്റും തന്റെ കൈയിലുണ്ടെന്ന് മുഹമ്മദ് ഷെഫിൻ പറയുന്നു. 1051/13, 2013 ൽ നടന്ന കേസാണ്. സ്റ്റേഷൻ ജാമ്യം ലഭിച്ച ആ കേസിൽ 323 വകുപ്പാണ് ചേർത്തത്. ഷഫിൻ ജഹാന്റെ പേരിലേക്ക് കേസ് മാറ്റിയപ്പോൾ മറ്റ് ചില വകുപ്പുകളും ഇതിൽ കൂട്ടിച്ചേർത്തു. കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നതെന്നും മുഹമ്മദ് ഷെഫിൻ പറഞ്ഞിരുന്നു.
എന്നാൽ ഇതെല്ലാം തെറ്റാണെന്ന് പൊലീസ് പറയുന്നു. വിഡിയോ ഇട്ടയാളും ഈ കേസിൽ കൂട്ടുപ്രതിയാണ്. ഹാദിയ കേസിൽ ഇടപെടലിന് വേണ്ടിയാണിതെല്ലാമെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന് പിന്നാലെയാണ് പാസ്പോർട്ടിലും ഷെഫനെതിരെ പരാതിയുണ്ടെന്ന വിവരം പുറത്തു വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍