ചോദ്യം ചെയ്യലിന് 19ന് ഫ്രാങ്കോ എത്തുമെന്നുറപ്പായി; ചുമതലകൾ വീതിച്ച് നൽകി വൈദികർക്ക് അയച്ച സർക്കുലറിന്റെ കോപ്പി മറുനാടൻ പുറത്തു വിടുന്നു; കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുധ്യങ്ങൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയതായും ഇടയ സന്ദേശത്തിൽ; അറസ്റ്റ് സാധ്യത എന്ന സന്ദേശം പൊലീസ് ഇന്നലെ പുറത്തു വിട്ടത് മുൻകൂർ ജാമ്യത്തിന് പോവനുള്ള മുന്നറിയിപ്പ്; കന്യാസ്ത്രീ പീഡനക്കേസിൽ ബുധനാഴ്ച അതിനിർണ്ണായകം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുടുങ്ങുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. അറസ്റ്റിന് വേണ്ടത് തെളിവാണെന്ന ഹൈക്കോടതിയുടെ പരാമർശത്തിൽ പ്രതീക്ഷ കണ്ടാണ് ഫ്രാങ്കോയുടെ ചുവട് വയ്പ്പ്. 19ന് കേരളാ പൊലീസിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പ് എത്തും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൈപ്പറ്റിയിരുന്നു. വാട്സാപ്പിലൂടെയും പഞ്ചാബ് പൊലീസ് മുഖേനയുമാണ് ബിഷപ്പിന് നോട്ടീസ് കൈമാറിയത്. 19 ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറിയിച്ചു. കേരളത്തിലേക്കുള്ള യാത്രയുടെ പശ്ചാത്തലത്തിൽ ചുമതലകളും വിശ്വസ്തർക്ക് വീതിച്ച് നൽകി. തന്നെ പൂർണ്ണമായും ന്യായീകരിക്കും വിധം സർക്കുലറും പുറത്തിറക്കി. ഇതിന്റെ പകർപ്പ് മറുനാടന് ലഭിച്ചു.
കേരളത്തിലേക്ക് പോകുമെന്നതിന്റെ വ്യക്തമായ സൂചനകൾ ഇതിലുണ്ട്. താൻ ജലന്ധർ വിടുന്നതു കൊണ്ടാണ് രൂപതയിലെ ഭരണപരമായ സൗകര്യത്തിന് അധികാരങ്ങൾ വീതിച്ച് നൽകുന്നതെന്ന് സർക്കുലറിൽ വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യുന്നതിന് ബിഷപ്പ് കേരളത്തിൽ എത്തുമെന്ന വിലയിരുത്തലാണ് സജീവമാകുന്നത്. ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഇന്നലെ സൂചന നൽകിയിരുന്നു. ബിഷപ്പിനോട് ജാമ്യം എടുത്ത ശേഷമേ കേരളത്തിലേക്ക് വരാവൂവെന്ന സന്ദേശമാണ് ഇതിലൂടെ പൊലീസ് നൽകിയതെന്നാണ് വിലയിരുത്തൽ. കേരളത്തിൽ വിഷയത്തിൽ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിൽ മെത്രാനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചാൽ പൊലീസും സഭയും തമ്മിലെ കള്ളക്കളികൾ ചർച്ചയാകും. ഈ സാഹചര്യത്തിലായിരുന്നു അറസ്റ്റ് വാർത്ത പ്രചരിച്ചതെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ബിഷപ്പിന് മുൻകൂർ ജാമ്യത്തിനായുള്ള സാധ്യതയും രൂപത തേടും. ഇതിനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
ജലന്ധർ രൂപതയെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിൽ നൽകുന്ന പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി പറഞ്ഞു കൊണ്ടാണ് കത്ത് തുടങ്ങുന്നത്. ആരോപണങ്ങളിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും വിശദീകരിക്കുന്നു. എനിക്കും ആരോപണം ഉന്നയിക്കുന്നവർക്കുമായി നിങ്ങൾ ഇനിയും പാർത്ഥിക്കണം. എങ്ങിൽ മാത്രമേ അവരുടെ ഹൃദയത്തിൽ മാറ്റമുണ്ടാകൂ. ഒപ്പം സത്യം തെളിഞ്ഞുവരികയും ഉള്ളൂവെന്നും ബിഷപ്പ് സർക്കുലറിൽ പറുയുന്നു. തന്റെ അസാന്നിധ്യത്തിൽ മാത്യു കൊക്കനാടം രൂപതയിലെ ഭരണകാര്യങ്ങൾ നോക്കുമെന്നും പറയുന്നു. അതി വിശ്വസ്തരായ ഫാ ജോസഫ് തെക്കുമക്കാട്ടിൽ, ഫാ സുബിൻ തെക്കേടത്ത് എന്നിവർക്കും ചുമതലകൾ നൽകിയിട്ടുണ്ട്. ഇതിനൊപ്പം ധനകാര്യ കൗൺസിൽ തീരുമാനങ്ങളും വിശദീകരിക്കുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലാണ് ഇതെന്നും വ്യക്തമാക്കുന്നുണ്ട്. വൈദികരുടെ അലവൻസുകളും കൂട്ടി. ഇതിനൊപ്പം രൂപതാ വാഹനങ്ങൾക്ക് ലോഗ് ബുക്കും നിർബന്ധമാക്കി. സ്വന്തം കൈയൊപ്പോടെയാണ് ഈ സർക്കുലർ ബിഷപ്പ് പുറത്തിറക്കിയിരിക്കുന്നത്.
അതിനിടെ ജലന്തർ ബിഷപ്പിനെതിരായ പീഡനക്കേസിൽ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷണറീസ് ഓഫ് ജീസസിന് എതിരെ കേസെടുത്തു. കന്യാസ്ത്രീയുടെ സഹോദരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കന്യാസ്ത്രീയുടെ ചിത്രം അടങ്ങിയ അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് മിഷണറീസ് ഓഫ് ജീസസ് ഇന്നലെ രാവിലെ പുറത്തുവിട്ടിരുന്നു. കേസിൽ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തും. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകൾ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചതെന്നായിരുന്നു അനേ്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലെ ചിത്രമാണ് അന്വേഷണ റിപ്പോർട്ടിനോടൊപ്പം ഉൾപ്പെടുത്തിയത്. ഈ പരാതിയിലെ കേസും ജലന്ധർ രൂപതയ്ക്ക് വെല്ലുവിളിയാണ്. ബിഷപ്പിന്റെ അതിവിശ്വസ്തരായ കന്യാസ്ത്രീകൾ മാത്രമാണ് മിഷണറീസ് ഓഫ് ജീസസിലുള്ളത്. അതുകൊണ്ട് തന്നെ ഈ കേസും ബിഷപ്പിന് വെല്ലുവിളിയാണ്. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം തന്നെ അറസ്റ്റ് ചെയ്യില്ലെന്ന ശുഭാപ്തി വിശ്വാസമാണ് ബിഷപ്പ് ഇപ്പോഴും പങ്കുവയ്ക്കുന്നത്.
പൊലീസിന്റ നോട്ടിസ് പ്രകാരം ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും. ഇതിനായി പത്തൊൻപതാം തീയതിക്ക് മുൻപായി ബിഷപ് കേരളത്തിലെത്തുമെന്നും ജലന്ധർ രൂപത വിശദീകരിക്കുന്നുണ്ട്. 19-ന് രാവിലെ പത്തിന് ഹാജരാവാനാണ് നിർദ്ദേശം. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ജലന്ധർ സിറ്റി പൊലീസ് കമ്മിഷണറുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് നോട്ടീസയച്ചത്. ഇതിന്റെ പകർപ്പ് ജലന്ധർ സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേകദൂതൻ ബിഷപ്പിന് കൈമാറി. നോട്ടീസ് ബിഷപ്പ് കൈപ്പറ്റിയതിന്റെ രേഖകൾ ജലന്ധർ സിറ്റി പൊലീസ് കമ്മീഷണർ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്പി. കെ. സുഭാഷിന് അയച്ചുകൊടുത്തു. ചോദ്യംചെയ്യലിന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹാജരായില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കാനാണ് തീരുമാനം. അടിയന്തര സാഹചര്യമോ പ്രകൃതിക്ഷോഭമോ ഉണ്ടായാലേ ഹാജരാകുന്നതിൽ ഇളവ് അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
ബിഷപ്പിനെ ചോദ്യംചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കും. 17-ന് ഐ.ജി. വിജയ് സാഖറെ, കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ഡിവൈ.എസ്പി. കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യാവലി പരിശോധിക്കും. ആവശ്യമെങ്കിൽ മാറ്റങ്ങൾവരുത്തും. ആര്, എവിടെവെച്ച് ചോദ്യംചെയ്യുമെന്ന് തീരുമാനമായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. ഇക്കാര്യം രഹസ്യമാക്കി സൂക്ഷിക്കാനാണ് സാധ്യത. അതിനിടെ സഭ ബിഷപ്പിന് പിന്നിൽ ഉറച്ച് നിൽക്കുന്നുവെന്ന വ്യക്തമാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചിട്ടില്ലെന്ന് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഇതിന്റെ ഭാഗമാണ്. പരാതിക്കാരിയായ കന്യാസ്ത്രീ ബിഷപ്പിനൊപ്പം വീട് വെഞ്ചരിപ്പിനെത്തിയ ഫോട്ടോയാണു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 'പരാതിയിൽ പറയുന്ന കാലയളവിലെ ചടങ്ങാണിത്. പീഡനത്തിനിരയായ സ്ത്രീ പീഡിപ്പിക്കുന്ന ആൾക്കൊപ്പം സന്തോഷവതിയായി പങ്കെടുക്കില്ല. അങ്ങോട്ട് ആവശ്യപ്പെട്ടാണ് പരാതിക്കാരി ബിഷപ്പിന്റെ പരിപാടികളിൽ പങ്കെടുത്തത്. ഇതു ചിത്രങ്ങളിൽ വ്യക്തമാണ്. പീഡനം നടന്നിട്ടില്ലെന്നതിനു തെളിവാണിത്' - കമ്മിഷൻ റിപ്പോർട്ട് ഉദ്ധരിച്ചു സന്യാസിനിസഭാ വക്താവ് പറഞ്ഞു.
അന്വേഷണ റിപ്പോർട്ടിനൊപ്പം പരാതിക്കാരിയായ കന്യാസ്ത്രീ ഫ്രാങ്കോ മുളയ്ക്കലിനൊപ്പമിരിക്കുന്ന ഫോട്ടോ പുറത്തുവിട്ടതു വിവാദമായിട്ടുണ്ട്. മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന നിർദ്ദേശത്തോടെയാണ് ചിത്രം റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്. കോൺഗ്രിഗേഷന്റെ നിർദ്ദേശം ലംഘിച്ചാണ് പരാതിക്കാരിയും സമരം നടത്തുന്ന കന്യാസ്ത്രീകളും കുറവിലങ്ങാട്ടെ മഠത്തിൽ തങ്ങുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. സഭയുമായി ബന്ധമില്ലാത്ത നാലു വ്യക്തികളുമായി ഇവർ ഗൂഢാലോചന നടത്തി. യുക്തിവാദികൾ അടക്കം പലരും മഠത്തിൽ നിരന്തരം വന്നുപോയി. സൗകര്യത്തിന് അനുസരിച്ചു സന്ദർശക രജിസ്റ്ററിലും ക്രമക്കേടുകൾ നടത്തി. ആദ്യം പീഡിപ്പിച്ചതായി പറയുന്ന 2014 മെയ് അഞ്ചിന് കുറവിലങ്ങാട്ടെ മഠത്തിൽനിന്ന് അത്താഴം കഴിച്ച ഫ്രാങ്കോ മുളയ്ക്കൽ മറ്റൊരു മഠത്തിലാണു താമസിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഇതൊക്കെ തന്നെയാകും പൊലീസിന് മുമ്പിലും ബിഷപ്പ് ആവർത്തിക്കുക. എന്നാൽ ബിഷപ്പിന്റെ താമസവുമായി ബന്ധപ്പെട്ട് കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യമെല്ലാം മാറിയെന്നാണ് പൊലീസ് പറയുന്നത്.
പച്ചക്കള്ളം പറയുന്നുവെന്ന് കന്യാസ്ത്രീ
മിഷനറീസ് ഓഫ് ജീസസ് തങ്ങൾക്കെതിരെ പച്ചക്കള്ളമാണു പ്രചരിപ്പിക്കുന്നതെന്ന് സമരം തുടരുന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. ബിഷപ് ഫ്രാങ്കോയുടെ പിണിയാളുകളായാണ് അവർ പ്രവർത്തിക്കുന്നത്. വിശ്വാസികൾ തന്നെയാണു സമരസമിതിയിലുള്ളതെന്നും സമരത്തിനു പിന്തുണയുമായി പലരും വന്നു പ്രസംഗിക്കുന്നുണ്ടാകാമെന്നും അവർ പറഞ്ഞു.
നീതിക്കായി സഭയ്ക്കകത്തു നിന്നുകൊണ്ടു തന്നെയുള്ള ജീവന്മരണ പോരാട്ടമാണിത്. മരണം വരെ ഈ സന്യാസ ജീവിതത്തിൽ തുടരാനാണു തീരുമാനം. കോടതിയിൽ വിശ്വാസമുണ്ട്. എന്നാൽ സർക്കാരിലും പൊലീസിലുമുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. അന്വേഷണസംഘം ആദ്യം റിപ്പോർട്ട് നൽകിയപ്പോൾ ബിഷപ് ഫ്രാങ്കോയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണു തങ്ങളോട് അവർ പറഞ്ഞിരുന്നത്. ഫ്രാങ്കോ കുറ്റവാളിയാണെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുള്ളതാണ്.
എന്നിട്ടും സംഘം അവരുടെ മേലധികാരികൾക്കു വഴങ്ങി ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ തയാറാകുന്നില്ല. അന്വേഷണ സംഘത്തിനു മേൽ ബാഹ്യസമ്മർദമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഫ്രാങ്കോയുടെ അറസ്റ്റുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും കന്യാസ്ത്രീകൾ പറഞ്ഞു. ബിഷപ്പിനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സേവ് ഔവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംക്ഷനിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം ഒരാഴ്ച പിന്നിട്ടു. പരാതിക്കാരിയായ കന്യാസ്ത്രീ പ്രവർത്തിക്കുന്ന കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് കോൺവന്റിലെ കന്യാസ്ത്രീകളായ അനുപമ, ആൽഫി, ജോസഫൈൻ, അൻസിറ്റ എന്നിവർ പങ്കെടുക്കുന്ന സമരത്തിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഭാരവാഹി സ്റ്റീഫൻ മാത്യു ആണ് അനിശ്ചിതകാല ഉപവാസം തുടരുന്നത്.
ഫ്രാങ്കോയെ ബിഷപ്പെന്ന് വിളിക്കില്ല
ബിഷപ് ഫ്രാങ്കോയെ തനിക്കൊരിക്കലും പിതാവ് എന്നു വിളിക്കാനാവില്ലെന്നും അത്രമേൽ പൈശാചികമായ പ്രവൃത്തിയാണ് അദ്ദേഹം നടത്തിയതെന്നും പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയ കന്യാസ്ത്രീയുടെ ചേച്ചി സമരപ്പന്തലിൽ പറഞ്ഞു. ഞാൻ വളർത്തിയെടുത്ത എന്റെ അനിയത്തിയെയാണു ക്രൂരമായി തകർത്തതെന്ന കണ്ണീരോടെ അവർ പറഞ്ഞു.
ഇതോടെ സമരപ്പന്തൽ കുറെ നേരത്തേക്കു മൂകമായി. ചെറുപ്പത്തിലേ അമ്മയെ നഷ്ടമായതിനാൽ തന്റെ കീഴിലാണു മറ്റു 4 പേരും വളർന്നുവന്നതെന്ന് അവർ പറഞ്ഞു. ഒട്ടേറെ പ്രതിസന്ധികളിലൂടെയാണു തങ്ങളുടെ ജീവിതം കടന്നുപോയത്. 'അനിയത്തിയെ ക്രൂരമായി പീഡിപ്പിച്ച വ്യക്തിയെ നാം ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് വൈകുന്ന ഈ അറസ്റ്റ്. 24നു കോടതി കേസ് പരിഗണിക്കുമ്പോൾ ഉചിതമായ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ' അവർ പറഞ്ഞു.
സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്നലെ വൈകിട്ട് ഒരു മണിക്കൂർ നിൽപുസമരവും നടത്തി. സി.ആർ. നീലകണ്ഠൻ, കുസുമം ജോസഫ്, ഫാ. ബെന്നി മാരിപറമ്പിൽ, അഗസ്റ്റിൻ വട്ടോളി തുടങ്ങിയവർ നേതൃത്വം നൽകി. ഇന്നലെ യുവജനങ്ങൾ നേതൃത്വം നൽകിയ സമരത്തിന് ഇന്ന് സന്യസ്തരും പുരോഹിതരും നേതൃത്വം നൽകും. ആർഎസ്പി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ജി. പ്രസന്നകുമാർ, കെ. രജികുമാർ, ആർഎസ്പി (ഇടതുപക്ഷം) സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ, അസി. സെക്രട്ടറി കെ.കെ. ജയരാജ്, വിമൻസ് ഇന്ത്യ മൂവ്മെന്റ് പ്രതിനിധി ശശികുമാരി വർക്കല എന്നിവർ സമരത്തിനു പിന്തുണ അറിയിച്ചു.
Stories you may Like
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- കേസിൽ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച പോലെ തോന്നി
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- ഇത് ഒരു വർഷത്തിനിടെ പടിയിറങ്ങിയ ബിഷപ്പുമാരുടെ കഥ
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്