സെക്രട്ടറിയേറ്റിലെ 38 വകുപ്പിൽ നിന്ന് ദിവസേന പുറത്തിറങ്ങുന്നത് നൂറു കണക്കിന് ഉത്തരവുകൾ; ചികിൽസാ-പഠന സഹായം ആവശ്യക്കാരുടെ കൈയിലെത്താനുള്ള 'ഫ്രാങ്കിങ് മെഷ്യൻ' പ്രവർത്തന രഹിതവും; തപാൽ സെക്ഷനിന് 'ഓൺ ഐജിഎസ്' സ്റ്റാമ്പടിക്കാനുള്ള ഉപകരണം റീചാർജ്ജ് ചെയ്യാനുള്ള കാശു പോലും ധനവകുപ്പ് അനുവദിക്കുന്നില്ല; ആവശ്യക്കാർക്ക് അയക്കാനാവാതെ ഉത്തരവുകൾ പൊതുഭരണ വകുപ്പിൽ കെട്ടിക്കിടക്കുന്നു; സാധാരണക്കാരുടെ ദുരിതങ്ങൾ പരിഹരിക്കാനാവാതെ ഭരണസിരാ കേന്ദ്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ പ്രവർത്തനത്തെ അട്ടിമറിക്കും വിധം പൊതുഭരണ വകുപ്പിൽ സർക്കാർ ഉത്തരവുകൾ കെട്ടിക്കിടക്കുന്നു. സാധാരണക്കാർക്ക് ആശ്വാസമാകേണ്ട തീരുമാനങ്ങളാണ് ഇതുമൂലം നടപ്പാകാൻ വൈകുന്നത്. ഡെസ്പാറ്റ്ച്ച് സെക്ഷനിലെ 'ഫ്രാങ്കിങ് മെഷ്യൻ' റീചാർജ്ജ് ചെയ്യാൻ പണം അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കരാണം. ഇതുമൂലം ആയിരക്കണക്കിന് ഉത്തരവുകളാണ് സെക്രട്ടറിയേറ്റിൽ സാധാരണക്കാരുടെ കൈയിലെത്താതെ കെട്ടിക്കിടക്കുന്നത്. അടിയന്തര ചികിൽസാ സഹായം അനുവദിച്ചതുൾപ്പെടെയുള്ള സർക്കാർ ഉത്തരവുകളാണ് ഇങ്ങനെ ആവശ്യക്കാരിൽ എത്താതെ പോകുന്നത്.
ചികിൽസാ സഹായത്തിനും മറ്റും അപേക്ഷിക്കുന്നവരുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. ഈ ഉത്തരവ് പൊതുഭരണവിഭാഗത്തിലെ തപാൽ വിഭാഗം ആവശ്യക്കാർക്ക് തപാലിലൂടെ അയക്കും. ഇവിടെ ഇതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് 'ഫ്രാങ്കിങ് മെഷ്യൻ'. ഉത്തരവുകളുടെ ആധിക്യം കാരണം എല്ലാം പോസ്റ്റ് ഓഫീസിൽ കൊണ്ട് അയക്കുന്നത് സെക്രട്ടറിയേറ്റിൽ നടപ്പില്ല. ഇതിന് വേണ്ടിയാണ് പോസ്റ്റൽ വകുപ്പിന്റെ സഹായത്തോടെ 'ഫ്രാങ്കിങ് മെഷ്യൻ' സെക്രട്ടറിയേറ്റിൽ സ്ഥാപിക്കുന്നത്. ഇതിൽ തപാൽ സ്റ്റാമ്പിന് തുല്യമായ തുക റീചാർജ് ചെയ്ത് ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. ഇതിലെ അക്കൗണ്ടിലെ പണം തീർന്നാൽ പിന്നെ 'ഫ്രാങ്കിങ് മെഷ്യൻ' ഉപയോഗിക്കാനാവില്ല. ഈ ഫ്രാങ്കിങ് മെഷ്യനുകളിലെ തുക തീർന്നിട്ട് രണ്ടാഴ്ചയായി. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ഈ തുക അനുവദിക്കാൻ ഫിനാൻസ് വകുപ്പ് വൈകുന്നുവെന്നാണ് ആരോപണം.
റീചാർജിന് ആവശ്യമായ തുക പൊതുഭരണവകുപ്പ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെടും. ഈ ഫയലിൽ ധനകാര്യ വകുപ്പ് തീരുമാനം എടുത്ത് പണം അനുവദിച്ച് മടങ്ങും. ഇതിന് ശേഷം ഡിഡിയുമായി പോസ്റ്റ് ഓഫീസിൽ പോകണം. അതിന് ശേഷം തപാൽ വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ റീചാർജ്. ഇതിന് ശേഷം മാത്രമേ സർക്കാർ തപാൽ എന്ന മുദ്ര ഉത്തരവുകളിൽ പതിച്ച് ബന്ധപ്പെട്ടവർക്ക് അയക്കാനാകൂ. സെക്രട്ടറിയേറ്റിലെ പ്രവർത്തനത്തിന് ഏറ്റവും അത്യന്താപേക്ഷിതമാണ് ഈ സംവിധാനം. ഉത്തരവുകൾ ഇ ഫയലായും ഇറങ്ങാറുണ്ട്. എന്നാൽ പാവപ്പെട്ട ആളുകൾക്ക് ഇ ഉത്തരവുകൾ കൊണ്ട് ഗുണമുണ്ടാകില്ല. അവർക്ക് വീട്ടിൽ തപാലിലെത്തുന്ന ഉത്തരവുകളിലൂടെ മാത്രമേ കാര്യങ്ങൾ അറിയാനാകൂ. അതുകൊണ്ട് തന്നെ 'ഫ്രാങ്കിങ് മെഷ്യൻ' പ്രവർത്തന രഹിതമാകുമ്പോൾ സാധാരണക്കാർക്ക് സർക്കാർ സേവനങ്ങളും ഒരു പരിധി വരെ ലഭ്യമല്ലാതാകും.
സെക്രട്ടറിയേറ്റിൽ 38 വകുപ്പുകളാണുള്ളത്. ഇവയിൽ നിന്നെല്ലാം ദിവസവും ധാരാളം ഉത്തരവുകൾ ഇറങ്ങാറുണ്ട്. ചികിൽസാ സഹായം, പഠന സഹായം, പെൻഷൻ അനുവദിക്കൽ എന്നിങ്ങനെ പലതും. ഈ ഉത്തരവുകൾ ബന്ധപ്പെട്ടവർക്ക് കിട്ടിയാൽ മാത്രമേ ആനുകൂല്യങ്ങൾ കൈപ്പറ്റാനാകൂ. പതിനായിരക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്ന ഇത്തരം ഉത്തരവുകളാണ് 'ഫ്രാങ്കിങ് മെഷ്യൻ' പ്രവർത്തന രഹിതമായതു കാരണം സെക്രട്ടറിയേറ്റിലുള്ളത്. അഞ്ച് മിഷിനുകളാണ് സെക്രട്ടറിയേറ്റിലുള്ളത്. ഇതൊന്നും റീചാർജ് ചെയ്യാനുള്ള അടിയന്തര ഇടപെടൽ ഫിനാൻസ് വകുപ്പിൽ ഉണ്ടാകുന്നില്ലെന്നതാണ് ഉയരുന്ന ആരോപണം. പണമുള്ളവരെ ബാധിക്കാത്തതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുമില്ല. അതുകൊണ്ട് തന്നെ ഡെസ്പാറ്റ് സെക്ഷനിലെ ജീവനക്കാർ പ്രതിഷേധത്തിലാണ്.
എന്നെങ്കിലും ഈ മിഷൻ ശരിയാവും. അന്ന് എല്ലാ ഉത്തരവുകളും ഒരുമിച്ച് അയക്കേണ്ട ബാധ്യത തപാൽ വകുപ്പിലെ ജീവനക്കാരുടേതാകും. തുടർച്ചയായി മണിക്കൂറുകൾ പണിയെടുക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും. അതിനാൽ അടിയന്തര ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം. തീരെ ചെറിയ കാര്യമെന്ന് തോന്നാമെങ്കിലും ഗുരുതര സാഹചര്യമാണ് ഫ്രാങ്കിങ് മിഷൻ പ്രവർത്തന രഹിതമായതിലൂടെ ഉണ്ടായതെന്നാണ് ജീവനക്കാരുടെ നിലപാട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായും ചിലർ ഇതിന് ചൂണ്ടിക്കാണിക്കുന്നു. അടിയന്തര കാര്യമായിട്ട് പോലും ധനവകുപ്പിന് പണം അനുവദിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം.
എന്നാൽ പ്രശ്നം സാങ്കേതികം മാത്രമാണെന്ന് ധനവകുപ്പും പറയുന്നു. പ്രശ്നം ഉടൻ പരിഹരിക്കുമെന്നും വിശദീകരിക്കുന്നു. കെട്ടിക്കിടക്കുന്ന സാധാരണക്കാരുടെ ജീവൽ പ്രശ്നങ്ങൾ സർക്കാരിന് പ്രാധാന്യമുള്ളത് തന്നെയാണെന്നും ഇവർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍