പീഡന കേസിൽ പ്രതി ചേർക്കാതിരിക്കാൻ ടോവിനോ-ദുൽഖർ ചിത്രങ്ങളുടെ നിർമ്മാതാവിനോട് 50 ലക്ഷം രൂപ പൊലീസ് ആവശ്യപ്പെട്ടത് മാധ്യമങ്ങൾ കോടീശ്വരന് വേണ്ടി ചമച്ച കഥ; തനിക്കെതിരെ പരാതിയില്ലെന്ന് യുവതി പറഞ്ഞെന്ന ഖത്തറിലെ വ്യവസായിയായ മലയാളി നിർമ്മാതാവ് സലിമിന്റെ വാദം പച്ചക്കള്ളം; ദോഹയിലേക്ക് ജോലിക്ക് കൊണ്ടു പോയി പീഡിപ്പിച്ചു എന്നാരോപിച്ച് ബ്യൂട്ടീഷ്യനായ വീട്ടമ്മ നൽകിയ പരാതി മറുനാടൻ പുറത്തു വിടുന്നു; നടപടിയെടുക്കാൻ വനിതാ കമ്മീഷനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവിനെതിരെയുള്ള ബ്യൂട്ടീഷ്യന്റെ പീഡന പരാതിയിൽ വനിതാ കമ്മീഷന്റെ ഇടപെടൽ. ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിൽ ആ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കടുത്ത വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടും സിനിമാ നിർമ്മാതാവിന് ജാമ്യം കിട്ടി. ഇതിന് ശേഷം ഗൂഢാലോചന ആരോപിച്ച് പ്രതി പൊലീസിനെതിരേയും പരാതി കൊടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൊലീസിനെതിരെ പരാമർശവും വന്നു. യുവതി പറയാത്ത കാര്യങ്ങൾ ആരോപിച്ച് നിർമ്മാതാവിനെ കുടുക്കാൻ പൊലീസ് ശ്രമിച്ചെന്ന ആരോപണം മനോരമയിലും മറ്റും വാർത്തയായെത്തി. ഈ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് യുവതി വനിതാ കമ്മീഷനിൽ നൽകിയ പരാതി. നിർമ്മാതാവിനെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു. ഉന്നത തല ഒത്തുകളിയുടെ ഭാഗമായി നടന്ന കള്ളക്കളികൾ തിരിച്ചറിഞ്ഞ് വനിതാ കമ്മീഷന് യുവതി നൽകിയ പരാതിയാണ് മറുനാടൻ പുറത്തു വിടുന്നത്.
സിനിമയിൽ ഉന്നതതല ബന്ധങ്ങളുള്ള വ്യക്തിയാണ് ആലുവക്കാരനായ സലിം. ഗൾഫ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. പല ബിഗ് ബജറ്റ് സിനിമകളുടേയും പിന്നണിയിലെ സാമ്പത്തിക സഹായം നൽകുന്നത് സലിമാണ്. നിരവധി ചിത്രങ്ങൾ ഇയാൾ സ്വന്തമായി നിർമ്മിക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തിലും ഉറച്ച ബന്ധങ്ങളുണ്ട്. ഈ സാഹചര്യമാണ് ഗൾഫ് വ്യവസായിയായ സലിമിനെതിരായ കേസ് അട്ടിമറിക്കാൻ കാരണമായി മാറിയത്. മജിസ്ട്രേട്ട് ജാമ്യം കൊടുത്തതിലേക്ക് കാര്യങ്ങളെത്തിച്ചത് ഈ ഇടപെടലുകളായിരുന്നു. കഴിഞ്ഞ ദിവസം ഒരു പ്രമുഖ നിർമ്മാതാവിനെതിരെ നടി നൽകിയ പീഡന പരാതിയെ കുറിച്ചും മറുനാടൻ വാർത്ത നൽകിയിരുന്നു. വൈശാഖ് രാജനെതിരായ ഈ കേസ് അട്ടിമറിക്കാനും അണിയറയിൽ നീക്കം സജീവമായിരുന്നു. സിനിമയിലെ പ്രമുഖർ പൊലീസിനെ സ്വാധീനിക്കുന്നതിന്റെ വ്യക്തമായ സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങാതെ പൊലീസ് കേസെടുക്കുകയും ചെയ്തു. സലിമിന് വേണ്ടിയും കൊച്ചി കേന്ദ്രീകരിച്ചുള്ള സംഘം അതിശക്തമായ ഇടപെടൽ നടത്തി. ഇത് കാരണമാണ് ആദ്യ ഘട്ടത്തിൽ കാര്യങ്ങൾ എളുപ്പമായത്. എന്നാൽ യുവതിയുടെ പരാതിയിലെ വിവരങ്ങൾ പുറത്തു വരുമ്പോൾ ഒത്തുകളി വ്യക്തമാവുകയും ചെയ്തു.
ടൊവീനോ ചിത്രം 'എന്റെ ഉമ്മാന്റെ പേര്', ദുൽഖർ സൽമാൻ ചിത്രം 'ഒരു യമണ്ടൻ പ്രേമകഥ' തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമ്മാതാവാണ് സലിം. ഈ ഓഗസ്റ്റ് എട്ടിനാണ് സലിം താൻ സഹനിർമ്മാതാവായ 'എന്റെ ഉമ്മാന്റെ പേരി'ന്റെ ചിത്രീകരണ ആവശ്യത്തിനായി നാട്ടിലെത്തുന്നത്. ഈ സമയത്താണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു പൊലീസുദ്യോഗസ്ഥൻ എത്തി, സ്റ്റേഷനിലെ സിഐ. വിശാൽ ജോൺസന് തന്നെ കാണണമെന്ന് പറഞ്ഞതെന്ന് സലിം പറയുന്നു. തന്നെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് ചാർജ്ജ് ചെയ്യുമെന്നും 20 ദിവസത്തിലേറെ അകത്തുകിടക്കേണ്ടിയും വരുമെന്നും ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയതായും സലിം ആരോപിച്ചിരുന്നു.
''അവർ കേസ് രജിസ്റ്റർ ചെയ്തു. പുലർച്ചെ എന്നെക്കുറിച്ച് പരാതിപൊലീസ് പറഞ്ഞ സ്ത്രീ വിമാനത്താവളത്തിൽ വരികയും പൊലീസ് പോയി അവരെ കൂട്ടികൊണ്ട് വരികയും ചെയ്തു. മൊഴിയെടുത്തപ്പോൾ ഇത് ഞങ്ങളുടെ എം.ഡിയാണെന്നും എന്നാൽ അവർ എന്നെ ആദ്യമായാണ് കാണുന്നതെന്നും എന്നെക്കുറിച്ച് ഒരു പരാതിയും ഇല്ലെന്നുമാണ് അവർ പറഞ്ഞത്. രാവിലെ സിഐയോടും പരാതിയില്ലെന്ന കാര്യം അവർ ആവർത്തിച്ചു.പക്ഷെ എന്നെയും അവരെയും ജയിലിൽ ഇടുമെന്നാണ് എസ്ഐ പറഞ്ഞത്.''കോടതിയിലൊന്നും തനിക്ക് വരാൻ പറ്റില്ലെന്ന് സ്ത്രീ സലീമിന്റെ സുഹൃത്തുക്കളോടു പറഞ്ഞതായും സലിം ആരോപിച്ചിരുന്നു. ഈ വിശദീകരണം തെറ്റാണെന്നാണ് വനിതാ കമ്മീഷനിലെ പരാതിയിൽ വ്യക്തമാകുന്നത്.
പ്രവാസി വ്യവസായിയായ സിനിമാ നിർമ്മാതാവിനെ തട്ടിക്കൂട്ടിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അറസ്റ്റ് ചെയ്തുവെന്നായിരുന്നു മനോരമയുടെ വാർത്ത. ഖത്തറിൽ ബ്യൂട്ടി പാർലർ ശൃംഖലയുടെ ഉടമയും ആലുവ സ്വദേശിയുമായ സലിമിനെ കേസിൽ പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് ആലുവ ഇൻസ്പെക്ടർ വിശാൽ ജോൺസണെതിരെ ക്രൈംബ്രാഞ്ചിന്റെ തീവ്രവാദവിരുദ്ധ സേനാ വിഭാഗം (എടിഎഫ്) എസ്പി എ.കെ. ജമാലുദ്ദീൻ റിപ്പോർട്ട് നൽകിയെന്നും വാർത്ത എത്തി. ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾക്ക് തീർത്തും വിരുദ്ധമായ കാര്യങ്ങളാണ് യുവതി വനിതാ കമ്മീഷൻ നൽകിയ പരാതിയിലുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് 8നാണ് സലിമിനെ ആലുവ തോട്ടുമുഖത്തെ വീട്ടിൽ നിന്ന് ആലുവ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇതോടെയാണ് വിവാദങ്ങളുടെ തുടക്കം.
ഇതിനെതിരെ മുഖ്യമന്ത്രികിയ പരാതിയിൽ യുവതിക്ക് പരാതിയില്ലെന്നും മറ്റും സലിം വിശദീകരിച്ചിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് യുവതിയുടെ പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഈ പരാതി വനിതാ കമ്മീഷനിലേക്ക് അയച്ചതും നടപടികൾ തുടങ്ങിയതും.
വനിതാ കമ്മീഷന് യുവതി നൽകിയ പരാതി ഇങ്ങനെ
എന്റെ ഭർത്താവിന്റെ ബന്ധുവായ സജീവൻ എന്ന ആൾ മാനേജരായി ജോലി ചെയ്യുന്ന തോട്ടുമുഖത്ത് വീടുള്ള സലിം എന്ന ആളും ഭാര്യ സൈദയും ചേർന്ന് ദോഹയിൽ നടത്തുന്ന ബ്യൂട്ടി പാർലറിൽ 25000 രൂപ ശമ്പളവും താമസ സൗകര്യവും ഭക്ഷണവും പിന്നെ മൂന്ന് മാസം കഴിയുമ്പോൾ ആഴ്ചയിൽ ഒരു ദിവസം അവധിയും ജോലി സമയം പറഞ്ഞ് രാവിലെ 9 മണി മുതൽ രാത്രി 9 വരെ എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ദോഹയിലേക്ക് കൊണ്ടു പോയി. പക്ഷേ അവിടെ എത്തിയതു മുതൽ സൗദിയിലുള്ള ഭർത്താവുമായോ ബന്ധുക്കളുമായോ ബന്ധപ്പെടാൻ പോലും അവസരം കിട്ടിയില്ല. അന്ന് മുതൽ ജയിൽ വാസത്തിന് തുല്യമായ കഷ്ടപാടുകൾ ആണ് അനുഭവിച്ചത്. ശമ്പളമോ വിശപ്പടക്കാനുള്ള ഭക്ഷണം കഴിക്കാനുള്ള പണം പോലും എനിക്ക് തന്നില്ല. ബാത്ത് റൂമും കഴികിക്കുക പോലും ചെയ്തു.
ശമ്പളം കിട്ടാത്തത് ചോദ്യം ചെയ്യുകയും ശമ്പളം തരാൻ പറ്റിയില്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചു വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സജീവനോടാണ് ഇത് പറഞ്ഞത്. വളരെ വൃത്തിക്കെട്ട രീതിയിൽ ചീത്ത പറയുകയും അപമാനിക്കുകയുമാണ് സജീവൻ ചെയ്തത്. നീ എന്നെ ആദ്യം വേണ്ട രീതിയിൽ ഗൗനിക്കണമെന്നും എന്റെ മുതലാളി ആയ സലിമിനേയും വേണ്ട രീതിയിൽ സന്തോഷിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. അതിന് തയ്യാറല്ലെന്ന് പറഞ്ഞപ്പോൾ ഒന്നരലക്ഷം രൂപ തന്നാൽ നാട്ടിൽ വിടുന്ന കാര്യം പരിഗണിക്കാമെന്നാണ് സജീവൻ പറഞ്ഞത്. സലിമിന്റെ നിർദ്ദേശ പ്രകാരമാണ് ഇതെല്ലാം പറയുന്നതെന്നും പറഞ്ഞു.
പിന്നീടും ബന്ധപ്പെട്ട് സലിമിനെ സന്തോഷിക്കാൻ പ്രാപത്യാണെന്ന് വന്നാൽ കൂടുതൽ ശമ്പളം നൽകാമെന്നും സജീവൻ പറഞ്ഞു. നിനക്ക് രാജകുമാരിയെ പോലെ ജീവിക്കാമെന്നും പറയുകയുണ്ടായി. ഇതേ തടുർന്ന് പിന്നീട് ജോലിക്ക് പോയില്ല. ഇതോടെ സലിമിന്റെ ഭാര്യ സൈദ എന്റെ മുറിയിൽ വന്ന് എന്റെ മുടിക്ക് കുത്തിപിടിച്ച് എന്നെ വളരെ ക്രൂരമായ രീതിയിൽ ദോഹാപദ്രവം എൽപ്പിക്കുകയും ചെയ്തു. ഇക്കാര്യം ഇന്റെ ഫോണിൽ വോയ്സ് റിക്കോർഡ് ചെയ്തിട്ടുണ്ട്. പിന്നീട് എന്ന ഭക്ഷണവും വെള്ളവും നൽകാതെ ഒരു മുറിയിൽ പൂട്ടിയിടുകയുണ്ടായി. ആ മുറിയിലോട്ട് സൈദ എന്ന വലിച്ചിഴച്ചാണ് കൊണ്ടു പോയിട്ടുള്ളത്. ഈ വിവരം ഭർത്താവിനേയും ബന്ധുക്കളേയും അറിയിച്ചു.
ഭർത്താവ് സജീവനെ ബന്ധപ്പെട്ടു. അവർ എന്ന തിരിച്ചയക്കാൻ തയ്യാറല്ലെന്നും ഒന്നര ലക്ഷം രൂപ സലിമിന് നൽഖണമെന്നും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അവരുടെ അടിമ ആയി കഴിയേണ്ടി വരുമെന്നും കള്ളക്കേസിൽ കുടുക്കി ജയിലിൽ ഇടുമെന്നും ഭീഷണപ്പെടുത്തി. ഇതോടെ അമ്മയും സഹോദരനും പൊലീസിലും ജനപ്രതിനിധികളുടെ അടുത്തും പരാതിപ്പെട്ടു. ഇതോടെ ഓഗസ്റ്റ് എട്ടിന് എന്ന നാട്ടിലേക്ക് അയച്ചു. പൊലീസ് എന്റെ മൊഴി രേഖപ്പെടുത്തിയപ്പോൾ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ പത്രവാർത്തകളിൽ നിന്ന് പ്രതിയെ രക്ഷിക്കാനുള്ള ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുകയാണ്. ആലുവ പൊലീസിലെ ക്രൈം നമ്പർ 2409/18 നമ്പർ കേസിൽ പ്രതിക്ക് പെട്ടെന്ന് ജാമ്യം കിട്ടി. അതിനാൽ ഇടപെടണമെന്നാണ് വനിതാ കമ്മീഷനോട് യുവതി ആവശ്യപ്പെടുന്നത്.
Stories you may Like
- വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ തിരികെയെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം
- ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികരുടെ മോചനത്തിന് ശ്രമം തുടങ്ങി ഇന്ത്യ
- ദുബായിൽ നിന്നും ദോഹയിലേക്ക് പറക്കാൻ മോദി; ഇത് ഇന്ത്യയുടെ അസാധാരണ വിജയം
- രാസലഹരി കടത്തിന് പിന്നിൽ ഹാജി സലിം ഗ്രൂപ്പ്
- ബോക്സ് ഓഫീസ് ദൃശ്യ വിസ്മയത്തിന് 10 വയസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്