കൈക്കൂലിവീരന്മാരെ അഞ്ചുപൈസ കൈക്കൂലി കിട്ടാൻ ഇടയില്ലാത്തിടത്തേക്ക് മാറ്റി പാഠംപഠിപ്പിക്കുന്നു; പാർട്ടി നേതാക്കളുടെ ശുപാർശയുമായി എത്തുന്നവന്മാർക്ക് ഇരട്ടി പണി; അഴിമതിക്കാരെ പാഠം പഠിപ്പിക്കാൻ നൂറോളം സ്ഥലംമാറ്റ ഉത്തരവുകൾ: അഴിമതിയുടെ കൂത്തരങ്ങായ പൊതുമരാമത്ത് വകുപ്പിൽ ജി സുധാകരന്റെ ശുദ്ധികലശം ഇങ്ങനെ
ആവണി ഗോപാൽ
തിരുവനന്തപുരം: കൈക്കൂലിവീരന്മാരെ പടിപടിയായി സ്ഥലംമാറ്റിയും അഞ്ചുപൈസപോലും കൈക്കൂലികിട്ടാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്ക് തട്ടിയും പൊതുമരാമത്തു വകുപ്പിൽ മന്ത്രി ജി സുധാകരന്റെ ശുദ്ധീകരണം.
അധികാരമേറ്റ് നൂറുദിവസം പിന്നിട്ടപ്പോഴേക്കും തന്നെ സ്ഥാനക്കയറ്റംനൽകിയും സ്ഥാനമാറ്റംവരുത്തിയും നൂറിലേറെ ഉത്തരവുകളാണ് പൊതുമരാമത്ത് വകുപ്പിൽ പുറത്തിറങ്ങിയെന്ന് മനസ്സിലാക്കുമ്പോൾത്തന്നെ അഴിമതിവീരന്മാരെ പുകയ്ക്കുന്നതിന് നടത്തിയ നീക്കങ്ങൾ വ്യക്തമാകും.
ഈ ഉത്തരവുകളിൽ പാതിയിലേറെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒതുക്കുന്നതിന് വേണ്ടിയായിരുന്നു. ഇതിനിടെ വേണ്ടപ്പെട്ടവരുടെ സ്ഥലംമാറ്റം റദ്ദാക്കിക്കിട്ടുന്നതിനും മറ്റുമായി എൻജിനീയർമാരും മറ്റും സിപിഎമ്മിലെ ഉന്നതരെ കൊണ്ടുപോലും ശുപാർശകളുമായി എത്തിയെങ്കിലും അത്തരക്കാരെ പ്രത്യേകം 'പരിഗണിച്ച്' ഒരു കൈക്കൂലി സാധ്യതയുമില്ലാത്ത സ്ഥലത്തേക്ക് മാറ്റാൻ മന്ത്രി തീരുമാനിച്ചതോടെ വകുപ്പിലെല്ലാവരും ഞെട്ടിയിരിക്കുകയാണെന്നാണ് വിവരം. ഇതോടെ ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാ ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാധീനിക്കാനും സ്ഥലംമാറ്റത്തിൽ ഇടപെടാനുമുള്ള ആലോചനപോലും ഉപേക്ഷിച്ചിരിക്കുകയാണ്.
കേരളത്തിൽ ഏറ്റവുമധികം അഴിമതി നടക്കുന്ന വകുപ്പായി കുപ്രസിദ്ധി നേടിയ പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയായി ചുമതലയേറ്റ മൂന്നാംനാൾ മന്ത്രി ജി സുധാകരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. ''കൈക്കൂലി വാങ്ങുന്നവർ പിന്നെ ആ സ്ഥാനത്ത് ഉണ്ടാവില്ല. എൻജിനീയറന്മാരെ ഉപയോഗിച്ച് മന്ത്രിമാർ പണം പിരിക്കാറുണ്ട്. ഇങ്ങനെ നൽകുന്ന പണം കരാറുകാരും എൻജിനീയർമാരും തിരിച്ചുപിടിക്കുന്നത് നിർമ്മാണപ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിക്കൊണ്ടാണ്.തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എൻജിനീയർമാരുടെ കയ്യിൽ നിന്ന് ഞാൻ പണം വാങ്ങിയിട്ടില്ല. സ്ഥലം മാറ്റത്തിനും മറ്റും കൈക്കൂലി വാങ്ങുന്നു എന്നറിഞ്ഞാൽ കർശന നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പിലെ വഴിവിട്ട പ്രവർത്തനത്തിലൂടെ സംസ്ഥാന സർക്കാരിന്റെ ഖജനാവിലെ പണം ചോരുന്നത് അവസാനിപ്പിക്കും.''
പറഞ്ഞ വാക്ക് അക്ഷരംപ്രതി പാലിക്കാൻ സുധാകരൻ ആദ്യം കൂട്ടുപിടിച്ചത് പിഡബഌുഡിയുടെ തന്നെ വിജിലൻസ് വിങ്ങിനെ ആയിരുന്നു. ഇവരുടെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പിൽ ഏറ്റവുംകൂടുതൽ അഴിമതി നടക്കാൻ സാധ്യതയുള്ള സബ് ഡിവിഷനുകളും ഒരു അഴിമതിക്കും സാധ്യതയില്ലാത്ത ഓഫീസുകളും കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. ഇതിനുപിന്നാലെ വിജിലൻസ് കേസിലുൾപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി.
വിജിലൻസ് നോട്ടപ്പുള്ളികളാക്കി വച്ചവരുടെ മറ്റൊരു ലിസ്റ്റും ഓരോ ഓഫീസിലും ചെറിയ തുകപോലും കൈക്കൂലി വാങ്ങുന്ന എൻജിനീയർ മുതൽ പ്യൂൺവരെയുള്ളവരുടെ വേറൊരു ലിസ്റ്റും റെഡിയാക്കാൻ നിർദ്ദേശം നൽകി. സത്യസന്ധരെന്ന് വിലയിരുത്തപ്പെടുന്നവർ ആരാണെന്നും മനസ്സിലാക്കിയ ശേഷമാണ് സ്ഥലംമാറ്റം തുടങ്ങിയത്.
'അട്ടപ്പാടിയിലേക്ക് തട്ടിക്കളയും' അല്ലെങ്കിൽ 'കാസർകോട്ടേക്ക് പറപ്പിക്കും' എന്ന മട്ടിലാണ് ഇതുവരെ സ്ഥലംമാറ്റ കാര്യങ്ങളിൽ കേട്ടുകേൾവിയെങ്കിൽ ഇവിടെ സുധാകരൻ ചെയ്തത് മറ്റൊരു കാര്യമാണ്. ജില്ലയ്ക്കു പുറത്തേക്കുപോലും ആരെയും മാറ്റിയില്ല. പകരം അതേ ജില്ലയിൽത്തന്നെ ഒരു പൈസപോലും കിട്ടാൻ സാധ്യതയില്ലാത്ത സ്ഥലത്തേക്കാണ് കൈക്കൂലിക്കാരെ തട്ടിയത്.
പലതും ഒറ്റനോട്ടത്തിൽ മ്യൂച്വൽ ട്രാൻസ്ഫർ എന്ന് തോന്നുന്ന രീതിയിൽ ചെയ്തതിനാൽ സംഘടനകൾക്കുപോലും ഇതിൽ ആക്ഷേപം പറയാൻ പറ്റാത്ത സ്ഥിതിയായി. എക്സ്ക്യുട്ടീവ് എൻജിനീയർ, അസി. എൻജിനീയർ, കഌക്ക്, പ്യൂൺ എന്നിങ്ങനെ ഓരോ ഘട്ടമായി നടത്തിയ സ്ഥലംമാറ്റം ഏതാണ്ട് അന്തിമഘട്ടത്തിൽ എത്തി നിൽക്കുകയാണ്.
വിജിലൻസ് കേസിലുൾപ്പെട്ട ചിലരെ വിജിലൻസിന്റെ തന്നെ ശുപാർശ വാങ്ങി കാസർകോട്ടേക്കും തട്ടിയിട്ടുണ്ട്. പത്തനംതിട്ടയിലെ ഒരു ഉദ്യോഗസ്ഥനെയും ഇങ്ങനെ പറപ്പിച്ചത്. അഴിമതിക്കെതിരെ കർശന നിലപാടെടുക്കുന്നതിന് വി എസ് സർക്കാരിന്റെ കാലത്തുതന്നെ പേരുകേട്ട ജി സുധാകരന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല നൽകിയപ്പോൾത്തന്നെ ഒരു കാര്യം വ്യക്തമായിരുന്നു. ഈ വകുപ്പിന്റെ ശുദ്ധീകരണം.
മന്ത്രിയായശേഷം നടത്തിയ പത്രസമ്മേളനത്തിൽത്തന്നെ വകുപ്പിലെ അഴിമതിക്കാർക്കെതിരെ ഉറച്ച നിലപാട് വ്യക്തമാക്കിയ സുധാകരൻ ഇതിനു പിന്നാലെ വകുപ്പിലെ കൈക്കൂലിവീരന്മാരെ കഴുത്തിനുപിടിച്ച് മൂലയ്ക്കിരുത്തി തുടങ്ങിയതോടെ വകുപ്പിലെ അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥർക്കിടയിൽ മന്ത്രി സുധാകരന് മതിപ്പും വർധിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങാൻ ഇഷ്ടമില്ലാത്തവരെപ്പോലും 'ഷെയർ' നൽകി വീഴ്ത്തുന്ന പതിവാണ് പൊതുമരാമത്ത് വകുപ്പിൽ നടന്നുവന്നിരുന്നത്.
ഇത്തരത്തിൽ സ്ഥലംമാറ്റത്തിലൂടെ അഴിമതി വീരന്മാരെ ഒതുക്കിയതിനുശേഷം എല്ലാ പ്രവൃത്തികളിലും പരമാവധി ഇ-ടെൻഡർവഴി കരാറുകാരെ കണ്ടെത്താനുള്ള ശ്രമമാണ് അടുത്ത പടിയെന്നാണ് അറിയുന്നത്. എ്ന്നാലും അടിയന്തിര ഘട്ടങ്ങളിൽ ചെയ്യേണ്ട പ്രവൃത്തികൾക്ക് ഇ-ടെൻഡർ സാധ്യമാവില്ല. ഉദാഹരണത്തിന് സർക്കാർ പരിപാടികളുമായി ബന്ധപ്പെട്ട് വേദിനിർമ്മിക്കലും ശബരിമല സീസൺ പ്രമാണിച്ച് ചെയ്യേണ്ട അടിയന്തിര പ്രവൃത്തികളും മറ്റും. ഇതിനെല്ലാം പറ്റിയ കരാറുകാരെ കണ്ടെത്തി അപ്പപ്പോൾ ക്വട്ടേഷൻ നൽകുകയാണ് ചെയ്യുക. ഈ ക്വട്ടേഷൻ ഇടപാടുകളിലാണ് വ്യാപകമായി അഴിമതി നടക്കാറുള്ളതും. അത് തടയുന്നതിന് ഇത്തരം പ്രവൃത്തികളുടെ മേൽനോട്ടത്തിന് നിയോഗിക്കാൻ കഌൻ ഇമേജുള്ള ഉദ്യോഗസ്ഥരെ മന്ത്രി കണ്ടെത്തിക്കഴിഞ്ഞതായാണ് അറിയുന്നത്.
ഏതായാലും ഇത്തരം നടപടികളിലൂടെ ഭാവിയിലെങ്കിലും ഒരു മഴപെയ്താൽ പൊളിയാത്ത റോഡും ഉറപ്പുള്ള പാലവും കലുങ്കുമെല്ലാം നമുക്ക് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് മന്ത്രി. 59 കോടിയുടെ റെയിൽവെ പാലം 39 കോടിക്കു തീർത്ത് 20 കോടി ഖജനാവിന് തിരിച്ചുനൽകി കേരളത്തെ ഞെട്ടിച്ച മെട്രോമാൻ ഇ ശ്രീധരൻ 108 കോടി അനുവദിച്ച ഇടപ്പള്ളി പാലം തീർത്തത് 78 കോടിക്കാണെന്ന വാർത്തയുടെ ചൂട് മാറിയിട്ടില്ല. കേരളത്തിലെ ഒരോ പദ്ധതിക്കും അനുവദിക്കുന്ന തുകയുടെ നാല്പതു ശതമാനംപോലും പദ്ധതിക്കായി ചെലവാകുന്നില്ലെന്നും കരാറുകാരും എൻജിനീയർമാരും ഭൂരിഭാഗവും പങ്കിട്ടെടുക്കുകയാണെന്നും ശ്രീധരൻ കാണിച്ചുതന്ന പാലംപണികൾ തന്നെ സാക്ഷ്യം. പൊതുമരാമത്ത് വകുപ്പിൽ ജി സുധാകരൻ കൊണ്ടുവരുന്ന പരിഷ്കരണങ്ങൾ വകുപ്പിൽ 'പഞ്ചവടിപ്പാലം' സിനിമയ്ക്കു മുമ്പുള്ള കാലംമുതൽ നടക്കുന്ന തട്ടിപ്പുകളെ പൊളിച്ചടുക്കുമോ എന്ന് കാത്തിരുന്നു കാണാം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍