പിജെ ജോസഫും ഞാനും അന്ന് ശക്തമായി എക്സിക്യൂട്ടീവിന്റെ പരമാധികാരം സംരക്ഷിക്കാൻ നോക്കിയില്ലായിരുന്നുവെങ്കിൽ നമ്മുടെ പാർട്ടി ഒരു റബ്ബർ സ്റ്റാമ്പായി മാത്രം അധിപ്പതിച്ചു പോകുമായിരുന്നു! 78ലെ ജോർജ് എം മാത്യുവിന്റെ 'പരമ രഹസ്യമായ' കത്തിലുള്ളത് ജനാധിപത്യ സംരക്ഷണത്തിനായി തെരഞ്ഞെടുപ്പിന് വേണ്ടി ജോസഫ് നടത്തിയ പോരാട്ടം; 41 കൊല്ലം കഴിയുമ്പോൾ തൊടുപുഴ എംഎൽഎ വാദിക്കുന്നത് സമവായത്തിന് വേണ്ടി; ചെയർമാനും ലീഡറുമാകാനുമുള്ള പിജെയുടെ ഇരട്ടത്താപ്പ് ചർച്ചയാക്കുന്ന 'ആ പഴയ കത്ത്' മറുനാടന്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരളാ കോൺഗ്രസിൽ സമവായം വിദൂരത്താവുകയാണ്. ഇതോടെ കെ എം മാണിയുടെ മരണത്തോടെ പാർട്ടി പിളരുമെന്നും ഉറപ്പായി. പാർട്ടി ചെയർമാൻ സ്ഥാനവും ലീഡർ സ്ഥാനവും തനിക്ക് വേണമെന്നാണ് ജോസഫ് പരസ്യമായി തന്നെ പറയുന്നത്. മാണി മരിച്ചതിനാൽ താൻ ചെയർമാനാകണമെന്നാണ് ജോസഫ് പറയുന്നത്. ജോസ് കെ മാണിയും കൂട്ടരും പറയുന്നത് സംസ്ഥാന സമിതി ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കണമെന്നും. ഇങ്ങനെ ആരെ തെരഞ്ഞെടുക്കുന്നതിലും എതിർപ്പില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം. എന്നാൽ തെരഞ്ഞെടുപ്പ് വേണ്ട സമവായമാണ് നല്ലതെന്ന് ജോസഫ് പറയുന്നു. സമവയാത്തിന് തീരുമാനമായാൽ മാത്രമേ സംസ്ഥാന കമ്മറ്റി വിളിക്കൂവെന്നും ജോസഫ് വിശദീകരിക്കുന്നു. പാർട്ടിയുടെ വളർച്ചയ്ക്ക് സമവായമാണ് നല്ലതെന്നും ജോസഫ് വിശദീകരിക്കുന്നു. എന്നാൽ ഇത് ചരിത്രത്തോടുള്ള മുഖം തിരിക്കലാണ്.
പാർട്ടിയിൽ ജനാധിപത്യം വളരാൻ തെരഞ്ഞെടുപ്പാണ് നല്ലതെന്ന് വാദിച്ച നേതാവായിരുന്നു ഒരു കാലത്ത് പിജെ ജോസഫ്. പാർട്ടിയിൽ എഴുപതുകളിൽ ജോസഫ് നിലയുറപ്പിച്ചത് ജനാധിപത്യത്തിന് വേണ്ടിയാണ്. എന്നാൽ ഇന്ന് സമവായത്തിന് വേണ്ടി വാദിക്കുന്നു. ഇതെല്ലാം പാർട്ടിയിൽ അധികാരം ഉറപ്പിക്കാനുള്ള ഇരട്ടത്താപ്പെന്ന് വ്യക്തമാക്കുന്ന പഴയൊരു കത്ത് മറുനാടന് ലഭിച്ചു. 1978ൽ കേരളാ കോൺഗ്രസ് എംപിയായിരുന്ന ജോർജ് ജെ മാത്യു എഴുതിയ കത്താണ് ജോസഫിന്റെ പഴയ ജനാധിപത്യ മനസ്സിനെ തുറന്ന് കാട്ടുന്നത്. പാർട്ടിയിലെ അധികാര പ്രശ്നങ്ങളിൽ തെരഞ്ഞെടുപ്പിന്റെ വഴിയേ തീരുമാനം എടുക്കണമെന്ന് അഹോരാത്രം വാദിച്ച യുവനേതാവായിരുന്നു കേരളാ കോൺഗ്രസിൽ 1978ൽ പിജെ ജോസഫ്. 41 കൊല്ലത്തിന് അപ്പുറം ജോസ് കെ മാണിയും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ ജോസഫ് തയ്യാറാകുന്നില്ലെന്നതാണ് ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന വസ്തുത.
കേരളാ കോൺഗ്രസിലെ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾക്ക് പരമ രഹസ്യമെന്ന് എഴുതി എംപിയായ ജോർജ് ജെ മാത്യുവാണ് കത്ത് എഴുതിയത്. കേരളാ കോൺഗ്രസിന്റെ ഉദയവും വളർച്ചയും തളർച്ചയും വിശദീകരിക്കുന്നതാണ് ഈ കത്ത്. 1975 മുതൽ 77 വരെയുള്ള പിളർപ്പുകൾ കണക്കിലെടുക്കുമ്പോൾ പാർട്ടി നിലനിൽക്കുന്നത് തന്നെ അതിശയമാണെന്ന് ജോർജ് ജെ മാത്യു കുറിക്കുന്നു. ഈ കത്തിലാണ് തെരഞ്ഞെടുപ്പിന് വേണ്ടി ജോസഫ് നടത്തിയ ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്നത്. ഞാൻ പറഞ്ഞു വരുന്നതിന്റെ രത്ന ചുരുക്കം ആരും പാർട്ടിക്ക് അതീതരല്ലെന്നാണ്. പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടത്താൻ കൂട്ടു നിന്ന എന്റെ നടപടി തെറ്റായിരുന്നുവെന്ന് അന്നും ഇന്നും പറയുന്നുണ്ട്. എന്നാൽ ശ്രീ പിജെ ജോസഫും ഞാനും അന്ന് ശക്തമായിട്ട് എക്സിക്യൂട്ടീവിന്റെ പരിമാധികാരം സംരക്ഷിക്കാൻ നോക്കിയില്ലായിരുന്നുവെങ്കിൽ നമ്മുടെ പാർട്ടി ഒരു വെരും റബ്ബർ സ്റ്റാബായി മാത്രം അധപ്പതിച്ചു പോകുമായിരുന്നു. ഒരു പക്ഷേ ഞാൻ കൂടി തെരഞ്ഞെടുപ്പിന് എതിരായി വാദിച്ചിരുന്നുവെങ്കിൽ അത് നടക്കില്ലായിരുന്നു. എകിസ്ക്യൂട്ടീവ് എടുത്ത നടപടി ശരിയാണോ തെറ്റാണോ എന്ന് വാദിക്കുന്നില്ലെന്നും ഈ കത്തിൽ പറയുന്നു.
1978 മെയ് അഞ്ചിന് അയച്ച രഹസ്യ സ്വഭാവമുള്ള ഈ കത്തിൽ നിന്ന് മനസ്സിലാകുന്നത് ജനാധിപത്യത്തിൽ ഉൾപാർട്ടി തെരഞ്ഞെടുപ്പിന്റെ ആവശ്യകതയിലേക്ക് ജോസഫ് ഉയർത്തിയ നിലപാട് തറയാണ്. എന്നാൽ 2019ൽ ഇത് ജോസഫിന് അന്യമാകുന്നു. 400 അംഗങ്ങളുള്ള സംസ്ഥാന സമിതിയിൽ 325 പേരും ജോസ് കെ മാണിയ്ക്കൊപ്പമാണ്. ഇത് തിരിച്ചറിഞ്ഞാണ് ഭൂരിപക്ഷ തീരുമാനത്തെ അട്ടിമറിച്ച് പാർട്ടി പദവികൾ കൈയിലെടുക്കാൻ ജോസഫ് സമവായത്തിന്റെ സാധ്യത തേടുന്നത്. ഇവിടെയാണ് ജോസ് കെ മാണി ഭൂരിപക്ഷ വികാരം നടപ്പാക്കാൻ പോരാട്ടത്തിന് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് എഴുപതുകളിൽ ജോസഫ് നടത്തിയ അതേ പോരാട്ടമാണ് ജോസ് കെ മാണി ഇന്ന് നടത്തുന്നതെന്ന വിലയിരുത്തൽ സജീവമാകുന്നത്. പാർട്ടിയിൽ ഭൂരിപക്ഷമില്ലെങ്കിലും ചെയർമാൻ സ്ഥാനവും പാർട്ടി ലീഡർ പദവിയും കൈയടക്കാനാണ് ജോസഫ് സമ്മർദ്ദത്തിലൂടെ ശ്രമിക്കുന്നത്. കോട്ടയം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനും ജോസഫ് ശ്രമിച്ചിരുന്നു. മാണിയുടെ ഇടപെടലായിരുന്നു ഈ നീക്കം പൊളിച്ചത്. അന്ന് നേതൃത്വത്തിനെതിരെ പരസ്യ നിലപാട് എടുത്തവർ മാസങ്ങൾ കഴിഞ്ഞപ്പോൾ ചെയർമാനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് പറയുന്ന ജോസ് കെ മാണിയെ വിമതനായി പുറത്തക്കാനാണ് ശ്രമം.
ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനാവശ്യപ്പെട്ട് മാണി വിഭാഗത്തിലെ രണ്ട് എംപിമാരും രണ്ട് എംഎൽഎമാരും ഒപ്പിട്ട കത്ത് തെരഞ്ഞെടുപ്പ് കമീഷന് നൽകിയത്. സംസ്ഥാന കമ്മിറ്റി യോഗത്തിനായി മാണി വിഭാഗവും പാർലമെന്ററി പാർട്ടി യോഗത്തിനായി ജോസഫും കരുനീക്കുമ്പോൾ പോരാട്ടം കലാശക്കൊട്ടിലേക്ക് നീങ്ങുകയാണ്. സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന് പി ജെ ജോസഫും ചെയർമാനെ തെരഞ്ഞെടുക്കാതെ വിളിക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയതോടെ പിളർപ്പിന്റെ സാധ്യത കൂടിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സമവായമില്ലാതെ കമ്മിറ്റി വിളിക്കില്ലെന്നും ജോസ് കെ മാണി പിളർപ്പിന്റെ വക്താവാണെന്നും തൊടുപുഴയിൽ ജോസഫ് പ്രതികരിച്ചു. ചെയർമാൻ മരിച്ചാൽ മകനല്ല ചെയർമാനാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്താണ് ചെയർമാനെ തീരുമാനിക്കേണ്ടതെന്നും അത് ചെയ്യാതെ സ്വയം ചെയർമാനായി പ്രഖ്യാപിക്കുന്നത് സമവായത്തിന്റെ രീതിയല്ലെന്നും ജോസ് കെ മാണി തിരിച്ചടിച്ചു.
പത്ത് ജില്ലാ പ്രസിഡന്റുമാരും പാർട്ടി ശക്തികേന്ദ്രങ്ങളും ജോസ് കെ മാണിക്ക് ഒപ്പമാണ്. സംസ്ഥാന കമ്മിറ്റി വിളിച്ചാൽ ജോസ് കെ മാണി ചെയർമാനാകും. അതാണ് സമവായശേഷം മാത്രമേ സംസ്ഥാന കമ്മിറ്റി വിളിക്കൂയെന്ന് ജോസഫ് ആവർത്തിക്കുന്നത്. എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കത്തിൽ ഒപ്പിട്ടവർ. കെ എം മാണിയുടെ മരണശേഷം സംസ്ഥാന സമിതി ചേരുകയോ ചെയർമാനെ തെരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ല. കമ്മിറ്റി വിളിക്കാൻ പി ജെ ജോസഫിനോട് ആവശ്യപ്പെടണമെന്നാണ് കത്തിലെ ആവശ്യം. വർക്കിങ് ചെയർമാനായ ജോസഫിന് ചെയർമാൻ അധികാരമുണ്ടെന്ന് കാട്ടി ജനറൽ സെക്രട്ടറിയായ ജോയ് എബ്രഹാം നേരത്തെ നൽകിയ കത്തിനെ പ്രതിരോധിക്കാനാണ് പുതിയ കത്ത്. എന്നാൽ ഇത് താൽകാലിക സംവിധാനമാണ്. ചെയർമാൻ മരിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പിലൂടെ ചെയർമാൻ വരട്ടേയെന്ന ജനാധിപത്യ നിലപാടാണ് ജോസ് കെ മാണിയുടേത്.
കേരളാ കോൺഗ്രസ്സ് (എം) കെ എം മാണിയുടെ ചോരയും നീരുമാണ്. സ്വാഭാവികമായും മാണിക്കു ശേഷമുള്ള ചെയർമാൻ മാണി ഗ്രൂപ്പിൽ നിന്നുവേണം. അതുകൊണ്ട് സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കണമെന്നും ഇതാണ് പാർട്ടി ഭരണഘടനയെന്നും മാണി വിഭാഗം പറയുന്നു. പി ജെ ജോസഫിനെതിരേ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതോടെ പാർട്ടിയിലെ സമവായ ചർച്ചകൾ പൂർണ്ണമായും വഴിമുട്ടി. പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി വിളിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിൽ ജോസ് കെ മാണി, നിയുക്ത എംപി തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവർ ഒപ്പുവച്ചിരിക്കുന്നു. നിലവിൽ വർക്കിങ് ചെയർമാനായ പി ജെ ജോസഫിന് ചെയർമാനായി പ്രവർത്തിക്കാൻ അധികാരമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. മാണിസാർ മരിച്ചാൽ മകൻ ചെയർമാൻ ആകണോ എന്ന് ഭരണഘടനയിൽ എഴുതിവെച്ചിട്ടുണ്ടോ എന്നാണ് പി ജെ ജോസഫ് ചോദിച്ചത്. അത്തരത്തിൽ ഭരണഘടനയിൽ എഴുതിവെയ്ക്കുവാൻ മൗഠ്യമുള്ള ആളായിരുന്നില്ല മാണിസാറെന്ന് എല്ലാവർക്കുമറിയാം. മാണിസാറിനെയും വ്യക്തിപരമായി എന്നെയും അപമാനിക്കുക എന്ന ലക്ഷ്യമാണ് പി ജെ ജോസഫ് ഇത്തരം പ്രസ്താവനയിലൂടെ ശ്രമിക്കുന്നതെന്ന് മാണി വിഭാഗം പറയുന്നു.
സമവായത്തിലൂടെ ആണെങ്കിലും ഭൂരിപക്ഷത്തിലൂടെയാണെങ്കിലും ആര് ചെയർമാനാകണം എന്ന് നിശ്ചയിക്കേണ്ടത് സംസ്ഥാനകമ്മറ്റിയാണ്. സംസ്ഥാന കമ്മറ്റി ചേരുന്നതിനുള്ള ഭയം ജനാധിപത്യത്തോടുള്ള ഭയമാണ്. കേരള കോൺഗ്രസ്സിലെ ജനാധിപത്യം സംരക്ഷിക്കുവാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ജോസ് കെ മാണിയും അറിയിച്ചിട്ടുണ്ട്.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- കിടങ്ങൂർ പഞ്ചായത്ത്: മൂന്ന് യുഡിഎഫ് അംഗങ്ങളെ സസ്പെന്റ് ചെയ്തു
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്