Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

ഗൾഫിൽ നിന്ന് ഒരുകിലോ സ്വർണം കടത്തിയാൽ ലാഭം മൂന്നര ലക്ഷം; ഒരു കിലോ സ്വർണം കൊണ്ടുവരുന്നത് കസ്റ്റംസിന് ഒറ്റിക്കൊടുത്താൽ ഒന്നരലക്ഷം പാരിതോഷികം; കരിപ്പൂരിൽ കഴിഞ്ഞ വർഷം മാത്രം ഒറ്റുകാർക്ക് പാരിതോഷികം നൽകിയത് 20 ലക്ഷം രൂപ; കസ്റ്റംസ് നികുതി കേന്ദ്ര സർക്കാർ രണ്ടു ശതമാനം വർധിപ്പിച്ചതോടെ വീണ്ടും കള്ളക്കടത്ത് വ്യാപകം; കേരളത്തിൽ വർധിച്ചുവരുന്ന സ്വർണ്ണകള്ളക്കടത്തിന്റെ ലളിതമായ സാമ്പത്തിക ശാസ്ത്രം ഇങ്ങനെയാണ്

ഗൾഫിൽ നിന്ന് ഒരുകിലോ സ്വർണം കടത്തിയാൽ ലാഭം മൂന്നര ലക്ഷം; ഒരു കിലോ സ്വർണം കൊണ്ടുവരുന്നത് കസ്റ്റംസിന് ഒറ്റിക്കൊടുത്താൽ ഒന്നരലക്ഷം പാരിതോഷികം; കരിപ്പൂരിൽ കഴിഞ്ഞ വർഷം മാത്രം ഒറ്റുകാർക്ക് പാരിതോഷികം നൽകിയത് 20 ലക്ഷം രൂപ; കസ്റ്റംസ് നികുതി കേന്ദ്ര സർക്കാർ രണ്ടു ശതമാനം വർധിപ്പിച്ചതോടെ വീണ്ടും കള്ളക്കടത്ത് വ്യാപകം; കേരളത്തിൽ വർധിച്ചുവരുന്ന സ്വർണ്ണകള്ളക്കടത്തിന്റെ ലളിതമായ സാമ്പത്തിക ശാസ്ത്രം ഇങ്ങനെയാണ്

ജംഷാദ് മലപ്പുറം

കോഴിക്കോട്: ഗൾഫിൽനിന്ന് ഒരുകിലോ സ്വർണം കടത്തിക്കൊണ്ടുവന്നാൽ ലാഭം മൂന്നരലക്ഷംരൂപ, ഒരുകിലോ സ്വർണം കൊണ്ടുവരുന്നത് കസ്റ്റംസിന് അറിയിച്ചാൽ അയാൾക്ക് കിട്ടുന്നതും ഒന്നരലക്ഷം രൂപയുടെ പാരിതോഷികം. കരിപ്പൂരിൽ കഴിഞ്ഞ വർഷം മാത്രം ഒറ്റുകാർക്ക് നൽകിയത് 20ലക്ഷംരൂപയുടെ പാരിതോഷികം! കേരളത്തിൽ വർധിച്ചുവരുന്ന സ്വർണ്ണകള്ളക്കടത്തിന്റെ ലളിതമായ സാമ്പത്തിക ശാസ്ത്രം ഇങ്ങനെയാണ്. ഉയർന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് ഇക്കാര്യം മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്.

സ്വർണത്തിന്റെ കസ്റ്റംസ് നികുതി കേന്ദ്ര സർക്കാർ രണ്ടു ശതമാനം വർധിച്ചതോടെയാണ് കേരളത്തിലെ വിമാനത്തവളങ്ങൾ വഴി വീണ്ടും സ്വർണക്കടത്ത് വ്യാപകമായതായി റിപ്പോർട്ടുള്ളത്. ഇതിനാൽ വിമാനത്തവളങ്ങളിൽ പരിശോധന കർശനമാക്കാനും നിർദ്ദേശമുണ്ട്. നികുതി വർധിപ്പിച്ചതോടെ ഒരു കിലോ സ്വർണം കടത്തിയാൽ നിലവിൽ മൂന്നരലക്ഷം രൂപയാണ് അധികലാഭം ലഭിക്കുന്നത്. ഇതിനാൽതന്നെയാണ് സാധാരണ സ്വർണക്കത്ത് കുറവുള്ള ഈസമയത്തും വൻതോതിൽ സ്വർണം കടത്ത് നടക്കുന്നതെന്നും ഇതിനു പിന്നിൽ പ്രത്യേക ലോബിതന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറയുന്നു.

സാധാരണഗതിയിൽ ജുലൈ, ഓഗസ്റ്റ് മാസങ്ങളിൽ യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലമായതിനാൽ വിമാനടിക്കറ്റ് വില വർധിക്കുന്നതിനാൽ സ്വർണക്കടത്ത് കാര്യമായി നടക്കാറില്ല, എന്നാൽ മൂൻവർഷങ്ങളിനെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ കേസുകളാണ് ഈസമയത്ത് കരിപ്പൂരിൽ ഉൾപ്പെടെ പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.നിലവിൽ സ്വർണക്കടത്ത് വിവരം രഹസ്യമായി കസ്റ്റംസിനു നൽകുന്ന ചെറിയൊരു വിഭാഗം ആളുകളാണ് സ്വർണക്കടത്ത് പിടികൂടാൻ അധികൃതരെ സഹായിക്കുന്നത്. ഇവർക്ക് കസ്റ്റംസ് പാരിതോഷികങ്ങളും നൽകിവരുന്നുണ്ട്.

ഒരു കിലോസ്വർണം കടത്തുന്നത് അടയാള സഹിതം അധികൃതർക്ക് വിവരം കൈമാറിയാൽ ഇവർക്ക് ഒന്നര ലക്ഷംരൂപയാണു നിലവിൽ പാരിതോഷികം നൽകുന്നത്. കരിപ്പൂർ വിമാനത്തവളത്തിൽനിന്നും ഇത്തരത്തിൽ 20ലക്ഷംരൂപ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പാരിതോഷികം നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. ഇവിരിൽ പലരും മുമ്പ് കാരിയർമാർ ആയിരുന്നു. അന്ന് സമ്പാദിച്ചതിനേക്കാൾ കൂടതൽ ഇപ്പോൾ 'ഒറ്റുകാരായി' നിയമത്തിന്റെ വഴിക്ക് ജീവിച്ചാൽ അവർക്ക് കിട്ടുന്നുണ്ട്. പക്ഷേ ഇൻഫോർമാർമാർ ആവുക എന്നത് പലപ്പോഴും തീക്കളിയുമാണ്. സ്വർണ്ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്ന അധോലോകത്തിന്റെ ഏറ്റവും വലിയ ശത്രുക്കളും ഈ ഇൻഫോർമാർ തന്നെയാണ്.

ഗൾഫിൽ നിന്ന് വിമാനത്താവളങ്ങൾ വഴി നടത്തുന്ന സ്വർണക്കടത്തിന് സ്വർണക്കടത്ത് മാഫിയ എന്നും പുതുവഴികളാണു സ്വീകരിച്ചുവരുന്നത്. നേരിട്ട് സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തിൽ കലർത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാർ കാരിയർമാർ മുഖേന സ്വർണം കടത്തുന്നത്.

കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വർണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. അടുത്തകാലത്താണ് സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കിയുള്ള കടത്ത് വ്യാപകമായത്. മിശ്രിതരൂപത്തിലാക്കിയ സ്വർണം ബെൽറ്റൂപത്തിലാക്കി അരയിൽകെട്ടുകയോ, കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തും അടക്കം ഒളിപ്പിച്ചാണ് കടത്തുന്നത്, സ്ത്രീ കാരിയർമാർ ഇവരുടെ ബ്രാക്ക് ഉള്ളിൽ പ്രത്യേക പൊതിയാക്കിവരെ കടത്താൻ ശ്രമിച്ചതും പിടികൂടി.

ഇതിന് പുറമെ സ്ത്രീകളുടെ നാപ്കിൻ പാഡ്‌പോലെ രൂപംമാറ്റിയും കടത്ത് നടക്കുന്നുണ്ട്, പിടിക്കപ്പെടുന്നതിനെക്കോൾ എത്രയോ ഇരട്ടി കടത്തിയിട്ടുണ്ടാകുമെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. അതേ സമയം സ്വർണം മിശ്രിത രൂപത്തലാക്കി പ്ലാസ്റ്റിക് പാക്കറ്റിൽപൊതിഞ്ഞ് കാലിനുള്ളിലെ സോക്‌സിൽ ഒളിപ്പിച്ചും മലദ്വാരത്തിൽഒളിപ്പും കടത്താൻ ശ്രമിച്ച രണ്ടുപേരെ കരിപ്പൂരിൽനിന്നും പിടികൂടി, വെള്ള നിറത്തിലിലുള്ള ചെറിയ കുമിളകളാക്കിയാണ് സ്വർണം മലദ്വാരത്തിൽഒളിപ്പിച്ചത്. പാൽപ്പൊടി ടിന്നിനകത്തും,ടോയ്‌സിനകത്തും ഒളിപ്പിച്ച് കടത്തിയ 30 ലക്ഷത്തിന്റെ സ്വർണവുമായി മിനിഞ്ഞാന്നും രണ്ടുപേർ കരിപ്പൂരിൽ പിടിയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP