ലോക്ക്ഡൗൺ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും മുമ്പ് കേരളത്തിലെത്തി; കൊറോണ കാലത്ത് ഡൽഹിയിൽ ഇല്ലാത്ത കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുടെ ശമ്പളം കട്ട് ചെയ്യാനും തസ്തിക ഇല്ലാതാക്കാനും ആവശ്യപ്പെട്ടു ഗവർണർക്ക് പരാതി; സമ്പത്തിനെ പ്രതിസന്ധിയിലാക്കി പരാതി നൽകിയത് സുപ്രീംകോടതി അഭിഭാഷകനായ കോശി ജേക്കബ്; പരാതിയിൽ യുക്തമായ നടപടി സ്വീകരിക്കാൻ സർക്കാരിനു ഗവർണറുടെ നിർദ്ദേശം; കൊറോണ കാലത്ത് സർക്കാരിനു രാഷ്ട്രീയ ക്ഷീണമായി മാറിയ സമ്പത്ത് സർക്കാരിനു സമ്മാനിക്കുന്നത് പുതിയ പ്രതിസന്ധി
എം മനോജ് കുമാർ
തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതറിഞ്ഞു അവസാന ഫ്ളൈറ്റിൽ തിരുവനന്തപുരത്തേക്ക് മുങ്ങിയ എ.സമ്പത്തിനു ശമ്പളം മുടങ്ങുമോ? ശമ്പളം മാത്രമാണോ അതോ തസ്തിക തന്നെ ഇല്ലാതാകുമോ എന്ന സംശയങ്ങളാണ് ഇപ്പോൾ വരുന്നത്. കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കടമ മറന്നു നാട്ടിലേക്ക് മടങ്ങിയ സമ്പത്തിന്റെ ശമ്പളം റദ്ദ് ചെയ്യണോ, തസ്തിക തന്നെ ഇല്ലാതാക്കണോ എന്ന കാര്യത്തിൽ യുക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഗവർണർ സർക്കാരിനു നിർദ്ദേശം നൽകി.
സുപ്രീംകോടതി അഭിഭാഷകനായ കോശി ജേക്കബ് സമർപ്പിച്ച പരാതി പരിഗണിച്ചാണ് ഗവർണറുടെ നടപടി. ലോക്ക് ഡൗൺ കാലത്ത് സമ്പത്ത് ഡൽഹിയിൽ ഇല്ലാത്തതിനാൽ ഒരു സഹായവും നോർത്തിന്ത്യൻ മലയാളികൾക്ക് നൽകാൻ സാധിച്ചില്ല. മാർച്ച് ഇരുപത്തിരണ്ടിന് ശേഷം അദ്ദേഹം ഡൽഹിയിൽ ഇല്ല. അതിനാൽ ഈ കാലയളവിൽ അദ്ദേഹത്തിനുള്ള ശമ്പളം കട്ട് ചെയ്യണം, അതേസമയം ഈ തസ്തിക തന്നെ ഇല്ലാതാക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരാതി സ്വീകരിച്ച ശേഷമാണ് യുക്തമായ നടപടികൾക്ക് ഗവർണർ സർക്കാരിനു നിർദ്ദേശം നൽകിയത്.
കൊറോണ കാലത്ത് ഗുരുതരമായ പിഴവാണ് സമ്പത്തിന്റെ ഭാഗത്ത് നിന്നും വന്നത്. കേരള സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ ഡൽഹിയിൽ തുടരേണ്ടിയിരുന്ന എ.സമ്പത്ത് മാർച്ച് 22നുള്ള അവസാന ഫ്ളൈറ്റിൽ കേരളത്തിലെത്തി. അദ്ദേഹം ഈ നിർണ്ണായക ഘട്ടത്തിൽ ഡൽഹി കേരള ഹൗസിൽ തന്നെ തുടരേണ്ടിയിരുന്നു. ഗുരുതരമായ വീഴ്ചയാണ് സമ്പത്തിന്റെ ഭാഗത്ത് നിന്നും വന്നത്. കാബിനെറ്റ് റാങ്കുള്ള കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായാണ് സമ്പത്ത്. ഉത്തരേന്ത്യയിലും ഡൽഹിയിലുമുള്ള മലയാളികൾക്ക് ഒരു സഹായവും കേരള ഹൗസിന്റെ ഭാഗത്ത് നിന്നും വന്നില്ല. സമ്പത്തിന്റെ അഭാവമാണ് അതിനു കാരണം. തലസ്ഥാനത്തും ഉത്തരേന്ത്യയിലും കുടുങ്ങിയ മലയാളികൾക്ക് ഒരു സഹായവും നൽകാൻ ഡൽഹിയിൽ ഇല്ലാത്തതിനാൽ സമ്പത്തിനു സാധിച്ചില്ല. ഇതര സംസ്ഥാനങ്ങൾ പ്രത്യേക ബസ്, ട്രെയിൻ സൗകര്യങ്ങൾ ആ ദേശത്തുള്ളവർക്ക് ഏർപ്പെടുത്തിയപ്പോൾ ഈ കാര്യങ്ങളിൽ കേരളത്തിനു വീഴ്ച വന്നു. അതിനു പ്രധാന കാരണം സമ്പത്ത് തലസ്ഥാനത്ത് ഇല്ലാതിരുന്നത് കാരണമാണ്. അതിനാൽ ഈ മാസങ്ങളിൽ അദ്ദേഹത്തിനുള്ള ശമ്പളം കട്ട് ചെയ്യാൻ നടപടി എടുക്കണം അതേസമയം ഈ തസ്തിക തന്നെ ഇല്ലാതാക്കുകയും വേണം എന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
ഡൽഹി സർക്കാർ മാർച്ച് 20 ആം തീയതി തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. 22 മുതൽ മാർച്ച് 31 വരെ ഡൽഹി ലോക്ക് ഡൗൺ ആണെന്ന് ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. 23 മുതൽ ലോക്ക് ഡൗൺ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപനം നടത്തി. എന്നാൽ 22 നുള്ള അവസാന ഫ്ളൈറ്റിൽ സമ്പത്ത് കേരളത്തിലേക്ക് മടങ്ങി. കാര്യങ്ങൾ മുൻകൂട്ടി മനസിലാക്കിയാണ് സമ്പത്ത് നേരത്തെ മടങ്ങിയത്-പരാതി നൽകിയ കോശി ജേക്കബ് മറുനാടനോട് പറഞ്ഞു. ഗുരുതരമായ വീഴ്ചയാണ് സമ്പത്തിന്റെ ഭാഗത്ത് നിന്നും വന്നത്. ഇത് രാജ്യത്തോടുള്ള അനീതിയാണ്. ഇതിനു കേരള സർക്കാർ കൂട്ടുനിൽക്കരുത്. ഡൽഹിയിൽ 10 ലക്ഷം ജനങ്ങൾ ഉള്ളതിൽ നാല് ലക്ഷത്തിനും സാമ്പത്തിക പ്രതിസന്ധിയാണ്.
മലയാളികളിൽ 90 ശതമാനവും സാമ്പത്തിക പ്രതിസന്ധിയിലും പട്ടിണിയിലുമാണ്. മലയാളികൾക്ക് പലപ്പോഴും ഭക്ഷണം പോലും ലഭിക്കുന്നില്ല. സമ്പത്ത് ഉണ്ടായിരുന്നെങ്കിൽ റേഷൻ കാർഡ് പോലും ഇല്ലാതെ പട്ടിണിയിലായ മലയാളികൾക്ക് കിറ്റ് വാങ്ങി നൽകാൻ സമ്പത്തിനു കഴിയുമായിരുന്നു. കേരളം നൽകിയ ഔദ്യോഗിക പദവികൾ പദവികൾ ഇതിനു സമ്പത്തിനെ പ്രാപ്തനാക്കുന്നുണ്ട്. എത്രയോ മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ ഇപ്പോഴും തുടരുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഇവരുടെ കാര്യത്തിൽ വലിയ പ്രതിസന്ധിയാണ് വന്നത്. ആരെയും നാട്ടിൽ തിരികെ എത്തിക്കാനും കഴിഞ്ഞില്ല- സമ്പത്ത് ആണെങ്കിൽ ആദ്യം തന്നെ രക്ഷപ്പെട്ടും പോയി. സമ്പത്തിനു ഈ പദവിയിൽ തുടരാൻ തന്നെ അർഹതയില്ലാത്ത അവസ്ഥയാണ്- കോശി ജേക്കബ് പറയുന്നു.
ലോക്ഡൗണിൽ നാട്ടിലേക്കു മടങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി മലയാളികൾ കുടുങ്ങികിടക്കുമ്പോൾ സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട സമ്പത്ത് അവസാന വിമാനത്തിൽ കേരളത്തിലെത്തിയത് രാഷ്ട്രീയ വിവാദമായി നിലനിൽക്കുകയാണ്. കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായവും വേഗത്തിൽ നേടിയെടുക്കാനും സംസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുമാണ് പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ നിയമിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ കാബിനറ്റ് റാങ്കിലാണ് നിയമിച്ചത്. കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറേക്കാൾ അധികാരങ്ങളും നൽകിയിരുന്നു. വലിയ ഉത്തരവാദിത്തങ്ങളാണ് പ്രത്യേക പ്രതിനിധിയായുള്ള നിയമന സമയത്ത് മുഖ്യമന്ത്രി എ.സമ്പത്തിനു നേരിട്ട് ഏൽപ്പിച്ചത്. അതിൽ സംസ്ഥാനത്തിനു അതീവ പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങൾ അടങ്ങിയിട്ടുണ്ട്. കേന്ദ്രവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഏകോപനച്ചുമതല നിർവഹിക്കണം. അത് പ്രത്യേക പ്രതിനിധിയെന്ന നിലയിൽ സമ്പത്ത് നിർവഹിക്കേണ്ട കാര്യമാണ്. വിവിധ വകുപ്പുകളിലെ ഇപ്പോഴുള്ള പദ്ധതികളുടെ തുടർനടപടികളും കേന്ദ്രസഹായം ലഭ്യമാക്കലുമൊക്കെ സമ്പത്തിന്റെ ചുമതലയിലായിരിക്കും.
കേന്ദ്രസർക്കാരുമായും പ്രവാസി മലയാളികളുമായും കേരള സർക്കാരിന്റെ ബന്ധം ഊട്ടിയുറപ്പിക്കണം. കേരള സർക്കാരിന്റെ ഭൂമിയിൽ പ്രഖ്യാപിച്ചിട്ടുള്ള വിവിധ വികസന പദ്ധതികളുടെ മേൽനോട്ടവും വഹിക്കണം. കേന്ദ്രപദ്ധതികളുടെ നിർവഹണത്തിൽ നിലവിലുള്ള തടസ്സങ്ങൾ നീക്കുക. ഇതൊക്കെയാണ് അന്ന് സമ്പത്തിനു നേരിട്ട് നല്കിയ ഉത്തരവാദിത്തങ്ങളിൽ ചിലത്. സമ്പത്ത് നേരിട്ട് മുഖ്യമന്ത്രിക്കു മുമ്പാകെയാണ് റിപ്പോർട്ടു ചെയ്യുന്നത്. ഇതൊക്കെ തന്നെ സമ്പത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങളെക്കുറിച്ച് സൂചന നൽകുന്നു. അതേ സമ്പത്താണ് ലോക്ക് ഡൗൺ പോലുള്ള രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധി ഘട്ടത്തിൽ ഡൽഹിയെ വെടിഞ്ഞു കേരളത്തിൽ എത്തിയത്. കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡൽഹിയിൽ തുടരേണ്ട ആവശ്യഘട്ടത്തിൽ സമ്പത്ത് കേരളത്തിലാണ്. ഇത് വിവാദമായപ്പോൾ മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നിരുന്നു. ഇത്രദിവസം കൊവിഡ് ആളുകളെ തളച്ചിടുമെന്നും അതുകൊണ്ട് തിരുവനന്തപുരത്തേക്ക് പോകാമെന്നുമൊക്കെ മനസ്സിലാക്കാനുള്ള ദിവ്യജ്ഞാനം അദ്ദേഹത്തിനുണ്ടെന്ന് തോന്നുന്നില്ലെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്ക് തന്നെ സമ്പത്തിന്റെ കാര്യത്തിൽ മറുപടി നൽകേണ്ടി വന്നത് സിപിഎമ്മിനും രാഷ്ടീയ ക്ഷീണമായി മാറിയിരുന്നു.
കേരള ഹൗസിൽ ഓഫീസ്. ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അസിസ്റ്റന്റ്, ഔദ്യോഗിക വസതിയും പിന്നെ വാഹനവും ഡ്രൈവറും. ഇങ്ങനെ നാല് സ്റ്റാഫ് അടക്കമാണ് സമ്പത്തിന് അനുവദിച്ചത്. ഈ സർക്കാറിന്റെ കാലാവധി തീരും വരെയാണ് നിയമനം. നാല് സ്റ്റാഫിന്റെ ശമ്പളയിനത്തിൽത്തന്നെ ഓരോ മാസവും ലക്ഷങ്ങൾ തന്നെ സർക്കാർ ഖജനാവിൽ നിന്ന് ചെലവാകുന്നുണ്ട്. സമ്പത്തിന്റെ ഡൽഹിയിലെ ഓഫീസ് ഉദ്ഘാടനത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എത്തിയിരുന്നു. ആറ്റിങ്ങൽ എംപിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 38,247 വോട്ടിന് കോൺഗ്രസിന്റെ അടൂർ പ്രകാശിനോട് പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് സമ്പത്തിനു കാബിനെറ്റ് പദവി നൽകി നിയമനം വന്നത്.
Stories you may Like
- ഓണം സ്പെഷ്യൽ ഡ്രൈവ് കൺട്രോൾ റൂം 24 മണിക്കൂറും സജീവം
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- തലയ്ക്കടിയേറ്റു കോൺഗ്രസ് പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നു പ്രതികൾക്ക് ജാമ്യമില്ല
- ഉമ്മൻ ചാണ്ടി സർക്കാരിനേക്കാൾ ഇരട്ടി തുക വിതരണം ചെയ്തത് പിണറായി സർക്കാർ
- ഐജി ലക്ഷ്മണയെ വീണ്ടും സസ്പെന്റ് ചെയ്യും; അണിയറയിൽ പ്രതികാരം ഒരുങ്ങുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്