ഇല്ലാത്ത കുറ്റംചാർത്തി അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത് നാട്ടുകാരെങ്കിൽ വയനാട്ടിൽ ഗോവിന്ദനെ കൊല്ലാതെ കൊന്ന് സർക്കാർ; അരിവാൾ രോഗം ബാധിച്ച ഭാര്യയെ നോക്കാൻപോലും ആവാത്ത വയോധികനെ പീഡിപ്പിക്കുന്നത് മാവിൻകൊമ്പ് വെട്ടിയെന്ന കുറ്റത്തിന്; 21 വർഷം മുമ്പ് ഉണ്ടായ സംഭവത്തിന്റെ പേരിൽ കുറ്റംചാർത്തി പുരയിടം ജപ്തിചെയ്തു; വർഷങ്ങളായി നേരിടുന്ന പീഡനം മറുനാടനോട് തുറന്നുപറഞ്ഞ് പീടികക്കുന്ന് കോളനിയിലെ ഗോവിന്ദൻ
ജാസിം മൊയ്തീൻ
മാനന്തവാടി: വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റം ആരോപിച്ചാണ് മധുവെന്ന പാവം ആദിവാസി യുവാവിനെ അട്ടപ്പാടിയിൽ ചിലർ തല്ലിക്കൊന്നത്. ദിവസങ്ങൾ പിന്നിടുംമുമ്പേ വയനാട്ടിൽ ഒരു ആദിവാസി വയോധികനെ സർക്കാർ തന്നെ കൊല്ലാക്കൊല ചെയ്യുന്ന വിവരമാണ് പുറത്തുവരുന്നത്. നാട്ടുകാർക്ക് ഉപകാരമായിക്കോട്ടെ എന്ന് കരുതി 21 വർഷങ്ങൾക്ക് മുമ്പ് തന്റെ പുരയിടത്തിന് നടുവിലൂടെ റോഡ് ഒരുക്കിക്കൊടുത്ത വയോധികന്റെ പുരയിടം മരക്കൊമ്പ് വെട്ടിയെന്ന് ആരോപിച്ച് ജപ്തി ചെയ്തിരിക്കുകയാണ് റവന്യൂ വകുപ്പ്.
സ്വന്തം പുരയിടത്തിന് നടുവിലൂടെ റോഡിന് സ്ഥലം നൽകിയതിനൊപ്പം അന്ന് റോഡ് നിർമ്മിക്കുന്ന വേളയിൽ ഒരു മരക്കൊമ്പ് വെട്ടിയെന്നതാണ് അധികൃതർ കണ്ടുപിടിച്ച കുറ്റം. ആകെയുള്ള 50 സെന്റ് സ്ഥലത്ത് നിന്നും 10 സെന്റ് സർക്കാർ ജപ്തി ചെയ്താണ് സർക്കാർ സംവിധാനങ്ങൾ ഇവിടെ 'കർത്തവ്യ നിർവഹണം' നടത്തുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ദുരനുഭവം നേരിട്ടത് എങ്ങനെയെന്ന് ഇപ്പോഴും ഗോവിന്ദന് മനസ്സിലായിട്ടില്ല. ആ സംഭവത്തെ പറ്റി അദ്ദേഹം മറുനാടനോട് തുറന്നുപറയുന്നു.
മാനന്തവാടി തലപ്പുഴയിൽ നിന്ന് 7 കിലോമീറ്റർ മാറിയുള്ള മക്കിമല പീടികക്കുന്ന് ആദിവാസി കോളനിയിലെ താമസക്കാരനാണ് ഗോവിന്ദൻ. 1997ൽ അധികൃതർ വന്ന് പീടികക്കുന്ന് കോളനിയിലേക്ക് പുതിയ റോഡ് വെട്ടുന്നതിനുള്ള അനുയോജ്യമായ സ്ഥലം നോക്കിനടന്നപ്പോൾ ഗോവിനാണ് സ്വന്തം സ്ഥലത്ത് കൂടെ റോഡുണ്ടാക്കാൻ അധികൃതരോട് പറഞ്ഞത്. അന്ന് ഇത് പറയുമ്പോൾ ഗോവിന്ദന്റെ മനസ്സിൽ ഒരുചിന്ത മാത്രമേ ഉണ്ടായിരുന്നൊള്ളൂ. കിലോമീറ്ററുകൾ മുകളിൽ താമസിക്കുന്ന തന്റെ ബന്ധുക്കളടക്കമുള്ള നിരവധി ആദിവാസി കുടുംബങ്ങൾക്ക് വീടുണ്ടാക്കനുള്ള കല്ലും, മണലും, സിമന്റുമെല്ലാം ഇനി ചുമടെടുക്കാതെ വീട്ടിലെത്തിക്കാൻ സാധിക്കുമല്ലോ എന്ന്.
അതിനായി സർക്കാർ ഗോവിന്ദന് പതിച്ച് നൽകിയ 50സെന്റ് സ്ഥലത്തിന്റെ നടുവിലൂടെ റോഡ് വെട്ടാൻ ഗോവിന്ദൻ സന്തോഷപൂർവ്വം സമ്മതമറിയിച്ചു. റോഡ് നിർമ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും സജീവമായി പങ്കെടുക്കുകയും ചെയ്തു. ഈ സൽപ്രവൃത്തിയാണ് ഇന്ന് ഗോവിന്ദന്റെ പത്ത് സെന്റ് സ്ഥലം സർക്കാർ എടുക്കുന്നതിലേക്കെത്തിച്ചത്.
റോഡ് നിർമ്മാണത്തിന്റെ ഘട്ടത്തിൽ ഏകദേശം 100 മീറ്റർ മുന്നിലെത്തിയപ്പോൾ റോഡിലേക്ക് ചാഞ്ഞുനിന്ന ഒരും കുളിർമാവിന്റെ കൊമ്പ് തടസ്സമായി നിൽക്കുന്നുണ്ടായിരുന്നു. ഇത് മാറ്റാതെ റോഡ് പണി മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്നും തങ്ങൾ പണിനിർത്തി പ്പോവുകയാണെന്നും കോൺട്രാക്ടറും, റോഡ് വെട്ടാൻ വന്ന ജെസിബിക്കാരനും പറഞ്ഞപ്പോൾ ഉടൻ തന്നെ ഗോവിന്ദൻ ആ മരത്തിൽ കയറി ആ ചെറിയ കൊമ്പ് വെട്ടിമാറ്റുകയായിരുന്നു.
ഈ കൊമ്പ് വെട്ടിമാറ്റി റോഡിന് സൗകര്യമൊരുക്കിയതാണ് ഇപ്പോൾ ഗോവിന്ദനെ വെട്ടിലാക്കിയിരിക്കുന്നത്. വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് കൈവശാവകാശം നൽകിയിരിക്കുന്ന ഭൂമിയിൽ നിന്ന് മരങ്ങൾ മുറിക്കാനോ വിൽക്കാനോ പാടില്ലെന്നാണെങ്കിലും ഗോവിന്ദന്റെ ഭൂമിക്ക് കൈവശാവകാശമല്ല പട്ടയം തന്നെയുണ്ടായിട്ടും മുറിച്ചത് കുളിർമാവിന്റെ കൊമ്പായിരുന്നു എന്നതു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ റവന്യൂ അധികൃതർ നടപടി എടുത്തിരുന്നത്.
അന്ന് വില്ലേജ് അധികൃതർ വന്നാണ് വെട്ടിമാറ്റിയ ആ കൊമ്പ് കൈകാര്യം ചെയ്തതെങ്കിലും ഗോവിന്ദന് പിഴ വിധിക്കുകയായിരുന്നു. 1996ൽ 9000 രൂപ പിഴ വിധിച്ചിരുന്നെങ്കിലും അന്ന് തന്നെ റവന്യൂ അധികൃതരോട് കാര്യങ്ങൾ സംസാരിച്ച് സംഭവത്തിൽ വ്യക്തത വരുത്തിയിരുന്നു. ഇങ്ങനെയൊരു നല്ലകാര്യത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും മാത്രവുമല്ല കൊമ്പ് വെട്ടിയെന്നല്ലാതെ അത് വിൽക്കുകയോ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയതിട്ടില്ലെന്നും വെട്ടിമാറ്റിയ കൊമ്പ് വില്ലേജ് അധികൃതരാണ് കൈകാര്യം ചെയ്തതെന്നും ഗോവിന്ദൻ വേണ്ടപ്പെട്ട അധികാരികളെ ബോധിപ്പിക്കുകയും ചെയ്തു. ഇനിയിതിന്റെ പേരിൽ നടപടികളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പ് വാങ്ങിയതുമായിരുന്നു. പിന്നീട് ഇത്തരമൊരു കാര്യം ആരും പറഞ്ഞിട്ടുപോലുമില്ല ഈ പാവത്തിനോട്.
പിന്നീട് 2013ൽ ആണ് വീണ്ടും ഇടിത്തീപോലെ ഈ വിഷയം പൊങ്ങിവരുന്നത്. നേരത്തെയുള്ള ഫൈൻ അടയ്ക്കാത്തതിനാൽ പിഴ പലിശയടക്കം 29,081 രൂപ അടക്കണമെന്നു കാണിച്ച് നോട്ടീസ് നൽകുകയായിരുന്നു അധികൃതർ. പിഴയടച്ചില്ലെങ്കിൽ ജപ്തി നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ടായിരുന്നു. നോട്ടീസിന്റെ അടിസ്ഥാനത്തിൽ അന്നുതന്നെ ഗോവിന്ദൻ റവന്യൂ അധികൃതരെ കണ്ട് വർഷങ്ങൾക്ക് മുമ്പുള്ള കാര്യങ്ങളെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തി. ഇതോടെ ഇനി പ്രശ്നമുണ്ടാവില്ലെന്ന് കരുതി ഈ വയോധികൻ. അങ്ങനെ ജീവിച്ച് പോരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം റവന്യൂ അധികൃതർ വന്ന് ഗോവിന്ദന്റെ ആകെയുള്ള 50 സെന്റ് പുരയിടത്തിൽ നിന്ന് 10 സെന്റ് അളന്ന് തിട്ടപ്പെടുത്തി ജപ്തി ചെയ്ത് കൈവശപ്പെടുത്തിയിരിക്കുന്നത്.
വയനാട്ടിൽ തന്നെ ഏക്കറുകണക്കിന് വനം കൈവശപ്പെടുത്തിയും, ആദിവാസി ഭൂമി കയ്യേറിയും നാട്ടിൽ വിലസി ജീവിക്കുമ്പോഴാണ് നാട്ടുകാർക്കൊരു ഉപകാരം ചെയ്തതിന് ഒരു ആദിവാസി വയോധികന്റെ 10 സെന്റ് സർക്കാർ ജപ്തി ചെയ്തിരിക്കുന്നത്. അരിവാൾ രോഗം പിടിപെട്ട് കിടപ്പിലായ ഭാര്യക്കൊപ്പം ജോലിക്കൊന്നും പോകാൻ കഴിയാതെ താമസിക്കുന്ന ഗോവിന്ദനെ സംബന്ധിച്ച് ഒരിക്കലും താങ്ങാൻ കഴിയാത്ത പിഴയാണ് സർക്കാർ ചുമത്തിയത്. ഭാര്യക്ക് മരുന്ന് വാങ്ങാൻ തന്നെ കഴിയാത്ത സാഹചര്യത്തിൽ ആകെയുള്ള പുരയിടത്തിന്റെ കണ്ണായ ഭാഗം തന്നെ വെറും 29,081 രൂപക്ക് പകരം സർക്കാർ കൈവശപ്പെടുത്തിയാൽ അതെങ്ങനെ തിരിച്ചെടുക്കുമെന്നാണ് ഗോവിന്ദൻ ചോദിക്കുന്നത്.
സെന്റിന് ലക്ഷങ്ങൾ വിലവരുന്ന നാട്ടിലാണ് ഒരു ആദിവാസി വയോധികന്റെ 10 സെന്റ് സ്ഥലം കേവലം 29081 രൂപക്ക് സർക്കാർ കൈവശപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ബാക്കിയുള്ള 40 സെന്റ് സ്ഥലത്തിന്റെ നികുതിയും ഇപ്പോൾ സ്വീകിരക്കുന്നില്ലെന്നും ഗോവിന്ദൻ പറയുന്നു. വനം കയ്യേറിയും, പൊതുമുതൽ കട്ടുമുടിച്ചും സർക്കാറിന് കോടികൾ നഷ്ടമുണ്ടാക്കിയവർ പോലും സുഖിച്ച് ജീവിക്കുമ്പോളാണ് അരിവാൾരോഗം പിടിപെട്ട ഭാര്യക്കൊപ്പം നിത്യവൃത്തിക്ക് വകയില്ലാതെ ജീവിക്കുന്ന ഗോവിന്ദനെതിരെ ഒരു മരക്കൊമ്പ വെട്ടിയതിന്റെ പേരിൽ നടപടിയെടുത്ത് അധികാരികൾ തങ്ങൾ കൃത്യനിർവ്വഹണത്തിന്റെ മാതൃക കാണിച്ചിരിക്കുന്നത്.
ഗോവിന്ദൻ കൊമ്പ് വെട്ടി മരം ഇപ്പോഴും അവിടത്തന്നെ മാനം മുട്ടെ വളർന്നുനിൽക്കുന്നുണ്ട്. അന്നുണ്ടാക്കിയ റോഡ് ഇന്റർലോക്ക് പതിച്ച് നിരവധി കുടുംബങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. അതിന് ശേഷം നിരവധി കുടുംബങ്ങൾ ഗോവിന്ദൻ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമെന്നോണം ലോറികളിൽ തന്നെ കല്ലും, മണലും എത്തിച്ച് വീടുകളുണ്ടാക്കി. പക്ഷെ ഗോവിന്ദനിപ്പോഴും തന്റെ പുരയിടത്തിന്റെ നികുതി സ്വീകരിക്കാൻ കനിയണമെന്നും, ആകെയുള്ള സ്ഥലത്ത് നിന്ന് ജപ്തിചെയ്തത് തിരികെ നൽകണമെന്നും കാണിച്ച് ഓഫീസുകൾ കയറി ഇറങ്ങി നടക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍