പി ജയരാജൻ വന്നതോടെ രാഹുൽ ഗാന്ധി നിർബന്ധിച്ചാലും വടകരയിൽ ഇല്ലെന്ന് തീർത്തു പറഞ്ഞ് മുല്ലപ്പള്ളി; ആരിഫിനെ പേടിച്ചു വയനാട്ടിലേക്ക് മാറാൻ ചരടുവലിച്ച് വേണുഗോപാൽ; ഇടുക്കിയിൽ മത്സരിക്കണമെങ്കിൽ പുതുപ്പള്ളി മകന് നൽകണമെന്ന് വാശിപിടിച്ചു ഉമ്മൻ ചാണ്ടി; ചാലക്കുടി ബെന്നി ബെഹനാന് നൽകണമെങ്കിൽ ഇടുക്കി വാഴയ്ക്കന് വേണമെന്ന് ചെന്നിത്തല; ആന്റോ ആന്റണിയെയും കെ വി തോമസിനെയും ഒഴിവാക്കാനുള്ള ചരടുവലികളും സജീവം; സിപിഎം കിടിലൻ സ്ഥാനാർത്ഥികളെ ഇറക്കിയപ്പോൾ എല്ലാം കുളമാക്കി കോൺഗ്രസിലെ ഗ്രൂപ്പ് മാനേജ്മെന്റ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മോദി സർക്കാറിനെ അധികാരത്തിൽ നിന്നും മാറ്റി നിർത്തിയില്ലെങ്കിൽ പാർട്ടിക്ക് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശക്തമായി തിരിച്ചുവന്ന കോൺഗ്രസ് പാർട്ടി ബിജെപിയുടെ എതിരാളി തങ്ങളാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. മോദിയോട് നേരിട്ടു പടവെട്ടി രാഹുൽ ഗാന്ധി നിലകൊള്ളുമ്പോഴും കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല. അതിശക്തരായ സ്ഥാനാർത്ഥികളെ സിപിഎം രംഗത്തിറക്കിയങ്കെിലും ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തും വിധം എങ്ങനെ വീതംവെപ്പു നടത്താം എന്ന ആലോചനയിലാണ് ഇവിടുത്തൈ കോൺഗ്രസുകാർ.
നിലവിൽ കേരളത്തിൽ നിന്നും കോൺഗ്രസിനുള്ളത് എട്ടു ലോക്സഭാ സീറ്റുകളാണ്. ഇത്തവണ ഈ സംഖ്യയിൽ നിന്നും കൂടുതൽ പിടിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. അതിന് ഉതകരുന്ന സ്ഥാനാർത്ഥിയെ രംഗത്തിറക്കാനും അദ്ദേഹം അനുമതി നൽകി. എന്നാൽ, ചർച്ചകൾ പുരോഗമിക്കുമ്പോൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ എങ്ങനെ വീതംവെക്കാം എന്നതിനെ കുറിച്ചാണ് കോൺഗ്രസിന്റെ ആലോചന. എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ഇതിനായി പരസ്പ്പരം വടംവലിച്ചു രംഗത്തുണ്ട്. വിജയസാധ്യത എന്ന ഘടകം പോലും മറികടന്നാണ് ഇപ്പോഴത്തെ ഗ്രൂപ്പുകളികൾ.
സിപിഎം അതിശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തിയപ്പോൾ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താൻ ദുർബലരെ നിർത്തേണ്ട അവസ്ഥയിലേക്കാണ് കോൺഗ്രസിന്റെ പോക്ക്. യുഡിഎഫ് മുന്നണിയിൽ നിന്നും വീരേന്ദ്രകുമാറിന്റെ ദൾ വിഭാഗം മറുകണ്ടം ചാടിയപ്പോൾ തന്നെ മുല്ലപ്പള്ളി രാമചന്ദ്രൻ ഇത്തവണ താൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹം പാർട്ടി ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ചു. കെപസിസി അധ്യക്ഷനായതോടെ ഇത് പിടിവള്ളിയാക്കി മത്സരിക്കില്ലെന്ന നിലപാടും അദ്ദേഹം കൈക്കൊണ്ടു. ഇനി രാഹുൽ ഗാന്ധി പറഞ്ഞാൽ പോലും പി ജയരാജൻ സ്ഥാനാർത്ഥിയായ സ്ഥിതിക്ക് മത്സരിക്കാനില്ലെന്നാണ് കെപിസിസി അധ്യക്ഷന്റെ ഇപ്പോഴത്തെ നിലപാട്.
അതേസമയം രാജ്യത്തെ കരുത്തരായ കോൺഗ്രസ് നേതാക്കളുടെ പട്ടികയിലാണ് കെ സി വേണുഗോപാൽ എങ്കിലും ആരിഫിനെ ഇടതു സ്ഥാനാർത്ഥിയാക്കിയതോടെ അദ്ദേഹത്തിനും തോൽവി ഭയം പിടികൂടിയിട്ടുണ്ട്. ഇതോടെ സേഫായ മണ്ഡലമെന്ന നിലയിൽ വയനാട് നോട്ടമിട്ടിട്ടുണ്ട്. എന്നാൽ, മണ്ഡലം മാറിയാൽ അത് തോൽവി ഭയന്നാണെന്ന പ്രചരണം വരുമെന്നതിനാൽ തൽക്കാലം മത്സരിക്കാതെ മാറിനിൽക്കാനാവും വേണുഗോപാൽ ശ്രമിക്കുക. മറിച്ച് രാഹുൽ ഗാന്ധിയുടെ ആശിർവാദത്തോടെ ദേശീയ നേതാവിന്റെ പരിവേഷത്തോടെ വയനാട് മണ്ഡലത്തിൽ എത്താനും സാധ്യത കൂടുതലാണ്. കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ പകരം പി സി വിഷ്ണുനാഥിനെയാണ് ഈ മണ്ഡലത്തിൽ പരിഗണിക്കുന്നത്. എന്നാൽ, എ ഗ്രൂപ്പുകാരന് സീറ്റു വിട്ടു നൽകുന്നതിനെ ചൊല്ലി തർക്കവും നിലനിൽക്കുന്നു.
ഹൈക്കമാൻഡ് നിർബന്ധിച്ചാൽ ഉമ്മൻ ചാണ്ടി ഇടുക്കി ലോക്സഭാ സീറ്റിൽ മത്സരിക്കാൻ സന്നദ്ധനാണ്. എന്നാൽ, പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കുമെന്ന ഉറപ്പു ഹൈക്കമാൻഡിൽ നിന്നും ലഭിക്കണം. ഇതിനായി കാത്തിരിക്കയാണ് അദ്ദേഹം. ഇതോടൊപ്പം ഉമ്മൻ ചാണ്ടിയെ നയിക്കുന്നതും ഗ്രൂപ്പു താൽപ്പര്യമാണ്. ചാലക്കുടി സീറ്റിൽ ഏകദേശ ധാരണ ബെന്നി ബെഹനാന് എന്നതാണ്. എന്നാൽ, ഇവിടെയും ഗ്രൂപ്പു താൽപ്പര്യം വരുന്നുണ്ട്. ബെന്നിക്ക് ഈ സീറ്റു നൽകുമ്പോൾ ഇടുക്കി സീറ്റ് ഐ ഗ്രൂപ്പിലെ പ്രമുഖനായ ജോസഫ് വാഴക്കന് നൽകണമെന്നാണ് ചെന്നിത്തലയുടെ താൽപ്പര്യം. ഇതിന് വേണ്ടി ശക്തമായ കരുനീക്കങ്ങൾ നടക്കുന്നുണ്ട്. ഇതോടെ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം ശക്തമായിരിക്കയാണ്.
അതേസമയം സിറ്റിങ് എംപിമാർക്ക് വീണ്ടും മത്സരിക്കാൻ അവസരം ഒരുക്കിയെങ്കിലും ഗ്രൂപ്പു താൽപ്പര്യം തന്നെയാണ് രണ്ട് സ്ഥാനാർത്ഥികളെ മാറ്റാനുള്ള ശ്രമത്തിന് പിന്നിലും. എ ഗ്രൂപ്പിലെ പ്രബലരായാണ് എറണാകുളം എംപി കെ വി തോമസും പത്തനംതിട്ട എംപി ആന്റോ ആന്റണിയും അറിയിപ്പെടുന്നത്. ഇവർ വീണ്ടും വിജയസാധ്യത കൂടുതലുള്ള സീറ്റിൽ മത്സരിക്കുന്നത് തടയിടാൻ രംഗത്തുള്ളത് ഐ ഗ്രൂപ്പുകാർ തന്നെയാണ്. അതിനാണ് ഐ ഗ്രൂപ്പിലെ പ്രമുഖനായ ഹൈബി ഈഡൻ എംഎൽഎയുടെ പോരും ഉയർത്തുന്നത്.
പാലക്കാട് മണ്ഡലത്തിൽ വി കെ ശ്രീകണ്ഠനെ പരിഗണിക്കുന്നത് ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായാണ്. ഇവിടെ വിജയസാധ്യത വളരെ കുറവാണ് താനും. ശക്തനായ മറ്റൊരു സ്ഥാനാർത്ഥിയെ പരീക്ഷിക്കാൻ തയ്യാറാകാത്തതിന്റെ പ്രധാന കാരണം ഗ്രൂപ്പു മാനേജർമാരുടെ ചരടുവലികളാണ്. തോൽക്കുമെന്ന് ഉറപ്പുള്ള ആലത്തൂർ സീറ്റ് ഇതോടെ എ ഗ്രൂപ്പിനാണ് കരുതിവെച്ചിരിക്കുന്നത്. വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കുന്നു പോലുമില്ലാത്ത അവസ്ഥയാണ്. എ ഗ്രൂപ്പിലെ പ്രമുഖനാണ് കോഴിക്കോട് ഡിസിസി അധ്യക്ഷൻ ടി സിദ്ദിഖ്. ഉമ്മൻ ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പുകാർ സിദ്ദിഖിന്റെ സീറ്റിന് വേണ്ടി ചരടുവലികളുമായി രംഗത്തുണ്ട്. കാസർകോട്ടേക്കാണ് എ ഗ്രൂപ്പ് കൊടുക്കുന്നത്. ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി കണ്ണൂരിൽ കെ സുധാകരൻ എത്തും.
തൃശ്ശൂർ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെയും വി എം സുധീരന്റെയും അനുഗ്രഹത്തോടെയാണ് ടി എൻ പ്രതാപന്റെ പേരു പരിഗണിക്കുന്നത്. ഗ്രൂപ്പു താൽപ്പര്യം മാത്രം പരിഗണിച്ചു കൊണ്ട് വീതംവെപ്പ് നടത്തുമ്പോൾ വിജയം അന്യം നിന്നു പോകുമെന്ന ആശങ്കയിലാണ് സാധാരണക്കാരായ പ്രവർത്തകർ. ഗ്രൂപ്പിന് പുറത്തു നിന്നും സ്ഥാനാർത്ഥികൾ വേണ്ടെന്ന് എ, ഐ ഗ്രൂപ്പുകൾ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികൾ പടിക്കു പുറത്താകുന്ന അവസ്ഥയാണുള്ളത്. സിപിഎം അതിശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കുമ്പോഴാണ് കോൺഗ്രസിന്റെ ഗ്രൂപ്പുകളി എന്നതും ശ്രദ്ധേയമാണ്. ഇവിടെ ഗ്രൂപ്പുകാരനല്ലാത്ത മുല്ലപ്പള്ളിക്ക് കാഴ്ച്ചക്കാരന്റെ റോൾ മാത്രമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍