ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കണം; ഗുരുവായൂരിൽ കണ്ടില്ലെന്നും നടിക്കും! ഗുരുവായൂർ ക്ഷേത്രത്തിൽ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താൻ ലേലവിളി തകൃതി; നിയമന ഉത്തരവു പോലുമില്ലാത്തെ പിൻവാതിലിലൂടെ ജോലിക്ക് കയറിയ 110 പേരെ നിയമിക്കാൻ ഇടത് ഭരണസമിതിയുടെ നീക്കം; സുപ്രീംകോടതി വിധി അട്ടിമറിച്ചുള്ള നിയമന നീക്കത്തിൽ നിറയുന്നത് കോടികളുടെ കോഴ കണ്ണ്; ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി നടക്കുന്നത് കള്ളക്കളി തന്നെ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിൽ പുതിയ ഭരണ സമിതി ചുമതലയേറ്റയുടൻ ഇഷ്ടക്കാരെയും പാർട്ടി പ്രവർത്തകരെയും സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് തകൃതിയായി നടക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഭരണ സമിതി വന്നയുടൻ ഇക്കാര്യം പ്രത്യേക അജണ്ടയായി പരിഗണിച്ച് ബോർഡ് യോഗം ചേരുകയും 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ ബോർഡ് തന്നെ സത്യവാങ്മൂലം നല്‍കുമെന്നും അറിയിച്ച് കത്തു നൽകുകയായിരുന്നു. ഈ കത്ത് മറുനാടന്‍ ലഭിച്ചു. കത്തിൽ പറയുന്നത് ബോർഡിൽ ജോലി ചെയ്യുന്ന പല ജീവനക്കാരുടെയും പ്രായ പരിധി കഴിഞ്ഞുവെന്നു അവർക്കിനി മറ്റു മത്സര പരീക്ഷകൾ എഴുതാനാവില്ലന്നും മാനുഷിക പരിഗണന നല്കി അവരെ സ്്ഥിരപ്പെടുത്തണമെന്നുമാണ്.
ദേവസ്വം മന്ത്രി കടകംപള്ളി സുരന്ദ്രേന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഈ നീക്കതിന് അനുമതി നല്‍കിയതായും കത്തിലുണ്ട് എന്നാൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്നുവെന്ന കാര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ബോർഡ് കൈമാറിയ കത്ത് ഇപ്പോൾ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. പുതിയ ബോർഡ് ചെയർമാൻ കെ ബി മോഹൻദാസിന്റെ നേതൃത്വത്തിൽ സ്ഥിരപ്പെടുത്താൻ പോകുന്ന 10 വർഷം പൂർത്തിയാക്കിയവരിൽ 126 പേരുണ്ട്. ഇതിൽ 110 പേരെയും നിയമിച്ചത് നോട്ടിഫിക്കേഷനോ മറ്റു അറിയിപ്പുകളോ നൽകാതെ തിരികി കയറ്റി തന്നെയാണെന്ന് ഗുരുവായൂർ ദേവസ്വം ബോർഡും സമ്മതിക്കുന്നു. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് 110 പേരെ നിയമിച്ചത്്് നിയമപരമായോ നടപടി ക്രമങ്ങളോ പാലിച്ചല്ലന്ന് ബോർഡ് സമ്മതിച്ചിരിക്കുന്നത്.
അതായത് അവരുടെ വിദ്യാഭ്യാസ യോഗ്യത പോലും നോക്കിയിട്ടില്ല. കൗവ്വ് ബോയ്, ഡ്രൈവർ, ഗ്രീൻ റൂം അസിസ്റ്റന്റ്, ക്ലർക്ക്, വിളക്ക് തുടയ്ക്കൽ, സ്വീപ്പർ,കാഷ്വൽ വർക്കർ, റൂം ബോയ്, കീഴേടം ശാന്തി, തുടങ്ങിയ തസ്തികളിൽ ജോലി ചെയ്യുന്നവരാണ് ഈ 110 പേരിൽ ഉള്ളത്. ഇവരിൽ പലരും സ്ഥിരപ്പെടാനായി വൻ കോഴ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. അഞ്ചു മുതൽ പത്ത് ലക്ഷം വരെ ഇടനിലക്കാർ വഴി കച്ചവടം ഉറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലായതെന്നും ചില ജീവനക്കാർ പറയുന്നു. കൂടാതെ സി പി എമ്മന്റെ തന്നെ ചില പാർട്ടി മെമ്പർമാർ രാജി ഭീക്ഷണി മുഴക്കിയതും വഴി വിട്ടനീക്കത്തിന് ബോർഡിനെ പ്രേരിപ്പിച്ചുവെന്നാണ് കരുതുന്നത്. കോടതി അലക്ഷ്യമായേക്കാവുന്ന നീക്കത്തിന്് സി പി എം ജില്ലാ നേതൃത്വത്തിന്റെ അനുവാദം കൂടി ഉണ്ടന്നാണ് അറിയുന്നത്.
മുൻപ് 2014 ൽ യു.ഡി.എഫ് സർക്കാർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽവന്ന സാഹചര്യത്തിൽ ദേവസ്വത്തിൽ നിലവിലുള്ള എല്ലാ താൽകാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താൻ നടപടി സ്വീകരിച്ചതാണ്. എന്നാൽ ബോർഡിലെ തന്നെ ചിലരുടെ ഇടപെടലുകളെ തുടർന്ന് ഈ നടപടികൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. തുടർന്ന് 2011 മുതലുള്ള സ്ഥിരനിയമനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കഴിഞ്ഞ വർഷം ഓഗസ്റ്റ്് 31 ന്് ഹൈക്കോടതി പരിഗണിക്കുകയും സുപ്രീം കോടതിയിലെ 2006 ലെ 'ഉമാദേവി വെർസസ് സ്റ്റേറ്റ് ഓഫ് കർണാടക'' വിധിയുടെ അടിസ്ഥാനത്തിൽ നിലവിൽ ദേവസ്വത്തിലെ ആരെയും സ്ഥിരപ്പെടുത്താൻ കഴിയില്ലെന്നറിയിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു.
ഗുരുവായൂർ ദേവസ്വത്തോട് നിലവിലെ ഒഴിവുകൾ എല്ലാം തന്നെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് എത്രയും പെട്ടെന്ന് റിപ്പൊർട്ട് ചെയ്യാനും നിർദ്ദേശം നൽകി. ഈ വിധിക്കെതിരെ കഴിഞ്ഞ ജനുവരിയിൽ അന്നത്തെ യു.ഡി.എഫ് ഭരണസമിതിയും ഇരുന്നൂറോളം താൽകാലിക ജീവനക്കാരും സുപ്രിം കോടതിയിൽ വ്യത്യസ്ത കേസുകൾ ഫയൽ ചെയ്തു.എന്നാൽ ദേവസ്വത്തോട് 'സ്റ്റാറ്റസ്കൊ'' നിലനിർത്താനാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ കഴിഞ്ഞ ഫെബ്രുുവരിയിൽ നിലവിൽ വന്ന കെ.ബി മോഹൻ ദാസ് ചെയർമാനായ എൽ.ഡി.എഫ് ഭരണസമിതി യു.ഡി.എഫ് ഭരണസമിതി എടുത്ത എല്ലാവരെയും സ്ഥിരപ്പെടുത്താനുള്ള തീരുമാനം റദ്ദ് ചെയ്തു. എന്നിട്ടാണ് 2005മുതൽ 2011 വരെയുള്ള എൽ.ഡി.എഫ് ഭരണസമിതി പിൻ വാതിൽ നിയമനം നൽകിയ 126 പേരെ സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത്.
ഇതിൽ 110 പേരുടെ നിയമനവും സ്ഥിരപ്പെടുത്താനുള്ള നീക്കവുമാണ് കോടികളുടെ അഴിമതി ആരോപണത്തിലേക്ക് വിഷയം എത്തിച്ചിരിക്കുന്നത്. ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഉൾപ്പെട ചൂണ്ടിക്കാട്ടി ഒരു വിഭാഗം സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാനും നീക്കം ആരംഭിച്ചിട്ടുണ്ട്. ദേവസ്വം റിക്രൂട്ട്്മെന്റ് ബോർഡിനെ നോക്കു കുത്തിയാക്കി നടത്തുന്ന നീക്കം എന്തായാലും വ്യവഹാരങ്ങളിൽ കുടുങ്ങാനാണ് സാധ്യത.
ശബരിമലയിലെ യുവതി പ്രവേശനവിവാദത്തിന് പിന്നാലെ ഈയിടെ ഉയർന്ന് വലിയ ആരോപണങ്ങളിൽ ഒന്നാണ് ഹിന്ദു വിശ്വാസികൾക്കെതിരെയാണ് സർക്കാർ നയം എന്ന്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം സർക്കാർ കൊണ്ട് പോകുന്നു എന്ന ആരോപണവും ശക്തമായി സംഘപരിവാർ കേന്ദ്രങ്ങൾ നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നുണ്ട്.ഇതിനു മറുപടിയായി ശബരിമലയിൽനിന്ന് സർക്കാർ ഒരു നയാപ്പൈസപോലും എടുക്കുന്നില്ലെന്നും മറിച്ച് കോടികൾ അങ്ങോട്ട് നൽകുകയാണെന്നുമുള്ള മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു പക്ഷേ അപ്പോൾ ഗുരുവായൂരിലെ പണം സർക്കാർ കൊള്ളയടിക്കുന്നുവെന്നായിരുന്നു വിമർശനം.
ഉടൻ ബോർഡ് വരവു ചെലവു കണക്കുകളുമായി രംഗത്ത് എത്തി. സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡിനു കീഴിലുള്ള ഗുരുവായൂർ ക്ഷേത്രത്തിന് ഇപ്പോൾ 1350 കോടി രൂപ സ്ഥിര നിക്ഷേപമുണ്ട്. പ്രതിദിനം ശരാശരി 25,000 പേർ എത്തുന്ന ക്ഷേത്രത്തിൽ ഭണ്ഡാരം, വഴിപാട്, ഗസ്റ്റ് ഹൗസുകൾ, ആനയേക്കം തുടങ്ങിയവയിൽ നിന്നായി 120 കോടി രൂപയാണ് വാർഷിക വരുമാനം. കൂടാതെ സ്ഥിര നിക്ഷേപത്തിനുള്ള പലിശയായി 100 കോടിയിൽ പരം രൂപയും ലഭിക്കുന്നു. ക്ഷേത്രവരുമാനത്തിൽനിന്ന് ചില്ലിക്കാശുപോലും സർക്കാരിലേക്ക് നൽകുന്നില്ലെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ. കെ ബി മോഹൻദാസ് പറഞ്ഞിരുന്നു. എന്നാൽ ദേവസ്വം പണം പാർട്ടിക്കാരിലെത്തിക്കാനാണ് അനധികൃത നിയമനങ്ങൾക്കുള്ള ശ്രമമെന്നാണ് ഉയരുന്ന ആരോപണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍