ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ; മതംമാറ്റൽ കേന്ദ്രത്തിലേക്ക് ഒഴുകുന്ന ഫണ്ടുകളെ കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചു; മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും അന്വേഷണ റിപ്പോർട്ടിൽ പരാമർശം; അന്വേഷണം വഴിമുട്ടിയത് അഖിലയെ ആസിയ ആക്കിയ ദമ്മാജ് സലഫി ബന്ധത്തിലേക്ക് അന്വേഷണം എത്തിയപ്പോൾ
എം പി റാഫി
കോഴിക്കോട്: ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ. നേരത്തേ ഹാദിയ കേസ് അന്വേഷിച്ച പെരിന്തൽമണ്ണ ഡി.വൈ.എസ്പി എംപി മോഹനചന്ദ്രനെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പരാമർശം. ഹൈക്കോടതി ഉത്തരവ് പ്രക്രാരമാണ് സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം ഹാദിയ കേസ് അന്വേഷിക്കുന്നത്. കോട്ടയം വൈക്കം സ്വദേശി അഖില മതംമാറി ഹാദിയയായ സംഭവത്തിൽ അച്ഛൻ അശോകൻ നൽകിയ പരാതിയിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചാണ് സമഗ്ര അന്വേഷണത്തിനായി സംസ്ഥാന ഡി.ജി.പിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
മതപരിവർത്തന സംഘങ്ങളെ കുറിച്ചും കേന്ദ്രങ്ങളെ കുറിച്ചും അന്വേഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഏറെ വിവാദമായ മതം മാറൽ കേസായിരുന്നു അഖില ഹാദിയ സംഭവം. കേസിൽ വാദം കേൾക്കുന്ന കാലയളവിലാണ് കൊല്ലം സ്വദേശിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഷെഫിൻ ജഹാനുമായി ഹാദിയയുടെ വിവാഹം നടന്നത്. ഈ സംഭവത്തിൽ, ഹാദിയയുടെ സംരക്ഷകരായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബ ടീച്ചർക്കെതിരെയും കേസ് വിധിയിൽ പരാമർശമുണ്ടായിരുന്നു. വിവാഹിതയായ ഹാദിയയെ ഭർത്താവിനൊപ്പം വിടാതിരുന്നതും, യുവതിയുടെ താൽപര്യത്തിന് വിരുദ്ധമായി അച്ഛന്റെയും അമ്മയുടെയും ഒപ്പം വിട്ടതും കേസ് വിധി ഏറെ ചർച്ചയാക്കി.
ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് ഫയൽ എൻ.ഐ.എക്ക് കൈമാറണമെന്നും ഇതിനെ എതിർത്ത ഷെഫിൻ ജഹാനെ കോടതി വിമർശിക്കുകയുമുണ്ടായി. എൻ.ഐ.എ യെ സംശയിക്കുന്നതെന്തിനാണ് എന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്. നിലവിൽ സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം നടന്നു വരികയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ ഹാദിയ, ഹാദിയയെ മതം മാറ്റിയ ശേഷം സംരക്ഷണം നൽകിയ സൈനബ ടീച്ചർ, മത പഠനം നടത്തിയ മഞ്ചേരിയിലെ സത്യസരണി അധികൃതർ എന്നിവരെ ചോദ്യം ചെയ്തു. സത്യസരണി മാനേജർ മമ്മൂട്ടി ഹാജിയെ ക്രൈംബ്രാഞ്ച് ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ, സത്യ സരണിയിലേക്ക് എത്തുന്ന സാമ്പാത്തിക ഉറവിടങ്ങൾ എന്നിവയെ കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. പോപ്പുലർ ഫ്രണ്ട് വനിതാ വിഭാഗം ദേശീയ നേതാവ് സൈനബ ടീച്ചറുടെ കോട്ടക്കലിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. മതപരിവർത്തനം നടത്തുന്നവരെ ഇവിടെ ഒളിവിൽ താമസിപ്പിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം, ആരുടെയും നിർബന്ധ പ്രകാരമല്ല മതം മാറിയതെന്നാണ് ഹാദിയ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ അഖില, സത്യസരണിയിൽ വെച്ച് ഹാദിയ ആകും മുമ്പ് ആസിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മത വിശ്വാസിയായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഈ സംഭവങ്ങളെ കുറിച്ച് അന്നത്തെ അന്വേഷണ ഉദ്യോഗൻ പെരിന്തൽമണ്ണ ഡിവൈഎസ്പി അന്വേഷിച്ചില്ലെന്നത് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. ഈ സംഭവം ചൂണ്ടിക്കാട്ടി നേരത്തേ ഹൈക്കോടതി ഡിവൈഎസ്പിക്കെതിരെ രൂക്ഷ പരാമർശങ്ങൾ നടത്തിയിരുന്നു.
മകളെ മതം മാറ്റിയ ശേഷം ആട് മെയ്ക്കാൻ വിദേശത്തേക്ക് കൊണ്ടു പോകാൻ പദ്ധതിയുണ്ടെന്നായിരുന്നു പിതാവ് അഷോകന്റെ പരാതി. ആട് മെയ്ച്ച് ജീവിക്കാൻ രാജ്യം വിടാൻ പദ്ധതിയുണ്ടായിരുന്നതായി ഹാദിയ അഛനുമായി സംസാരിക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. ഇത് വിശദമായി ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്. സത്യസരണിക്കു മുമ്പായി അഖില മറ്റൊരു മത പരിവർത്തനത്തിന് വിധേയമായതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിലെ ഏറെ നിർണായകമായ ആട് മെയ്ക്കൽ കടത്ത് ആരോപണം ആദ്യ മതം മാറ്റവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ആദ്യ മതം മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ വഴിമുട്ടിയ നിലയിലാണ്. അഖിലയെ ആദ്യം മതം മാറ്റിയ ഫസൽ മുസ്തഫ, ഭാര്യ ഷെറിൻ ഷഹാന, കസിൻ ഷാനിബ് എന്നിവർ മുൻ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഇവരുടെ മൊഴി നൽകിയിരുന്നു. ഇതിൽ വിശദമായ അന്വേഷണമൊന്നും അന്ന് നടത്തിയില്ല. ഹൈക്കോടതി വിധിയിൽ മൂവരുടെയും ദുരൂഹത നിറഞ്ഞ സാന്നിദ്ധ്യം പരാമർശിച്ചിരുന്നു. എന്നാൽ ഈ സമയം വിദേശത്തായിരുന്ന ഇവർ ഇതുവരെ തിരിച്ച് നാട്ടിലെത്തിയിട്ടില്ല. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലെ ഹാദിയ കേസിന്റെ ആരോപണങ്ങളുടെ ചുരുളഴിയുകയുള്ളൂ. ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നത് ഇവിടെയാണ്.
ഇന്ത്യയെ ദാറുൽ കുഫ്റായി കാണുകയും ഭരണഘടനയും തെരഞ്ഞെടുപ്പും അംഗീകരിക്കാതിരിക്കുകയും, ഒരു മുസ്ലീമിന് ഇവിടെ നിന്നും പലായനം (ഹിജ്റ ) നിർബന്ധമാണെന്നും വിശ്വസിക്കുന്ന ദമ്മാജ് സലഫിസ്റ്റുകളാണ് ഹാദിയയെ ആദ്യം മതം മാറ്റിയവരെന്ന് നേരത്തെ മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് നിലവിൽ ക്രൈംബ്രാഞ്ച് അന്വേക്ഷണം നടക്കുന്നത്. എന്നാൽ മൂവരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
2015, സെപ്റ്റംബറിൽ എറണാകുളത്ത് വച്ചായിരുന്നു അഖിലയെ 'കലിമ' ചൊല്ലിക്കൊടുത്ത് ആദ്യം മതം മാറ്റിയത്. വിദേശത്തേക്ക് കടന്ന് ആടിനെ മെയ്ച്ച് ജീവിക്കുകയെന്ന ആശയം ഹാദിയക്ക് കിട്ടിയതും ഫസൽ മുസ്തഫയിൽ നിന്നായിരുന്നു. എന്നാൽ, ഹാദിയ കേസിൽ ഫസൽ മുസ്തഫയ്ക്കും ഭാര്യ ഷെറിൻ ഷഹാന, ഷാനിബ് എന്നിവർക്കുമുള്ള പങ്ക് വ്യക്തമാക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നത് മുൻ അന്വേഷണത്തിൽ ഏറെ ദുരൂഹത വർദിപ്പിക്കുന്നതായിരുന്നു. ഇവരെ കുറിച്ച് പൊലീസിന്റെ കേസ് ഡയറിയിൽ പറയുന്നുണ്ടെങ്കിലും വ്യക്തമായി അന്വേക്ഷിക്കുകയോ ഫോൺ ഡീറ്റൈൽസ് പരിശോധിക്കുകയോ ചെയ്തില്ലെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചിരുന്നു. മാത്രമല്ല, ഫസൽ മുസ്തഫയെ കുറിച്ച് ഹാദിയയും കേസിൽ ഇടപെട്ട സൈനബ ടീച്ചറും അടക്കമുള്ളവർ മറച്ചുവെച്ചത് എന്തിനെന്നും കോടതി സംശയത്തോടെ ചോദിച്ചിരുന്നു.
2015 സെപ്റ്റംബറിൽ നടന്ന ഈ മതം മാറ്റത്തിനു ശേഷമാണ് അഖില ആസിയ എന്ന പേര് സ്വീകരിച്ചതെന്ന് ഹൈക്കോടതി വിധിയുടെ 56 )ം പേജിൽ പറയുന്നുണ്ട്. എന്നാൽ 2016 ൽ സത്യസരണിയിൽ എത്തിയത് മുതലുള്ള കാര്യങ്ങൾ മാത്രമാണ് കേസിൽ ഇടപെട്ട പോപ്പുലർ ഫ്രണ്ട് അടക്കം പറയുന്നത്. പിന്നീട് സത്യസരണിയിൽ വെച്ച് മത പരിവർത്തനം നടത്തിയാണ് ഹാദിയ എന്ന പേര് സ്വീകരിച്ചത്. നേരത്തെ മതം മാറ്റിയ ദമ്മാജ് സലഫികളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്നോ, ഇല്ലെന്നോ പോപ്പുലർ ഫ്രണ്ട് വ്യക്തമാക്കിയിരുന്നില്ല.
2016 ജനുവരി 6നായിരുന്നു ഹാദിയയുടെ പിതാവ് അശോകൻ മകളെ കാണാനില്ലെന്ന് കാണിച്ച് ആദ്യം പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. ആഗസ്റ്റിൽ അശോകൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൻ ഇതിന്റെയെല്ലാം മുമ്പ് 2015ൽ തന്നെ അഖില ഇസ്ലാം മതത്തിലേക്ക് മാറി ആസിയ എന്ന പേര് സ്വീകരിച്ചതായി കോടതി വിധിയിൽ പറയുന്ന കാര്യം കേസിന്റെ പ്രധാന ഭാഗമാണ്. ഇതു ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണം. ഏറ്റവും ഒടുവിൽ എൻ.ഐ.എ അന്വേഷണത്തിലേക്ക് എത്തുന്നതും ഈ സാഹചര്യത്തിലാണ്.
കണ്ണൂർ തലശ്ശേരി സ്വദേശിയാണ് കോടതി വിധിയിൽ പറയുന്ന 24 കാരനായ ഫസൽ മുസ്തഫ. ദമ്മാജ് സലഫിസ്ററായി ജീവിതം നയിക്കുന്ന ഫസൽ മുസ്തഫ ചെറുപ്രായത്തിൽ തന്നെ നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സമ്പന്നനായ ഫസലിന് എറണാകുളം അടക്കമുള്ള നഗരത്തിൽ ഫ്ളാറ്റുകളുണ്ട്. കേരളത്തിൽ നിന്ന് ഐ എസി (ഇസ്ലാമിക്ക് സ്റ്റേറ്റ് )ൽ ചേർന്നവരിൽ ചിലരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കാസർകോട് നിന്നും ഐഎസിൽ ചേർന്ന അബ്ദുൽ റാഷിദ് അബ്ദുള്ളയോടൊപ്പം ശ്രീലങ്കയിലെ ദാറുൽ ഹദീസിൽ ഫസലും ഉണ്ടായിരുന്നു. മാത്രമല്ല, ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് പലായനം ചെയ്ത മലയാളികളെ നേരിട്ട് അറിയാവുന്ന ആളുകൂടിയാണ് ഫസൽ മുസ്തഫ. ഫസലിന്റെ വീട്ടുകാരും രക്ഷിതാക്കളും മലേഷ്യയിൽ താമസക്കാരാണ്. വിദേശ യാത്രകളും ദുരൂഹത നിറഞ്ഞ ജീവിതവും കാരണം കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഫസൽ മുസ്തഫയെ പല തവണ മുമ്പ് ചോദ്യം ചെയ്തിട്ടുണ്ട്. തലശേരി അറബി കോളേജിൽ പഠിച്ച ഷെറിൻ ഷഹാനയാണ് ഫസലിന്റെ ഭാര്യ. കസിൻ ഷാനിബും ദമ്മാജ് സലഫിസ്റ്റാണ്.
ഫസൽ മുസ്തഫ, ഷെറിൻ ഷഹാന ദമ്പതികൾ നേരത്തെ പെരിന്തൽമണ്ണ ഡി.വൈ.എസ്പിക്ക് നൽകിയ മൊഴി ഇങ്ങനെയാണ്: ഭാര്യ ഷെറിൻ ഷഹാനയുടെ കസിൻ ഷാനിബും അഖിലയും ചാറ്റിലൂടെ പരിചയപ്പെട്ടു. പിന്നീട് ഷാനിബ് ദമ്പതികൾക്ക് അഖിലയെ പരിചയപ്പെടുത്തി. ഇസ്ലാമിനെ കുറിച്ചും മതം മാറുന്നതിനെ കുറിച്ചും ഇവർ നിരന്തരം സംസാരിച്ചു. എറണാകുളത്ത് വെച്ച് ഇതിന് മുമ്പ് രണ്ട് തവണ കാണുകയും ചെയ്തു. പിന്നീടാണ് എറണാകുളം കലൂരിൽ വെച്ച് ചില ഖുർആൻ വചനങ്ങൾ ( ശഹാദത്ത് കലിമ ) ചൊല്ലിക്കൊടുത്ത് ഇസ്ലാം സ്വീകരിപ്പിച്ചത്. ഷെറിൻ ഷഹാന പല പേരുകളും നിർദേശിച്ചെങ്കിലും ആസിയയെന്ന് തെരഞ്ഞെടുക്കുകയായിരുന്നു. ഈ ദിവസം ദമ്പതികളുടെ കാറിലായിരുന്നു കോട്ടയം വൈക്കത്തെ അഖിലയുടെ വീട്ടിനു മുന്നിൽ തിരിച്ചെത്തിച്ചത്. പിന്നീട് നിരന്തരം ഫോണിലൂടെ അഖിലയുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടക്ക് അഖിലയുടെ സഹപാഠികളായ ജസീന, ഫസീന എന്നിവരുമായി ഫസൽ മുസ്തഫയും ഭാര്യയും ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു. 2016ൽ ഷെറിൻ ഷഹാന അഖിലയെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് മതം പഠിക്കാൻ ഒരു സ്ഥാപനത്തിലേക്ക് പോകുന്നുവെന്ന്. മതം പഠിക്കാൻ മംഗലാപുരത്തേക്ക് വരാൻ ഷെറിൻ ആവശ്യപ്പെട്ടപ്പോൾ ആലോചിച്ച് പറയാമെന്ന് അഖില പറഞ്ഞു. ഇതിനു ശേഷം വിളിച്ചപ്പോൾ അഖിലയെ ഫോണിൽ കിട്ടിയില്ലെന്നും പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നുമാണ് ദമ്പതികൾ നൽകിയ മൊഴിയിൽ പറഞ്ഞത്.
പൊലീസ് കോടതിയിൽ നൽകിയ കേസ് ഡയറിയിൽ ഇക്കാര്യം പറയുന്നുണ്ട്. മൊഴി കേൾക്കുകയല്ലാതെ അത് ശരിയാണോയെന്ന് അന്വേഷിക്കാത്തത് എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. ദമ്പതികൾ നിരന്തരം അഖിലയുമായി സംസാരിച്ച ഫോൺ സംഭാഷണങ്ങൾ, ചാറ്റ് ഡീറ്റൈൽസ്, ഇവരുടെ ജീവിത പശ്ചാത്തലം, അഖിലക്ക് വിദേശത്ത് പോകാനുള്ള പ്രേരണ, ഷാനിബുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെ പറ്റിയൊന്നും പൊലീസ് അന്വേഷിച്ചിരുന്നില്ല. ഇത് ഹൈക്കോടതി പ്രത്യേകം പരാമർശിച്ചിരുന്നു.
ആട് ജീവിതത്തെ പറ്റി അച്ഛൻ അശോകനോടും മകൾ പറയുകയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത് മനസിലാക്കിയാണ് അശോകൻ കോടതിയെ സമീപിച്ച് ആടിനെ മെയ്ച്ച് ജീവിക്കാൻ മകളെ സിറിയയിലേക്ക് കടത്തുന്നു എന്നും പരാതി ഫയൽ ചെയ്തത്. കേസ് അന്വേഷിച്ച പെരിന്തൽമണ്ണ ഡിവൈഎസ്പി ഇതുസംബന്ധിച്ച് അന്വേഷിക്കാതിരുന്നത് ഗുരുതത വീഴ്ചയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് പരിശോധിക്കാനും കേസ് വിശദമായി അന്വേഷിക്കുന്നതിനും ഡിജിപിയെ ചുമതലപ്പെടുത്തിയത്. ഡിജിപിയുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്