ശശീന്ദ്രൻ എന്റെ ബിഎസ്എൻഎൽ നമ്പറിൽ വിളിച്ച് അസഭ്യം പറഞ്ഞത് 2017 ഫെബ്രുവരി 1ന്; ചാനലുകളിൽ സംഭാഷണം എത്തിയതിനാൽ മാനഹാനി ഉണ്ടായത് എനിക്കും എന്റെ കുടുംബത്തിനും; 25 കോടി കിട്ടിയേ മതിയാകൂ; മംഗളം ചാനലിനെ പിടിച്ചുലച്ച ഹണിട്രാപ്പ് കേസിന് പുത്തന്മാനം നൽകി ആലപ്പുഴക്കാരൻ രമേശന്റെ പരാതി ക്രൈംബ്രാഞ്ചിന്; ആരോപണങ്ങളിൽ വ്യക്തത വന്നാൽ ശശീന്ദ്രന് വീണ്ടും മന്ത്രിക്കുപ്പായം ഊരേണ്ടി വരും; മന്ത്രിയെ വിടാതെ പിന്തുടർന്ന് അശ്ലീല ഫോൺവിളി വിവാദം
എം മനോജ് കുമാർ
തിരുവനന്തപുരം: മംഗളം ഹണി ട്രാപ്പ് കേസിൽ കുരുങ്ങിയ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അന്ന് അശ്ലീല സംഭാഷണം നടത്തിയത് ആരുടെ ഫോണിൽ? കേസുമായി ബന്ധപ്പെട്ടു വന്ന വാർത്തകളിലും മാധ്യമ പ്രവർത്തകയുടെ മൊഴിയിലും എല്ലാം തന്നെ പറഞ്ഞിരിക്കുന്നത് മാധ്യമ പ്രവർത്തകയുടെ ഫോണിൽ വിളിച്ചാണ് മന്ത്രി അശ്ലീല സംഭാഷണം നടത്തിയത് എന്നാണ്. എന്നാൽ മാധ്യമ പ്രവർത്തകയുടെ ഫോണിലല്ല തന്റെ ഫോണിൽ വിളിച്ചാണ് മന്ത്രി അശ്ലീല സംഭാഷണം നടത്തിയത് എന്നാണ് പുതിയ പരാതി വന്നിരിക്കുന്നത്. ഹണിട്രാപ്പ് കേസിലെ നാൾ വഴികളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പരാതിയാണ് ഈ കേസിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് സിബിസിഐഡിക്ക് മുൻപാകെയുള്ളത്. ഇതോടെ മന്ത്രിസ്ഥാനത്ത് നിന്ന് ശശീന്ദ്രന് വീണ്ടും രാജിവയ്ക്കേണ്ടി വരുമെന്ന ചർച്ച സജീവമാകുകയാണ്.
ഹണിട്രാപ്പ് ആരോപണത്തെ തുടർന്ന് ശശീന്ദ്രൻ നേരത്തെ രാജിവച്ചിരുന്നു. തുടർന്ന് നടന്ന ജ്യൂഡീഷ്യൽ അന്വേഷണം ശശീന്ദ്രന് അനുകൂലമായി മാറി. ഇതിനിടെ ശശീന്ദ്രന്റെ പകരക്കാരനായി മന്ത്രിസഭയിലെത്തിയ തോമസ് ചാണ്ടി ഭൂമി കൈയേറ്റ വിവാദത്തിൽ കുടുങ്ങി രാജിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ശശീന്ദ്രനെ വീണ്ടും പിണറായി മന്ത്രിയാക്കി. വളരെ കരുതലോടെ മുന്നോട്ട് പോകുമ്പോഴാണ് പുതിയ പരാതി എത്തുന്നത്. ഇത് കടുത്താൽ വീണ്ടും ശശീന്ദ്രന് കുടുക്കായി മാറും. മന്ത്രിസഭയിൽ നിന്നും രണ്ടാമതും രാജിവയ്ക്കേണ്ടി വരുന്ന സാഹചര്യം ശശീന്ദ്രന് വരുമെന്നും വിലയിരുത്തലുണ്ട്. ഏതായാലും പരാതി വിശദമായി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും തലകീഴായി മറിക്കുന്ന പരാതി കൂടിയാണിത്. ആലപ്പുഴ സ്വദേശിയായ രമേശ് ആണ് ശശീന്ദ്രനെതിരെ ക്രൈംബ്രാഞ്ചിൽ പരാതി നൽകിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഈ കാര്യത്തിൽ രമേശ് പരാതി നൽകിയിട്ടുണ്ട് എന്നാണ് അറിയുന്നത്. തന്റെ രജിസ്ട്രേഡ് മൊബൈൽ നമ്പറിൽ വിളിച്ചാണ് മുൻപ് മന്ത്രിയായിരുന്ന വേളയിൽ ശശീന്ദ്രൻ അശ്ളീല സംഭാഷണം നടത്തിയത് എന്നാണ് പരാതി. . ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ 2017 ഫെബ്രുവരി മാസം 1 ന് എന്റെ ബി.എസ്.എൻ എൽ നമ്പറിൽ വിളിച്ച് അസഭ്യം പറഞ്ഞു. അത് ചാനലുകളിൽ സംപ്രേഷണം ചെയ്യപ്പെട്ടു. ഇത് എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും മാനഹാനി ഉണ്ടാക്കി. ശശീന്ദ്രനു സൈബർ കുറ്റത്തിന് നൽകാവുന്ന പരമാവധി ശിക്ഷ നൽകണമെന്നു പരാതിയിൽ പറയുന്നു.
അശ്ലീല സംഭാഷണം നടത്തി മാനഹാനി ഉണ്ടാക്കിയതിന് എ.കെ ശശീന്ദ്രനിൽ നിന്ന് 25 കോടി രൂപയും മാനനഷ്ടത്തിന് ഈടാക്കി നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഷാനവാസ് ശശീന്ദ്രൻ വിളിച്ചത് തന്റെ നമ്പറിൽ നിന്നാണ് എന്ന കാര്യം ഫോൺ സംഭാഷണ വേളയിൽ സ്ഥിരീകരിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഈ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കൂടി പരാതിക്ക് ഒപ്പം നൽകിയിട്ടുണ്ട്. ഇത്തരം ഒരു പരാതി നൽകിയ കാര്യം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ഷാനവാസ് മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തു.
പരാതി ലഭിച്ചത് ഒരാഴ്ചയ്ക്ക് മുൻപാണ്. ഈ കാര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് മുന്നോട്ടു നീക്കുന്നതേയുള്ളൂ. ക്രൈംബ്രാഞ്ചിൽ നിന്ന് സ്ഥലംമാറിയ ശേഷം ഇപ്പോൾ അഡീഷണൽ എസ്പിയായ ഷാനവാസ് പറഞ്ഞു. ഹണിട്രാപ്പ് കേസിൽ നിന്ന് കോടതിവിധി വഴി തലയൂരിയ ശേഷം മന്ത്രി പദവി തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിൽ മുന്നോട്ടു പോകുമ്പോഴാണ് മന്ത്രി എ.കെ.ശശീന്ദ്രന് അലോസരമുണ്ടാക്കി പുതിയ പരാതി പിറവിയെടുത്തിരിക്കുന്നത്. അടിമുടി ദുരൂഹത നിറഞ്ഞ കേസ് ആയിരുന്നു ഹണിട്രാപ് കേസ്. ഹണി ട്രാപ്പ് കേസിന്റെ ഓരോ വിശദാശങ്ങളിലും പ്രതിഫലിച്ചു കൊണ്ടിരിക്കുന്നത് ഈ ദുരൂഹതകൾ തന്നെയായിരുന്നു.
ഒരു വീട്ടമ്മയ്ക്കു നേരെ മന്ത്രി ശശീന്ദ്രൻ അശ്ലീല സംഭാഷണം നടത്തി എന്നാണ് ഈ അശ്ലീല ഫോൺ സംഭാഷണം ആദ്യം പുറത്തു വിട്ട മംഗളം ചാനൽ അവകാശപ്പെട്ടത്. പക്ഷെ വിവാദം കത്തിയപ്പോൾ ശശീന്ദ്രൻ സംഭാഷണം നടത്തിയത് മംഗളം ചാനലിലെ മാധ്യമ പ്രവർത്തകയുമായാണ് എന്ന രീതിയിൽ പിന്നീട് മംഗളം ചുവടുമാറ്റം നടത്തി. ഒരു സ്റ്റിങ് ഓപ്പറേഷൻ വഴി ശശീന്ദ്രനെ കുരുക്കി എന്നാണ് പിന്നീട് മംഗളം പറഞ്ഞത്. ഇതിനു ശേഷമാണ് മംഗളം ശശീന്ദ്രനെ ഹണിട്രാപ്പിൽ കുരുക്കുകയായിരുന്നു എന്ന് വ്യക്തമായത്. ഇതോടെയാണ് മംഗളം ചാനലിലെ ഉന്നതർക്ക് ജയിലിൽ കഴിയേണ്ട അവസ്ഥ വന്നത്. ഇവർക്ക് ജാമ്യം കിട്ടിയെങ്കിലും കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്. വാർത്ത നൽകിയ മംഗളം ചാനലിലെ ഉന്നതർ അവർ തന്നെ പുറത്തു കൊണ്ടുവന്ന ഹണി ട്രാപ്പ് കേസിൽ പ്രതികളായ മാറിയത് മലയാള മാധ്യമ ചരിത്രത്തിൽ തന്നെ പുതു അധ്യായമായിരുന്നു. ഹണിട്രാപ്പുമായി ബന്ധപ്പെട്ടു അന്നും ഇന്നും മംഗളം പറയാത്ത കാര്യമാണ് പുതിയ പരാതി വഴി ഉയർന്നുവന്നിരിക്കുന്നത്.
ഇതുവരെ ഹണിട്രാപ്പിലെ ഫോൺ സംഭാഷണം മാധ്യമ പ്രവർത്തകയുടെ ഫോണിൽ കൂടിയാണ് നടന്നത് എന്നാണ് അറിഞ്ഞിരുന്നത്. മാധ്യമ പ്രവർത്തകയും ശശീന്ദ്രൻ അശ്ലീല സംഭാഷണം നടത്തിയത് തന്റെ ഫോണിൽ കൂടിയാണ് എന്നാണ് പറഞ്ഞിരുന്നത്. കോടതിയിൽ കൊടുത്ത മൊഴിയിലും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും എല്ലാം തന്നെ മാധ്യമ പ്രവർത്തകയുടെ ഫോണിലാണ് ശശീന്ദ്രൻ വിളിച്ചത് എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ പുതിയ പരാതിയോടെ ഈ കേസിൽ വീണ്ടും ദുരൂഹത വർദ്ധിക്കുകയാണ്. പരാതിയിൽ പറയുന്നത് തന്റെ രജിസ്ട്രേഡ് മൊബൈൽ ഫോണിൽ വിളിച്ചാണ് മന്ത്രി അശ്ളീല സംഭാഷണം നടത്തിയത് എന്നാണ്. ആ ഫോൺ ആരാണ് അപ്പോൾ ഉപയോഗിച്ച് കൊണ്ടിരുന്നത് എന്ന് പരാതിയിൽ വ്യക്തമല്ല. ശശീന്ദ്രന്റെ മാധ്യമ പ്രവർത്തകയുമായുള്ള സംഭാഷണം മംഗളം ചാനൽ തന്നെ മുൻപ് സംപ്രേഷണം ചെയ്തതാണ്. ഫോൺ തന്റേത് ആയിരുന്നു ആ നമ്പർ തന്റെ ഐഡിയിൽ എടുത്തതാണ് എന്നാണ് രമേഷ് പറയുന്നത്. ഹണിട്രാപ്പ് കേസിൽ ഈ പരാതിയോടെ വീണ്ടും ദുരൂഹത വർദ്ധിക്കുകയാണ്. : ചാനൽ പ്രവർത്തകയോട് ഫോണിൽ അശ്ലീല സംഭാഷണം നടത്തിയെന്ന കേസിൽ മന്ത്രി എ.കെ. ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ചാനൽ പ്രവർത്തക ശശീന്ദ്രനനുകൂലമായി മൊഴി നൽകിയതിനെതുടർന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതി ശശീന്ദ്രനെ കുറ്റമുക്തനാക്കിയത്. ഇതോടെയാണ് ശശീന്ദ്രന് വീണ്ടും മന്ത്രിയായി തിരികെ വരാൻ കഴിഞ്ഞത്.
എന്താണ് ഹണിട്രാപ്പ് കേസ് ?
കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ കേസ് ആയിരുന്നു ഹണിട്രാപ്പ് കേസ്. ഒരു മന്ത്രിയും ഒരു മാധ്യമ സ്ഥാപവും കേസിന്റെ കേസിന്റെ രണ്ടു വശങ്ങളിൽ വരുകയും ചെയ്തു. കെഎസ് ആർടിസി വാർത്തയുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയ മംഗളം ചാനൽ പ്രവർത്തകയോട് മന്ത്രിയായിരുന്ന ശശീന്ദ്രൻ അശ്ളീല സംഭാഷണം നടത്തി എന്നായിരുന്നു പരാതി പുറത്തു വന്നത്. ശശീന്ദ്രനും ഒരു യുവതിയും തമ്മിലുള്ള ഫോൺ സംഭാഷണം മംഗളം ചാനൽ സംപ്രേഷണവും ചെയ്തു. യുവതി മംഗളത്തിലെ മാധ്യമ പ്രവർത്തകയായിരുന്നു എന്ന് മംഗളം പിന്നെ വെളിപ്പെടുത്തുകയും ചെയ്തു. സംഭവം വിവാദമായതിനെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 26ന് ശശീന്ദ്രൻ രാജിവയ്ക്കുകയായിരുന്നു. തുടർന്ന് മന്ത്രിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയും ചാനൽ മേധാവി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അന്വേഷണം മുന്നോട്ടു നീങ്ങിയപ്പോൾ ഒമ്പതാം പ്രതിയായിരുന്നു ചാനൽപ്രവർത്തക തുടർന്ന് ശശീന്ദ്രനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ ശശീന്ദ്രന് എതിരെ കേസ് വന്നു. പരാതിക്കാരിയായ ചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്ന് സാക്ഷികളും മുൻ മന്ത്രി അപമര്യാദയായി പെരുമാറിയിരുന്നുവെന്നാണ് മൊഴി നൽകിയത്. മാസങ്ങൾക്ക് ശേഷം പരാതിക്കാരി കേസ് പിൻവലിക്കാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ ശശീന്ദ്രൻ ഉപാധികളോടെ കോടതിയിൽനിന്ന് ജാമ്യവും നേടിയിരുന്നു. തുടർന്ന് വാദം കഴിഞ്ഞ ശേഷം എ.കെ. ശശീന്ദ്രനെ കുറ്റവിമുക്തനായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. പരാതിയില്ലെന്ന ചാനൽ പ്രവർത്തകയുടെ മൊഴി പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. . ഫോൺ വിളി വിവാദത്തെക്കുറിച്ച് അന്വേഷിച്ച മുൻ ജില്ല ജഡ്ജി പി.എ. ആന്റണി കമീഷനും ശശീന്ദ്രനെ കുറ്റമുക്തനാക്കിയ റിപ്പോർട്ടാണ് സമർപ്പിച്ചത്.
Stories you may Like
- ഹണിട്രാപ്പിൽ കേരളം കുരുങ്ങുമ്പോൾ!
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം': മുഹമ്മദ് കുട്ടി
- ജോലിസ്ഥലത്ത് പീഡിപ്പിച്ച മേലുദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുരുക്കി യുവതി, അറസ്റ്റ്
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്