മുൻ കൈയെടുത്തത് ചെന്നിത്തല; ഓടി നടന്നത് സ്വപ്നാ ജോർജ്; ക്രെഡിറ്റ് എടുത്ത് ബി സത്യനും; നടുറോഡിൽ പട്ടാപ്പകൽ അടിച്ചു കൊന്ന ഷബീറിന്റെ ഉമ്മയ്ക്ക് ജോലി കിട്ടയിത് ആറ്റിങ്ങൽ എംഎൽഎയുടെ ഇടപെടൽ കൊണ്ടെന്ന പ്രചരണം തെറ്റ്; സിപിഐ(എം) നേതാവ് ഒരു തുണ്ട് കടലാസ് പോലും നൽകിയില്ലെന്ന് വിവരാവകാശ രേഖ
അരുൺ ജയകുമാർ
തിരുവനന്തപുരം: പട്ടാപകൽ അക്രമികൾ കൊലപ്പെടുത്തിയ ഷബീറിന്റെ ഉമ്മയ്ക്ക് ജോലി ലഭിച്ചത് ആറ്റിങ്ങൽ എംഎൽഎ ബി. സത്യന്റെ നിവേദനത്തെ തുടർന്നെന്ന വാദം പൊളിയുന്നു. എംഎൽഎയുടെ നിവേദനം പരിഗണിച്ചാണ് ഷബീറിന്റെ ഉമ്മയ്ക്ക് ജോലി ലഭിച്ചതെന്ന പ്രചരണം വ്യാപകമായിരുന്നു. ഇത് സംബന്ധിച്ച പത്രവാർത്തകൽ എംഎൽഎയുടെ ഫെയ്സ് ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടു. മുപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ആറ്റിങ്ങലിൽ നിന്ന് ജയിച്ച് നിയമസഭയിൽ വീണ്ടുമെത്തിയ സത്യന്റെ ജനകീയ ഇടപെടലിന് തെളിവായി ഈ ജോലി നേട്ടത്തെ സിപിഐ(എം) അനുഭാവികളും വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് സത്യം അന്വേഷിച്ച് മറുനാടൻ മലയാളി വിവരാവകാശ നിയമപ്രകാരം ചോജ്യങ്ങൾ നൽകിയത്. ഇതനുസരിച്ച് ലഭിച്ച മറുപടിയിൽ എംഎൽഎ ഒരു തരത്തിലുള്ള നിവേദനവും നൽകിയിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്.
യുഡിഎഫ് ഭരണകാലത്താണ് വക്കത്തെ ഷബീറിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. ഈ വിഡിയോ വൈറലാവുകയും കുടുംബത്തിന്റെ ദുരവസ്ഥ പുറത്തുവരികയും ചെയ്തു. പിന്നീട് യുഡിഎഫ് സർക്കാർ ജോലിയും നൽകി. എന്നാൽ തെരഞ്ഞെടുപ്പ് കാലത്തിന്റെ നൂലാമാലകൾ ഉത്തരവിറങ്ങുന്നതിന് തടസ്സമായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം ഡിസിസി ചില ഇടപെടലുകൾ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ സ്വപ്നാ ജോർജിനെ ഇതിനായി നിയോഗിക്കുകയും ചെയ്തു. കോൺഗ്രസിലെ യുവനേതാക്കൾ മുഴുവൻ സീറ്റ് മോഹവുമായി ഡൽഹിയിൽ തമ്പടിച്ചപ്പോഴും ഷബീറിന്റെ അമ്മയ്ക്ക് ജോലി ഉറപ്പാക്കാനുള്ള പരിശ്രമത്തിലായിരുന്നു സ്വപ്നാ ജോർജ്. ഇക്കാര്യം മറുനാടൻ അന്ന് വാർത്തയുമാക്കി. ഈ സാഹചര്യത്തിലാണ് ഷബീറിന്റെ അമ്മയുടെ നിയമന ഉത്തരവിലെ സത്യസന്ധമായി ഇടപടെൽ കണ്ടെത്താൻ മറുനാടൻ തീരുമാനിച്ചത്.
വക്കം മണക്കാട് വീട്ടിൽ ഷെബീറിന്റെ മരണത്തെ തുടർന്ന് അശരണയായ ഉമ്മ നസീമാ ബീവിക്ക് എംഎൽഎ ഇടപെട്ട് ജോലി തരപ്പെടുത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഷെബീറിന്റെ മരണത്തെതുടർന്ന് മാതാവ് നസീമാ ബീവിക്ക് വെഞ്ഞാറംമൂട് ഫയർസ്റ്റേഷനിൽ പാർട് ടൈം സ്വീപ്പറായി ജോലി നൽകിയിരുന്നു. ഈ പ്രചരണത്തിന്റെ സത്യം മനസ്സിലാക്കാൻ ആഭ്യന്തര വകുപ്പിൽ വിവരാവകാശ പ്രകാരം ചോദ്യം ഉന്നയിച്ചു. ഈ രേഖകളിലാണ് സത്യമുള്ളത്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ലഭിച്ച മറുപടിയിൽ എംഎൽഎ ബി. സത്യൻ ഒരു നിവേദനവും നൽകിയതായി കാണുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ഷബീറിന്റെ കൊലപാതകത്തെതുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എംഎൽഎ നൽകിയ നിവേദനത്തിന്റെ കഥയാണ് ഈ വിവരാവകാശത്തോടെ പൊളിയുന്നത്.
കഴിഞ്ഞ ജനുവരി 31നാണ് ആറ്റിങ്ങൽ വക്കം കാഞ്ഞിരവിളാകം റെയിൽവേഗേറ്റിന് സമീപം അക്രമികൾ ഷെബീറിനെ അടിച്ച് കൊലപ്പെടുത്തിയത്. വിവരാവകാശ രേഖയിൽ സൂചിപ്പിക്കുന്നത് പ്രകാരം നസീമയ്ക്ക് വെഞ്ഞാറംമൂട് ഫയർ സ്റ്റേഷനിൽ ജോലി നൽകുന്നതിനായി 2016 മാർച്ച് മൂന്നിന് ഫയർ ആൻഡ് റസ്ക്യു സർവ്വീസ് ഡയറക്ടർ ജനറലിന് സർക്കാർ അനുമതി നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത് 2016 ഫെബ്രുവരി 19ന് നസീമ ബീവി തന്നെ നേരിട്ട് നൽകിയ നിവേദനം പരിഗണിച്ചുകൊണ്ടാണെന്നും രേഖകളിൽ സൂചിപ്പിക്കുന്നു. ആലംകൊട് മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായിരുന്ന ഷെബീറിന്റെ ഏക വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചിരുന്നത്.
മാർച്ച് 3ന് ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവായെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജൂണിലാണ് അവർ ജോലിയിൽ പ്രവേശിച്ചത്. ഷെബീറിന്റെ പിതാവ് നസീമാ ബീവിയേയും ഷെബീറിനേയും ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ച് പോയിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മയ്ക്ക് ജോലി ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ജനുവരി 31ന് മർദ്ദനമേറ്റ ഷബീർ പിറ്റേന്ന് ആശുപത്രിയിൽ മരിച്ചപ്പോൾ പൊലിഞ്ഞത് ഒരു അമ്മയുടെ അവസാന ആശ്രമയായിരുന്നു. ബിരുദ പഠനം രണ്ടാം വർഷത്തിൽ അവസാനിപ്പിച്ച് കുടുംബം പോറ്റാൻ മീൻകച്ചവടത്തിനിറങ്ങിയതാണ് ഷബീർ. സഹോദരങ്ങളായ ഷമീറിന്റെയും ഷജീറിന്റെയും പഠനചെലവുകൾ വഹിച്ചിരുന്നത് ഷബീറാണ്.
ഷജീറിനെ ഗർഭം ധരിച്ചിരുന്ന കാലത്ത് ബാപ്പ കുടുംബത്തെ ഉപേക്ഷിച്ചു പോയതാണ്. ചുമടെടുത്താണ് പിന്നീട് നബീസ കുഞ്ഞുങ്ങളെ വളർത്തിയത്. വക്കം പുത്തൻനട ക്ഷേത്രസമിതി അംഗം കൂടിയായിരുന്ന ഷബീർ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. എന്നിട്ടും ചെറിയ പ്രശ്നങ്ങളുടെ പേരിൽ ഷബീറിനെ നടുറോഡിൽ അടിച്ചു കൊന്നു. നബീസയുടെയും കുടുംബത്തിന്റെയും കഷ്ടപ്പാട് മനസിലാക്കിയ ഉമ്മൻ ചാണ്ടി സർക്കാർ ചിലതെല്ലാം ചെയ്യാൻ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇതിന് മുന്നിട്ടെത്തി. ഫയർ ആൻഡ് റെസ്ക്യു സർവീസിൽ പാർട്ട് ടൈം സ്വീപ്പറായി വെഞ്ഞാറമൂട് ഫയർസ്റ്റേഷനിൽ നിയമനം നൽകാൻ തീരുമാനിക്കുകയായിരുന്നു. എഴുപത് വയസുവരെ നബീസയ്ക്ക് ജോലിയിൽ തുടരാൻ കഴിയും.
എന്നാൽ തീരുമാനമെല്ലാം ചുവപ്പുനാടയിൽ കുരുങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, സാമൂഹ്യപ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സ്വപ്ന ജോർജിനെ ഷബീറിന്റെ വീട്ടുകാരോട് സംസാരിക്കാൻ ചുമതലപ്പെടുത്തി. നബീസയ്ക്ക് വെഞ്ഞാറമൂട്ടിൽ പുതുതായി തുടങ്ങുന്ന ഫയർ സ്റ്റേഷനിൽ ജോലിനൽകുന്ന കാര്യം പരിഗണിക്കണമെന്ന് സ്വപ്ന ജോർജ് ആവശ്യം ഉന്നയിച്ചു. സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തി. ഇതോടെ 24 മണിക്കൂറിനുള്ളിൽ തീർപ്പുണ്ടാക്കാൻ രമേശ് ചെന്നിത്തല ഫയർഫോഴ്സ് മേധാവി ലോക്നാഥ് ബഹ്റയോട് ആവശ്യപ്പെട്ടു. നബീസയ്ക്ക് ജോലി ഉറപ്പാക്കാൻ ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയോടും മന്ത്രി ആവശ്യപ്പെട്ടു. തുടർന്നാണ് നബീസയുടെ ജോലി പാതി വഴി വരെ എത്തി. മന്ത്രിസഭായോഗം അംഗീകരിച്ച ദിവസം തന്നെ ജോലി നൽകിയുള്ള ഉത്തരവും പുറത്തിറക്കി.
പക്ഷേ അതുകൊണ്ട് കാര്യങ്ങൾ തീർന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം കിട്ടണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണം. ഇതിനായി സർക്കാർ കത്തെഴുതി. ഇത് അംഗീകരിച്ചെടുക്കാനും സ്വപ്നാ ജോർജ് മുന്നിൽ നിന്നു. എന്നാൽ തെരഞ്ഞെടുപ്പ് ചട്ടം അനുവദിക്കാത്തതു കൊണ്ട് അംഗീകാരം കിട്ടിയില്ലെന്നതാണ് വസ്തുത. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഉത്തരവ് യാഥാർത്ഥ്യമായി. ഇക്കാര്യത്തിലാണ് സത്യന് വേണ്ടി പ്രചരണം സജീവമായത്.
എന്നാൽ ഇതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് സ്വപ്നാ ജോർജ്. പാവം അമ്മയുടെ ജോലിക്കാര്യത്തിൽ രാഷ്ട്രീയ വിവാദത്തിന് ഇല്ലെന്നും സ്വപ്നാ ജോർജ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയുടെ നിർദ്ദേശം പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സ്വപ്നാ ജോർജ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍