ആശങ്ക വേണ്ട... അംഗീകാരം ഉറപ്പ്: ഹൈക്കോടതി വിധിയെ തുടർന്ന് കർണ്ണാടക നഴ്സിങ് കൗൺസിലന്റെ പേര് നീക്കം ചെയ്തത് സാങ്കേതികം മാത്രം; മാനദണ്ഡം പാലിക്കുന്ന കർണ്ണാടകയിലെ എല്ലാ നേഴ്സിംങ് കോളേജുകൾക്കും ഐഎൻസി അംഗീകാരം ലഭിക്കും; ഡിവിഷൻ ബഞ്ചിൽ നിന്ന് പ്രതീക്ഷിക്കുന്നത് അനുകൂല തീരുമാനം; കർണ്ണാടകയിലെ നഴ്സിങ് വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് മറുനാടനോട് വ്യക്തമാക്കി ഇന്ത്യൻ നഴ്സിങ് കൗൺസിൽ പ്രസിഡന്റ് ദിലീപ് കുമാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കർണാടകത്തിലെ നഴ്സിങ് കോളജുകൾക്കെതിരെ വീണ്ടും ഇന്ത്യൻ നഴ്സിങ് കൗൺസിൽ(ഐഎൻസി) രംഗത്ത് വന്നുവെന്ന പ്രചരണം തെറ്റ്. ഐഎൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു കർണാടകത്തിലെ നഴ്സിങ് കോളജുകളുടെ പേരുകൾ ഒഴിവാക്കിയതിൽ ആശങ്കപ്പെടാനില്ലെന്നാണ് കൗൺസിന്റെ വിശദീകരണം.
ഐഎൻസിയുടെ അംഗീകാരമില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് കർണാടകത്തിന് പുറത്ത് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും കേരളത്തിന് പുറത്ത് നഴ്സിങ് പഠിക്കുന്ന വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ മലയാളികളാണെന്നും വാർത്ത പുറത്ത് വന്നതോടെ വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കയിലായി്. ഏറെക്കാലമായി കർണാടക നഴ്സിങ് കൗൺസിലും ഇന്ത്യൻ നഴ്സിങ് കൗൺസിലും തമ്മിൽ തുടരുന്ന ശീതസമരത്തിന്റെ തുടർച്ചയായിരുന്നു ഇത്. എന്നാൽ ഇത് വെറും സാങ്കേതിക പ്രശ്നമാണെന്ന് മറുനാടനോട് ഇന്ത്യൻ നഴ്സിങ് കൗൺസിൽ അറിയിച്ചു. ചുരുക്കം കോളേജുകൾക്ക് മാത്രമേ പ്രശ്നമുണ്ടാകൂവെന്നാണ് സൂചന. കർണ്ണാടകത്തിലെ ബഹുഭൂരിഭാഗം കോളേജുകൾക്കും അംഗീകാരം കിട്ടും. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുകയാണ്. ഇത് പൂർത്തിയാകുന്നതോടെ കുട്ടികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാകും.
കർണ്ണാടകത്തിലെ നേഴ്സിങ് കോളേജുകളുടെ പേരുകൾ ഐഎൻസിയുടെ വൈബ് സൈറ്റിൽ നിന്നും നീക്കിയതാണ് ആശങ്കയ്ക്ക് കാരണം. എന്നാൽ ഇതിിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് ഐഎൻസി പ്രസിഡന്റ് ദിലീപ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. നിരവധി മലയാളികളെ ആശങ്കയിലാക്കുന്ന ഈ നടപടിയുടെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് ദിലീപ് കുമാർ കാര്യങ്ങൾ വ്യക്തമാക്കിയത്. ഐഎൻസി മാനദണ്ഡലങ്ങൾ പാലിക്കാത്ത 150 ഓളം പ്രൈവറ്റ് കോളേജുകൾക്ക് അംഗീകാരം പുതുക്കി നൽകാത്തതിന്റെ പശ്ചാത്തലത്തിൽ ആ കോളുകളുടെ അസോസിയേഷൻ ഐഎൻസി അംഗീകാരം വേണ്ടെന്ന് പറഞ്ഞ് കർണ്ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് നിയമപ്രശ്നം തുടങ്ങിയത്.
ആ ഹൈക്കോടതി വിധി അനുസരിച്ച് നേഴ്സിങ് കോളേജുകൾക്ക് ഐഎൻസി അംഗീകാരം വേണ്ടെന്നും അതിനാൽ കർണാടകത്തിലെ നേഴ്സിങ് കോളേജുകളുടെ പേരുകൾ ഐഎൻസി വെബ് സൈറ്റിൽ നിന്നും നീക്കം ചെയ്യണമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിച്ചു. അതിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് വിധി ഭാഗീകമായി റദ്ദാക്കി. ഐഎൻസി അംഗീകാരം നിർബന്ധമല്ലെങ്കിലും മാനദണ്ഡങ്ങൾ പാലിക്കുന്ന കോളേജുകൾക്ക് അംഗീകാരം കൊടുക്കാൻ ഐഎൻസിക്ക് അധികാരമുണ്ടെന്നും വിധിച്ചു. അതിൽ പ്രകാരമാണ് നിലവാരമുള്ള 257 കോളേജുകൾക്ക് ഐഎൻസി അംഗീകരാം പുതുക്കുകയും അവയുടെ പേര് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതെന്ന് ദിലീപ് കുമാർ പറയുന്നു.
എന്നാൽ ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ 'പേരുകൾ വെബ്സൈറ്റിൽ നിന്നും നീക്കണമെന്ന നിർദ്ദേശം' കൃത്യമായി സ്റ്റേ ചെയ്തില്ലെന്ന എന്ന കാരണം പറഞ്ഞ് പ്രൈവറ്റ് കോളേജ് അസോസിയേഷൻ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. അതിന്റെ വെളിച്ചത്തിൽ അനാവശ്യ കോടതി നടപടികളിൽ നിന്നൊഴിവാക്കാനാണ് പേരുകൾ ഒഴിവാക്കിയതെന്ന് ദിലീപ് കുമാർ വ്യക്തമാക്കി. വീണ്ടും ഡിവിഷൻ ബഞ്ചിനെ സമീപിച്ച് വിധിയിൽ വ്യക്തl വരുത്തുമെന്നും ഐഎൻസി പ്രസിഡന്റ് പറഞ്ഞു. ഇത് തീർത്തും സാങ്കേതിക പ്രശ്നം മാത്രമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഐഎൻസിയുടെ അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങിയാൽ വിദ്യാർത്ഥികൾക്കു കർണാടകത്തിനു പുറത്തു ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും. കർണാടകയിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതേതുടർന്നാണ് വിദ്യാർത്ഥികൾ ആശങ്കയിലായതി. 2017 മേയിലും സംസ്ഥാനത്തെ കോളജുകളുടെ പേരുകൾ ഐഎൻസി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനെതിരെ കോളജുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ നഴ്സിങ് കോളജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടേയും അംഗീകാരം മതിയെന്ന സർക്കുലർ കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു.
കോളജുകൾക്ക് അംഗീകാരം നൽകേണ്ടത് ഐൻഎസി അല്ലെന്നും അതിനാൽ അംഗീകാരം റദ്ദാകുന്നത് വിദ്യാർത്ഥികളെ ബാധിക്കില്ലെന്നുമാണ് കർണാടക നഴ്സിങ് കൗൺസിലിന്റെ വാദം. ഐഎൻസിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തിൽ സർവകലാശാലകളാണ് കോഴ്സുകൾ നടത്തുന്നത്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു സർട്ടിഫിക്കേറ്റ് നൽകുകയും സംസ്ഥാന നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യുകയുമാണ് ഇപ്പോഴത്തെ നടപടിക്രമം. പാഠ്യപദ്ധതി തയാറാക്കുകയും മറ്റുമാണ് ഐഎൻസിയുടെ ചുമതലയെന്നും അംഗീകാരം പിൻവലിച്ചതിലൂടെ ഒന്നും സംഭവിക്കില്ലെന്നും കർണാടക കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കർണ്ണാടകയ്ക്ക് പുറത്ത് ഈ ന്യായം നിലനിൽക്കില്ല. ഇതോടെയാണ് കുട്ടികൾ ആശങ്കയിലായത്.
കർണാടക നഴ്സിങ് കൗൺസിലിന്റെ വാദങ്ങൾ പൊള്ളയാണെന്നാണ് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ വാദം. തങ്ങളുടെ നിർദ്ദേശങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചാണു സർവകലാശാലകൾ കോഴ്സുകൾ നടത്തുന്നതെന്നും രാജ്യത്തെ കോളജുകളിലെല്ലാം ഏകീകൃത പാഠ്യപദ്ധതിയാണ് പാലിക്കുന്നതെന്നുറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും ഐഎൻസി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഐഎൻസിയുടെ അംഗീകാരമില്ലാത്ത കോളജുകളിൽ പഠിക്കുന്നത് ആശങ്കയുള്ള കാര്യമാണെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നത്. കോഴ്സ് കഴിയുന്ന സാഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ കിട്ടിയില്ലെങ്കിൽ ഭാവിതന്നെ അവതാളത്തിലാകും. ഇന്ത്യൻ നഴ്സസ് രജിസ്റ്റർ സൂക്ഷിക്കുന്നതും ഐഎൻസിയാണ്. നഴ്സസ്് രജിസ്റ്ററിൽ പേര് ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ തൊഴിൽ സാധ്യതകൾ അടയുകയും ചെയ്യും. ഇതുണ്ടാകില്ലെന്നാണ് മറുനാടന് ഐഎൻസി നൽകുന്ന ഉറപ്പ്.
ഐഎൻസി അംഗീകാരമില്ലാത്ത കോളജുകളിൽ പഠിക്കാൻ ബാങ്കുകൾ വിദ്യാഭ്യാസ വായ്പ അനുവദിക്കാറില്ല. ഇതും വിദ്യാർത്ഥികൾക്ക് ആശങ്കയാകുന്ന കാര്യമാണ്. മലയാളികളായ പല വിദ്യാർത്ഥികളും നഴ്സിങ് പഠനത്തിന് വിദ്യാഭ്യാസ വായ്പയെടുക്കുന്നവരാണ്. കർണാടകത്തിലാണു പഠിച്ചതെങ്കിലും വിദ്യാർത്ഥികൾ തൊഴിൽ ആവശ്യത്തിനു പോകുന്നത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിവിധ വിദേശ രാജ്യങ്ങളിലുമാണ്. ഇവിടങ്ങളിൽ ജോലി ചെയ്യാൻ ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം വേണം. നിലവിലെ സാഹചര്യത്തിൽ ഐഎൻസിയുടെ അംഗീകാരമില്ലെങ്കിലും തങ്ങൾ അംഗീകാരം നൽകുമെന്നും രജിസ്ട്രേഷൻ നൽകുമെന്നുമാണ് കർണാടക കൗൺസിൽ പറയുന്നത്. ഈ വാദമാണ് പ്രശ്നങ്ങൾക്ക് കാരണം.
കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങളിലും ജോലി ലക്ഷ്യമിട്ടാണ് പല വിദ്യാർത്ഥികളും നഴ്സിങ് കോഴ്സുകൾക്കു ചേരുക. ഇന്ത്യയിൽ നഴ്സിങ് മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവരും നിരവധിയാണ്. പക്ഷേ, കർണാടകത്തിലെ കൗൺസിലിന്റെ അംഗീകാരവുമായി കേരളത്തിൽ പോലും ജോലി കിട്ടാൻ സാധ്യതയില്ലെന്നതാണ് സത്യം.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്