താര സംഘടനയുടെ പ്രസിഡന്റ് പദം രാജിവയ്ക്കാനുറച്ച് ഇന്നസെന്റ്; താൽപ്പര്യം അറിയിച്ചത് മമ്മൂട്ടിയോടും മോഹൻലാലിനോടും; എല്ലാ കണ്ണുകളും ബാലചന്ദ്ര മേനോനിലേക്ക്; കുഞ്ചാക്കോ ബോബനെ നേതൃത്വത്തിൽ ഉയർത്തിക്കാട്ടാൻ മഞ്ജുവാര്യരും സംഘവും; നടിയെ ആക്രമിച്ച കേസിലെ അന്വേഷണം 'അമ്മ'യിലെ സമവാക്യങ്ങൾ മാറ്റി മറിക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളിൽ ചാലക്കുടി എംപി കൂടിയായ ഇന്നസെന്റിന് കടുത്ത നിരാശ. ഈ സാഹചര്യത്തിൽ താര സംഘടനയുടെ അധ്യക്ഷ സ്ഥാനം ഒഴിയാൻ ഇന്നസെന്റ് തീരുമാനിച്ചതായി സൂചന. ഇക്കാര്യം മമ്മൂട്ടിയോടും മോഹൻലാലിനോടും ഇന്നസെന്റ് വിശദീകരിച്ചു കഴിഞ്ഞു. ജനപ്രതിനിധിയായ തനിക്ക് ഇനി ആരേയും സംരക്ഷിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ അധ്യക്ഷ പദം ഒഴിയേണ്ടി വരുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ അമ്മയുടെ പുതിയ പ്രസിഡന്റിലേക്ക് അന്വേഷണം നീളുകയാണെന്നാണ് സൂചന. എന്നാൽ ഇന്നസെന്റ് തന്നെ തുടരുമെന്നും അദ്ദേഹം താരങ്ങളുടെ നേതൃസ്ഥാനത്ത് തുടരുമെന്നാണ് പ്രതീക്ഷയെന്നും മുതിർന്ന നടൻ മറുനാടനോട് പറഞ്ഞു. ഇതിനുള്ള സമ്മർദ്ദം ഇന്നസെന്റിൽ തുടരുകയാണ്. വഴങ്ങിയില്ലെങ്കിൽ മാത്രമേ പിൻഗാമിയിലേക്ക് ചർച്ച എത്തൂ.
നിലവിലെ സാഹചര്യത്തിൽ ഇന്നസെന്റ് ഒഴിഞ്ഞാൽ ബാലചന്ദ്ര മേനോനെയാണ് പ്രധാനമായും ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കും ഈ സ്ഥാനത്തോട് താൽപ്പര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ബാലചന്ദ്രമേനോനെ പരിഗണിക്കുന്നത്. എന്നാൽ നിർണ്ണായക ഘട്ടത്തിൽ സംഘടനയുടെ തലപ്പത്ത് വരാൻ ബാലചന്ദ്രമേനോൻ തയ്യാറാകുമോ എന്നത് ശ്രദ്ധേയമാണ്. സംഘടനയിൽ പൊതു സമ്മതനെന്ന പരിഗണനയാണ് ബാലചന്ദ്രമേനോനിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. അതിനിടെ നിലവിലെ വിവാദങ്ങളുടെ സാഹചര്യത്തിൽ സംഘടനയുടെ ഭാരവാഹികൾ എല്ലാം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. അമ്മയുടെ യോഗത്തിന് ശേഷം ഇരയെ അക്രമിച്ച ഗൂഢാലോചനക്കേസിൽ സംശയ നിഴലിലുള്ള വ്യക്തിയെ പിന്തുണച്ചവർക്ക് സംഘടനയുടെ തലപ്പത്ത് ഇരിക്കാൻ അർഹതയില്ലെന്നാണ് ഇവരുടെ നിലപാട്.
ജനാധിപത്യ രീതിയിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം. കുഞ്ചാക്കോ ബോബനെ പോലൊരാൾ വരുന്നതിനോടാണ് പലർക്കും താൽപ്പര്യം. എന്നാൽ സംഘടനയിലെ ഭൂരിപക്ഷവും സൂപ്പർതാരങ്ങൾക്കൊപ്പമാണ്. അതുകൊണ്ട് തന്നെ മോഹൻലാലും മമ്മൂട്ടിയും വിചാരിക്കുന്നതേ നടക്കൂ. ഈ സാഹചര്യത്തിൽ ഇന്നസെന്റ് ഒഴിഞ്ഞാൽ ബാലചന്ദ്രമേനോൻ തന്നെയാകും പ്രസിഡന്റ് എന്നാണ് സൂചന. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയിൽ പങ്കാളിയെന്ന നിലയിൽ പ്രതിയാകുന്നവരെയെല്ലാം സംഘടനയിൽ നിന്ന് സസ്പെന്റ് ചെയ്ത് നിർത്തണമെന്ന ആവശ്യവും ഉയരും. ഇത് അംഗീകരിക്കപ്പെട്ട ദിലീപ് സ്വാഭാവികമായും സംഘടനയുടെ ട്രഷറർ അല്ലാതെയാകും. ഇതിനുള്ള കരുനീക്കമാണ് നടക്കുന്നത്.
താര സംഘടനയായ 'അമ്മ' പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സംഘടനയിലെ അംഗവും എംഎൽഎയുമായ കെ.ബി. ഗണേശ് കുമാർ പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോൾ 'അമ്മ' ഇടപെട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേശ് കുമാർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന 'അമ്മ'യുടെ യോഗത്തിന് മുൻപ് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നത്. ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമർശനമാണ് ഗണേശ് കുമാർ കത്തിൽ ഉന്നയിക്കുന്നത്. താൻ ആവശ്യപ്പെട്ടിട്ടും ഈ വിഷയങ്ങളിൽ ഇന്നസെന്റ് ഇടപെട്ടില്ല. നടി ആക്രമിക്കപ്പെട്ടപ്പോൾ 'അമ്മ'യുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ അത്മാഭിമാനമാണെന്ന് ഓർക്കണമെന്നും ഗണേശ് കത്തിൽ പറയുന്നു. സംഘടന നടീനടന്മാർക്ക് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ഗണേശിനെ ഏവരും സമാധാനിപ്പിക്കുകയും ചെയ്തു.
അതിന് ശേഷമാണ് കത്ത് പുറത്തായത്. ഇത് ഇന്നസെന്റിന് ഏറെ നാണക്കേടായി. ഇതിന് പിന്നാലെ ഇടതുപക്ഷവും കടുത്ത നിലപാട് എടുത്തു. പാർലമെന്റിലെ ഇടത് അംഗം എന്തിന്റെ പേരിലായാലും പീഡനക്കേസിൽ ആരോപണ വിധേയനെ സംരക്ഷിക്കുമെന്ന് പറയുന്നത് ശരിയല്ല. അതും പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഈ സാഹചര്യത്തിൽ ഇന്നസെന്റ് പൊലീസ് അന്വേഷണത്തെ തള്ളിപ്പറയുന്നത് അംഗീകരിക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ അമ്മയുടെ സ്ഥാനത്ത് തുടരുന്നതിനെ അംഗീകരിക്കാനാവില്ലെന്നാണ് സി.പി.എം നിലപാട്. ഇരയ്ക്കൊപ്പമാണ് പാർട്ടിയെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തെ ഗൗരവത്തോടെ ഇന്നസെന്റ് കണ്ടേ മതിയാകൂവെന്നാണ് ആവശ്യം.
താരസംഘടനയായ അമ്മയ്ക്കെതിരെ വിമർശനവും ആരോപണങ്ങളുമായി കൂടുതൽ താരങ്ങൾ രംഗത്ത് എത്തിയും ഇന്നസെന്റിന് തിരിച്ചടിയാണ്. നടനും സംവിധായകനുമായ ബാബുരാജ് ഗുരുതര ആരോപണമാണ് ഉയർത്തിയത്. കൈനീട്ടം കൊടുക്കലും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തലുമായി ഒതുങ്ങുകയാണ് അമ്മയുടെ പ്രവർത്തനങ്ങളെന്ന് ബാബുരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പല നിർണായക ചോദ്യങ്ങൾക്കും എത്രനാൾ ഹാസ്യത്തിലൂടെ മറുപടി നൽകി അംഗങ്ങളുടെ കണ്ണടപ്പിക്കാൻ സാധിക്കും. അംഗങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ഇമേജ് നോക്കുന്ന നടന്മാർ ദയവു ചെയ്ത് ആ സ്ഥാനം ഉപേക്ഷിക്കണം. ഒരാൾ സംഘടനയിൽ അംഗത്വമെടുത്താൽ അവർ നല്ലതാകട്ടെ ചീത്തയാകട്ടെ അവരെ സംരക്ഷിക്കാനുള്ള ബാധ്യതയും കൂടി സംഘടനയ്ക്കുണ്ട്. താൻ അപകടത്തിൽപ്പെട്ടു കിടക്കുമ്പോൾ തന്റെ എംപി. കൂടിയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പോലും വിളിച്ചില്ലെന്നും ബാബുരാജ് ഇങ്ങനെ മതിയോ എന്ന തലക്കെട്ടിലിട്ട പോസ്റ്റിൽ കുറ്റപ്പെടുത്തി. എന്നാൽ ദിലീപ് കേസിൽപ്പെട്ടപ്പോൾ സംരക്ഷിക്കുമന്ന് പറയുന്നു. ഇതിലെ ഇരട്ടത്താപ്പാണ് ബാബുരാജ് ചർച്ചയാക്കിയത്.
'അമ്മ'യുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു പണം ആദായനികുതി വകുപ്പ് കള്ളപ്പണമെന്ന പേരിൽ കണ്ടുകെട്ടിയതും തിരിച്ചടിയാണ്. അമ്മയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 12 കോടിയിൽ ഒൻപതു കോടി രൂപയാണ് ആദായനികുതി വകുപ്പ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച് കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിപ്രകാരം പിടിച്ചെടുത്തത്. അതേസമയം പണം കണ്ടുകെട്ടിയത് പുറത്തറിയാതിരിക്കാൻ അംഗങ്ങളെ പോലും അറിയിക്കാതെ നേതൃത്വം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ചാരിറ്റബിൾ ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്യാതിരുന്നതാണ് പണം നഷ്ടമാക്കാൻ ഇടയാക്കിയത്. താരങ്ങൾ സ്റ്റേജ്ഷോ നടത്തിയും സംഭാവന സ്വീകരിച്ചും സമാഹരിച്ച പണം നിലവിലെ നേതൃത്വത്തിന്റെ അശ്രദ്ധയെ തുടർന്ന് നഷ്ടമായത് സംഘടനയ്ക്കുള്ളിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം സംഘടനയിലെ പ്രധാനികളൊഴികെ പലർക്കും ഇതേക്കുറിച്ച് കാര്യമായ അറിവില്ലെന്നാണ് സൂചന.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്മയിലെ രണ്ട് അംഗങ്ങളെ ചേദ്യം ചെയ്ത പശ്ചാത്തലത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യം ചർച്ചയായതായും വിവരമുണ്ട്. ഇക്കാര്യം മനസിലൊളിപ്പിച്ചാണ് നടിയുടെ വിഷയം ചർച്ച ചെയ്തോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അതിലും വലിയ വിഷയങ്ങൾ ചർച്ച ചെയ്തെന്ന് അമ്മയുടെ നേതാക്കൾ പറഞ്ഞതെന്നാണ് സൂചന. കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചതിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയപ്പോഴാണ് അമ്മയുടെ നേതൃത്വവും ഇക്കാര്യം ശ്രദ്ധിക്കുന്നത്. സംഘടനയുടെ രജിസ്ട്രേഷനിൽ പ്രശ്നമുണ്ടെന്ന് ഓഡിറ്റർമാരും മുന്നറിയിപ്പ് നൽകാത്തത് താരങ്ങൾക്കിടയിൽ കടുത്ത ആശയക്കുഴപ്പമാണുണ്ടാക്കിയത്. പണം നഷ്ടപ്പെടാതിരിക്കാൻ താരരാജാക്കന്മാർ തന്നെ രംഗത്തിറങ്ങിയെങ്കിലും വഴങ്ങാൻ ആദായനികുതി വകുപ്പ് തയാറായില്ല. ഇതോടെ ഈ പണമുപയോഗിച്ച് പാവപ്പെട്ടവർക്ക് വീടു വച്ചുനൽകാൻ ശ്രമമുണ്ടായെങ്കിലും അതും വിജയിച്ചില്ല.
ഇതിനിടെ പ്രധാനമന്ത്രിയെ നേരിക്കണ്ട് സംഭവം വിശദീകരിക്കാൻ തീരുമാനിച്ചെങ്കിലും ഇത് നടക്കില്ലെന്നും ബോധ്യമായതോടെ പിഴയടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിന് പിഴയായി ആദായനികുതി വകുപ്പ് ഈടാക്കിയത് മൊത്തം തുകയുടെ 80 ശതമാനമായിരുന്നു. ഇതോടെ 12 കോടിയുടെ സമ്പാദ്യം മൂന്നുകോടിയായി ചുരുങ്ങി. ഇതും ഇന്നസെന്റിന്റെ പിടിപ്പുകേടാണെന്ന വിലയിരുത്തലുണ്ടായി. ഈ സാഹചര്യങ്ങളെല്ലാം പ്രതികൂലമാണെന്ന് ചാലക്കുടിയുടെ പാർലമെന്റ് അംഗം തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് പടിയിറങ്ങാനുള്ള സന്നദ്ധത താരങ്ങളെ അറിയിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്