നാല് കോടി തട്ടിപ്പ് നടത്തി എന്ന് പറയുമ്പോൾ നാല് പൈസ പോലും വീട്ടിലില്ല! കൊച്ച് വീട്ടിൽ നിന്നും പോയത് നാലുമാസം മുൻപ്; ഫിനാൻസ് തുടങ്ങിയത് ഈ സമയത്ത്; കൊന്നവരെ പിടികൂടുന്നതിനൊപ്പം തട്ടിപ്പ് നടത്തിയ പണം എവിടെ പോയി എന്നതും കണ്ടു പിടിക്കണം; ഇത് വെളിയിൽ വരാതിരിക്കാനാണ് തല്ലിക്കൊന്നത്; എസ്പിയേയും ഡിവൈഎസ്പിയും അറസ്റ്റിലാകാനും പണം പോയ വഴിയും അറിയാൻ സിബിഐ അന്വേഷണം അനിവാര്യം; നെടുങ്കണ്ടത്ത് കാക്കിയിട്ട കാപാലികർ ഉരുട്ടിക്കൊന്ന രാജ് കുമാറിന്റെ അമ്മ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: എന്റെ കൊച്ചിനെ കൊന്നവർ ആരെന്നു അറിയണം. എന്റെ മകൻ മാത്രമല്ല പ്രതിയായിട്ടുള്ളത്. ഒട്ടുവളരെ ആളുകളുണ്ട്. അവന്റെ മരണത്തിനു പിന്നിലാരെന്നു എനിക്ക് അറിയണം. പ്രതികൾ വെളിയിൽ വരണമെങ്കിൽ സിബിഐ അന്വേഷണം വരണം. അതിനാലാണ് നിയമസഭാ മാർച്ചിന് എത്തിയത്-ഇടുക്കി നെടുങ്കണ്ടത്ത് കസ്റ്റഡി മരണത്തിന്നിരയായി അതിക്രൂരമായി കൊല്ലപ്പെട്ട രാജ്കുമാറിന്റെ 'അമ്മ കസ്തൂരി മറുനാടൻ മലയാളിയോട് പറഞ്ഞു. മകനെ നെടുങ്കണ്ടം പൊലീസുകാർ ഉരുട്ടി ഉരുട്ടികൊല്ലുകയായിരുന്നു. നെടുങ്കണ്ടത്തും പീരുമേടും കൊണ്ടുപോയി മർദ്ദിച്ചു കൊല്ലുകയായിരുന്നു. 12 ആം തീയതി കസ്റ്റഡിയിൽ എടുത്ത് 22 ആം തീയതി വരെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചു തല്ലിക്കൊല്ലുകയായിരുന്നു. മരണത്തിനു പിന്നിൽ ആരായിരുന്നു എന്ന് അറിയില്ല. രണ്ടു പൊലീസുകാർ അറസ്റ്റിലായിട്ടുണ്ട്. ഇനിയുള്ളവരും അറസ്റ്റിലാകണം. പ്രതികൾ എല്ലാവരും അറസ്റ്റിൽ ആകണമെങ്കിൽ സിബിഐ അന്വേഷണം തന്നെ വരണം.
പൊലീസുകാർ മാത്രമല്ല പ്രതികൾ. വേറെയും ആളുകളുണ്ട്. ഈ സർക്കാരിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. നാലുമാസമായി രാജ്കുമാർ വീടുവിട്ടു പോയിട്ട്. ഈ നാലുമാസം എന്ത് സംഭവിച്ചു എന്ന് അറിയില്ല. അവന്റെ കയ്യിൽ തട്ടിപ്പ് നടത്തിയ പണമൊന്നുമില്ല. ഈ പണം എവിടെ പോയി എന്ന് കണ്ടുപിടിക്കണം. ആരൊക്കെയെ അവനെ മുന്നിൽ നിർത്തി തട്ടിപ്പ് നടത്തുകയാണ് ചെയ്തത്. രാജ്കുമാറിനെ കൊന്നവർക്ക് ഒപ്പം രാജ്കുമാറിന്റെ പണം എവിടെ പോയി എന്നും കൂടി കണ്ടുപിടിക്കണം. ഈ പണം വെളിയിൽ വരാതിരിക്കാനാണോ പൊലീസുകാർ അവരെ തല്ലിക്കൊന്നത് എന്നും അറിയേണ്ടതുണ്ട്. നാല് കോടി എന്ന് പറഞ്ഞപ്പോൾ നാല് പൈസ പോലും വീട്ടിലില്ല. തട്ടിപ്പ് നടത്തിയെങ്കിൽ ഈ പണം എവിടെപ്പോയി. ഫിനാൻസുമായി ബന്ധപ്പെട്ടു ഒരു കാര്യവും ഞങ്ങൾക്ക് അറിയില്ല. മകന് പിന്നിൽ ഉന്നതർ ഉണ്ട് എന്നാണ് മകൻ തന്നെ മറ്റുള്ളവരോട് പറഞ്ഞത്. അത് ആരെന്നു ഞങ്ങൾക്ക് അറിയണം. ഇപ്പോൾ നാട്ടുകാർക്ക് മുന്നിൽ എന്റെ കൊച്ച് മാത്രമാണ് പ്രതി. അവൻ മാത്രം പ്രതി ആയാൽ മതിയോ? അവൻ കൊല്ലപ്പെട്ടു. ഇനി ഈ കേസുമായി ബന്ധപ്പെട്ടു എല്ലാവരും അറസ്റ്റിലാകട്ടെ. പൊലീസുകാരിൽ ചിലരെ മാത്രം പ്രതികളാക്കി മറ്റുള്ളവരെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്.
പൊലീസുകാർ ഭീകരമായി മർദ്ദിച്ചു. അവനു എണീറ്റ് നിൽക്കാൻ പോലും കഴിയുമായിരുന്നില്ല. മർദ്ദനത്തിനു ശേഷമായുള്ള അവന്റെ നിലവിളി പലരും കേട്ടിട്ടുണ്ട്. കൊല്ലാൻ വേണ്ടി തന്നെയാണ് മർദ്ദിച്ചത്. അങ്ങിനെ തന്നെ അവർ കൊല്ലുകയും ചെയ്തു. ജയിലിൽ പോലും വെള്ളം കിട്ടിയില്ല. ജയിലിൽ നിന്നും മരിച്ച ശേഷമാണ് പീരുമേട് ആശുപത്രിയിൽ എത്തിച്ചത്. ഓടിയപ്പോൾ താഴെ വീണ് പരിക്കുപറ്റി എന്നാണ് പൊലീസുകാർ പറഞ്ഞത്. അവനു ഓടാൻ പോലും കഴിയില്ല. മുൻപ് കാലിനു അവനു വെട്ടുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ അവനു ഓടാൻ കഴിയില്ല. അവനുമായി ബന്ധപ്പെട്ടു പൊലീസുകാർ പറഞ്ഞത് മുഴുവൻ കളവാണ്. അതിലാണ് അന്വേഷണം വേണം എന്ന് പറയുന്നത്. ന്യൂമോണിയ ആണെന്ന് പറഞ്ഞു. പിന്നെ പറഞ്ഞു പനിയാണെന്നു പറഞ്ഞു. ഹൃദയസ്തംഭനം ആണെന്നും പറഞ്ഞു. ഒന്നുമായിരുന്നില്ല. അവനെ അവർ തല്ലി തല്ലി കൊല്ലുകയായിരുന്നു.
അവന്റെ മുഖം പോലും ഞങ്ങളെ ആരെയും കാണിച്ചില്ല. എൺപത് കിലോയാണ് അവന്റെ തൂക്കം. മരിച്ചപ്പോൾ 135 കിലോയോളം തൂക്കം. അത്രമാത്രം അവന്റെ ദേഹത്ത് നീരുവെച്ചിരുന്നു. അവന്റെ പിന്നിലുള്ളവരുടെ പേര് വെളിയിൽ വരാതിരിക്കാനാണ് പൊലീസ് കൊച്ചിനെ തല്ലിക്കൊന്നത്. ശാലിനി അവന്റെ പിന്നിലുണ്ടായിരുന്നു. ശാലിനി പൊലീസ് പിടിക്കട്ടെ. ചോദ്യം ചെയ്യട്ടെ. ശാലിനി എവിടെയുണ്ടെന്ന് പോലും ആർക്കും അറിയില്ല. ഞങ്ങൾ വാഗമൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പക്ഷെ പൊലീസ് ഞങ്ങളുടെ പരാതി അന്വേഷിച്ചില്ല. പണം തിരിമറി വെളിയിൽ വരാതിരിക്കാൻ വേണ്ടി, യഥാർത്ഥ പ്രതികൾ വെളിയിൽ വരാതിരിക്കാൻ വേണ്ടി പൊലീസ് കൊച്ചിനെ കൊല്ലുകയായിരുന്നു. അതാണ് ഇനി വെളിയിൽ വരേണ്ടത്. അതിനു സിബിഐ അന്വേഷണം വേണം-കസ്തൂരി പറയുന്നു.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മർദ്ദനത്തിന് ഇരയായി രാജ്കുമാർ മരിച്ച സംഭവത്തിൽ നീതി തേടി രാജ്കുമാർ ആക്ഷൻ കൗൺസിൽ ഇന്നു നിയമസഭാ മാർച്ച് നടത്തിയിരുന്നു. നിയമസഭയ്ക്ക് തൊട്ടുമുന്നിൽ ബാരിക്കേഡ് വെച്ച് മാർച്ച് പൊലീസ് തടഞ്ഞു. രാജ്കുമാറിന്റെ 'അമ്മ കസ്തൂരിക്ക് ഒപ്പം കസ്റ്റഡി മരണത്തിന്നിരയായി കൊല്ലപ്പെട്ട നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ 'അമ്മ രമണി പ്രമീളയും രാജ്കുമാർ ആക്ഷൻ കൗൺസിൽ ഭാരവാഹികളും മാർച്ചിൽ പങ്കെടുത്തു. രാജ്കുമാറിന്റെ മരണത്തിൽ കണ്ണിൽ പൊടിയിടുന്ന നടപടികളുമായി പൊലീസ് മുന്നോട്ടു പോകുന്നതിനെതിരെയാണ് നീതി തേടി രാജ്കുമാർ ആക്ഷൻ കൗൺസിൽ നിയമസഭാ മാർച്ച് നടത്തിയത്.
നെയ്യാറ്റിൻകരയിൽ കസ്റ്റഡി മരണത്തിന്നിരയായി കൊല്ലപ്പെട്ട ശ്രീജീവിന്റെ 'അമ്മ പ്രമീള രമണിയും നിയമസഭാ മാർച്ചിൽ പങ്കെടുത്തിരുന്നു. കസ്തൂരിയും പ്രമീളയും കൂടിക്കണ്ടത് വികാരനിർഭരമായ രംഗങ്ങൾ മാർച്ചിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തു. കസ്തൂരിയെ നോക്കി പ്രമീള പൊട്ടിക്കരഞ്ഞു. കസ്തൂരിക്കും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. നീതി തേടി ഇരു അമ്മമാരും കൈകോർക്കുകയും ചെയ്തു. ശ്രീജീവ്, മാത്രമല്ല അതിനുശേഷം ശ്രീജിത്തും ഇപ്പോൾ രാജ്കുമാറും വന്നു. പൊലീസിന്റെ കസ്റ്റഡി മരണത്തിൽ ഇനിയും യുവാക്കൾ കൊല്ലപ്പെടും.കസ്റ്റഡിയിലുള്ളവരെ കൊന്നു തീർക്കാൻ പൊലീസ് ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ്. സർക്കാരിന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്താണ് പൊലീസിലെ കാര്യങ്ങൾ. അതുകൊണ്ട് തന്നെ കസ്റ്റഡി മരണങ്ങൾ തുടർക്കഥയാകുന്നത്-പ്രമീള മറുനാടനോട് പ്രതികരിച്ചു. രാജ്കുമാർ മാത്രമല്ല ഈ സർക്കാരിന്റെ കാലത്ത് ഇനിയും കസ്റ്റഡി മരണങ്ങൾ വരും. ഇത്തരം മരണങ്ങൾക്ക് തടയിടാനാണ് ഇപ്പോൾ രാജ്കുമാറിന്റെ അമ്മയുടെ നീതീ തേടിയുള്ള ഈ സമരത്തിൽ ഞാൻ പങ്കെടുക്കുന്നത്-പ്രമീള പറഞ്ഞു.
എസ്പിയുടെ നിർദ്ദേശ പ്രകാരമാണ് രാജ്കുമാർ കസ്റ്റഡിയിൽ എടുക്കപ്പെട്ടത്. അതിനുശേഷം ക്രൂരമായ രീതി മർദ്ദനത്തിനു വിധേയമാകുകയും കൊല്ലപ്പെടുകയും ചെയ്തു. എസ്പിയുടെ നിർദ്ദേശം അതേപടി അനുസരിച്ച ഡിവൈഎസ്പിയും മരണത്തിനു കാരണക്കാരനായ എസ്പിയും ഇടുക്കിയിൽ ഡ്യൂട്ടിയിൽ തുടരുന്നു. ഡിവൈഎസ്പിയും ഇടുക്കിഎസ്പിയും അറസ്റ്റ് ചെയ്യപ്പെടണം. അതിനാണ് നിയമസഭാ മാർച്ച് നടത്തുന്നത്-രാജ്കുമാർ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇവർ ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ തെളിവുകൾ അതിവേഗം നശിപ്പിക്കപ്പെടുകയാണ്. അതിനാലാണ് അടിയന്തിരമായി നിയമസഭാ മാർച്ച് നടത്തുന്നത്.
രാജ്കുമാർ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും ഞങ്ങൾ നിവേദനം നൽകിയിട്ടുണ്ട്. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടു മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുക തന്നെ വേണം. സിബിഐ അന്വേഷണം വന്നിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്