വിഎസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പ്രതിചേർത്ത് പൊലീസ് അന്വേഷണം തുടങ്ങി; സെബിയും റിസർവ്വ് ബാങ്കും ഇടപാടുകൾ പരിശോധിക്കുന്നു; പുതിയ നിക്ഷേപങ്ങൾ പാടെ നിലച്ചു; നേതാക്കന്മാരെ സ്വാധീനിച്ചു അന്വേഷണം അട്ടിമറിക്കാൻ നീക്കങ്ങളുമായി ബോബി ചെമ്മണ്ണൂർ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഓക്സിജൻ സിറ്റി പ്രഖ്യാപനവുമായി ഇറങ്ങിയ ബോബി ചെമ്മണ്ണൂർ ഊരാക്കുടുക്കിലേക്ക്. പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിൽ പൊലീസ് നടപടികൾ തുടങ്ങി. ഡിജിപിക്ക് കൈമാറിയ പരാതിയിൽ കൂടുതൽ വിശദമായ മൊഴിയെടുപ്പുകൾ പൊലീസ് ഇന്ന് തുടങ്ങും. വി എസ് അച്യുതാനന്ദൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിനും (സെബി) പരാതി നൽകിയിരുന്നു. സെബിക്കും അച്യുതാനന്ദൻ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സെബിയും അന്വേഷണം തുടങ്ങി. അതിനിടെ ബോബി ചെമ്മണ്ണൂരിന്റെ ആസ്തിയിൽ വലിയ പരിശോധന ഇൻകംടാക്സ് വകുപ്പും നടത്തുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ ആസ്തിയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് ഇൻകംടാക്സിന്റെ കണ്ടെത്തൽ. ബോബി ചെമ്മണ്ണൂരിന്റെ സ്വർണ്ണ നിക്ഷേപ പദ്ധതികളിൽ കുടുങ്ങിയ പാവങ്ങളുടെ പരാതികൾ കണക്കിലെടുത്താണ് ഇത്.
ബോബി ചെമ്മണ്ണൂരിന്റെ ആസ്തി 1000 കോടിയിൽ താഴെ മാത്രമാണെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ ആറായിരം കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1000 കോടിയിൽ താഴെ ആസ്തിയുള്ള ആൾക്ക് എങ്ങനെ ഇത്തരത്തിലൊരു പദ്ധതിക്ക് കഴിയുമെന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ ബോബി ചെമ്മണ്ണൂർ നാടുവിടാൻ ശ്രമിക്കുന്നതായും ആക്ഷേപങ്ങളുണ്ട്. അങ്ങനെ വന്നാൽ സാധാരണക്കാരായ ആയിരക്കണക്കിന് പേർ വഴിയാധാരമാകും. അതിനാൽ ബോബി ചെമ്മണ്ണൂരിന്റെ പാസ്പോർട്ട് പിടിച്ചെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വിവാദങ്ങൾ സജീവമയാത് ബോബി ചെമ്മണ്ണൂരിന് തിരിച്ചടിയുമായിട്ടുണ്ട്. കേസ് അന്വേഷണവും മറ്റും പറക്കും ജൂലറിയടക്കമുള്ളവയുമായി കുതിക്കാൻ കൊതിക്കുന്ന സ്വർണ്ണക്കട മുതലാളിക്ക് തിരിച്ചടിയാകും.
വാർത്തകൾ സജീവമായതോടെ തൃശ്ശൂർ വട്ടക്കല്ലിൽ പ്രഖ്യാപിച്ച ഓക്സിജൻ സിറ്റിയിലേക്കുള്ള ഫണ്ടൊഴുക്ക് നിലച്ചു തുടങ്ങി. പത്രപ്പരസ്യങ്ങളിലൂടെ ഓക്സിജൻ സിറ്റിയുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടി നിക്ഷേപകരിൽ നിന്നും ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമമാണ് ബോബി നടത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷനേടാനായിരുന്നു ഓക്സിജൻ സിറ്റിയുമായി ബോബി ചെമ്മണ്ണൂർ എത്തിയതെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ ഈ വിഷയത്തിലെ പൊള്ളത്തരം മറുനാടൻ മലയാളി തുറന്നു കാട്ടിയതോടെ നിക്ഷേപകർ പിന്മാറ്റം തുടർന്നു. പല പ്രമുഖരും ബോബി ചെമ്മണ്ണൂരിനോട് കാശ് തിരിച്ചു ചോദിച്ചതായും സൂചനയുണ്ട്. അതിനിടെ ബോബി ചെമ്മണ്ണൂരിന്റെ പദ്ധതികൾക്കെതിരെ ഉറച്ച നിലപാട് എടുത്ത ജോയ് കൈതാരത്തെ മൊഴിയെടുക്കാൻ ഹാജരാകണമെന്ന നിർദ്ദേശം പൊലീസ് നൽകി കഴിഞ്ഞു. വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് ഈ തീരുമാനം.
നാലായിരം കോടി രൂപ സാധാരണക്കാരിൽ നിന്ന് ബോബി ചെമ്മണ്ണൂർ പിരിച്ചെടുത്തിട്ടുണ്ട്. നിക്ഷേപകർ എല്ലാവരും ഒരുമിച്ചെത്തിയാൽ ഈ തുക നൽകാൻ ബോബി ചെമ്മണ്ണൂരിന് കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആദായ നികുതി വിഭാഗം ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ വിവിധ ജൂവലറികളിൽ നടത്തിയ പരിശോധനകളിൽ 351 കോടി രൂപ നഷ്ടത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പരാതി പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ നടപടിയൊന്നും എടുത്തിരുന്നില്ല. അന്ന് ശക്തമായ ബോധവൽക്കരണം നടന്നിരുന്നുവെങ്കിൽ ബോബി ചെമ്മണ്ണൂരിന്റെ കെണിയിൽ കൂടുതൽ പേർ വീഴില്ലായിരുന്നു. എന്നാൽ സർക്കാർ മാറിയ ശേഷം പ്രഖ്യാപിച്ച ഓക്സിജൻ സിറ്റിയിൽ കൃത്യമായ ഇടപെടൽ ഉണ്ടാകുന്നുവെന്നാണ് വിലയിരുത്തൽ.
സ്വകാര്യ സ്പെഷ്യൽ ഇക്കണോമിക് സോൺ അനുവദിക്കില്ലെന്നിരിക്കേ ഇനിയും ലഭിക്കാത്ത അനുമതി ലഭിച്ചെന്ന വിധത്തിൽ പരസ്യത്തിലൂടെ തെറ്റായ വിവരങ്ങൾ നൽകിയാണ് ബോബി ഓക്സിജൻ സിറ്റിക്ക് പ്രചാരണം നടത്തിയത്. പദ്ധതിക്ക് വേണ്ടി പ്രാഥമികമായ അനുമതി പോലും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നേടുകയും ഉണ്ടായിരുന്നില്ല. എന്നാൽ, ഓക്സിജൻ സിറ്റിയുടെ പേരിൽ വൻതോതിൽ പിരിവ് നടത്താൻ വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു നടന്നു വന്നത്. പൊലീസ് അന്വേഷണം കടുക്കുന്നതോടെ ഫണ്ട് പരിവ് അവതാളത്തിലാകും. തൃശൂരിലെ ആംആദ്മി നേതാക്കളും ബോബി ചെമ്മണ്ണൂരിനെതിരെ രംഗത്തുവന്നു. ഇതോടെ ഓക്സിജൻ സിറ്റിക്കെതിരെ പ്രതിഷേധം ശക്തമാകുമെന്നും ബോബി ചെമ്മണ്ണൂരിന് ഉറപ്പായി. ഇതോടെ രാഷ്ട്രീയ നേതാക്കളെ നേരിട്ട് കണ്ട് പ്രശ്നത്തിൽ സഹായം അഭ്യർത്ഥിക്കുകയാണ് ബോബി ചെമ്മണ്ണൂർ. തനിക്കെതിരെ അന്വേഷണമൊന്നുമില്ലെന്ന് വരുത്താനാണ് ഇത്. പത്രങ്ങളിലൂടെ പരസ്യം നൽകി തന്റെ ഇടപാടുകളെ ന്യായീകരിക്കാൻ ബോബി ചെമ്മണ്ണൂർ നടത്തിയ ശ്രമവും എങ്ങുമെത്തിയില്ല.
മറഡോണയ്ക്ക് പത്താം നമ്പർ വീടും , പ്രത്യേക സാമ്പത്തീക മേഖലയും ഐടി പാർക്കും ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളുമായാണ് ബോബി ചെമ്മണൂർ ഓക്സിജൻ സിറ്റി പ്രഖ്യാപിച്ചത്. നിലവിലെ റിയൽ എസ്റ്റേറ്റ് നിയമങ്ങളുടെ പരസ്യമായ ലംഘനമായിരുന്നു ഓക്സിജൻ സിറ്റിയുടെ പരസ്യം. മലിനീരകരണ നിയന്ത്രണ ബോർഡിൽ പോലും ഓക്സിജൻ സിറ്റിക്കുവേണ്ടി അനുമതിക്കുള്ള അപേക്ഷ നൽകിയിട്ടില്ല. യാതൊരു വിധ പ്രാരംഭ നടപടികളും ആരംഭിക്കാതെ കോടികളുടെ പരസ്യം നൽകി വൻ പണപിരിവിനാണ് ബോബി ചെമ്മണൂർ ലക്ഷ്യം വച്ചത്. ആം ആദ്മി പദയാത്രയിൽ ബേബി ചെമ്മണൂർ നടത്തുന്ന തട്ടിപ്പുകളെ തമസ്ക്കരിക്കുന്ന മാദ്ധ്യമ നിലപാടിനെതിരെയും പ്രതിഷേധം ഉയർന്നു. ആംആദ്മി സമരം പ്രഖ്യപിച്ചത് മുതൽ വാർത്തകൾ തിരസ്ക്കരിക്കാൻ വേണ്ടി ബോബിയുടെ ആളകൾ ചില പരസ്യ ഏജൻസികളുടെ പരിശ്രമത്തിൽ വിലുപമായി ശ്രമങ്ങൾ നടന്നിരുന്നു. ഓക്സിജൻ സിറ്റിയുടെ മാത്രം മുപ്പത് കോടിയിലധികം രൂപയാണ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചത്.
ഇതിനിടെ പൊതുസേവകന്റേയും സത്കർമ്മങ്ങളുടേയും അംബാസിഡറായി മാന്യതയുടെ മുഖംമൂടിയണിഞ്ഞ ബോബി ചെമ്മണ്ണൂർ പക്ഷേ സ്വന്തം സ്ഥാപനത്തിലെ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വാർത്ത അടക്കം പുറത്തുവന്നിരുന്നു. റിസർവ് ബാങ്കിന്റെ നിയമം ലംഘിച്ച് കോടികൾ സമാഹരിക്കുന്നതും സംബന്ധിച്ച തെളിവുകൾ പുറത്ത് വന്നതോടെയാണ് ബോബി ചെമ്മണൂരിനെതിരെ പരസ്യമായ പ്രതിഷേധങ്ങൾ ശക്തമായത്. ഇതോടെ ബോബി ചെമ്മണൂരിന്റെ സ്ഥാപനത്തിലെ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കുകയായിരുന്നു. നിക്ഷേപങ്ങൾ ഈ നിലയിൽ പിൻവലിക്കൽ തുടർന്നാൽ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലേക്ക് ബോബി ചെമ്മണൂർ ഗ്രൂപ്പ് നീങ്ങുമെന്ന ആശങ്കയാണ് പുതിയ തട്ടിപ്പു പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് പിന്നിൽ.
പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദൻ നടത്തിയ പത്രസമ്മേളനത്തിൽ ബോബി ചെമ്മണ്ണൂർ 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചിരുന്നു. തിരൂരിലെ ബോബിയുടെ ജൂവലറിയിൽ നിന്ന് സ്വർണം വാങ്ങിയ ഇസ്മായേൽ എന്ന വ്യക്തി ജൂവലറിയിലെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നായിരുന്നു ഇത്. 2013 മുംബൈ വംശിയിലെ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലറിയിലെ നാലു ജീവനക്കാരെ നവി മുംബൈ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഈ ജൂവലറി അവതരിപ്പിച്ച സ്വർണ പദ്ധതികളിൽ റിസർവ് ബാങ്ക് ചില സംശയങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ആർബിഐയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചു എന്നതായിരുന്നു ഈ സാമ്പത്തിക കുറ്റകൃത്യ കേസിൽ ചുമത്തപ്പെട്ടത്.
ഈ സംഭവത്തെ തുടർന്ന് ആർബിഐയുടെ തിരുവനന്തപുരത്തെ ശാഖ ബോബിയുടെ മറ്റൊരു സ്ഥാപനമായ ചെമ്മണ്ണൂർ ക്രഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന് ചില സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവരം ആരാഞ്ഞു കൊണ്ട് ഇമെയിൽ സന്ദേശം അയച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ക്രഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ്. ചെയർമാനായ സി ഡി ബോബി സ്ഥാപനത്തിന് ഡയറക്ടറുടെ വായ്പയായും ഓഹരി മൂലധനമായും നൽകിയ ഏകദേശം 74 കോടി രൂപയുടെ സ്രോതസ് എവിടെയാണെന്ന ചോദ്യമാണ് ആർബിഐ ഉന്നയിച്ചത്. ഈ അന്വേഷണം ഞെട്ടിക്കുന്ന വിരവങ്ങളിലേക്കാണ് ആർബിഐയെ എത്തിച്ചത്. സെബിയും ആദായ നികുതി വകുപ്പും ഇതോടെ ബോബിയുടെ പിറകെയായി. നിക്ഷേപം സ്വീകരിക്കാൻ ആർബിഐയുടെ അനുമതി ഇല്ലാത്ത ബോബിയുടെ ജൂവലറികളിലൂടെ അനവധി നിയമവിരുദ്ധമായ നിക്ഷേപ പദ്ധതികളിലൂടെ പണം സ്വീകരിക്കുന്നുണ്ട്. 14 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. നാലായിരത്തോളം കളക്ഷൻ ഏജന്റുമാർ ഈ പദ്ധതികളിൽ കീഴിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ ശേഖരിക്കുന്ന പണത്തിലെ ഒരു പങ്ക് മാത്രമാണ് രേഖകളിലുള്ളതെന്ന ആരോപണവും സജീവമാണ്.
ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾ പ്രിഫറൻസ് ഷെയറുകളായി മാറ്റുന്നുമുണ്ട്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങളാണ് ബോബിയുടേത് എന്നതിനാൽ ഇത് ആർബിഐ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കൂടാതെ കമ്പനി കളക്ടീവ് ഇൻവെസ്റ്റ്മെന്റ് കമ്പനിയായി രജിസ്റ്റർ ചെയ്തതുമല്ല. ഇത്തരത്തിൽ യാതൊരു അംഗീകൃത അനുമതികൾ ഒന്നുമില്ലാതെയാണ് വൻതോതിൽ നിക്ഷേപം സ്വീകരിക്കുന്നത്. 14 ശതമാനം പലിശ വാഗ്ദാനം ചെയ്യുകയും അതേസമയം രേഖകളിൽ ആറ് ശതമാനം പലിശയുമാണ് രേഖപ്പെടുത്തുന്നത്. ഇതെല്ലാം വലിയ സാമ്പത്തിക തട്ടിപ്പിന്റെ സൂചനകളാണ് നൽകുന്നത്.
Stories you may Like
- ഒന്നര ലക്ഷം കോടിയുടെ സഹാറാ സാമ്രാജ്യം തകർന്നതെങ്ങനെ?
- ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; സ്തബ്ധനായി താരം; വീഡിയോ വൈറൽ
- വണ്ടിപ്പെരിയാറിൽ 22,000 രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിൽ
- അദാനി ഹിൻഡെൻബർഗ് വിഷയം ; അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് സെബി
- അദാനി ഗ്രൂപ്പ്; സെബിക്ക് വീഴ്ച പറ്റിയെന്നു പറയാനാകില്ലെന്ന് സുപ്രീംകോടതി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്