നടിയെ പിന്തുണയ്ക്കാൻ തീരുമാനിച്ച് സർക്കാരിന് കത്ത് നൽകാൻ നിർദ്ദേശിച്ചത് അവൈലബിൾ എക്സിക്യൂട്ടീവ്; വനിതാ ജഡ്ജിയെന്ന ആവശ്യത്തിലെ സാങ്കേതികത്വം ചർച്ചയാക്കി നിവേദനം തടഞ്ഞത് ഗണേശ് കുമാറും; ഹർജി തയ്യാറാക്കിയത് ബാബുരാജ്; എല്ലാത്തിനും പിന്നിലെ ചാലക ശക്തി ഇടവേള ബാബുവും; ഹണി റോസും തള്ളിപ്പറഞ്ഞതോടെ പൊട്ടിത്തെറിച്ച് മോഹൻലാൽ; ഇങ്ങനെ പോയാൽ രാജിവയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ദിലീപിനെ ചൊല്ലി 'അമ്മ'യിൽ കലാപം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദിലീപ് പ്രതിയായ കേസിൽ നടിക്ക് അനുകൂലമായെന്ന വണ്ണം ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള അമ്മയുടെ തീരുമാനം മോഹൻലാൽ അറിയാതെയെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് നിവേദനം നൽകാനും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു തീരുമാനിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജിയുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യമാണ് സർക്കാരിനോട് ആവശ്യപ്പെടാൻ നിവേദനം തയ്യാറാക്കിയത്. വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ച ശേഷമായിരുന്നു ഇത്. ഈ കത്തിലെ വിശദാംശങ്ങളിലെ മണ്ടത്തരം ഇടവേള ബാബുവിനെ ബോധ്യപ്പെടുത്തിയത് വൈസ് പ്രസിഡന്റ് കൂടിയായ കെ ബി ഗണേശ് കുമാറായിരുന്നു. അതിന് ശേഷം ഈ കത്തുകൊടുക്കേണ്ടെന്ന നിലപാട് എടുത്തു, പിന്നാലെയാണ് രണ്ട് അംഗങ്ങളെ കൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഇടവേള ബാബുവും ബാബുരാജുമായിരുന്നു ഈ നീക്കങ്ങൾക്ക് പിന്നിൽ. നടിയെ ആക്രമിച്ച കേസിൽ വനിതാ ജ്ഡിജയുടെ സേവനം കൊടുത്തേ മതിയാകൂവെന്ന് സർക്കാരിന് കത്തെഴുതി വിഷയത്തിൽ അമ്മ നടിക്കൊപ്പമാണെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാൽ ഈ കത്ത് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തു. ഹൈക്കോടതിയിൽ രേഖാമൂലം വനിതാ ജഡ്ജി ആവാമെന്ന് അറിയിക്കുകയും ചെയ്തു. ഇത് പോലും മനസ്സിലാക്കാതെയായിരുന്നു ഇടവേള ബാബുവിന്റെ നീക്കം. ഇക്കാര്യം അറിഞ്ഞതോടെ വിഷയത്തിലെ മണ്ടത്തരം ഗണേശ് കുമാർ ഉയർത്തി. സർക്കാർ എടുത്ത തീരുമാനം വീണ്ടും എടുപ്പിക്കാനാണോ ഈ കത്ത് എന്ന ചോദ്യം ഗണേശ് ഉയർത്തി. ആരും പത്രം വായനയില്ലല്ലേ എന്ന പരിഹാസത്തിലൂടെയാണ് ഈ നീക്കം ഗണേശ് കുമാർ പൊളിച്ചത്. ഇതോടെയാണ് ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള തീരുമാനം എടുത്തത്.
ഇത് മോഹൻലാലിനേയും അറിയിച്ചിരുന്നു. ബാബു രാജാണ് അഭിഭാഷകൻ മുഖേന കാര്യങ്ങൾ ചെയ്തത്. പറയുന്നിടത്തെല്ലാം ഹണി റോസും രചനാ നാരയണൻകുട്ടിയും ഒപ്പിട്ടു. ഈ ഹർജിയിലാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കൂടി കടന്ന് കൂടിയത്. ദിലീപിനെതിരെ അതിശക്തമായ നിലപാട് എടുത്ത പ്രോസിക്യൂട്ടറെ മാറ്റണമെന്ന അമ്മയുടെ ആവശ്യം പലതരം സംശയങ്ങൾക്കും ഇട നൽകി. ദിലീപാണ് ഹർജിക്ക് പിന്നിലെന്ന് പോലും വാദമെത്തി. ഇതോടെയാണ് മോഹൻലാൽ വീണ്ടും വിവാദ നായകനായാത്. സംഘടനയുടെ എല്ലാ തീരുമാനങ്ങൾക്കും ഉത്തരവാദി മോഹൻലാലാണെന്ന് പൊതു വികാരവും എത്തി. ഇതോടെ ഇടവേള ബാബുവിനെ വിളിച്ച് ലാൽ തന്റെ അതൃപ്തി അറിയിച്ചതായാണ് സൂചന. ഇങ്ങനെ പോയാൽ തനിക്ക് അമ്മയുടെ ഭാരവാഹിയായി തുടരാൻ പ്രശ്നങ്ങളുണ്ടെന്ന നിലപാടിലേക്ക് മോഹൻലാൽ മാറുകയാണ്. വിവാദങ്ങൾ കാരണമാണ് മമ്മൂട്ടി സംഘടനയിൽ നിന്ന് പൂർണ്ണമായും അകന്നത്.
ജൂലായ് 10-ന് അമ്മ അധ്യക്ഷൻ മോഹൻലാലിന്റെ വാർത്താസമ്മേളനത്തിനുശേഷം നടന്ന കൂടിയാലോചനകളോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലുനടിമാരുടെ രാജിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ ആകെ ഉലഞ്ഞുപോയ 'അമ്മ'യുടെ മുഖംരക്ഷിക്കാൻ കൂടിയാലോചനകളിൽ ധാരണയായി. ഇനിയെങ്കിലും നടിക്കൊപ്പം നിന്നില്ലെങ്കിൽ സംഘടന തകർന്നടിയുമെന്നും സമൂഹത്തിൽ സിനിമാതാരങ്ങളുടെ പ്രതിച്ഛായ പാടേ മോശമാകുകയും ചെയ്യുമെന്ന ശക്തമായ അഭിപ്രായം മോഹൻലാൽ പങ്കുവെച്ചു. പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ ചില അംഗങ്ങളും നടിക്ക് അനുകൂലമായ നിലപാടെടുത്തു. കേസിൽ വനിതാജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശ്ശൂർക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് നിവേദനം നല്കാൻ തീരുമാനിച്ചു. എന്നാൽ ഈ കത്ത് തയ്യാറാക്കും മുമ്പ് തന്നെ വനിതാ ജ്ഡിജിയുടെ കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിരുന്നു. സെഷൻസ് കോടതിയിൽ നടി ഹർജി നൽകിയപ്പോഴും വനിതാ ജഡ്ജിയെന്ന ആവശ്യത്തെ സർക്കാർ പിന്തുണച്ചിരുന്നു. ഇത്തരത്തിലൊരു ആവശ്യം വീണ്ടും ഉന്നയിക്കുന്നതിന്റെ സാങ്കേതികത്വം ഗണേശ് ഉയർത്തിയതോടെ കത്ത് മുഖ്യമന്ത്രിക്ക് നൽകാതെയായി.
ഇതിനിടെയാണ് ഹൈക്കോടതിയിലെ ഹർജിയും മറ്റ് വിവാദങ്ങളും എത്തുന്നത്. തന്റെ നേതൃത്വത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നറിഞ്ഞ് മോഹൻലാൽ ക്ഷുഭിതനായി. രാജിവയ്ക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു. ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ ഏറെ നേരത്തെ അനുനയനീക്കങ്ങൾക്കൊടുവിൽ മോഹൻലാൽ രാജി തീരുമാനത്തിൽനിന്ന് പിന്മാറി. 'ഇയാൾ കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും എല്ലാകാര്യങ്ങളിലും ഇടപെട്ട് അട്ടിമറിശ്രമങ്ങൾ നടത്തുന്നതെന്തിനെന്നും' ദിലീപിനെ ഉദ്ദേശിച്ച് ലാൽ ഒരുഘട്ടത്തിൽ ചോദിക്കുകയും ചെയ്തു. പരാതി സർക്കാരിന് മുമ്പാകെ എത്തില്ലെന്ന് ഉറപ്പായതോടെ നടിയെ അനുകൂലിക്കുന്നവർ കോടതിയിൽ കക്ഷിചേരുന്നതിനുള്ള അപേക്ഷ കൊടുക്കാൻ തീരുമാനിച്ചു. മോഹൻലാലും ഇതിനെ പിന്തുണച്ചു.
അദ്ദേഹത്തിന്റെ അനുമതിയോടെയാണ് എക്സിക്യുട്ടീവ് അംഗങ്ങളായ രചനാ നാരായണൻകുട്ടിയും ഹണി റോസും കക്ഷിചേരാൻ അപേക്ഷ നല്കിയത്. അഭിഭാഷക ബിരുദമുള്ള മറ്റൊരു എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഇതിനുള്ള രേഖകൾ തയ്യാറാക്കി. ഇതിനിടെ ദിലീപ് മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്തഗിയുമായി ഡൽഹിയിൽ ചർച്ച നടത്തിയ വാർത്തകൾ പുറത്തുവന്നു. നടിക്കുവേണ്ടി കൂടുതൽ പരിചയസമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണമെന്നത് കക്ഷിചേരൽ അപേക്ഷയിൽ ഉൾപ്പെടുത്തിയത് ഇതുമൂലമാണെന്ന് അപേക്ഷ തയ്യാറാക്കിയവർ പറയുന്നു. ബാബുരാജാണ് ഇതിന് നേതൃത്വം നൽകിയതെന്നാണ് സൂചന. ഇതിനിടെ അപേക്ഷയിൽ പലവിവരങ്ങളും ചേർത്തത് രചനയുടെയും ഹണിറോസിന്റെയും അനുമതിയില്ലാതെയാണെന്ന കാര്യവും ചർച്ചയാായി. ഇതോടെ മോഹൻലാൽ വീണ്ടും പ്രതിസന്ധിയിലായി. ഇങ്ങനെ പോയാൽ തന്നെ കൊണ്ട് പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന നിലപാടിലാണ് മോഹൻലാൽ. ആരെങ്കിലും ചെയ്യുന്ന മണ്ടത്തരത്തിന് തനിക്ക് ഉത്തരം പറയാനാകില്ലെന്ന നിലപാടിലാണ് സൂപ്പർ താരം.
17 കൊല്ലം ഇന്നസെന്റായിരുന്നു അമ്മയുടെ പ്രസിഡന്റ്. ദിലീപ് വിവാദത്തെ തുടർന്ന് ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞു. അതുവരെ മമ്മൂട്ടിയായിരുന്നു ജനറൽ സെക്രട്ടറി. മമ്മൂട്ടിയും മാറിയതോടെ മോഹൻലാൽ പ്രസിഡന്റായി. ഇടവേള ബാബു ജനറൽ സെക്രട്ടറിയും. സംഘടനയുടെ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത് ജനറൽ സെക്രട്ടറിയാണ്. ഈ പദവിയിലേക്ക് ഇടവേള ബാബുവിനെ കൊണ്ടു വന്നത് നേരത്തെ തന്നെ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. ദിലീപിനോട് അടുപ്പമുള്ള വ്യക്തിയാണ് ഇടവേള ബാബു. ഈ സാഹചര്യത്തിലാണ് അമ്മയിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങളെയെല്ലാം സമൂഹം സംശയന നിഴലിൽ കാണുന്നത്.
അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത സംഭവം വിവാദമായിരുന്നു. വിവാദത്തിൽ നടിമാരുമായി അമ്മ ഓഗസ്റ്റ് 7ന് ചർച്ച പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ പുതിയ വെളിപ്പെടുത്തലുകളുമായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബാബുരാജ് രംഗത്തെത്തിയിരുന്നു. നടി മഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ മഞ്ജു വാര്യർ അതിന് വിസമ്മതിക്കുകയായിരുന്നു. നടിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ അമ്മ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. ആർക്കും മത്സരിക്കാവുന്നതാണ്. എന്നാൽ അമ്മ യോഗത്തിൽ വന്ന് ഫോം ഫിൽ ചെയ്യാനും വോട്ടു ചോദിക്കാനുമൊക്കെ പലർക്കും മടിയാണ്. അതൊക്കെ കുറച്ച് ബുദ്ധിമുട്ടുള്ള പണിയായത്കൊണ്ട് എല്ലാവരും പിന്മാറുകയാണ് പതിവ്. എക്സിക്യൂട്ടീവ് അംഗങ്ങളിൽ പലരും നേരത്തെ യോഗങ്ങളിൽ പോലും പങ്കെടുക്കാറില്ലായിരുന്നു. ഒരു ചാനൽ അഭിമുഖത്തിൽ ബാബുരാജ് പറഞ്ഞു. ഉണ്ണി ശിവപാൽ മത്സരിക്കാൻ നോമിനേഷൻ നൽകിയിരുന്നു. എന്നാൽ മത്സരം വേണ്ടെന്നായിരുന്നു മധു ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളുടെ അഭിപ്രായം. അതോടെ ഇലക്ഷൻ വേണ്ടെന്ന് വെച്ചു. താൻ പകുതി ആളുകളോടും വോട്ട് ചോദിച്ച് കഴിഞ്ഞ ശേഷമാണ് ഇലക്ഷൻ ഇല്ലെന്ന് തന്നെ മനസ്സിലായത്. ഉണ്ണി ശിവപാലിന് വേണ്ടി മുത്തുമണി മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു, ബാബുരാജ് കൂട്ടിച്ചേർത്തു.
മോഹൻലാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് പോലെ കാലാനുസൃതമായ മാറ്റങ്ങൾ അമ്മയിലും ഉണ്ടാകും. ഇതുവരെ സംഭവിച്ചതല്ല, ഇനി എന്ത് ചെയ്യുന്നു എന്ന് നോക്കിയാൽ മതി. രാജിവെച്ച മൂന്ന് നടിമാരെ കൂടാതെ ഷമ്മി തിലകനേയും ജോയ് മാത്യുവിനേയും സംഘടന ബന്ധപ്പെടുന്നുണ്ട്. അവരുടെ പ്രശ്നങ്ങൾ എന്തെന്ന് ചോദിച്ച് മനസ്സിലാക്കുമെന്നും പരിഹാരമുണ്ടാക്കുമുള്ള ശ്രമത്തിലാണ്. സംഘടനയിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. എല്ലാ സംഘടനകളും ദിലീപിനെ പുറത്താക്കിയ ആവേശത്തിലാണ് അമ്മയിൽ നിന്നും പുറത്താക്കിയത്. എന്നാൽ സംഘടനയുടെ ചട്ടപ്രകാരം അത് തെറ്റായിരുന്നു. നേരത്തെ തിലകൻ വിഷയവുമായി ബന്ധപ്പെട്ട് തന്നേയും സംഘടനയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. അച്ചടക്ക കമ്മിറ്റിയുടെ മുന്നിൽ വിശദീകരണം നൽകിയില്ലെങ്കിലേ പുറത്താക്കാൻ സാധിക്കൂ. അന്ന് തന്നെ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു. എല്ലാ നിയമങ്ങളും നടപ്പാക്കി പോകുന്ന ഒരു സംഘടന എന്നതിലുപരി ഒരു കൂട്ടായ്മയാണ് അമ്മ. അമ്മയെ ആവശ്യമില്ലാതെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ബാബുരാജ് ആവശ്യപ്പെട്ടിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്