രണ്ട് ദിവസത്തിനുള്ളിൽ ഐപിഎസ് വിടാൻ തീരുമാനമെടുക്കും; സുതാര്യമായ, വളരെ മീനിങ് ഫുളായ മോഡലാണ് കിഴക്കമ്പലം മോഡൽ; യഥാർത്ഥ പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കുന്ന അവർക്കൊപ്പം ചാലക്കുടിയിൽ സ്ഥാനാർത്ഥിയാകും; ജനങ്ങളുമായുള്ള അനുഭവ സമ്പത്ത് തെരഞ്ഞെടുപ്പിൽ ഗുണകരമാകും; പ്രചരണത്തിന് പുതുപുത്തൻ ലൈൻ; കേരളത്തിൽ ഇത് രാഷ്ട്രീയതരമായ ഒരു മൂവ്മെന്റ് ശക്തി പ്രാപിക്കേണ്ട സമയം: അരയും തലയും മുറുക്കി രാഷ്ട്രീയ അങ്കത്തിനൊരുങ്ങിയ ജേക്കബ് തോമസ് മനസു തുറന്ന് മറുനാടനോട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ജനകീയ കൂട്ടായ്മ ട്വന്റി20യുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉറച്ച മനസുമായി ഡിജിപി ജേക്കബ് തോമസ്. ഇടത് സർക്കാരിന്റെ തുടർ പ്രതികാര നടപടികൾക്കിരയായി വേദനിക്കുന്ന മനസുമായി സസ്പെൻഷനിൽ തുടരവേ തന്നെയാണ് ഐപിഎസിൽ നിന്നും രാജിവെച്ച് ലോക്സഭാ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് ജേക്കബ് തോമസ് നീങ്ങുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയാത്തതിനാൽ സർവീസിൽനിന്നു സ്വയം വിരമിക്കാൻ അപേക്ഷ നൽകുകയോ രാജിവയ്ക്കുകയോ വേണം. ഇതിനുള്ള ഒരുക്കങ്ങളിലാണ് ജേക്കബ് തോമസിപ്പോൾ.
ഒന്നര വർഷം ഇന്ത്യൻ പൊലീസിൽ സർവീസിൽ കാലയളവ് ബാക്കി നിൽക്കെയാണ് പ്രതികാര നടപടികളിൽ മനംമടുത്ത് ജേക്കബ് തോമസ് സർവീസ് വിടുന്നത്. കേരള കേഡറിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ സർക്കാർ ഒന്നര വർഷമായി മാറ്റി നിർത്തിയിരിക്കുകയാണ്. 2017 ഡിസംബർ മുതൽ സസ്പെൻഷനിലാണ്. സസ്പെൻഷൻ എന്ന ഓമനപ്പേരിൽ ഈ മാറ്റി നിർത്തൽ തുടരുന്നതിനാൽ ജേക്കബ് തോമസ് ഫലത്തിൽ നിർവീര്യവുമാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ഐപിഎസ് വിടാൻ ജേക്കബ് തോമസ് ഒരുങ്ങുന്നതും. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ സർവീസ് വിടാനും മത്സരിക്കാനുമുള്ള തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നു ജേക്കബ് തോമസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. എല്ലാം വിശദമായി വിലയിരുത്തി അവസാന തീരുമാനത്തിന് ഞാൻ സമയം എടുക്കുകയാണ്. എല്ലാം വിലയിരുത്തി വരുന്നതെയുള്ളൂ. വിലയിരുത്തൽ ഘട്ടത്തിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്-ജേക്കബ് തോമസ് പറയുന്നു.
ജേക്കബ് തോമസ് സ്ഥാനാർത്ഥിയാകുന്ന കാര്യം ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ് സ്ഥിരീകരിച്ചിരുന്നു. ഈ വാർത്ത വന്നെങ്കിലും ജേക്കബ് തോമസിന്റെ പ്രതികരണം മാധ്യമങ്ങളിൽ ലഭ്യമായിരുന്നില്ല. ഇത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്തിരുന്നു. ഈ അനിശ്ചിതത്വത്തിന്റെ വിരാമമായാണ് ജേക്കബ് തോമസിന്റെ നേരിട്ടുള്ള പ്രതികരണം തന്നെ ലഭ്യമാകുന്നത്. വളരെ ഗൗരവസ്വഭാവത്തോടെ തന്നെ ഈ കാര്യത്തിൽ തീരുമാനത്തിനായി താൻ നീങ്ങുകയാണ് എന്നാണ് ജേക്കബ് തോമസ് പറഞ്ഞത്. ചാലക്കുനിടയിൽ മത്സരിക്കുകയാണെങ്കിൽ സോഷ്യൽ മീഡിയയിൽ അധിഷ്ഠിതമായ പ്രചാരണ തന്ത്രങ്ങൾ മെനയുമെന്നും തീർത്തും ആധുനികമായ പ്രചാരണ തന്ത്രങ്ങൾക്ക് രൂപം നൽകുമെന്നും ജേക്കബ് തോമസ് പറയുന്നു.
ഐപിഎസിൽ തുടരുന്നതിനാൽ രാജി നൽകുമ്പോൾ അതിനായുള്ള നടപടി ക്രമങ്ങളുണ്ട്. ഈ നടപടിക്രമങ്ങളെക്കുറിച്ചും രാജിയെക്കുറിച്ചും ആലോചിക്കുകയാണ്. മുപ്പത് വർഷമാണ്
ഐപിഎസിൽ തുടരേണ്ട കാലാവധി. അതിനു മുൻപ് സർവീസിൽ നിന്നും മാറണമെങ്കിൽ രാജി വയ്ക്കണം. സർവീസ് വിടേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയാണ്. വിജിലന്റ് കേരളയിൽ 44 പഞ്ചായത്തുകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങളുമായി ഇടപഴകിയ അനുഭവ പരിചയമുണ്ട്. ഈ അനുഭവ സമ്പത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സസ്പെൻഷൻ കാര്യങ്ങൾ കോടതിയിൽ ചാലഞ്ച് ചെയ്തിട്ടുണ്ട്. സർക്കാർ അത് നീട്ടിക്കൊണ്ടു പോവുകയാണ്. സർക്കാർ വാദങ്ങൾ ഞാൻ ഒന്നും അംഗീകരിച്ചിട്ടില്ല. അതിനു കോടതിയുടെ ഉത്തരവ് കൂടി വരാനുണ്ട്,. എനിക്കെതിരെയുള്ള ആരോപണങ്ങൾ ആണ് ഞാൻ ചലഞ്ച് ചെയ്തിരിക്കുന്നത്.
ട്വന്റി20 കിഴക്കമ്പലം പഞ്ചായത്തിൽ വിജയപ്രദമായ ഒരു മോഡൽ സൃഷ്ടിച്ചിട്ടുണ്ട്. സുതാര്യമായ ഒരു മോഡൽ ആണിത്. ഒട്ടുവളരെ പ്രതീക്ഷകൾ ഉയർത്തുന്ന മോഡൽ ആണിത്. ഡെവലപ്മെന്റ് ആയ മോഡൽ ആണിത്. ട്വന്റി20 കേരളത്തിൽ വേരൂന്നിയ ഒരു രാഷ്ട്രീയ പാർട്ടിയല്ല. പക്ഷെ അവരുടെ പ്രവർത്തികൾ, ജനങ്ങൾക്കിടയിൽ ചെയ്യുന്ന കാര്യങ്ങൾ, പഞ്ചായത്തിൽ ചെയ്യുന്നത് എല്ലാം അനുകൂലിക്കാൻ കഴിയുന്ന പദ്ധതികളാണ്. വളരെ മീനിങ് ഫുളായി എനിക്ക് തോന്നുന്ന കാര്യങ്ങൾ ആണ് ട്വന്റി20 ചെയ്യുന്നത്. ജനങ്ങൾക്ക് അതിൽ താൽപര്യമുണ്ട്. ഞാനത് പഠിച്ചിട്ടുണ്ട്. നാല് വര്‍ഷമായി കിഴക്കമ്പലം പഞ്ചായത്തിൽ നടന്നുവരുന്ന മോഡൽ കൂടിയാണിത്.
പഞ്ചായത്ത് ഭരിക്കുന്നതും ട്വന്റി20യാണ്. 19-ൽ പതിനേഴ് സീറ്റും ട്വന്റി20 പാർട്ടിക്ക് ലഭിച്ചു. യഥാർത്ഥ പഞ്ചായതീരാജ് സംവിധാനമാണ് അവിടെ നടപ്പിലാക്കുന്നത്. ട്വന്റി20 മുന്നോട്ട് വെച്ച പദ്ധതി ജനങ്ങൾക്ക് സ്വീകാര്യമാകുന്നു എന്നതിന്റെ തെളിവാണിത്. വിജിലന്റ് കേരളയുടെ സമയത്താണ് ഞാനിത് മനസിലാക്കുന്നത്. നമുക്ക് അതിനോട് യോജിക്കുന്നതിനു തടസമല്ല. കേരളത്തിൽ രാഷ്ട്രീയതരമായ ഒരു മൂവേമെന്റ് ശക്തിപ്രാപിക്കണം-ജേക്കബ് തോമസ് പറയുന്നു.
ചാലക്കുടിയിൽ സിറ്റിങ് എംപിയും നടനുമായ ഇന്നസന്റാണ് ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥി. ബെന്നി ബഹനാൻ ആണു യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,884 വോട്ടുകൾക്കാണ് ഇന്നസെന്റ് കോൺഗ്രസിലെ പി.സി.ചാക്കോയെ തോൽപിച്ചത്. 2017 ഡിസംബറിൽ നടത്തിയ പ്രസംഗത്തിൽ സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു ജേക്കബ് തോമസിന് ആദ്യ സസ്പെൻഷൻ ലഭിച്ചത്. ആറു മാസം കഴിഞ്ഞപ്പോൾ പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിന് രണ്ടാമത്തെ സസ്പെൻഷനും ലഭിച്ചു.
തുറമുഖ ഡയറക്ടറായിരിക്കേ ഡ്രഡ് ജർ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന്റെ പേരിലാണ് മൂന്നാമത്തെ സസ്പെൻഷൻ കിട്ടിയത്. ഈ സസ്പെൻഷൻ തുടരുന്ന വേളയിൽ തന്നെയാണ് ഇപ്പോൾ സർവീസിൽ നിന്നും സ്വയം വിശ്രമിക്കാനും രാഷ്ട്രീയേതര മൂവ്മെന്റിന്റെ ഭാഗമായ ട്വന്റി20യുടെ ഭാഗമായി ചാലക്കുടി ലോക്സഭാ സീറ്റിൽ മത്സരിക്കാനും ജേക്കബ് തോമസ് തീരുമാനിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍