യൂണിഫോം അണിയാൻ താൽപര്യമില്ലാത്ത ജേക്കബ് തോമസ് പൊലീസ് മേധാവി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്; സെൻകുമാർ വിരമിച്ചാൽ ബെഹ്റ തന്നെ ഡിജിപിയാകും; അനുമതിയോടെ പുസ്തകമെഴുതിയ ഡിജിപിക്കെതിരെ നടപടിയുണ്ടായേക്കില്ല; പുതിയ സർവീസ് സ്റ്റോറി ആഗസ്റ്റിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പുസ്തക വിവാദത്തിൽ കുടുങ്ങിയ ജേക്കബ് തോമസിനെതിരെ നടപടിയുണ്ടാകില്ല. കഴിഞ്ഞ നവംബറിൽ തന്നെ ജേക്കബ് തോമസ് പുസ്തക രചനയെ കുറിച്ച് സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അഴിമതിക്കെതിരെ സംസാരിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്നാണ് സർക്കാർ നിലപാട്. അതിനിടെ താൻ പൊലീസ് മേധാവിയാകാനില്ലെന്ന് മുഖ്യമന്ത്രിയെ ജേക്കബ് തോമസ് അറിയിച്ചതായാണ് സൂചന. ഇതോടെ ടിപി സെൻകുമാർ വിരമിക്കുമ്പോൾ പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ തന്നെ എത്തിയേക്കും.
ഐപിഎസുകാരിലെ സീനിയോറിട്ട് പാലിച്ച് ജേക്കബ് തോമസിനെ പൊലീസ് മേധാവിയാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പരിഗണിച്ചിരുന്നു. ഇതിനെ സിപിഎമ്മിലെ ഒരു വിഭാഗം എതിർക്കുകയും ചെയ്തു. ഈ എതിർപ്പുകളെ അവഗണിച്ചും ജേക്കബ് തോമസിനെ ഡിജിപിയാക്കാനായിരുന്നു സർക്കാരിന്റെ ആലോചന. ഇതിനിടെയാണ് പുസ്ത വിവാദം എത്തുന്നത്. സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനെ വലിയ ചർച്ചയാക്കുകയും ചെയ്തു. പുസ്തക പ്രകാശനത്തിന് എത്താമെന്ന് ഏറ്റ മുഖ്യമന്ത്രി അവസാന നിമിഷം പിന്മാറി. ഇതിനിടെയാണ് സർവ്വീസിലേക്കുള്ള മടങ്ങി വരവിൽ ജേക്കബ് തോമസ് നിലപാട് വിശദീകരിക്കുന്നത്. രണ്ട് മാസത്തെ നിർബന്ധിത അവധിക്ക് ശേഷം സർക്കാർ ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നാണ് ജേക്കബ് തോമസ് നൽകുന്ന സൂചന.
വിജിലൻസ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് അവധിയിൽ പോയത്. ഇതിനിടെയാണ് ടിപി സെൻകുമാറിനെ പൊലീസ് മേധാവിയാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് എത്തിയത്. ഇതോടെ വിജിലൻസ് ഡയറക്ടറുടെ അധിക ചുമതലയിലുണ്ടായിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് ഈ പദവി നൽകി ഉത്തരവിറക്കി. അതുകൊണ്ട് തന്നെ ജേക്കബ് തോമസ് അവധി കഴിഞ്ഞെത്തിയാലും വിജിലൻസ് ഡയറക്ടറാകാൻ കഴിയില്ല. ഇതിനിടെയാണ് ജേക്കബ് തോമസിനെ പൊലീസ് മേധാവിയാക്കുന്ന ചർച്ചകളും സജീവമായത്. എന്നാൽ തനിക്ക് പൊലീസ് മേധാവിയാൻ താൽപ്പര്യമില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. യുണിഫോം ജോലി ചെയ്തിട്ട് കാലമേറെയായി. അതുകൊണ്ട് പാകത്തിലുള്ള പൊലീസ് കുപ്പായം പോലും സ്വന്തമായി ഇപ്പോഴില്ല. തന്നെ പൊലീസ് മേധാവിയാക്കിയാൽ ചുമതല ഏൽക്കാൻ പോലും പോകാനുള്ള യൂണിഫോമില്ലെന്നാണ് ഇതേ കുറിച്ച് തമാശരൂപേണ ജേക്കബ് തോമസ് പ്രതികരിച്ചതായാണ് സൂചന.
സർക്കാർ ഏൽപ്പിക്കുന്ന ഏത് ജോലിയും ചെയ്യും. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കഴമ്പില്ല. അനുമതി തേടി എല്ലാവർക്കും അപേക്ഷ നൽകിയിരുന്നു. ഏറ്റവമധികം സർവ്വീസ് പ്രശ്നങ്ങളിലൂടെ പോയ വ്യക്തിയാണ് ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ നിയമപരമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ-വിവാദങ്ങളോട് അദ്ദേഹത്തോട് അടുത്ത് നിൽക്കുന്നവർ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. വിജിലൻസ് ഡയറക്ടറായി പോലും സർവ്വീസിൽ തിരിച്ചെത്തണമെന്ന ആഗ്രഹമില്ല. ഉദ്യോഗസ്ഥനെ എവിടെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. ആ അവകാശത്തെ ജേക്കബ് തോമസ് ചോദ്യം ചെയ്യില്ലെന്നാണ് ലഭിക്കുന്ന സൂചന. പുസ്തക പ്രകാശനത്തിന് മുഖ്യമന്ത്രി എത്താത്തിലും പരിഭവമില്ലത്രേ. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിന് സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണം കിട്ടി. അടുത്ത പുസ്തകത്തിന്റെ പ്രാഥമിക ജോലികൾ തുടങ്ങുകയും ചെയ്തു. ഈ പുസ്തകം ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കാനാണ് ജേക്കബ് തോമസിന്റെ പദ്ധതി. ഇതിന്റെ തിരക്കുകളിലേക്ക് മാറുകയാണ് ജേക്കബ് തോമസിന്റെ ലക്ഷ്യം.
ജേക്കബ് തോമസിന്റെ ആത്മകഥയിൽ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ. പുസ്തകത്തിന്റെ 14 ഇടങ്ങളിൽ ചട്ടലംഘനമുണ്ടെന്നും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇത് പക്ഷേ ജേക്കബ് തോമസ് നിഷേധിക്കുന്നുമുണ്ട്. ജേക്കബ് തോമസ് 2016 ഒക്ടേബറിൽ പുസ്തകമെഴുതുന്നതിന് അനുമതി തേടിയിരുന്നു. എന്നാൽ ഉള്ളടക്കം നൽകാൻ ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല.അതിനാൽ പുസ്തകമെഴുതാൻ അനുമതി നൽകിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി പിണറായി വിജയനെ അറിയിച്ചെന്നാണ് റിപ്പോർട്ട്. പുസ്തക പ്രകാശനം ചെയ്യൻ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നിയമപ്രശ്നം ചൂണ്ടിക്കാട്ടി കെസി ജോസഫ് എംഎൽഎ കത്ത് നൽകിയതിനെ തുടർന്ന് നിയമസെക്രട്ടറിയുടെ ഉപദേശത്തെ തുടർന്നായിരുന്നു വിട്ടു നിൽക്കൽ. ഇതോടെ ജേക്കബ് തോമസ് വീണ്ടു വിവാദത്തിൽപ്പെട്ടു.
ബാർ ക്കോഴക്കേസ്, സിവിൽ സപ്ലൈസിലെ അഴിമതി, മദ്നിയുടെ അറസ്റ്റ് ചെയ്യുന്നതിൽ എതിർപ്പ് എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങൾ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ഉമ്മൻ ചാണ്ടി, സിപിഐ നേതാവ് സി ദിവാകരൻ എന്നിവർക്കെതിരെയും പുസ്തകത്തിൽ പരാമർശങ്ങളുണ്ടായിരുന്നു. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്നു പേരിട്ട സർവീസ് സ്റ്റോറിയിൽ 14 ഇടത്ത് ചട്ടലംഘനമുണ്ട്. പൊലീസ് ഉദ്യോഗസ്ഥന് സർവീസിൽ ഇരിക്കെ പുസ്തകം എഴുതാൻ തടസമുണ്ട്. അതോടൊപ്പം സർക്കാർ കാര്യങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
സുപ്രീംകോടതിയുടെ ബലത്തിൽ പൊലീസ് മേധാവിയായ ടിപി സെൻകുമാറിനെപകരക്കാരന് കണ്ടെത്താൻ അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നീക്കങ്ങൾ സജീവമാണ്. ടിപി സെൻകുമാർ കഴിഞ്ഞാൽ ജേക്കബ് തോമസാണ് സീനിയർ. അതുകൊണ്ട് ജേക്കബ് തോമസിനെ പൊലീസ് മേധാവിയാക്കണമെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹം. പൊലീസിനെ ജനങ്ങളോട് അടുപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. എന്നാൽ ആർക്കും വഴങ്ങാത്ത ജേക്കബ് തോമസിനെ പൊലീസ് ആസ്ഥാനത്ത് ഇരുത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്ക് വഴങ്ങുന്ന ഡിജിപി ഹേമചന്ദ്രനെ പൊലീസ് ആസ്ഥാനത്ത് എത്തിക്കുകയാണ് ആഗ്രഹം. സി.പി.എം സെക്രട്ടറിയേറ്റിൽ പൊലീസ് മേധാവി നിയമനം ചർച്ചയാക്കാനാണ് കോടിയേരിയുടെ ആഗ്രഹം. ഇതിനിടെ ജേക്കബ് തോമസ് പിന്മാറ്റം പ്രഖ്യാപിക്കുമ്പോൾ സീനിയോറിട്ടിയുടെ തലത്തിൽ ലോക്നാഥ് ബെഹ്റയ്ക്ക് പൊലീസ് മേധാവിയാകാനാകും. ആർക്കും എതിർക്കാനുമാവില്ല.
സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേറ്റന്ന വിലയിരുത്തൽ പിണറായിയിക്കുണ്ട്. പൊലീസിനെ ജനങ്ങളുമായി അടുപ്പിച്ചാൽ മാത്രമേ ഇതിന് മാറ്റമുണ്ടാക്കാൻ കഴിയൂ. അതുകൊണ്ട് ജനങ്ങൾക്ക് ഏറെ വിശ്വാസമുള്ള ജേക്കബ് തോമസ് ഡിജിപിയാകട്ടെയെന്നതായിരുന്നു് പിണറായിയുടെ നിലപാട്. പൊലീസ് ആസ്ഥാനത്ത് എഡിജിപി തസ്തികയിൽ ടോമിൻ തച്ചങ്കരിയുമുണ്ട്. അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെ വഴി വിട്ടു പോകാതെ നിയന്ത്രിക്കാനാവുമെന്നാണ് പിണറായിയുടെ വിലയിരുത്തൽ. വിജലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് തന്റെ നിർദ്ദേശമെല്ലാം അനുസരിച്ചുവെന്നാണ് പിണറായിയുടെ വിലയിരുത്തൽ. വിജിലൻസിൽ ജേക്കബ് തോമസിനെ നിയമിക്കുന്നതിൽ എതിർപ്പും സിപിഎമ്മിൽ ഉയർന്നു.
ഈ സാഹചര്യത്തിൽ ജേക്കബ് തോമസിനെ പൊലീസിൽ നിന്ന് മാറ്റി മൂലയ്ക്കിരുത്തിയാൽ അത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. അതിനാൽ അദ്ദേഹത്തിന് മാന്യമായ സ്ഥാനം നൽകണം. പൊലീസിലെ സീനിയോറിട്ടിയിൽ രണ്ടാം സ്ഥാനക്കാരനാണ് നിലവിൽ ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ സെൻകുമാർ ഒഴിയുമ്പോൾ ജേക്കബ് തോമസ് തലപ്പത്തുവരട്ടേയെന്നായിരുന്നു പിണറായി ക്യാമ്പിന്റെ നിലപാട്. ഇതാണ് വേണ്ടെന്ന പരോക്ഷ സൂചന ജേക്കബ് തോമസ് നൽകുന്നത്. ഇതോടെ സീനിയോറിട്ടിയിലെ രണ്ടാം പേരുകാരൻ ലോക്നാഥ് ബെഹ്റ വീണ്ടും പൊലീസ് ആസ്ഥാനത്ത് മടങ്ങിയെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്