പുതുപ്പള്ളിയിൽ ജേക്കബ് തോമസ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുമെന്ന പ്രചാരണത്തിന് പിന്നിൽ മുഖ്യമന്ത്രി തന്നെ; ഡിജിപിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് വരുത്താൻ ഗൂഢാലോചന നടന്നത് കോട്ടയത്ത്; ജനപ്രിയ ഉദ്യോഗസ്ഥനെതിരെ കോൺഗ്രസുകാരെ എങ്കിലും തിരിക്കാൻ കരുതിക്കൂട്ടി എഴുതിയ തിരക്കഥ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മുഖ്യമന്ത്രിയുമായി ഇടഞ്ഞ് നിൽക്കുന്ന ഡിജിപി ജേക്കബ് തോമസ് പുതുപ്പള്ളിയിൽ അടുത്ത തവണ ഇടത് സ്ഥാനാർത്ഥിയായ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുമോ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്രപ്രവർത്തകർക്കിടയിൽ പ്രചരിക്കുന്ന കഥ ഇന്ന് ഒരു പത്രം എക്സ്ക്ലൂസീവ് ആയി അച്ചടിച്ച് കഴിഞ്ഞു. എന്നാൽ ഈ പ്രചാരണത്തിന്റെ മുമ്പിൽ സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെയാണ് എന്നാണ് സൂചന. വിമത പൊലീസ് ഉദ്യോഗസ്ഥന്റെ ഉറച്ച നിലപാടിന് ലഭിക്കുന്ന ജനപിന്തുണ ഉമ്മൻ ചാണ്ടിയുടെ ജനാഭിപ്രായത്തിന് എതിരാവുമെന്ന് കണ്ടതോടെ ജേക്കബ് തോമസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണ് എന്ന് വരുത്താനാണ് ഗൂഢാലോചന നടക്കുന്നത്. ഈ തിയറി അവതരിപ്പിക്കാൻ മുഖ്യമന്ത്രിയുമായി അടുത്ത കേന്ദ്രങ്ങൾ കുറച്ച് ദിവസങ്ങളായി കിണഞ്ഞ് ശ്രമിക്കുന്നുണ്ട്്. മുഖ്യമന്ത്രിക്കും മന്ത്രി തിരുവഞ്ചൂരിനും അടുത്ത ബന്ധുക്കൾ കോട്ടയത്ത് പത്രപ്രവർത്തകനെ കൊണ്ട് കഴിഞ്ഞ ദിവസം ഇത് അച്ചടിപ്പിക്കുകയായിരുന്നു. ജേക്കബ് തോമസ് കോൺഗ്രസുകാരെങ്കിലും അണി നിരക്കാൻ ആണ് ഈ നീക്കം.
ഫയർഫോഴ്സ് മേധാവിയായിരിക്കെ ജേക്കബ് തോമസ് നടത്തിയ നീക്കമാണ് ഉമ്മൻ ചാണ്ടിയെ ചൊടുപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെ പരസ്യമായി വിമർശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡിയുമാക്കി. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ പരസ്യ പ്രസ്താവനകൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. കരുതലോടെയായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ഇതിനിടെ ഫയർഫോഴ്സ് മേധാവിയായിരുന്ന അനിൽ കാന്ത്, ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടും നൽകി. ഇതോടെ മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കാട്ടി ജേക്കബ് തോമസ് നോട്ടീസ് നൽകി. സർക്കാരിനോട് നിയമ നടപടിയെടുക്കാൻ അനുവാദവും തേടി. ഇതിനിടെയിൽ ജേക്കബ് തോമസിന്റെ അച്ചടക്ക നടപടി പിൻവലിച്ച് നിയമസഭയിൽ പ്രസ്താവന തിരുത്തുന്ന തരത്തിൽ പ്രസ്താവനയും മുഖ്യമന്ത്രി നടത്തി.
ജേക്കബ് തോമസിനെ അനുനയിപ്പിക്കാനായിരുന്നു ഇത്. എന്നാൽ ഒന്നും ഫലിച്ചില്ല. തന്റെ പേരു പറഞ്ഞായിരുന്നു വിമർശനം. അതുകൊണ്ട് തന്നെ പേരു പറഞ്ഞ് മാപ്പ് വേണമെന്ന് ജേക്കബ് തോമസ് ഉറച്ച നിലപാട് എടുത്തു. ഇതോടെയാണ് രാഷ്ട്രീയ ആരോപണങ്ങളിലൂടെ ജേക്കബ് തോമസിനെ കുടുക്കാൻ ശ്രമം തുടങ്ങിയത്. ജേക്കബ് തോമസ് വലിയ അഴിമതിക്കാരനാണെന്ന തരത്തിൽ പ്രചരണവും എത്തി. കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സൻ ഇക്കാര്യം പറയുകയും ചെയ്തു. വീക്ഷണത്തിൽ മുഖപ്രസംഗവും വന്നു. ഇതിന് പിറകേയാണ് ഇടത് സ്ഥാനാർത്ഥിയാകാൻ ഡിജിപി കരുനീക്കം നടത്തുന്നുവെന്ന പ്രചരണം. ഇതിലൂടെ മുഖ്യമന്ത്രിക്ക് എതിരായ രാഷ്ട്രീയ നീക്കമായി ജേക്കബ് തോമസിന്റെ കരുനീക്കങ്ങളെ മാറ്റും. നിയമപോരാട്ടത്തിന് ഒരുങ്ങുന്ന ഡിജിപിയെ താറടിക്കാനാണ് ശ്രമം. ഇതിന് വിശ്വസ്തരെ തന്നെ കണ്ടെത്തുകയാണ് കോൺഗ്രസിലെ എ ക്യാമ്പ്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ ഡി.ജി.പി. ജേക്കബ് തോമസും ഉണ്ടെന്നായിരുന്നു ഇന്നത്തെ പത്രവാർത്ത. ഇടതു സ്വതന്ത്രന്മാരുടെ പരിഗണനാ പട്ടികയിലുള്ള ജേക്കബ് തോമസിനെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരേ മത്സരിപ്പിക്കാമെന്നു വാഗ്ദാനം. വിരമിക്കാൻ കുറച്ചു നാളുകൾ മാത്രമുള്ള ഡി.ജി.പിയെ രാഷ്ട്രീയക്കളത്തിലിറക്കാനുള്ള ചരടുവലിക്കു പിന്നിൽ അടുത്തിടെ യു.ഡി.എഫ് വിട്ട് ഇടതുമുന്നണിക്കൊപ്പം നിലകൊള്ളുന്ന നേതാവാണ്. ജേക്കബ് തോമസ് സർക്കാരിനെതിരേ നടത്തുന്ന വിമർശനങ്ങൾ ഇടതുമുന്നണിക്കു ഗുണകരമാകുമെന്നും അദ്ദേഹത്തെ മത്സരത്തിനിറക്കിയാൽ അഴിമതിക്കെതിരേയുള്ള പേരാട്ടമെന്ന പ്രതിഛായ തെരഞ്ഞെടുപ്പിൽ സൃഷ്ടിക്കാൻ കഴിയുമെന്നുമാണ് ജേക്കബ് തോമസിനു വേണ്ടി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
ഇതേസമയം, സ്ഥാനാർത്ഥിത്വം സംബന്ധിച്ചു സിപിഎമ്മിൽ നിന്നു കിട്ടിയ ഉറപ്പുകളുടെ പിൻബലത്തിലാണ് ജേക്കബ് തോമസ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ആഞ്ഞടിക്കുന്നതെന്നും വാദങ്ങളുണ്ട്. ജേക്കബ് തോമസിനെതിരേ സർക്കാർ നിരത്തിയ ആരോപണങ്ങളിൽ നിന്നു നിയമസഭയിൽ മുഖ്യമന്ത്രി പിന്നോക്കം പോയെങ്കിലും നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന സമീപനമാണ് ഡി.ജി.പി. കൈക്കൊണ്ടത്. ഇതോടെയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ അദ്ദേഹത്തിന്റെ പേരും സജീവ ചർച്ചയായതെന്നാണ് വാർത്ത. കോട്ടയത്ത് നടന്ന ഗൂഢാലോചന മാത്രമാണ് വാർത്തയെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു. അങ്ങനെയാണ് കള്ളക്കളികൾ പുറത്തായത്.
ബിജ രാധാകൃഷ്ണന്റെ സോളാർ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധങ്ങൾ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു. ബിജ രാധാകൃഷ്ണനുമായി പോയ പൊലീസ് വാഹനം പോലും തടഞ്ഞു. ഇതേ മാതൃകയിൽ ജേക്കബ് തോമസിനേയും തെരുവിൽ നേരിടാനാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ് നേതാക്കളുടെ വിമർശനവും. നേരത്തെ പൊലീസ് മേധാവി ടിപി സെൻകുമാറും പരസ്യമായി ജേക്കബ് തോമസിനെ കുറ്റപ്പെടുത്തിയിരുന്നു. ആർക്കുമറിയാത്ത പലതും ജേക്കബ് തോമസിനെ കുറിച്ച് തനിക്ക് അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇതോടെയാണ് ജേക്കബ് തോമസിനെ അഴിമതിക്കാരനാക്കാനുള്ള തന്ത്രം കോൺഗ്രസ് ആവഷ്കരിക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയാകുമെന്ന പമാർശം കൂടിയാകുമ്പോൾ ഡിജിപി പ്രതിരോധത്തിലാകുമെന്നാണ് കണക്ക് കൂട്ടൽ. ഏതായാലും ഈ ആരോപണങ്ങളോട് കരുതലോടെ മാത്രമേ ഡിജിപി പ്രതികരിക്കൂ.
സർക്കാരിനെ വിമർശിച്ച ഡി.ജി.പി ജേക്കബ് തോമസിനെതിരെ പൊലീസ് മേധാവി ടി.പി.സെൻകുമാർ ഇന്നലെ രംഗത്തെത്തിയിരുന്നു. അഴിമതി വിളിച്ചു പറഞ്ഞതിന്റെ പേരിൽ 30 വർഷത്തിനിടെ സംസ്ഥാനത്ത് ആരും ആരെയും ഭ്രാന്തനാക്കിയിട്ടില്ലെന്നും എത്ര ഉന്നതനായാലും പരിധി വിട്ടാൽ സർക്കാർ നടപടിയെടുക്കണമെന്നും സെൻകുമാർ പറഞ്ഞിരുന്നു. തനിക്ക് മാത്രം ഒരു നിയമം മറ്റുള്ളവർക്കെല്ലാം മറ്റൊരു നിയമം എന്ന ചിലരുടെ നിലപാട് അംഗീകരിക്കാനാവില്ല. താനായിരുന്നെങ്കിൽ ഇത്തരം നിലപാടെടുക്കുന്നവരെ പണ്ടേ സസ്പെൻഡ് ചെയ്തേനെ എന്നും സെൻകുമാർ പറഞ്ഞിരുന്നു. ഇതിനോടും വീക്ഷണത്തിലെ മുഖപ്രസംഗത്തോടും ജേക്കബ് തോമസ് പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രതിപക്ഷ നേതാവിനെ പോലുള്ളവർ പിന്തുണയുമായി എത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ പരസ്യ പ്രതികരണങ്ങൾ വേണ്ടെന്നാണ് ഡിജിപയുടെ നിലപാട്. ഇത് കോൺഗ്രസ് നേതാക്കളേയും വെട്ടിലാക്കിയിട്ടുണ്ട്.
അഴിമതി വിരുദ്ധ ദിനത്തിൽ സർക്കാരിനെതിരെ ചില പരോക്ഷ പരാമർശങ്ങൾ ജേക്കബ് തോമസ് നടത്തിയിരുന്നു. എന്നാൽ അച്ചടക്ക ലംഘനത്തിന്റെ പരിധിയിൽ വരാതെയായിരുന്നു ആ പ്രസംഗം. അതുകൊണ്ട് തന്നെ നടപടിയെടുക്കാൻ കഴിയാതെ പോയി. വീക്ഷണത്തിലേയും കോൺഗ്രസ് നേതാക്കളുടേയും പരാർശങ്ങൾ ജേക്കബ് തോമസിനെ അസ്വസ്ഥനാക്കുമെന്നും അദ്ദേഹം പൊട്ടിത്തെറിക്കുമെന്നായിരുന്നു വിലയിരുത്തൽ. തുടർന്നുള്ള പ്രതികരണങ്ങൾ അച്ചടക്ക നടപിടിക്ക് കാരണമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ വീക്ഷണം വായിക്കേണ്ട ഗതി വരാറില്ലെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വീക്ഷണത്തിനെതിരേയും നിയമനടപടി സ്വീകരിക്കാൻ സാധ്യതകൾ തേടുന്നുണ്ട്. ഹസ്സനെ പോലുള്ളവരെ കാര്യമാക്കേണ്ടെന്നാണ് അദ്ദേഹത്തിന് കിട്ടിയ ഉപദേശം.
സദ്ഭരണമുള്ള ഒരു മാവേലിനാടിനെ സ്വപ്നം കാണാമെന്ന് ഡി.ജി.പി ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റം ശ്രദ്ധേയമായിരുന്നു. സർക്കാരിനെതിരെ പരസ്യവിമർശനം നടത്തിയെന്ന ആരോപണത്തിൻ മേൽ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ബാർകോഴ വിധിയെ അനുകൂലിച്ചും ഫ് ളാറ്റ് ലൈസൻസ് വിവാദവുമായി ബന്ധപ്പെട്ടും ജേക്കബ് തോമസ് നടത്തിയ പരസ്യപ്രസ്താവനകൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കണമെന്ന ഉദ്ദേശത്തോടു കൂടിയതല്ലെന്ന കണ്ടെത്തലോടുകൂടിയ റിപ്പോർട്ട് ചീഫ് സെക്രട്ടറി കഴിഞ്ഞയാഴ്ചയാണ് സർക്കാരിന് നൽകിയത്.
രണ്ട് സംഭവത്തിലും പരസ്യപ്രസ്താവന നടത്തിയ ജേക്കബ് തോമസിനെതിരെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിസഭായോഗമാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ആഭ്യന്തരമന്ത്രിയുടെ പരിഗണനയിലാണ്. അതിനിടെയാണ് പുതിയ വിവാദങ്ങൾ ഉണ്ടാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്