100 രൂപയുടെ രജിസ്ട്രേഷൻ ഫീസിന് പകരം ഈടാക്കുന്നത് 2000 രൂപ; ഫർണിഷിങിന്റെ പേരിൽ ഈടാക്കുന്നത് മൂന്ന് ലക്ഷം വരെ; 108 സ്റ്റോറുകൾ അനുവദിച്ചിട്ടും 22ൽ നിയന്ത്രിക്കുന്നത് ലേലം വിളി തുടരാൻ; പണം പിടിങ്ങുന്നത് സർക്കാർ ബാങ്ക് അക്കൗണ്ടിൽ എന്ന് തെറ്റിധരിപ്പിച്ച്; പാവങ്ങൾക്ക് വില കുറഞ്ഞ് മരുന്നുകൾ നൽകാൻ മോദി സർക്കാർ ഉണ്ടാക്കിയ ജൻ ഔഷധിയുടെ പേരിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ കീശ വീർപ്പിക്കുന്നത് ഇങ്ങനെ
അർജുൻ സി വനജ്
കൊച്ചി: ബിജെപിയെ പിടിച്ചുലക്കിയ വിവാദമായിരുന്നു മെഡിക്കൽ കോഴ. വർക്കല എസ് ആർ കോളേജിലെ അഴിമതിക്കഥ ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് പുറത്തായതോടെ ബിജെപി വലിയ പ്രതിരോധത്തിലേക്ക് പോയി. ഇതിന് സമാനമായ മറ്റൊരു അഴിമതിയാണ് ജൻ ഔഷദിയുടെ ഇടപാടിലും നടക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പൂർണ്ണിമാ എസ് നായർ നടത്തിയെന്ന് ആരോപിക്കുന്ന തട്ടിപ്പിന്റെ കഥ കഴിഞ്ഞ ദിവസം മറുനാടൻ പുറത്തു വിട്ടിരുന്നു. കാശ് ചോദിക്കുന്ന സംഭാഷണം ഉൾപ്പെടെയായിരുന്നു അത്. ഇതിന് പിന്നാലെ മധ്യ കേരളത്തിലെ ജൻ ഔഷധിയിലെ അഴിമതിയും പുറത്തുവിടുകയാണ്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ വമ്പൻ സ്രാവാണ് ഇവിടെ പ്രതിസ്ഥാനത്ത്. അതുകൊണ്ട് തന്നെ മെഡിക്കൽ കോഴയിൽ ഉലയുന്ന നേതൃത്വത്തിന് മറ്റൊരു പ്രതിസന്ധിയാകും ഈ റിപ്പോർട്ടും.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ചെയർമാനായ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ എന്ന കൊച്ചി കേന്ദ്രമായ സംഘടന ജൻ ഔഷധി പദ്ധതിയുടെ മറവിൽ നടത്തിയ 'ഫർണിഷിങ്ങ് അഴിമതി ' യുടെ വിശദാംശങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ അരംഭിക്കുന്നതിന്റെ മറവിലാണ് കോടികളുടെ അഴിമതിക്ക് ബിജെപി സംസ്ഥാന നേതാവ് കളമൊരുക്കിയത്. ഒരു സ്റ്റോർ ആരംഭിക്കുന്നതിനായി ഒരു ലക്ഷത്തി പതിനേഴായിരം രൂപ മുതൽ മൂന്നര ലക്ഷം രൂപ വരെയാണ് എഎൻ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സംഘടന അപേക്ഷകരോട് ആവശ്യപ്പെടുന്നത്.
സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ(സൈൻ) വഴി അപേക്ഷിക്കുമ്പോൾ വാർഷിക വിറ്റുവരവിന്റെ രണ്ട് ശതമാനം സൊസൈറ്റിയക്ക് നൽകണമെന്നും ഇവർ വ്യവസ്ഥ വെയ്ക്കുന്നുണ്ട്. ജൻ ഔഷധി പദ്ധതിയുടെ മറവിൽ വൻ അഴിമതി നടക്കുന്നുണ്ടെന്ന് എറണാകുളത്തെ ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് മറുനാടൻ മലയാളി കൊച്ചി ബ്യൂറോ തുടക്കം കുറിച്ചത്. കുറഞ്ഞ ചെലവിൽ പാവപ്പെട്ട രോഗികൾക്ക് ജീവൻ രക്ഷ മരുന്നുകൾ ഉൾപ്പടെയുള്ളവ എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമിട്ടാണ് ജൻ ഔഷധി പദ്ധതി വിപുലപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ നീക്കം തുടങ്ങിയത്. അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് അയ്യായിരത്തോളം ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കാനായിരുന്നു ലക്ഷ്യം. ഇതിന്റെ ചുവട് പിടിച്ചാണ് രണ്ടായിരത്തി പതിനഞ്ചിൽ രൂപീകരിച്ച സൈൻ എന്ന ചുരക്കപ്പേരിലുള്ള, സംഘടന 2016 ൽ ബിപിപിഐയിൽ (ബ്യൂറോ ഓഫ് ഫാർമ പബ്ലിക്ക് സെക്ടർ അണ്ടർടേക്കിംങ്സ് ഓഫ് ഇന്ത്യ) അപേക്ഷ സമർപ്പിക്കുന്നത്. ഇത് പ്രകാരം 2016 ഓഗസ്റ്റ് 24 ന് അന്നത്തെ പദ്ധതിയുടെ ലൈസൺ ഓഫീസർ സുനിൽ ശർമ്മ 108 ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകി.
BPPI/06/KER/1183/2016/JAS എന്ന നമ്പറിലുള്ള കത്തിലൂടെയാണ് 108 ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കുന്നതിനുള്ള അനുമതി എ.എൻ രാധാകൃഷ്ണൻ , ചെയർമാൻ ഓഫ് സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ, കൊച്ചി എന്ന അഡ്രസിൽ നൽകിയത്. പിന്നീട് ഇടപ്പള്ളിയിലെ 28/446, പാലാഴി, ഫസ്റ്റ് ഫ്ലോർ,ഗിരിനഗർ ക്ലബ്ബ് റോഡ് , കടവന്ത്ര, കൊച്ചി, കേരള, 682020 എന്ന അഡ്രസ്സിൽ വെച്ച് ബിപിപിഐ സിഇഒയുമായി കരാർ ഒപ്പുവെച്ചു. (നിലവിൽ ഈ അഡ്രസ്സിൽ ഓഫീസ് പ്രവർത്തിക്കുന്നില്ല, ഇടപ്പള്ളിയിലാണ് സൈൻ ഓഫീസ്) ഇതോടെയാണ് തട്ടിപ്പിനുള്ള വിശാലമായ കളം ഒരുങ്ങിയത്. കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച് അറിവില്ലാത്തവരെയായിരുന്നു, എ.എൻ രാധാകൃഷ്ണൻ ചെയർമാനും ബിജെപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ടിപി മുരളീധരൻ നായർ ജനറൽ സെക്രട്ടറിയുമായ സൈൻ ലക്ഷ്യം വെച്ചിരുന്നത്. അപേക്ഷകരിൽ നിന്ന് 2000 രൂപ രജിസ്ട്രേഷൻ ചാർജ്ജ് വാങ്ങുകയാണ് ആദ്യപടി. (പദ്ധതി അനുവദിച്ച് കിട്ടുന്നതിനുള്ള നിലവിലെ ചാർജ്ജ് നൂറു രൂപയാണ്. പദ്ധതിക്കായി നേരിട്ട് ആർക്കും അപേക്ഷിക്കാം)
പിന്നാലെ ജൻ ഔഷധി കേന്ദ്രങ്ങളുടെ ഫർണിഷിംങ് (അലമാരികളും മറ്റും നിർമ്മിക്കുന്നത് സംബന്ധിച്ച്) ജോലികൾ സംബന്ധിച്ച് ബിപിപിഐയുടെ കണ്ടീഷൻസ് ഉണ്ടെന്ന് അപേക്ഷകനെ തെറ്റിദ്ധരിപ്പിക്കുകയാണ് അടുത്തപടി. ഇതിൽ വീഴുന്ന അപേക്ഷനിൽ നിന്ന് ഒരു ലക്ഷത്തി പതിനയ്യായിരം മുതൽ മൂന്നര ലക്ഷം രൂപ വരെ ഫർണിഷിങ് ചാർജ്ജ് വാങ്ങിയാണ് ഇവർ അപേക്ഷകരെ തട്ടിപ്പിനിരയാക്കുന്നത്. ഇത്തരത്തിൽ പണം നൽകിയിട്ടും ജൻ ഔഷധി സ്റ്റോർ ആരംഭിക്കാൻ കഴിയാത്ത മധ്യകേരളത്തിലെ പ്രമുഖ ഡോക്ടറുമായി മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോൾ പണം പോയ കാര്യം അവർ സ്ഥിരീകരിച്ചു. പക്ഷെ വാർത്തയിൽ പേര് നൽകരുതെന്നും വിജിലൻസ് പോലുള്ള അന്വേഷണ സംഘങ്ങൾ വന്നാൽ വിവരങ്ങൾ കൈമാറമെന്നും അവർ ഉറപ്പ് നൽകി. അപേക്ഷ നൽകിയ എറണാകുളത്തെ ഒരു സംഘടന നേതാവുമായും ഞങ്ങൾ ബന്ധപ്പെട്ടു. അവർ പ്രാഥമികമായി നൽകേണ്ട 200 രൂപ മാത്രമാണ് നൽകിയിരുന്നത്. യൂണിഫോമൽ ഫർണിഷിംഗിനായി ഒരു ലക്ഷത്തി പതിനയ്യായിരം രൂപയാണ് ഇവരോടും എ എൻ രാധാകൃഷ്ണൻ നേരിട്ട് ആവശ്യപ്പെട്ടത്.
എന്നാൽ സ്വന്തമായി ഫർണിഷിങ് നടത്തിക്കൊളാം എന്ന് സംഘടന നേതാവ് പറഞ്ഞതോടെ എഎൻ രാധാകൃഷ്ണനും കൂട്ടർക്കും ആ അപേക്ഷകനോട് താൽപര്യം ഇല്ലാതെയായി. പദ്ധതിയുടെ പേരിൽ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് താൻ ജൻ ഔഷധി കേന്ദ്രം തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിൻവലിഞ്ഞതെന്ന് പ്രമുഖ സംഘടന നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. തട്ടിപ്പിന്റെ രേഖകൾ ലേഖകനെ കാണിച്ചെങ്കിലും, അന്വേഷണ ഏജൻസികൾക്ക് മാത്രമേ ഇവ നൽകുവെന്ന് അവർ നിലപാട് സ്വീകരിച്ചു. ഏത് അന്വേഷണം വന്നാലും രേഖകൾ ഹാജരാക്കാമെന്ന ഡോക്ടറും സംഘടന നേതാവും മറുനാടൻ മലയാളിക്ക ഉറപ്പ് നൽകി. ഇതോടെയാണ് ജൻ ഔഷധിയുടെ പേരിൽ നടത്തുന്ന വൻ അഴിമതി പുറത്തുകൊണ്ടുവരാൻ എഡിറ്റോറിയൽ ബോർഡ് തീരുമാനമെടുത്തത്.
108 ജൻ ഔഷധി കേന്ദ്രങ്ങൾ സൈൻ എന്ന സംഘടനയ്ക്ക് അനുവദിച്ചെങ്കിലും ഇതുവരെ 22 സ്റ്റോറുകൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. ജൻ ഔഷധി സ്റ്റോറുകൾ തമ്മിൽ അഞ്ച് കിലോമീറ്റർ ദൂരം ഉണ്ടായിരിക്കണമെന്ന നിയമം ലംഘിച്ചും ഇവർ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപവും, ആലപ്പുഴ കെഎസ്ആർടിസി യ്ക്ക് സമീപവുമാണ് ദൂര പരിധി ലംഘിച്ച് ജൻ ഔഷധി കേന്ദ്രങ്ങൾ സൈൻ വഴി ആരംഭിച്ചത്. തൃശ്ശൂർ ജില്ലയിലെ പുത്തൻപീടിക, അങ്കമാലി എന്നിവിടങ്ങളിൽ ഒരു ജൻ ഔഷധി നിലനിൽക്കെ, ദൂര പരിധി ലംഘിച്ച് മറ്റൊരു സ്റ്റോർ അനുവദിച്ച് കിട്ടുന്നതിനായി നോഡൽ ഓഫീസർമാരിലും ഡൽഹിയിലെ ഓഫീസിലും സമ്മദ്ധം ചെലുത്തുകയാണ്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടിപി മുരളീധരൻ നായരാണ് ഇതിനായി ഉദ്യോഗസ്ഥരെ വ്യാഴാഴ്ച (03.07.2017) രാത്രി വരെ വിളിച്ചത്. ഇക്കാര്യം ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടും സ്ഥിരീകരിച്ചു.
ജൻ ഔഷധി സ്റ്റോറുകൾ തുടങ്ങുന്നതിനായി ഫർണിഷിങ് ചാർജ്ജ് വാങ്ങുന്നത് രണ്ട് അക്കൗണ്ടുകൾ മുഖേനയും നേരിട്ട് പണമായുമാണ്. ഇടപ്പള്ളിയിലെ 16860200002284 എന്ന ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കും, gov jan aushadhi ( സർക്കാർ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി ഉണ്ടാക്കിയതാണിത്. എന്നാൽ ഏത് ബാങ്ക് അക്കൗണ്ടാണെന്നോ, അക്കൗണ്ട് നമ്പറോ അന്വേഷണത്തിൽ ലഭിച്ചില്ല) എന്ന മറ്റൊരു അക്കൗണ്ടിലേക്കുമാണ് പണം അപേക്ഷരെക്കൊണ്ട കൈമാറ്റം ചെയ്യിക്കുന്നത്. മൊത്തം വരുമാനത്തിന്റെ രണ്ട് ശതമാനം സൈൻ എന്ന സംഘടനയ്ക്ക് നൽകണമെന്നും നെയിം ബോർഡിൽ സൈൻ എന്ന സംഘടനയുടെ ലോഗോ പതിപ്പിക്കണമെന്നും എഎൻ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. ജൻ ഔഷധി സ്റ്റോറുകൾ ശക്തമായ മരുന്ന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, സൈൻ വഴി സ്റ്റോറുകൾ ആരംഭിക്കുന്നവർക്ക് ഡൽഹിയിൽ നിന്ന് നേരിട്ട് മരുന്നുകൾ എത്തിച്ചുനൽകാമെന്നും ഇവർ വാഗ്ധാനം ചെയ്യുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്