മാണിയുടെ മുമ്പിൽ നല്ലപിള്ള ചമയാൻ രാജിനാടകം കളിച്ച ഉണ്ണിയാടനെ അമേരിക്കയിൽ വച്ച് ജോൺ ബ്രിട്ടാസ് വെള്ളം കുടിപ്പിച്ചു; എംഎൽഎയാണോ ചീഫ് വിപ്പാണോ എന്ന് ചോദിച്ച് പൊതുവേദിയിൽ വച്ച് വിചാരണ ചെയ്ത കൈരളി ടി വി എംഡിയുടെ മുമ്പിൽ ചീഫ് വിപ്പ് ബ്ബ..ബ്ബ..ബ്ബ വച്ചത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർകോഴ കേസിൽ കോടതി പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച കെ എം മാണിയുടെ കൂടെ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കുന്നു എന്ന് തോമസ് ഉണ്ണിയാടൻ പ്രഖ്യാപിച്ചപ്പോൾ തന്നെ വ്യക്തമായത് ഒരു കാര്യമായിരുന്നു. ഉണ്ണിയാടൻ ആഗ്രഹിക്കുന്നത് വെറും ചീഫ് വിപ്പ് സ്ഥാനമല്ല, ഒരു മന്ത്രിപദം തന്നെയാണെന്ന്. ഇന്നല്ലെങ്കിൽ നാളെ അത് തന്നെ തേടിയെത്തുമെന്ന് ഉറപ്പാക്കാൻ ഉണ്ണിയാടൻ കളിച്ച നാടകമായിരുന്നു ഈ രാജി. കേരളത്തിലെ മാദ്ധ്യമങ്ങളെല്ലാം ഒരുപോലെ ഉറ്റുനോക്കിയ ആ ദിവസം ഉണ്ണിയാടനും അങ്ങനെ മാണിക്ക് മുമ്പിൽ 'നല്ലവനായ ഉണ്ണി'യായി.
മുഖ്യമന്ത്രി തന്റെ രാജിസ്വീകരിക്കില്ലെന്ന് ഉറപ്പിച്ച ശേഷമായിരുന്നു തോമസ് ഉണ്ണിയാടൻ നല്ലപിള്ള ചമയാൻ നാടകം കളിച്ചത് എന്നത് വ്യക്തമായിരുന്നു. ഈ നാടകത്തിന്റെ ഒരു തിരശ്ശീലയാണ് ഇന്നലെ വീണതും. ഉണ്ണിയാടന്റെ രാജി സ്വീകരിക്കേണ്ടെന്നും ചീഫ് വിപ്പ് സ്ഥാനത്ത് തുടരാനുമുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം അദ്ദേഹം അംഗീകരിക്കുകയായിരുന്നു. എന്തായാലും രാജിവച്ച ശേഷം അമേരിക്കയിലെ ഷിക്കാഗോയിലേക്ക് പോയ തോമസ് ഉണ്ണിയാടന്റെ നാടകം കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസ് ശരിക്കും പൊളിച്ചടുക്കി.
രാജിവച്ച ശേഷം ഷിക്കാഗോയ്ക്ക് ഉണ്ണിയാടൻ പോയത് തന്നെ മാദ്ധ്യമങ്ങളിൽ നിന്നും ഒളിച്ചു കടക്കാനും സമ്മർദ്ദങ്ങൾ ഒഴിവാക്കാനുമായിരുന്നു. എന്നാൽ അവിടെ ഷിക്കാഗോയിൽ വച്ച് നടന്ന ഇന്ത്യൻ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സമ്മേളന വേദിയിൽ വച്ച് ഉണ്ണിയാടനെ ജോൺ ബ്രിട്ടാസ് ശരിക്കും കളിയാക്കുകയായിരുന്നു. . കേരളത്തിൽ കളിച്ചത് നാടകമായിരുന്നെന്ന് ഉണ്ണിയാടന് ഇതോടെ വ്യക്തമാക്കേണ്ടിയും വന്നു. ബ്രിട്ടാസിന്റെ പ്രസംഗത്തിനിടെയിലെ പരിഹാസത്തിൽ ഉണ്ണിയാടൻ വീഴുകയായിരുന്നു.
ഉണ്ണിയാടൻ ഇവിടെ എംഎൽഎ ആയിട്ടാണോ അതോ ചീഫ് വിപ്പ് ആയിട്ടാണോ അവതരിച്ചത് എന്നതായിരുന്നു പ്രസംഗത്തിനിടെ ജോൺ ബ്രിട്ടാസ് ചോദിച്ചത്. ആദ്യമൊക്കെ ചോദ്യത്തിൽ നിന്ന് കുതറി മാറിയെങ്കിലും ഒരു മറുപടി ആവശ്യമാണെന്നു ശഠിച്ചപ്പോൾ ഉണ്ണിയാടൻ തന്റെ നിലപാട് വ്യക്തമാക്കി- 'രാജിവച്ചിട്ടാണ് വന്നത്, അതിൽനിന്ന് പിൻവാങ്ങുന്ന പ്രശ്നമില്ല. എന്നാൽ അവിടം കൊണ്ടും ബ്രിട്ടാസ് വിട്ടില്ല. ചോദ്യങ്ങൾ പിന്നെയും എത്തി.
പിന്നീട് കെ എം മാണി അകാരണമായി വേട്ടയാടപ്പെടുന്നുവെന്നായിരുന്നു ഉണ്ണിയാടന്റെ രോദനം. ഇതും ബ്രിട്ടാസ് ഖണ്ഡിച്ചു. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ തീക്ഷ്ണമായി വിചാരണകൾക്ക് വിധേയമാകുന്നത് ഇത് ആദ്യമല്ലെന്ന് പറഞ്ഞ് കെ കരുണാകരൻ മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ഉദാഹരണങ്ങൾ ബ്രിട്ടാസ് എടുത്തുകാട്ടി. ഇവരൊക്കെ സംയമനം പാലിച്ചിരുന്നു. മാദ്ധ്യമ വിചാരണയിൽ ഇത്രമാത്രം അങ്കലാപ്പ് കെ എം മാണിയും കേരള കോൺഗ്രസും കാണിക്കേണ്ടതുണ്ടായിരുന്നോയെന്ന് എടുത്തു ചോദിച്ചപ്പോൾ 'ശരിയാണ്, അത് വേണ്ടിയിരുന്നില്ല' എന്ന് പറഞ്ഞ് ഉണ്ണിയാടൻ ബ്രിട്ടാസിനോട് യോജിച്ചു.
ടെലിവൈസ്ഡ് രാഷ്ട്രീയ യുഗത്തിൽ ശരീരഭാഷയുടെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് ബ്രിട്ടാസ് വീണ്ടും ഉണ്ണിയാടന്റെ നേർക്ക് തിരിഞ്ഞു. കെ എം മാണി പത്രസമ്മേളനം നടത്തിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തെ പിൻതിരിപ്പിക്കാൻ റോഷി അഗസ്റ്റിനും പിടി തോമസും കൂടെക്കൂടെ മാണിയുടെ തോളത്ത് തോണ്ടിക്കൊണ്ടിരുന്നത് ശരിയായോ ഉണ്ണിയാടാ എന്ന ചോദ്യത്തിന് 'ഒട്ടും ശരിയായില്ല, അവരത് ചെയ്യാൻ പാടില്ലാത്തതായിരുന്നു 'എന്നായിരുന്നു ചീഫ് വിപ്പിന്റെ പ്രതികരണം.
ജനാധിപത്യത്തിൽ ഉദ്യോഗസ്ഥരുടെ സ്ഥാനത്തെക്കുറിച്ച് പരാമർശിച്ച ബ്രിട്ടാസ് തെരുവുനായ് പ്രശ്നത്തിൽ ഡിജിപി സെൻകുമാർ സ്വീകരിച്ച സമീപനത്തെക്കുറിച്ച് ഉണ്ണിയാടന്റെ അഭിപ്രായം ആരാഞ്ഞു. 'താങ്കളെപ്പോലുള്ള ഒരു ജനപ്രതിനിധിയെ പരസ്യമായി ഖണ്ഡിക്കാൻ രംഗത്തുവന്ന സെൻകുമാറിനെ എന്തുകൊണ്ട് നിയന്ത്രിച്ചില്ല' എന്ന് ബ്രിട്ടാസ് ചോദിച്ചപ്പോൾ 'സെൻകുമാർ ചെയ്തത് ഒട്ടും ശരിയായില്ല, ഇതൊക്കെ നിയന്ത്രിക്കപ്പെടണം'എന്ന് ഉണ്ണിയാടൻ പ്രതികരിച്ചു.
ചുരുക്കത്തിൽ സമ്മേളന വേദിയിൽ വച്ച് ഉണ്ണിയാടന്റെ പൊള്ളത്തരങ്ങളെ പരസ്യമായി തന്നെ ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുകയായിരുന്നു. ഷിക്കാഗോയിൽ ഉണ്ണിയാടൻ സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ തന്നെ ചീഫ് വിപ്പിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നു എന്നതും ഉണ്ണിയാടന്റെ രാജിനാടകം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. അമേരിക്കൻ സന്ദർശനത്തിന്റെ മറവിൽ സർക്കാർ ബോർഡ് വച്ച കാറ് സൗകര്യങ്ങളും തനിക്ക് നഷ്ടമാകില്ലെന്ന് ഉണ്ണിയാടന് ഉറപ്പിക്കുകയായിരുന്നു. കേരളത്തിൽ ഉണ്ടായിരുന്നുവെങ്കിൽ രാജി സ്വീകരിക്കണമെന്ന ആവശ്യവുമായി വീണ്ടും കത്ത് നൽകാമായിരുന്നു. കേരളം വിട്ട് തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ഉണ്ണിയാടൻ ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍