പ്രസ് ക്ലബ് ബാറിനെതിരെ വിവരം തേടിയ പത്രപ്രവർത്തകനെ തൂപ്പുകാരിയെ അപമാനിച്ചെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു; വീട് റെയ്ഡ് ചെയ്ത് വിജിലൻസ് കേസിലും ക്രൈംബ്രാഞ്ച് കേസിലും പ്രതിയാക്കി: തലസ്ഥാനത്തെ ഒരു വിഭാഗം പത്രക്കാർ ഗുണ്ടകളായി നാട് ഭരിക്കുന്ന വിധം
ഷാജൻ സ്കറിയ
മറാത്തിയിലെ പ്രമുഖ പത്രമായ സക്കാളിന്റെ കേരള ലേഖകൻ അജയകുമാറുമായി സംസാരിച്ചപ്പോൾ കൈവിറയ്ക്കുകയായിരുന്നു. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഏറ്റവും അധികം സ്വാധീനമുള്ള ഒരു അക്രഡിറ്റഡ് ജേർണലിസ്റ്റിന് നീതി നിഷേധിക്കപ്പെട്ട് അലഞ്ഞു നടന്ന അനുഭവം കേട്ടപ്പോൾ ഇവിടുത്തെ സാധാരണക്കാരുടെ അവസ്ഥ ഓർത്തായിരുന്നു ആദ്യം സങ്കടം തോന്നിയത്. നാഴികയ്ക്ക് നാല്പത് വട്ടം അഴിമതിയ്ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന മാദ്ധ്യമപ്രവർത്തകരാണ് ഈ അനീതിയുടെ ചുക്കാൻ പിടിച്ചത് എന്നോർത്തപ്പോൾ ധാർമ്മികരോഷം ഇരട്ടിച്ചു. അക്രഡിറ്റേഷനും പ്രസ് ക്ലബ്ബ് അംഗത്വവും ഒക്കെയുള്ള ഒരു മാദ്ധ്യമ പ്രവർത്തകന് ഇത് സംഭവിച്ചു എന്നറിഞ്ഞപ്പോൾ ഇതൊന്നുമില്ലാത്ത ഈ ലേഖകനേയും കാത്തിരിക്കുന്നത് ഇതേ അനുഭവം ആകുമല്ലോ എന്നോർക്കുമ്പോൾ അത് വിറയലായി മാറി. പക്ഷേ, ഇത്തരം ഭീതികളെ അതിജീവിക്കാൻ സാധിച്ചില്ലെങ്കിൽ എങ്ങനെ സ്വയം ഒരു മാദ്ധ്യമപ്രവർത്തകൻ എന്നു വിളിക്കാൻ സാധിക്കും എന്ന മനസാക്ഷിയുടെ ചോദ്യത്തിന് മുമ്പിൽ കീഴടങ്ങുകയാണ്.
അജയൻ ഇപ്പോഴും അക്രഡിറ്റേഷൻ ഉള്ള പത്രക്കാരൻ ആണ്. തലസ്ഥാനത്തെ മാദ്ധ്യമ പുലികളുടെ താവളമായ ജേർണലിസ്റ്റ് കോളനിയിൽ തന്നെയാണ് താമസം. എന്നാൽ തലസ്ഥാനത്തെ പത്രക്കാരുടെ പ്രധാന താവളമായ പ്രസ് ക്ലബ്ബിൽ അജയന് അംഗത്വം ഇല്ല. അംഗത്വം സ്വയം രാജിവച്ചതല്ല. അനീതിക്കെതിരെ ശബ്ദമുയർത്തിയപ്പോൾ പുറത്താക്കിയതാണ്. ആ അനീതിക്കെതിരെ ഉയർത്തിയ ശബ്ദം അജയൻ എന്ന സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാക്കിയ നഷ്ടം ചില്ലറയല്ല. കോടതി കയറിയിറങ്ങിയും ന്യായാധിപന്മാർക്ക് മുമ്പിൽ കുറ്റവാളിയെപ്പോലെ നിന്നും അജയൻ തള്ളി നീക്കിയത് നീണ്ട ആറ് വർഷമാണ്. എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട ആരോടും പരിഭവമില്ലാതെ സ്വതന്ത്രമായി കഴിഞ്ഞ് കൂടുമ്പോഴായിരുന്നു സുനിത ദേവദാസ് എന്ന മാദ്ധ്യമപ്രവർത്തകയും തുടർന്ന് മറുനാടൻ മലയാളിയും അജയന്റെ ഉറക്കം കെടുത്തിയത്. പ്രസ് ക്ലബ്ബ് എന്ന ഗുണ്ടാ സംഘത്തിനെതിരെ മിണ്ടാതിരിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഒരു വെളിപ്പെടുത്തലിന് തയ്യാറായി അജയൻ എത്തിയത്.
അജയന്റെ ജീവിതത്തിലെ പീഡന പർവ്വങ്ങളുടെ ഒക്കെ തുടക്കം ഇപ്പോൾ വിവാദമായിരിക്കുന്ന പ്രസ് ക്ലബ്ബ് ബാറാണ്. അനേകം കഴിവുള്ള പത്രപ്രവർത്തകർ ഈ ബാറ് മൂലം ജീവിതം നശിച്ച അവസ്ഥയോടുള്ള ധാർമ്മിക രോഷം എന്ന നിലയിൽ ആയിരുന്നു തുടക്കം. രാവിലെ 11 മണിക്ക് ബാർ തുറക്കുമ്പോൾ മുതൽ അവിടെയെത്തി മദ്യപാനം ആരംഭിച്ച് ലിവർസിറോസിസ് ബാധിച്ച് മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായി അനേകം പേരെ കണ്ട് മനം നൊന്ത് ആദ്യം അജയൻ ചെയ്തത് പ്രസ് ക്ലബ് മീറ്റിങ്ങുകളിൽ തന്നെ ശബ്ദം ഉയർത്തുകയായിരുന്നു. അന്ന് പക്ഷേ, അജയന്റെ ശബ്ദത്തിന് ചെവികൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല. തുടർന്നായിരുന്നു നിയമ നടപടി എടുക്കാൻ ആലോചിച്ച് അരയും തലയും മുറുക്കി അജയൻ രംഗത്ത് ഇറങ്ങിയത്. എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ ചെന്ന് വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ നൽകുകയായിരുന്നു ആദ്യം ചെയ്തത്.
അപേക്ഷ നൽകിയ അന്നു തന്നെ പ്രസ് ക്ലബ്ബിൽ നിന്നും അജയന് വിളികൾ വന്നു. അനാവശ്യ പരിപാടിക്ക് പോകരുത് എന്ന മുന്നറിയിപ്പുകൾ നൽകി. എന്നാൽ വച്ചകാല് പുറകോട്ടില്ല എന്നു തീരുമാനിച്ച് അജയൻ എക്സൈസ് ഓഫീസിൽ മറുപടി കാത്ത് പലതവണ ചെന്നു. ഒടുവിൽ എക്സൈസുകാർ തുറന്ന് പറഞ്ഞു. ഇത് സംബന്ധിച്ചാണ് അന്വേഷണം നടത്തരുത് എന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ശക്തമായ നിർദ്ദേശമുണ്ട്. പ്രസ് ക്ലബ്ബിൽ ചെന്നു വിവരം തിരക്കി അവിടെ അനധികൃത ബാറില്ലെന്നു മറുപടി നൽകാനേ പറ്റൂ. ബാർ നടത്താൻ ലൈസൻസ് നൽകിയിട്ടില്ലെന്നും നിയമപരമായ മറ്റ് ക്ലബ്ബുകൾക്ക് നൽകുന്നതുപോലെ പ്രസ് ക്ലബ്ബിന് ലൈസൻസ് നൽകാൻ അനുമതിയില്ല എന്നും രേഖാമൂലം അതിനിടെ അറിയിപ്പ് ലഭിച്ചു.
ഇത്രയും ആയപ്പോൾ ഇനി പരാതി കൊടുത്തിട്ടും കാര്യമില്ല എന്നു അജയനു ബോധ്യമായി. പരിശോധന നടത്തി അങ്ങനെ ബാർ ഇല്ല എന്ന എക്സൈസുകാർ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് വീണ്ടും പരാതി നൽകുക. ഇങ്ങനെ പറയുമ്പോഴും സങ്കേതത്തിൽ മദ്യവിതരണം തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഇതോടെ അജയന്റെ ആവേശം കെട്ടടങ്ങി പോവേണ്ടതായിരുന്നു. എന്നാൽ അക്കാലത്ത് എസിവിക്ക് വേണ്ടി ഒരു പ്രത്യേക പരിപാടി അജയൻ ചെയ്യുന്നുണ്ടായിരുന്നു. അജയൻ സങ്കേതത്തിന്റെ വീഡിയോ പകർത്തിക്കാണുമെന്നും അത് എസിവിയിൽ സംപ്രേഷണം ചെയ്യാൻ ഇടയുണ്ടെന്നും ഭയന്ന പ്രസ് ക്ലബ്ബ് ഭാരവാഹികൾ അജയനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. അവിടം മുതൽ ഈ മാദ്ധ്യമ പ്രവർത്തകന്റെ ജീവിതം വഴി മാറുകയാണ്. യാതൊരുബന്ധങ്ങളും ഇല്ലാത്ത സാധാരണക്കാരന് പോലും സംഭവിക്കാൻ സാധ്യതയില്ലാത്ത ദുരിതങ്ങളായിരുന്നു തുടർന്ന്.
പ്രസ് ക്ലബ്ബിലെ പ്രസ് റൂമിൽ ഇരിക്കുമ്പോൾ കന്റോൺമെന്റ് സ്റ്റേഷനിലെ ഒരു പൊലീസുകാരനും കാണാൻ എത്തി. 'അജയൻ എത്രയും വേഗം ഒളിവിൽ പോകണം. നിങ്ങൾക്കെതിരെ ഒരു പരാതിയുണ്ട.് ഒരു സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചു എന്നാണ്. അറസ്റ്റിന് സാധ്യതയുള്ളതിനാൽ മുങ്ങുന്നതാണ് നല്ലത്' ഇത്രയുമായിരുന്നു പൊലീസുകാരന്റെ സന്ദേശം. പരാതിയുടെ മറ്റ് വിശദാംശങ്ങൾ ഒന്നും അജയനോട് പൊലീസുകാരൻ പറഞ്ഞില്ല. എന്നാൽ അറസ്റ്റ് ഭയന്ന് ഒളിവിൽ പോകാൻ മനസ്സില്ല എന്നതായിരുന്നു അജയന്റെ ധീരമായ നിലപാട്. രണ്ട് മൂന്നു ദിവസം ഈ പൊലീസുകാരൻ അജയനെ കാണാൻ എത്തി. പോകില്ല എന്നുറപ്പായപ്പോൾ ഒരു ദിവസം ഇയാൾ പറഞ്ഞു-പ്രശ്നങ്ങൾ എല്ലാം തീർന്നിട്ടുണ്ട്. സർ സിഐയെ പോയി ഒന്നു കാണണം. എങ്കിൽ ആയിക്കോട്ടെ എന്നു കരുതിയ കന്റോൺമെന്റ് സ്റ്റേഷനിൽ സിഐയെ ചെന്നു കാണാനായി അജയൻ പുറപ്പെട്ടു. അവിടെ ചെന്നപ്പോഴാണ് കേസിന്റെ വിശദാംശങ്ങൾ അറിയുന്നത്.
സങ്കേതത്തിന്റെ വീഡിയോ പകർത്താൻ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന തൂപ്പുകാരിയെ അപമാനിക്കാൻ ശ്രമിച്ചു എന്നായിരുന്നു പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ പരാതി. വിവരങ്ങൾ ഒക്കെ പഠിച്ച സിഐയ്ക്ക് പക്ഷേ, കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. എന്നാൽ സിറ്റി പൊലീസ് കമ്മീഷണറുടെ കർക്കശ നിർദ്ദേശം മൂലം ആണെന്നും അറസ്റ്റ് ചെയ്യാൻ ഉത്തരവ് ലഭിച്ചിരിക്കയാണെന്നും ചൂണ്ടിക്കാട്ടി സിഐ അറസ്റ്റ് ചെയ്യാതെ മറ്റൊരു വഴിയും ഇല്ലെന്ന് പറയുകയായിരുന്നു. അറസ്റ്റ് ചെയ്ത് 14 ദിവസം റിമാൻഡ് ചെയ്യാനും ജാമ്യം കൊടുക്കാതിരിക്കാനും ആയിരുന്നു അന്നത്തെ പ്രസ് ക്ലബ്ബ് ഭാരവാഹികൾ കെണിയൊരുക്കിയിരുന്നത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമ്പോൾ ഫോട്ടോ എടുത്ത് പത്രത്തിൽ കൊടുക്കാൻ ഫോട്ടോഗ്രാഫർമാരുടെ ഒരു നിര കാത്ത് നില്പുണ്ടായിരുന്നു. വർഷങ്ങളോളം തലസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകനായി പ്രവർത്തിച്ച പരിചയം ഉള്ളതുകൊണ്ട് ആഭ്യന്തരമന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണനെ വിളിച്ച് റിമാൻഡ് ഒഴിവാക്കാൻ അജയന് കഴിഞ്ഞു.
എന്നാൽ പിന്നീട് ഏഴ് വർഷം ദുരിതങ്ങളുടെ തീരാക്കഥകളാണ് അജയന്റെ ജീവിതത്തിൽ സംഭവിച്ചത്. പിറ്റേ ദിവസം തന്നെ അജയന്റെ വീട്ടിൽ പൊലീസ് റെയ്ഡിനെത്തി. സങ്കേതത്തിൽ നിന്നു അജയൻ പകർത്തിയെന്നു പ്രസ് ക്ലബ്ബ് ഭാരവാഹികൾ വിശ്വസിക്കുന്ന വീഡിയോ ദൃശ്യത്തിന് വേണ്ടിയായിരുന്നു ആ റെയ്ഡ്. അത്തരം ഒരു വീഡിയോ കണ്ടെത്തിയാൽ തൂപ്പുകാരിയെ അപമാനിച്ചു എന്ന കേസിന് ബലമാകും എന്ന പൊലീസ് ബുദ്ധിയായിരുന്നു ഇതിന് പിന്നിൽ. എന്നാൽ അത് പ്രസ് ക്ലബ്ബ് ജീവനക്കാരുടെ ആശങ്ക മാത്രമായിരുന്നതിനാൽ ഒന്നും ലഭിച്ചില്ല. റെയ്ഡ് വിവരം പല പത്രങ്ങളുടെയും പ്രാദേശിക പേജിൽ വാർത്ത ആക്കാനും സങ്കേതത്തിന്റെ കാവൽക്കാർ മറന്നില്ല.
പക്ഷേ, അതുകൊണ്ടൊന്നും അജയൻ തളർന്നില്ല. പോരാടാൻ ഉറച്ച് കേസുമായി മുമ്പോട്ട് പോയി. അതിനിടയിൽ വേറൊരു ക്രിമിനൽ കേസ് കൂടി അജയന്റെ പേരിൽ ചുമത്തപ്പെട്ടു. മന്ത്രി പി കെ ശ്രീമതിയുടെ ഒരു അഴിമതി ഇടപാടിനെക്കുറിച്ച് പത്രസമ്മേളനത്തിൽ വച്ച് ചോദ്യം ചോദിച്ചതിനായിരുന്നു ആ കേസ്. വ്യാജരേഖ ചമച്ചു എന്ന പേരിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മന്ത്രിയുടെ ഓഫീസിനെക്കാൾ താത്പര്യം പ്രസ് ക്ലബ്ബിലെ മാഫിയക്കാർക്കാണ് എന്നു അജയൻ പറയുന്നു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ മാന്യനായിരുന്നതിനാൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി തള്ളി. എന്നിട്ടും മാദ്ധ്യമമാഫിയാ തലവന്മാർക്ക് കലിപ്പു തീർന്നില്ല. ഇതേവിഷയത്തിൽ പിന്നീട് അജയന്റെ പേരിൽ ഉണ്ടാകുന്നത് ഒരു വിജിലൻസ് കേസായിരുന്നു. ഈ രണ്ട് കേസുകൾക്കും മൊഴികൊടുക്കാനും രേഖകൾ തയ്യാറാക്കാനും വേണ്ടി കുറഞ്ഞത് ആറ് മാസം എങ്കിലും കളഞ്ഞതായി അജയൻ പറയുന്നു. തൂപ്പുകാരിയെ അപമാനിച്ച കേസിന് വേണ്ടി അനേകം തവണ കോടതിയിൽ പോകേണ്ടി വരുന്നതിനിടയിൽ ആയിരുന്നു ഇത്.
വക്കീലന്മാരും പ്രസ് ക്ലബ്ബ് മാഫിയയുടെ പിടിയിൽ വീണപ്പോൾ സ്വയം കേസ് വാദിക്കേണ്ട സാഹചര്യത്തിൽ ആയിരുന്നു അജയൻ. പ്രസ് ക്ലബ്ബിൽ നിന്നും പുറത്താക്കിയതിനെതിരെ അജയൻ കൊടുത്ത പരാതി കോടതി തള്ളിയതിന്റെ കാരണം ഇപ്പോഴും അജയന് വ്യക്തമല്ല. തൂപ്പുകാരിയെ അപമാനിച്ച കേസിൽ നിന്നും തൂപ്പുകാരി പോലും പിൻവാങ്ങിയതോടെ കേസിൽ തീർപ്പ് കല്പിക്കേണ്ട മജിസ്ട്രേറ്റ് വിചിത്രമായ ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. പ്രസ് ക്ലബ്ബ് ഭാരവാഹികൾ കോടതിയിൽ എത്തി ക്ഷമാപണം നടത്തും, പകരം പരാതിയിൽ നിന്നും അജയനും പിന്മാറണം. മറ്റൊരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ ആ ക്ഷമാപണം സ്വീകരിച്ച് അജയൻ പിന്മാറുകയായിരുന്നു. ഇത്രയധികം ക്രൂരതകൾ ചെയ്തിട്ടും എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യത്തിന് അജയന് ന്യായങ്ങൾ പറയാനുണ്ട്.
'തുടർച്ചയായി ആറ് വർഷമാണ് ഞാൻ ഇതിന്റെ പിറകേ നടന്നത്. ഒട്ടേറെ സാമ്പത്തിക നഷ്ടം ഉണ്ടായി. എസിവിയുടെ പരിപാടി അടക്കം പല ജോലികളും നഷ്ടമായി. കുടുംബത്തെ നോക്കാൻ പോലും നേരമില്ലാതായി. ഉപജീവനമാർഗ്ഗമായ സ്വന്തം ജോലി പോലും വേണ്ടത് പോലെ ചെയ്യാൻ കഴിയാതെയായി. പൊലീസും നീതി പീഠങ്ങളും വരെ ഒരു പരിധി വരെ ഒപ്പം നിൽക്കുന്നത് ഈ മാഫിയക്കൊപ്പം ആണെന്ന് ബോധ്യമായി. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതുകൊണ്ട് ഞാൻ സ്വയം പിന്മാറുകയായിരുന്നു'അജയ് കുമാർ പറഞ്ഞ് അവസാനിപ്പിച്ചു.
അന്ന് പ്രസ്ക്ലബ്ബിലെ അനധികൃത ബാറിന്റെ പേരിൽ അജയനെ വേട്ടയാടാൻ നേതൃത്വം നൽകിയ സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് പൊലീസിന്റെ ഉന്നത സ്ഥാനത്ത് ഉണ്ട്. അന്ന് അജയനെതിരെ പോരാടിയ പ്രസ് ക്ലബ്ബ് സെക്രട്ടറി ഇന്നു സ്വന്തം സ്ഥാപനത്തിൽ അച്ചടക്ക നടപടി നേരിട്ട് പ്രധാന തസ്തികയിൽ കഴിയുന്നു. ഇവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിയമ തടസ്സം വല്ലതും ഉണ്ടോ എന്ന അന്വേഷണത്തിലാണ് ഞങ്ങൾ. അനുകൂല ഉപദേശം ലഭിച്ചാൽ വരും ദിവസങ്ങളിൽ ഇത് പ്രസിദ്ധീകരിക്കുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്