കഴുത്തിൽ കുരുക്കിട്ട ശേഷം മരിച്ചെന്ന് തെറ്റിദ്ധരിപ്പിക്കാൻ ക്യാമറ കൈകൊണ്ട് തട്ടി മാറ്റി; ലൈവ് കണ്ട് പേടിച്ച് ഓടിയെത്തിവരോട് ചോദിച്ചത് 'ശംഭു'വും; കരണത്ത് രണ്ട് പൊട്ടിച്ച് സഹപ്രവർത്തരുടെ പ്രതിഷേധം; എഫ് ബിയിലെ ആത്മഹത്യാ ശ്രമം തട്ടിപ്പ് നാടകമെന്ന് സുഹൃത്തുക്കൾ; കാമുകിയെ കൈയൊഴിയാനുള്ള തന്ത്രമെന്ന പരാതി കേട്ട് അമ്പരന്ന് അംബാനി മുതലാളിയും; മാസങ്ങൾക്കിടെ ന്യൂസ് 18 കേരളയിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് മൂന്നാമത്തെ ജേർണലിസ്റ്റ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രമുഖ ചാനലുകളിൽ നിന്നെല്ലാം മാധ്യമ പ്രവർത്തകരെ ഉയർന്ന ശമ്പളം കൊടുത്തുകൊണ്ടു വന്ന് തുടങ്ങിയ ന്യൂസ് 18 കേരള എന്ന ചാനൽ വാർത്തയുടെ കാര്യത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും ജീവനക്കാരുടെ ആത്മഹത്യാ ശ്രമങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടുന്നു. മാസങ്ങൾക്കുള്ളിൽ മൂന്ന് മാധ്യമ പ്രവർത്തകർ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ന്യൂസ് 18 കേരളം എന്ന ചാനലിന് രാജ്യം മഴുവൻ ശ്രദ്ധ നേടി കൊടുക്കുന്നു. ഏറ്റവും ഒടുവിൽ നടന്നത് ആത്മഹത്യ നാടകം ആണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകന്റെ സുഹൃത്തുക്കളും ചാനൽ ജീവനക്കാരും പറയുന്നുണ്ടെങ്കിലും ഒരു ചാനലിനെ ഇങ്ങനെ എന്തുകൊണ്ട് ആത്മഹത്യാ ശ്രമ വാർത്തകൾ വിടാതെ പിന്തുടരുന്നു എന്നതാണ് ചർച്ചയാകുന്നത്.
ന്യൂസ് 18 കേരള ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഫെയ്സ് ബുക്കിൽ ലൈവിട്ട് ആത്മഹത്യാ നാടകം കളിച്ചത് കാമുകിയെ ഒഴിവാക്കാനുള്ള തന്ത്രമെന്ന വിലയിരുത്തലിലേക്ക് സുഹൃത്തുക്കൾ എത്തുകയാണ്. ഫെയ്സ് ബുക്കിൽ ലൈവിട്ട മാധ്യമ പ്രവർത്തകൻ ഒരു സമയത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചില്ലെന്നതാണ് ഇത്തരമൊരു സംശയം ഉയരാൻ കാരണം. ഫെയ്സ് ബുക്കിൽ ലൈവിട്ടത് കണ്ട് മാധ്യമ പ്രവർത്തകന്റെ താമസ സ്ഥലത്ത് ഓടിയെത്തിവരോട് തനിക്ക് 'ശംഭു' വേണമെന്നായിരുന്നു ഇയാളുടെ ആദ്യ ആവശ്യം. ഇത് കേട്ടി ഞെട്ടിയ ചിലർ ഇയാളെ അടിക്കുകയും ചെയ്തു. ഇത് മുറിയിൽ സംഘർഷവുമുണ്ടാക്കി. ഇതിന് ശേഷം വളരെ പാടുപെട്ടാണ് ചിലരിടപ്പെട്ട് രംഗം ശാന്തമാക്കിയത്.
ഇതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകന്റെ ബന്ധുക്കളെ വിളിച്ചു വരുത്തി. മാധ്യമ പ്രവർത്തക കൂടിയായ സഹോദരിയും ഓടിയെത്തി. ഇതിന് ശേഷം ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഇയാളുടെ കുടുംബം അവിടെ നിന്ന് കൊണ്ടു പോയി. ഫെയ്സ് ബുക്ക് ലൈവുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകൾ കൂട്ടുകാരും സംശയിക്കുന്നു. ഫെയ്സ് ബുക്ക് ലൈവിട്ട ശേഷം കഴുത്തിൽ കുരിക്കിട്ട് വളരെ നേരെ ഇയാൾ നിന്നു. കുറച്ചു സമയത്തിന് ശേഷം ക്യാമറ കാലു കൊണ്ട് തട്ടിമാറ്റുന്ന തരത്തിലേക്ക് ലൈവ് മാറി. ഇതോടെ ഇയാൾ ആത്മഹത്യ ചെയ്തുവെന്ന പൊതു ധാരണയുണ്ടായി. ഇത് കണ്ടാണ് എല്ലാവരും ഓടിയെത്തിയത്. എന്നാൽ മുറിയിലെത്തിയവർ കണ്ടത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മാധ്യമ പ്രവർത്തകനെയാണ്. ഇത് കണ്ടവർ പ്രകോപിതരുമായി. ഇതോടെയാണ് അടിപൊട്ടിയത്. ഇതിന് മുമ്പ് തനിക്ക് ശംഭു വേണമെന്ന് ലാഘവത്തോടെ പറയുകയും ചെയ്തു. ഇതും അവിടെ എത്തിയവരെ ഞെട്ടിച്ചു.
അതിനിടെ തലസ്ഥാനത്തെ പ്രമുഖ മാധ്യമ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ പുറത്താക്കി. ഇയാളുടെ കാമുകിയും പൊലീസിലും ന്യൂസ് 18 കേരളയിലും പരാതി നൽകുമെന്നും സൂചനയുണ്ട്. ന്യൂസ് 18 കേരളയിലെ മുതിർന്ന മാധ്യമ പ്രവർത്തകരെല്ലാം ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾക്ക് എതിരാണ്. അതുകൊണ്ട് തന്നെ നടപടിയും എടുക്കും. തന്നെ ഉപയോഗിച്ച ശേഷം വലിച്ചെറിയാനുള്ള ചതിയാണ് ആത്മഹത്യാ നാടകത്തിലൂടെ ഇയാൾ ചെയ്തതെന്ന് കാമുകിക്ക് പരാതിയുണ്ട്. തിരുവനന്തപുരത്തെ ഒരു പ്രമുഖ മാധ്യമ പ്രവർത്തക തന്നെ എങ്ങനെ കാമുകിയെ ഒഴിവാക്കണമെന്ന് വിവരിക്കുന്ന ഓഡിയോയും കാമുകിയുടെ കൈയിലുണ്ടെന്നാണ് സൂചന. ഈ മാധ്യമ പ്രവർത്തകയ്ക്ക് എതിരേയും പരാതി കൊടുക്കുമെന്ന സൂചന മറുനാടന്‍ ലഭിച്ചു. ഇതോടെ ഈ വിഷയം തലസ്ഥാനത്തെ മാധ്യമ ലോകത്തിന് തലവേദനയാവുകയാണ്.
എങ്ങനേയും കാമുകിയെ പൊലീസിൽ പരാതി കൊടുക്കുന്നതിൽ നിന്ന് പിൻവലിപ്പിക്കാനാണ് നീക്കം. ഇതിനിടെ ന്യൂസ് കേരള 18 ചാനലിന്റെ മാനേജ്മെന്റ് കടുത്ത അതൃപ്തിയിലാണ്. അംബാനിയുടെ ചാനലിൽ നാല് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യാ ശ്രമമാണ്. ദളിത് പീഡന ആരോപണത്തിലായിരുന്നു യുവതിയുടെ ആദ്യ ആത്മഹത്യാ ശ്രമം. അതിന് ശേഷം കട്ടപ്പനയിൽ കെട്ടിത്തൂങ്ങി മരിക്കാനും മറ്റൊരു പ്രമുഖൻ ശ്രമിച്ചു. അതിന് പിന്നാലെയാണ് പീഡന ആരോപണം പോലും സജീവമാക്കുന്ന മൂന്നാമത്തെ ആത്മഹത്യാ ശ്രമം. ഇത് ഫെയ്സ് ബുക്കിലും മറ്റും ഇട്ട് മാധ്യമ പ്രവർത്തകൻ ചാനലിനെ അപമാനിക്കുകയും ചെയ്തു. തീർത്തും അച്ചടക്കരാഹിത്യമാണ് നടക്കുന്നതെന്ന വിലയിരുത്തൽ ചാനൽ മാനേജ്മെന്റിനുണ്ട്. കേരളത്തിലെ ചാനൽ അംബാനിഫിക്കേഷൻ പാളിയെന്ന് അംബാനി തന്നെ വിലയിരുത്തുകയാണ്. അതുകൊണ്ട് തന്നെ കാമുകിയുടെ പരാതി കിട്ടിയാൽ നടപടികളുണ്ടാകും.
ബുധനാഴ്ച രാത്രിയിലായിരുന്നു മാധ്യമ പ്രവർത്തകന്റെ ആത്മഹത്യാ ലൈവ്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ്. അതുകൊണ്ട് തന്നെ വീഡിയോ അതിവേഗം വൈറലാവുകയും ചെയ്തു. രാത്രിയോടെ ഇയാളുടെ ഫെയ്സ് ബുക്ക് സ്റ്റാറ്റസ് മരണം എന്നാക്കി മാറ്റിയിരുന്നു, കറുത്ത ബാക് ഗ്രൗണ്ടിൽ മരണമെന്നായിരുന്നു സ്റ്റാറ്റസ്. തൊട്ടുപിന്നാലെ എഫ് ബിയിൽ ലൈവെത്തി. മേശപ്പുറത്ത് കയറി നിന്ന് ഫാനിൽ പുതപ്പു കൊണ്ട് കുരുക്കിട്ട് നിൽക്കുന്ന ദൃശ്യമാണ് ഫെയ്സ് ബുക്കിലൂടെ എത്തിയത്. ഓഫീസിന് തൊട്ടു പിറകെയായിരുന്നു ഇയാളുടെ താമസം. വീഡിയോ കണ്ട മാധ്യമ പ്രവർത്തകർ ഓഫീസിൽ വിവരം അറിയിച്ചു. അതിവേഗം ജീവനക്കാർ പാഞ്ഞെത്തി. ഇവിടെ എത്തിയവർ കണ്ടത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മാധ്യമ പ്രവർത്തകനേയും. ഇതിലൂടെ കോട്ടം സംഭവിച്ചത് മാധ്യമ സ്ഥാപനത്തിന് മാത്രമാണെന്നാണ് ന്യൂസ് 18 കേരളയുടെ വിലയിരുത്തൽ. പിന്നീട് വീഡിയോയും പോസ്റ്റുമെല്ലാം ഈ മാധ്യമ പ്രവർത്തകൻ നീക്കി. അതിന് മുമ്പ് തന്നെ ചില സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചു.
കാമുകിയുമായുള്ള പ്രശ്നമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ഇയാൾ നൽകി സൂചന. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ മാധ്യമ പ്രവർത്തകൻ ഡിവോഴ്സിന്റെ വക്കിലുമാണ്. കാമുകിയുമായുള്ള പ്രശ്നങ്ങൾ ചില വാട്സ് ആപ്പ് ഗ്രൂപ്പിലും മെസേജായി ഇയാൾ ഇട്ടിരുന്നു. ചില ഫോട്ടോകൾ പ്രചരിപ്പിച്ചതായും സൂചനയുണ്ട്. ഇതിന് ശേഷമാണ് ആത്മഹത്യാ ശ്രമ വീഡിയോയുമായി ഇയാൾ ഫെയ്സ് ബുക്കിലെത്തിയത്.
ഈ സംഭവത്തിൽ ഉൾപ്പെട്ട മാധ്യമ പ്രവർത്തകന്റെ പേര് മറുനാടന്‍ വ്യക്തമാണെങ്കിലും മാധ്യമ പ്രവർത്തകനെതിരേയോ മറ്റാർക്കെങ്കിലുമെതിരേയോ പരാതിയോ കേസോ ഇല്ലാത്തതിനാൽ തൽകാലം പേര് പുറത്തു വിടുന്നില്ല. പൊലീസ് കേസോ മറ്റ് ആവശ്യങ്ങളോ ഉണ്ടായാൽ അപ്പോൾ പേരുകൾ പുറത്തു വിടുന്നതാണ്-എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍