ഉമ്മൻ ചാണ്ടിയേയും സലിംരാജിനേയും പ്രതിസ്ഥാനത്താക്കിയവരുടെ കാലത്തും കടകംപള്ളിയിലെ ഭൂമി തട്ടിപ്പിന് തുടർച്ച; ശൂന്യ തണ്ടപ്പേരിലെ വസ്തു പതിച്ച് നൽകിയും വയലുകളെ പുരയിടമാക്കിയും ഇടതു ഭരണത്തിലും കള്ളക്കളി തുടരുന്നു; കണ്ടെത്തിയത് വില്ലേജ് ഓഫീസർ മനോഹരൻ തമ്പിക്ക് എതിരായ തെളിവുകൾ; റവന്യൂ വകുപ്പ് മുക്കിയ അന്വേഷണ റിപ്പോർട്ട് മറുനാടൻ പുറത്തു വിടുന്നു
എം എസ് സനിൽകുമാർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിംരാജ് ഉൾപ്പെട്ട ഭൂമിതട്ടിപ്പ് കേസിലൂടെ കുപ്രസിദ്ധമായ കടകംപള്ളി വില്ലേജിൽ ഇടതുഭരണകാലത്തും ഭൂമിതട്ടിപ്പ് നടന്നതിന്റെ രേഖകൾ പുറത്തുവന്നു. സ്വന്തമല്ലാത്ത ഭൂമി. പോക്കുവരവ് ചെയ്ത് നൽകിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് റവന്യു അധികൃതർ കണ്ടെത്തിയിട്ടും. ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല. കടകംപള്ളി വില്ലേജ് ഓഫീസർ മനോഹരൻ തമ്പിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് റവന്യു അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകൾ വഴി കോടികൾ അഴിമതി പണം കൈമാറിയിട്ടുണ്ടെന്നും റവന്യു അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
ശൂന്യതണ്ടപ്പേരിലെ വസ്തു പതിച്ച് നൽകിയും വയലുകളെ പുരയിടമാക്കിക്കാണിച്ചും തട്ടിപ്പ് നടന്നിട്ടുണ്ട്. ഒരുദാഹരണം ഇങ്ങനെ: കടകംപള്ളി വില്ലേജിലെ 2296/എ1-2 എന്ന സർവ്വേ നമ്പരിൽപ്പെട്ട 11 സെന്റ് ഭൂമി പോക്ക് വരവ് ചെയ്തതിൽ ക്രമക്കേട് നടന്നു. 11 സെന്റ് ഭൂമിയുടെ പോക്കുവരവിനായി ജയന്ദ് ലാലൻ എന്നയാൾ കടകംപള്ളി വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കുന്നു. ഈ അപേക്ഷ പരിശോധിച്ച് വില്ലേജ് ഓഫീസർ മനോഹരൻ തമ്പി താലൂക്ക് ഓഫീസിലേക്ക് ഇങ്ങനെ റിപ്പോർട്ട് നൽകി: രേഖകൾ പ്രകാരം ഈ സർവ്വേ നമ്പരിൽ 4.5സെന്റ് സ്ഥലം മാത്രമാണുള്ളത്. ബാക്കിസ്ഥലം കണ്ടെത്താനാകുന്നില്ല. പോക്കുവരവ് ചെയ്ത് നൽകാൻ കഴിയില്ല. എന്നാൽ ഇനിയാണ് തട്ടിപ്പ് തുടങ്ങുന്നത് വിഷയം തഹസിൽദാർ പരിഗണിച്ചുകൊണ്ടിരിക്കെ വീണ്ടും ജയന്ദ്ലാലിന്റെ അപേക്ഷയിൽ പോക്കുവരവിനായി ഇതേവില്ലേജ് ഓഫീസർ മറ്റൊരു ഫയൽ ആരംഭിച്ച് 11 സെന്റ് ഭൂമിക്ക് പോക്കുവരവ് ചെയ്ത്നൽകി.
നാളിതുവരെ കരമൊടുക്കാത്ത 2154,3041 എന്നീ തണ്ടപ്പേരുകൾ യോജിപ്പിച്ച് 49606 നമ്പർ പട്ടയം ഉണ്ടാക്കിയാണ് തട്ടിപ്പ് നടന്നതെന്ന് റവന്യു പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. പിന്നീട് മറ്റൊരു ആധാരം ചമച്ച് 49671, 49672 എന്നീ തണ്ടപ്പേരുകൾ പിടിച്ചുനൽകി. അതായത് ശൂന്യതണ്ടപ്പേരിൽ വസ്തു എഴുതിച്ചേർത്ത് പോക്കുവരവ് നടത്തിയെന്നാണ് കണ്ടെത്തൽ. ഇതിലേക്കായി വ്യാജ ആധാരവും തയ്യാറാക്കി. ഇടപാടിൽ വൻ അഴിമതി നടന്നിട്ടുണ്ടാകാമെന്ന് റവന്യു പരിശോധനാവിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. വില്ലേജ് ഓഫീസർക്കെതിരെ നടപടി സ്വീകരിച്ച് സമഗ്രമായ അന്വേഷണം നടത്താൻ റവന്യു പരിശോധനാവിഭാഗം നിർദ്ദേശിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
സുനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യുപരിശോധനാവിഭാഗം കടകംപള്ളി വില്ലേജിൽ പരിശോധന നടത്തിയത്. അഞ്ച്ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് തണ്ടപ്പേരിലില്ലാത്ത വസ്തു പോക്കുവരവ് ചെയ്ത് നൽകിയതെന്നും വില്ലേജ് ഓഫീസിൽ രേഖകൾ തിരുത്തി പോക്കുവരവ് ചെയ്ത് നൽകുവന്നുവെന്നും സുനിൽകുമാറിന്റെ പരാതിയിൽ ആരോപിച്ചിരുന്നു. ഈ സംഗതികൾ ശരിവെയ്ക്കുന്ന റിപ്പോർട്ടാണ് റവന്യു പരിശോധനാവിഭാഗം ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. വൻകൈക്കൂലി ഇടപാട് ഇക്കാര്യങ്ങൾക്ക് പിന്നിലുണ്ടെന്ന് റവന്യു പരിശോധനാവിഭാഗം സംശയിക്കുന്നുണ്ട്. വില്ലേജിൽ നൂറുകണക്കിന് പോക്കുവരവ് കേസുകൾ പെന്റിങ് ആണെന്ന് പോക്കുവരവ് രജിസ്റ്റർ പരിശോധിച്ചതിൽ റവന്യു പരിശോധനാവിഭാഗം കണ്ടെത്തി.
ക്രമംതെറ്റി പോക്കുവരവ് പാസാക്കുന്നതിന് പിന്നിൽ ക്രമക്കേടുകളുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സർവ്വേ നമ്പർ 2421/എ2 വിൽ പെട്ട വസ്തു. 2.43ആർ തണ്ടപ്പേർ 13049 പ്രകാരവും മുൻരേഖകൾ പ്രകാരവും നിലമാണ്. എന്നാൽ 46630ാം നമ്പർ തണ്ടപ്പേരിൽ ഈ വസ്തുവിനെ പുരയിടമായി കാണിച്ച് പുരയിടം എന്നെഴുതി വില്ലേജ് ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. തണ്ടപ്പേർ പകർപ്പ് സാക്ഷ്യപ്പെടുത്തിയാണ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ അടിസ്ഥാനരേഖയായ ബി.ടി.ആർ ലഭ്യമല്ലാത്ത കേസുകളിൽ മുൻതണ്ടപ്പേരും സെൻട്രൽ സർവ്വേ ഓഫീസ് മുതലായ കേന്ദ്രങ്ങളിൽ ലഭ്യമായ രേഖകൾ പരിശോധിക്കാതെയും നിലം പുരയിടമായി സർട്ടിഫിക്കറ്റ് നൽകുന്നത് ആശാസ്യമല്ലെന്ന് റവന്യു പരിശോധനാവിഭാഗം പറയുന്നുണ്ട്.
ഈ പ്രവർത്തികളെല്ലാം വില്ലേജ് ഓഫീസർ നേരിട്ടാണ് നടത്തിയത്. വില്ലേജ് ഓപീസറെ സ്ഥലത്തുനിന്ന് മാറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന ശുപാർശയോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്. സംസ്ഥാനത്തെ ഞെട്ടിച്ച വൻഭൂമി കുംഭകോണം നടന്ന സ്ഥലമാണ് കടകംപള്ളി വ്യാജതണ്ടപ്പേര് സൃഷ്ടിച്ച് 44 ഏക്കർ ഭൂമി പോക്കുവരവ് ചെയ്ത് ഭൂമാഫിയ സ്വന്തമാക്കിയതായാണ് കടകംപള്ളി കേസ്. മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻഗൺമാൻ സലിംരാജ് ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. സിബിഐ ആണ് ഇപ്പോൾ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. കേസിന്റെ ഭാഗമായി കടകംപള്ളിയിലെ മുൻവില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്യുകയും കേസിൽ പ്രതിയാക്കുകയും ചെയ്തിരുന്നു.
ക്രമക്കേടുമായി ബന്ധപ്പെട്ട് ആറ് വില്ലേജ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്. സിബിഐ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്തുതന്നെയാണ് കടകംപള്ളിയിൽ വീണ്ടും ഭൂമിതട്ടിപ്പ് അരങ്ങേറിയതെന്ന് ശ്രദ്ധേയമാണ്. മനോഹരൻതമ്പി വ്യാപകമായി കൈക്കൂലി വാങ്ങി ഇടപാടുകൾ നടത്തുന്നുണ്ടെന്ന ആരോപണവും സുനിൽകുമാർ ഉന്നയിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍