ലൗവ് ഗുരുവിന്റെ സെറ്റിൽ സജീവം; തമിഴ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് പോണ്ടിച്ചേരിയിലും; മെയ്ക്അപ്പ്മാന്റെ കല്ല്യാണത്തിനും കിലോമീറ്ററുകൾ താണ്ടിയെത്തി; കലാഭവൻ മണിയുടെ 'കരൾ രോഗവും ഗുരുതരാവസ്ഥയും' ഭാവനാസൃഷ്ടി; കള്ളക്കഥയിൽ രാഷ്ട്രീയമുണ്ടോയെന്ന് സിപിഎമ്മിന് സംശയം
കൊച്ചി: സിനിമാക്കാരെ കൊല്ലുന്നതും ആശുപത്രിക്കിടക്കയിലാക്കുന്നതും സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചയാണ്. ഇതിനെതിരെ നിയമം കുടുപ്പിക്കുമെന്ന് പറഞ്ഞാലും ഇത്തരക്കാർ പിന്മാറില്ല.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇടതുമുന്നണിയുടെ സാധ്യതാ സ്ഥാനാർത്ഥിപ്പട്ടികയിൽ കയറുന്ന സിനിമാ താരമാണ് കലാഭവൻ മണി. നിയമസഭാ തെരഞ്ഞെടുപ്പിലും കലാഭവൻ മണിയുടെ പേര് പലകോണുകളിൽ ചർച്ച ചെയ്യുന്നുണ്ട്. ചാലക്കുടിയിലും വണ്ടൂരും കുന്നത്തുരുമെല്ലാം മണിക്കായി സപിഎം പരിഗണിക്കുന്നുമുണ്ട്. ഇതിനിടെയാണ് മണിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കില്ലെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമായത്. ഇതിന് പറഞ്ഞ കാരണമാണ് ശ്രദ്ധേയം. കരർ രോഗത്തെ തുടർന്ന് അതീവ ഗരുതരാവസ്ഥയിലായ മണിയെ സിപിഐ(എം) സാധ്യതാ സ്ഥാനാർത്ഥി പട്ടിയിൽ നിന്ന് ഒഴിവാക്കിയെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മണി സ്ഥാനാർത്ഥിയാകുമോ എന്ന് ഉറപ്പിക്കാനാവില്ല. ഇത് സംബന്ധിച്ച ചർച്ചകൾ സിപിഎമ്മോ കലാഭവൻ മണിയോ നടത്തിയിട്ടില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്ന കരൾ രോഗം ശുദ്ധ അസംബന്ധമാണ്. പൂർണ്ണ ആരോഗ്യവാനാണ് കലാഭവൻ മണി. സിനിമയിൽ നി്ന് വിട്ടു നിൽക്കുന്നുവെന്ന വാർത്തകൾക്കും അടിസ്ഥാനമില്ല. ലൗവ് ഗുരുവെന്ന തമിഴ് സിനമയുടെ തിരക്കിലാണ് മലയാളിയുടെ പ്രിയ നടൻ. പോണ്ടിച്ചേരിയിലാണ് ഷൂട്ടിങ്. ഇതിനിടെയിൽ ഇന്ന് കേരളത്തിലുമെത്തി. തന്റെ മെയ്ക്അപ്പ് മാന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് വന്നത്. ഇന്ന് വീണ്ടും സെറ്റിലേക്ക് മടങ്ങുകയും ചെയ്യും. ഇതാണ് സത്യമെന്ന് ഇരിക്കെ വ്യാജ പ്രചരണങ്ങളുടെ ലക്ഷ്യമെന്തെന്ന് അറിയില്ലെന്ന് കലാഭവൻ മണിയോട് അടുത്ത വ്യത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പിലും മണിച്ചേട്ടന്റേര് പേര് പലവിധത്തിൽ ചർച്ചയാക്കും. ഇത്തവണ അതിനൊപ്പം ഒരു കൂട്ടിച്ചേരലും. കരൾ രോഗമാണ് ആ കൂട്ടിച്ചേർക്കൽ. അതിനപ്പുറത്തേക്ക് മറ്റൊന്നുമില്ല-ഈ വാർത്തയോട് കലാഭവൻ മണിയുടെ സുഹൃത്തുക്കളുടെ പ്രതികരണം ഇങ്ങനെ. അനാവശ്യ വിവാദം ഉണ്ടാക്കാൻ മടിച്ചാണ് ഇത്തരം പ്രചരണങ്ങളെ നിയമപരമായി ചോദ്യം ചെയ്യാത്തത്. സിനിമയിൽ അന്നും ഇന്നും കലാഭവൻ മണിക്ക് തിരിക്ക് തന്നെയാണ്. മലയാളത്തിന് അപ്പുറം തമിഴ്, തെലുങ്ക്, കന്നട സിനിമകളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് അറിയാവുന്നവർ തന്നെയാണ് സിനിമയിൽ സജീവമല്ലെന്ന് പ്രചരിപ്പിക്കുന്നതെന്നതാണ് യാഥാർത്ഥ്യമെന്നും അവർ പറയുന്നു.
സിപിഐ(എം) അനുഭാവിയാണ് കലാഭവൻ മണി. തെരഞ്ഞെടുപ്പ് പ്രചരണത്തിലും പലപ്പോഴും സജീവമായിട്ടുണ്ട്. ചാലക്കുടിയിൽ വലിയ ജനസ്വാധീനവുമുണ്ട്. ചാലക്കുടിയുടെ മനസ്സ് ഇടതുപക്ഷത്തിന് അനുകൂലമാക്കാൻ കലാഭവൻ മണിയുടെ പേര് പലപ്പോഴും ചർച്ചയായിരുന്നു. നിലവിൽ സിപിഎമ്മിന്റെ ബി ഡി ദേവസ്യയാണ് ചാലക്കുടിയുടെ എംഎൽഎ. ദേവസ്യയെ വീണ്ടും ഒരിക്കൽ കൂടി മത്സരിപ്പിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ മണിയെ സംവരണ മണ്ഡലമായ കുന്നത്തുനാട്ടിലോ വണ്ടൂരിലോ മത്സരിപ്പിക്കാൻ സിപിഐ(എം) തീരുമാനിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനിടെ ഇത്തരം ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് കലാഭവൻ മണി തന്നെ വിശദീകരിക്കുകയും ചെയ്തു. അതിനിടെയാണ് മണിക്ക് കരൾ രോഗമുണ്ടെന്ന് വാർത്തയെത്തുന്നത്. അമിത മദ്യപാനമാണിതിന് കാരണമെന്നും പറയുന്നു.
ബോധപൂർവ്വമുള്ള വ്യക്തിഹത്യയായി ഇതിനെ സിപിഐ(എം) കാണുന്നുണ്ട്. കുന്നത്തുനാടും
വണ്ടൂരും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. വണ്ടൂരിൽ സ്ഥിരമായി ജയിക്കുന്നത് ടൂറിസം മന്ത്രി എപി അനിൽകുമാറും. ഇവരുടെ ജയസാധ്യതകളെ കലാഭവൻ മണിയുടെ സ്ഥാനാർത്ഥിത്വം മങ്ങലേൽപ്പിക്കും. ഇത് മറികടക്കാനുള്ള ബോധപൂർവ്വമായ പ്രചരണമാണ് മദ്യപാനവും കരൾ രോഗവുമെന്നാണ് വിലയിരുത്തൽ. എന്നാൽ മണിയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇടതുപക്ഷം തീരുമാനം ഒന്നും എടുത്തിട്ടില്ല. സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങിയിട്ടുപോലുമില്ല. ഈ സാഹചര്യത്തിൽ മണിയുടെ പേര് വെട്ടിയെന്ന തരത്തിലുള്ള പ്രചരണങ്ങൾ അസംബന്ധമാണെന്ന് സിപിഐ(എം) നേതൃത്വവും വിലയിരുത്തുന്നു.
ഇതുസംബന്ധിച്ച് ഒരു ഓൺലൈൻ പോർട്ടൽ നൽകിയ വാർത്ത ഇങ്ങനെ-ചാലക്കുടിയിൽ കോൺഗ്രസിലെ ശക്തനായ നേതാവ് പി ടി തോമസ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സി പി എം ഇവിടെ സിറ്റിങ് എം എൽ എ പൗലോസിനെ മാറ്റി ജനപ്രിയ താരമായ കലാഭവൻ മണിയെ എതിർ സ്ഥാനാർത്ഥിയായി രംഗത്തിറക്കാൻ ആലോചിച്ചത്. എന്നാൽ കരൾ രോഗം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പെട്ടെന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകാൻ മണിക്ക് കഴിയില്ല. ഏറ്റെടുത്ത സിനിമകളുടെ കരാർ പോലും പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് മണിയുടെ അവസ്ഥ. അമിതമായ മദ്യപാനമാണ് മണിയെ കരൾരോഗത്തിന് അടിമയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഈ വാർത്തിയലെ ഓരോ വരിയും തെറ്റാണെന്നാണ് കലാഭവൻ മണിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ചാലക്കുടിയുടെ എംഎൽഎ ബിഡി ദേവസ്യയാണെന്ന് പോലും അറിയാത്തവർ എഴുതിയതാണ് ഈ വാർത്തയെന്നും അവർ കൂട്ടിച്ചേർക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍