വെറും ഗസ്റ്റ് ലക്ച്ചറർ ആയ ബിന്ദുവിനായി ഒരുങ്ങുന്നത് സ്വന്തം കാബിനും പ്രത്യേക സൗകര്യങ്ങളും; ലീവെടുത്ത് ഉലകം ചുറ്റുമ്പോഴും രേഖകളിൽ കൃത്രിമം കാണിച്ച് വേതനം നൽകാനും നീക്കം; യൂണിവേഴ്സിറ്റി നിയമങ്ങൾ ബിന്ദുവിനായി വളച്ചൊടിക്കും; താൽകാലിക നിയമനം സ്ഥിരപ്പെടുത്താൻ വഴി തേടിയും കരുനീക്കം; ശബരിമല ദർശനം നടത്തിയ ബിന്ദുവിന്റെ സുഖസൗകര്യങ്ങൾക്കായി കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഒരുക്കൾ തകൃതി; കനകദുർഗയെ കുടുംബം കൈവിട്ടെങ്കിലും ബിന്ദുവിന് ഇത് അല്ലലില്ലാകാലം
എം മനോജ് കുമാർ
തിരുവനന്തപുരം: ശബരിമല ദർശനം നടത്തി വിവാദ നായികയായ എ.ബിന്ദുവിന് സുഖസൗകര്യങ്ങൾ ഒരുക്കാൻ കണ്ണൂർ യൂണിവേഴ്സിറ്റി മത്സരിക്കുന്നതായി ആരോപണം. ഒരു ഗസ്റ്റ് ലക്ച്ചറർക്കും ഒരു യൂണിവേഴ്സിറ്റിയും ഒരുക്കി നൽകാത്ത സൗകര്യങ്ങളാണ് ബിന്ദുവിനായി കണ്ണൂർ യൂണിവേഴ്സ്റ്റിറ്റിയിൽ ഒരുങ്ങുന്നത്. ബിന്ദു ജോലി ചെയ്യുന്ന കണ്ണൂർ യൂനിവേഴ്സിറ്റിയുടെ പാലയാട് ക്യാംപസിൽ ഇപ്പോൾ ബിന്ദുവിന് ഇരിക്കാൻ സ്വന്തം കാബിൻ പണിയുന്നതിനുള്ള ഒരുക്കത്തിലാണ് കണ്ണൂർ യൂണിവേഴ്സിറ്റി. ഇതിനായി യൂണിവേഴ്സിറ്റിയുടെ പിവിസി അടക്കമുള്ള ഉന്നതർ ക്യാംപസ് സന്ദർശിക്കുകയും കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ബിന്ദുവിനൊപ്പം ശബരിമല ദർശനം നടത്തിയ കനകദുർഗ്ഗയ്ക്ക് ഇത് കഷ്ടകാലമാണ്. കുടുംബം പൂർണ്ണമായും തള്ളി പറഞ്ഞു. വീട്ടിൽ കയറാനും കഴിയുന്നില്ല. എന്നാൽ കനകദുർഗയെ ഒന്നും ബാധിക്കുന്നില്ല. ശബരിമലയിൽ പോയ ശേഷവും പൊലീസ് സുരക്ഷയിൽ ബിന്ദുവിന് സാധാരണ ജീവിതം നയിക്കാൻ കഴിയുന്നുണ്ട്. ഇതിനൊപ്പമാണ് ജോലി സ്ഥലത്തെ പ്രത്യേക പരിഗണന. പ്രത്യേക കാബിൻ അടക്കം ഒരുക്കുന്നതിൽ അതൃപ്തിയും ശക്തമാണ്. ഇതൊന്നും വകവയ്ക്കാതെയാണ് യൂണിവേഴ്സിറ്റിയുടെ മുന്നോട്ട് പോക്ക്.
ബിന്ദു ഇരിക്കുന്ന ഹാളിൽ വിഭജനം നടത്തി ഒരു പ്രത്യേക കാബിനായാണ് നീക്കം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ബിന്ദുവിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കാബിൻ എന്നാണ് പറയുന്നത്. വകുപ്പ് മേധാവികൾക്ക് കാബിൻ ഇല്ലാത്ത ക്യാംപസ് ആണ് പാലയാട് ക്യാംപസ്. ഇവിടെ ബിന്ദുവിന് മാത്രം സുരക്ഷ ഒരുക്കുന്നത് മറ്റു വകുപ്പ് മേധാവികൾക്കിടയിലും എതിർപ്പിന് കാരണമായിട്ടുണ്ട്. പാലയാട് ക്യാംപസിൽ ബിന്ദുവിന് സുരക്ഷ ഒരുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നാണ് പാലയാട് ക്യാംപസ് അറിയുന്നവർ മറുനാടനോട് പ്രതികരിച്ചത്.
കുട്ടികൾക്ക് ഒപ്പമിരുന്നു ക്ലാസ് എടുക്കുന്ന വേളയിൽ എന്ത് സുരക്ഷയാണ് ബിന്ദുവിന് നൽകാൻ കഴിയുകയെന്നും ഇവർ ചോദിക്കുന്നു. ബിന്ദുവിനെ നായികയായി എഴുന്നള്ളിച്ച് കൊണ്ട് നടക്കുന്ന സിപിഎം നീക്കത്തിന്റെ ഭാഗമായാണ് കാബിൻ പണിയിൽ എന്നും സിപിഎം നീക്കങ്ങൾക്ക് ക്യാംപസിനെ കരുവാക്കുകയാണെന്നുമാണ് ആക്ഷേപം ഉയരുന്നത്. ബിന്ദുവിനു സ്ഥിരം ജോലി ഉറപ്പാക്കി നൽകാനാണ് സർക്കാർ-സിപിഎം നീക്കം. അതിനായി കണ്ണൂർ സിപിഎം തലത്തിൽ നിന്ന് തന്നെ കണ്ണൂർ യൂണിവേഴ്സ്റ്റിറ്റിയിലേക്ക് നിർദ്ദേശം പോയിട്ടുണ്ട്. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സ്റ്റി ഇപ്പോൾ ബിന്ദുവിനായി ഒരുക്കുന്ന കാബിൻ അടക്കമുള്ള സൗകര്യങ്ങൾ.
പാലയാട് ക്യാംപസിൽ ബിന്ദു ജോലിക്ക് എത്തിയെങ്കിലും പലപ്പോഴും ലീവ് ആണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ബിന്ദു ലീവ് ആയിരുന്നു. എന്തിനാണ് ബിന്ദു ലീവ് എടുക്കുന്നത് എന്ന് ആർക്കുമറിയില്ല. എപ്പോൾ വരും എപ്പോൾ പോകും എന്ന കാര്യത്തിലും പാലയാട് അധികൃതർക്ക് പിടിപാടില്ല. അതുകൊണ്ട് തന്നെ ബിന്ദുവിന് പഴയ ക്ലാസ്സുകൾ നോക്കി മാക്സിമം ലീവ് നൽകാനും നീക്കമുണ്ട്. അതിനായി പഴയ ക്ളാസുകളും രേഖകളും ബിന്ദു പരിശോധിച്ച് കൊണ്ടിരിക്കുന്നുമുണ്ട്. പല ആവശ്യങ്ങൾക്ക് ബിന്ദുവിന് ഇനിയും ലീവ് ആവശ്യമുള്ളപ്പോൾ വേതനം നഷ്ടമാകാതിരിക്കാനാണ് നീക്കം.
അതേസമയം ബിന്ദുവിനായി യൂണിവേഴ്സ്റ്റിറ്റി നിയമങ്ങൾ വളച്ചൊടിക്കപ്പെടുന്നതിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സിപിഎം ഉന്നതർക്കും പ്രതിഷേധമുണ്ട് എന്നാണ് സൂചന. അതുകൊണ്ട് തന്നെ ബിന്ദുവിന്റെ കാര്യത്തിൽശ്രദ്ധിച്ച് നീങ്ങാനാണ് യൂണിവേഴ്സിറ്റി തീരുമാനം. കോഴിക്കോട് നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ബിന്ദു ഇന്നലെ കോഴിക്കോട് പോയി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർക്ക് വേണ്ടി നടത്തിയ പിഎസ് സി പരീക്ഷ എഴുതിയിട്ടുമുണ്ട്. അതേസമയം പൊയിൽക്കാവിലെ ഭർതൃവീട്ടിൽ കനത്ത പൊലീസ് സുരക്ഷയോടെ ബിന്ദു താമസം തുടങ്ങിയിട്ടുണ്ട്.
കനകദുർഗയെ അപേക്ഷിച്ച് ബിന്ദുവിന് പക്ഷെ സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയുന്നുണ്ട്. കനദുർഗയെ പക്ഷെ പെരിന്തൽമണ്ണയിലെ ഭർതൃവീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ഈ സമയം തന്നെ മർദ്ദിച്ചതായി ആരോപിച്ച് കനകദുർഗ നൽകിയ പരാതിയിലും കനകദുർഗ മർദ്ദിച്ചു എന്നാരോപിച്ച് ഭർതൃമാതാവ് സുമതിയമ്മ നൽകിയ പരാതിയിലും പൊലീസ് കേസ് നിലവിലുണ്ട്. പെരിന്തൽമണ്ണയിലെ സഖി വൺ സ്റ്റോപ് സംരക്ഷണ കേന്ദ്രത്തിലാണ് കനകദുർഗ ഉള്ളത്. അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അതേസമയം കനകദുർഗയെ വീട്ടിൽ കയറാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഭർതൃമാതാവ് ഹൈക്കോടതിയെ സമീപിച്ചതായും സൂചനയുണ്ട്.
ശബരിമല ദർശനശേഷം ബിന്ദുവും കനകദുർഗയും പൊലീസ് ഒരുക്കിയ അജ്ഞാത കേന്ദ്രങ്ങളിലായിരുന്നു. ഇവരുടെ വീടുകളിൽ പൊലീസ് കാവൽ തുടർന്നിരുന്നു. കനകദുർഗ വീട്ടിലെത്തിയപ്പോൾ സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസം ഇവർക്കു പൂർണ സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിദേശ മാധ്യമ പ്രവർത്തകയോടൊപ്പമാണ് ബിന്ദു വീട്ടിലെത്തിയതെന്നു പൊലീസ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍