ജാമ്യം കിട്ടിയ മദനി ഭീകരരെ വീണ്ടും ഒരുമിപ്പിച്ചു; കേരളാ റെസ്റ്റോറന്റിന് മുന്നിൽ സ്ഫോടനം നടത്തിയത് തെളിവ്; ഒന്നര പതിറ്റാണ്ടു ജയിലിൽ അടച്ചിട്ടും തൃപ്തിയാകാത്ത കർണാടക പൊലീസ് മദനിയുടെ തലയിൽ ബംഗലുരു സ്ഫോടനവും കെട്ടിവയ്ക്കുന്നു; ലക്ഷ്യം സുപ്രീംകോടതി ഇടപെടലിനു തടയിടൽ
ബി രഘുരാജ്
ബംഗലുരു: അനേകം ഭീകരവാദ കേസുകൾ ചുമത്തി ഒന്നര പതിറ്റാണ്ടായി വിചാരണ തടവുകാരനായി പാർപ്പിക്കുന്ന അബ്ദുൾ നാസർ മദനിയുടെ അന്ത്യം ജയിലിൽ തന്നെ ആവുമെന്ന സൂചന നൽകിക്കൊണ്ട് കർണാടക പൊലീസ് രംഗത്ത്. സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് മറ്റൊരു വഴിയുമില്ലാതെ ജാമ്യം കൊടുക്കാൻ നിർബന്ധിതരായ പൊലീസ് ബാംഗ്ലൂരിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന് കാരണക്കാരനായി ചൂണ്ടികാട്ടുന്നത് മദനിയെയാണ്.
എങ്ങനെയെങ്കിലും ജയിലിൽ നിന്നും രക്ഷപെടണമെന്നാഗ്രഹിക്കുന്ന മദനി ഒരു കാരണവശാലും അതിന് തയ്യാറാവുകയില്ല എന്ന സാമാന്യചിന്ത പോലും ഇല്ലാതെയാണ് മദനിയുടെ ആസൂത്രണത്തിലാണ് സ്ഫോടനം നടന്നത് എന്ന തിയറിയുമായി അന്വേഷണ ഏജൻസികൾ രംഗത്തെത്തിയത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ മ്ദനി തന്നെയാണ് ബാഗ്ലൂർ സ്ഫോടനം ആസൂത്രണം ചെയ്തത് എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.
ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലെ ബോംബ് സ്ഫോടനക്കേസിൽ മദനിക്കെതിരെ ഒരു തെളിവും സംഘടിപ്പിക്കാൻ കർണ്ണാടക പൊലീസി് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ എത്രയും വേഗം കുറ്റപത്രം നൽകി മദനിക്കെതിരെ വിചാരണ തുടങ്ങണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ മദനിയെ വെറുതെ വിടണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തിലാണ് മദനിക്കെതിരെ പുതിയ ആരോപണങ്ങളുമായി കർണ്ണാടക പൊലീസ് രംഗത്ത് എത്തുന്നത്. ബംഗലുരു സ്ഫോടനത്തിൽ മദനിയെ കുടുക്കി ജയിലിനുള്ളിൽ വീണ്ടും അടയ്ക്കാനാണ് കരുനീക്കം.
രണ്ട് ദിവസം മുമ്പുണ്ടായ ബംഗലുരു സ്ഫോടനക്കേസ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് പിന്നിൽ അന്വേഷണ സംഘത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നാണ് സൂചന. സ്ഫോടനവുമായി ബന്ധപ്പെട്ട് പിഡിപി അധ്യക്ഷൻ അബ്ദുൾ നാസർ മദനിയെ ബന്ധിക്കാനുള്ള തെളിവുകൾ തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കേരള യാത്ര. മദനിക്ക് വേണ്ടി സിമിയോ അൽ ഉമ്മയോ നടത്തിയതാണ് സ്ഫോടനമെന്ന മുൻവിധിയോടെയാണ് ദേശീയ അന്വേഷണ ഏജൻസി നീങ്ങുന്നത്. ഈ ആക്രമണം മദനി ഏകോപിപ്പിച്ചു എന്ന് വരുത്തി തീർക്കാനാണ് ശ്രമം.
ഇതിന് ഒരു ന്യായവും അവർ കണ്ടെത്തിക്കഴിഞ്ഞു. ബംഗലുരുവിലെ ചർച്ച് റോഡിലെ കേരളവുമായി ബന്ധമുള്ള ഹോട്ടലിന് മുന്നിലാണ് സ്ഫോടനം നടന്നത്. കോക്കനട്ട് ഗ്രൂവ് എന്ന ഹോട്ടലിന് മുന്നിൽ സ്ഫോടനം ഉണ്ടാക്കിയത് മദനിക്ക് വേണ്ടിയാണെന്നാണ് എൻ.ഐ.എയിലെ ഒരു വിഭാഗത്തിന്റെ വാദം. 2010ലെ ചിന്ന സ്വാമി സ്റ്റേഡിയം സ്ഫോടനക്കേസിൽ പ്രതിയായ മദനിയോട് കർണ്ണാടക പൊലീസ് നീതികാട്ടിയില്ലെന്ന് ആക്ഷേപം ശക്തമാണ്. ചികിൽസയ്ക്ക് പോലും ജാമ്യം അനുവദിക്കുന്നതിന് കർണ്ണാടക പൊലീസ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതിലുള്ള പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ചർച്ച റോഡിൽ നടന്ന സ്ഫോടനത്തിന് പിന്നിലെന്ന തിയറിയാണ് എൻഐഎ പ്രചരിപ്പിക്കുന്നത്. ഇതിലൂടെ മദനിയുടെ ജാമ്യം റദ്ദാക്കാൻ പോലും പൊലീസിന് കഴിഞ്ഞേക്കും.
തടിയന്റവിടെ നസീറിൽ നിന്ന് ബോംബ് നിർമ്മാണം പഠിച്ചവരാണ് ബംഗലുരുവിൽ സ്ഫോടനമുണ്ടാക്കിയതെന്നാണ് തിയറി. മദനിയെ പീഡിപ്പിക്കുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നും വിശദീകരിക്കുന്നു. എന്നാൽ കേരളാ പൊലീസിൽ നിന്ന് വ്യക്തമായ സൂചനയൊന്നും ലഭിക്കാത്തതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിയുന്നുമില്ല. ഈ സാഹചര്യത്തിലാണ് സ്ഫോടനം അന്വേഷിക്കുന്ന പ്രത്യേക സംഘം കേരളത്തിൽ എത്തുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്ഫോടനത്തിലെ മുഖ്യസൂത്രധാരൻ അബുബേക്കർ സിദ്ദിഖിയുടെ അനുയായികളും സംശയത്തിന്റെ നിഴലിലാണ്. സിദ്ദിഖിയുടെ സംഘാങ്ങളിൽ ഭൂരിഭാഗത്തേയും ഏറ്റുമുട്ടലുകളിൽ തമിഴ്നാട് പൊലീസ് കൊന്നിട്ടുണ്ട്. എന്നാൽ ചിലർ ഇപ്പോഴും ഒളിവിലുണ്ട്.
അലുമിനയം നൈട്രേറ്റും വെടിയുണ്ടയും ഇരുമ്പ് പൈപ്പിൽ കടത്തിയാണ് സ്ഫോടന വസ്തുവുണ്ടാക്കിയത്. വിദഗ്ധമായ പരിശീലനം ഇതിന് ആവശ്യമാണ്. ഇന്ത്യൻ മുജാഹിദീനിൽ നിന്ന് തടിയന്റവിട നസീറിനും സിദ്ദിഖിക്കും ഇതിനുള്ള വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. ഇവരുടെ ശിഷ്യർക്ക് മാത്രമേ ഇത്തരത്തിലൊരു ബോംബ് ഉണ്ടാക്കാൻ കഴിയൂ. അതിനൊപ്പം ആളുകളെ കൊല്ലുകയെന്ന ലക്ഷ്യവും ബംഗലുരുവു സ്ഫോടനത്തിന് ഉണ്ടായിരുന്നില്ല. മറിച്ച് തങ്ങളുടെ സാന്നിധ്യം ബംഗലുരുവിൽ ഉണ്ടെന്ന് അറിയിക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്നാണ് പൊലീസ് നിഗമനം. ഇതെല്ലാം അൽ ഉമയുടെ പ്രവർത്തന ശൈലിയുടെ ഭാഗമാണെന്നാണ് നിരീക്ഷണം.
ഇന്ത്യൻ മുജാഹിദിന്റെ ഭാഗമായ അൽ ഉമയുടെ സജീവ പ്രവർത്തകരെല്ലാം മദനിയുടെ വിശ്വസ്തരാണെന്നാണ് കർണ്ണാടക പൊലീസിന്റെ വാദം. അതുകൊണ്ട് കൂടിയാണ് മദനിയാണ് സ്ഫോടനത്തിന് പിന്നിലെന്ന വിലയിരുത്തലുകൾ സജീവമാക്കുന്നത്. ഇക്കാര്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിയേയും അറിയിച്ചു കഴിഞ്ഞു. ബംഗലുരു സ്ഫോടനത്തിൽ മദനിയെ ബന്ധിപ്പിക്കാനുള്ള തെളിവുകളാണ് കർണ്ണാടക പൊലീസിന്റെ ലക്ഷ്യം. മദനിയെ വിചാരണ കൂടാതെ അന്യായമായി തടവിൽ വയ്ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കേരളാ സർക്കാരും വിഷയത്തിൽ ഇടപെട്ടു. മദനി കേരളത്തിലെത്തിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പും നൽകി. എന്നിട്ടും കോടതിയിൽ മദനിയുടെ ജാമ്യാപേക്ഷയിൽ അനുകൂല നിലപാട് കർണ്ണാടകം എടുത്തില്ല. പ്രമേഹ രോഗത്തെ തുടർന്ന് കാഴ്ച ശക്തി നഷ്ടപ്പെട്ട മദനി ചികിൽസാവശ്യത്തിനായി ജാമ്യാപേക്ഷ നൽകിയപ്പോഴും എതിർത്തു. എന്നാൽ ബംഗലുരു വിട്ടു പോകരുതെന്ന നിബന്ധനയിൽ സുപ്രീംകോടതി മദനിക്ക് ജാമ്യം അനുവദിച്ചു.
കണ്ണിന്റെ ചികിൽസയ്ക്ക് കേരളത്തിൽ പോകണമെന്നായിരുന്നു മദനിയുടെ ആവശ്യം. ശ്രീധരീയത്തിലെ ചികിൽസയിലൂടെ രോഗ ശാന്തിയുണ്ടാകുമെന്നും സുപ്രീംകോടതിയെ മദനി അറിയിച്ചു. ഇതിനേയും കർണ്ണാടക എതിർത്തു. ഈ സാഹചര്യത്തിൽ ബംഗലൂരുവിൽ ചികിൽസ തുടരുകയാണ് മദനി. സുപ്രീംകോടതി വീണ്ടും മദനയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്. അപ്പോൾ ബംഗലുരു സ്ഫോടനത്തിലെ ബന്ധമുയർത്തി ജാമ്യം നിഷേധിച്ച് മദനിയെ വീണ്ടും ജയിലിലാക്കാനാണ് കർണ്ണാടക പൊലീസിന്റെ നീക്കമെന്നാണ് സൂചന. അതിനുള്ള ഉപാധിയായി ബംഗലുരു സ്ഫോടനത്തെ മാറ്റാനാണ് നീക്കം. ഇതിന് വേണ്ടിയാണ് കേരള ബന്ധം സ്ഥാപിക്കാൻ ശ്രമം നടക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍