കുറ്റിച്ചലിലെ യുവാവിന്റെ പ്രണയ ചതിയിൽ ഗർഭിണിയായപ്പോൾ മകളെ അടിച്ചിറക്കി വിട്ടത് യാഥാസ്ഥിതകരായ അച്ഛനും അമ്മയും; മിന്നു കെട്ടാമെന്ന് പൊലീസിന് മുമ്പിൽ കരഞ്ഞ് സമ്മതിച്ച മലയാളി കാമുകൻ വാക്കു മാറ്റിയപ്പോൾ പെരുവഴിയിലായത് കന്നഡക്കാരി; പീഡകൻ മുഹമ്മദ് ദിലീപ് ഒളിവിൽ പോയപ്പോൾ റെസ്ക്യൂഹോമിലെത്തിയ ബംഗളുരുകാരിയെ മതാപിതാക്കളുടെ അടുത്ത് എത്തിച്ച് കാക്കിക്കുള്ളിലുള്ള കരുണാർദ്ര ഇടപെടൽ; കേരളാ പൊലീസിന് ബിഗ് സല്യൂട്ട് നൽകാൻ ഇതാ കാട്ടാക്കടയിൽ നിന്നൊരു സൂപ്പർ ഇടപെടൽ
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളാ പൊലീസിന് പൊലീസിന് ബിഗ് സല്യൂട്ട്. മലയാളി യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ മാതാപിതാക്കൾ അടിച്ചിറക്കിയ കന്നഡ പെൺകുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചാണ് കാട്ടാക്കട പൊലീസ് മാതൃക കാട്ടിയത്. പുരുഷ-വനിതാ പൊലീസിന്റെ അകമ്പടിയോടെയാണ് അശരണയായ പെൺകുട്ടിയെ ബംഗളൂരുവിൽ എത്തിച്ചത്. ഇന്നലെ വൈകീട്ടാണ് പെൺകുട്ടിയുമായി പൊലീസ് സംഘം കർണാടകയിലേക്ക് തിരിച്ചത്. ഇന്ന് രാവിലെ സംഘം ബംഗളൂരുവിൽ എത്തുകയും ചെയ്തു. പെൺകുട്ടിയെ ബംഗളൂരിലെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മാതാപിതാക്കളെ വിളിച്ചു വരുത്തി ബംഗളൂര് പൊലീസ് പെൺകുട്ടിയെ കൈമാറുകയും ചെയ്തു. പെൺകുട്ടി വീട്ടിൽ സുരക്ഷിതയായിരിക്കണം എന്ന നിർദ്ദേശം ബംഗളൂര് പൊലീസ് മാതാപിതാക്കൾക്ക് നൽകുകയും ചെയ്തു.
മുഹമ്മദ് ദിലീപ് എന്ന കാട്ടാക്കടയിലെ വിദ്യാർത്ഥിയെ പ്രണയിച്ചതിന്റെ പേരിലാണ് മാതാപിതാക്കൾ കന്നഡ പെൺകുട്ടിയെ വീട്ടിൽ നിന്നും അടിച്ചിറക്കിയത്. കാമുകനിൽ നിന്നും ഗർഭിണിയായത് വീട്ടിൽ അറിഞ്ഞതോടെയാണ് കന്നഡ പെൺകുട്ടിയെ മാതാപിതാക്കൾ അടിച്ചിറക്കിയത്. ഗത്യന്തരമില്ലാതെ പെൺകുട്ടി ആദ്യം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. മ്യൂസിയം പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു മുഹമ്മദ് ദിലീപ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് മുഹമ്മദ് വിവാഹം കഴിക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് തിരികെ പോയ പെൺകുട്ടി വീണ്ടും തിരുവനന്തപുരം റൂറൽ എസ്പിക്ക് പരാതി നൽകുകയായിരുന്നു. . ഈ പരാതിയാണ് കാട്ടാക്കട പൊലീസിലേക്ക് വന്നത്. മുഹമ്മദ് ദിലീപിന്റെ വീട് കാട്ടാക്കട ആയതിനാലാണ് എസ്പി ഈ പരാതി കാട്ടാക്കട പൊലീസിന് കൈമാറിയത്. വീട്ടിൽ പോകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ പെൺകുട്ടിയെ പൊലീസ് അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കാമുകിയെ ഗർഭിണിയാക്കി മുങ്ങിയ മുഹമ്മദ് ദിലീപിനെ തേടിയുള്ള കാട്ടാക്കട പൊലീസ് അന്വേഷണം തുടരുകയുമാണ്. ഇതിന്നിടയിലാണ് പെൺകുട്ടിയെ വീണ്ടും ബംഗളൂരുവിലെ വീട്ടിൽ സുരക്ഷിതമായി എത്തിച്ച് കാട്ടക്കട പൊലീസിന്റെ പ്രശംസനീയമായ നീക്കം വന്നത്. വനിതാ പൊലീസ് അടക്കം രണ്ടു പൊലീസുകാരുടെ അകമ്പടിയോടെയാണ് കാട്ടാക്കട പൊലീസ് യുവതിയെ ബംഗളൂരുവിലെ വീട്ടിൽ എത്തിച്ചത്. അനിത, അജി എന്ന രണ്ടു പൊലീസുകാരാണ് യുവതിക്ക് അകമ്പടിയായി പോയത്.
പെൺകുട്ടിയുടെ വീടിനു സമീപമുള്ള പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടിയെ പൊലീസ് എത്തിച്ചത്. ആദ്യമേ വിളിച്ചു പറഞ്ഞതിനാൽ ബംഗളൂര് പൊലീസിന് ഈ കാര്യം അറിയാമായിരുന്നു. അടിച്ചിറക്കപ്പെട്ട പെൺകുട്ടിയെയാണ് തിരികെ എത്തിക്കേണ്ടത് എന്നതിനാൽ പെൺകുട്ടിയും പൊലീസുകാരും സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ബംഗളൂര് പൊലീസ് മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. ഈ പെൺകുട്ടിയുടെ എല്ലാ ഉത്തരവാദിത്തവും മാതാപിതാക്കൾക്ക് ആണ് എന്ന് പറഞ്ഞാണ് പെൺകുട്ടിയെ പൊലീസ് കൈമാറിയത്. പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പെൺകുട്ടി വീട്ടിൽ സുരക്ഷിതമായിരിക്കും എന്നത് പൊലീസ് ഉറപ്പു വരുത്തുകയും ചെയ്തു. അതിനു ശേഷമാണ് പെൺകുട്ടിയെ വീട്ടുകാർക്ക് കൈമാറിയത്. പൊലീസുകാർ ഇന്ന് തന്നെ കേരളത്തിലേക്ക് തിരിക്കും. 'പെൺകുട്ടിയെ ഞങ്ങൾ സുരക്ഷിതമായി വീട്ടിൽ എത്തിച്ചിട്ടുണ്ട്. കേസ് കേസിന്റെ വഴിക്ക് പോകും-കാട്ടാക്കട സിഐ ഡി.ബിജുകുമാർ മറുനാടനോട് പറഞ്ഞു. കേസ് തൃശൂർ ഈസ്റ്റ് പൊലീസിന് കൈമാറുകയാണ്. പീഡനം ആദ്യം നടന്നത് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് എന്നുള്ളത്കൊണ്ടാണ് തൃശൂർ പൊലീസിന് കൈമാറുന്നത്. ഇപ്പോൾ ഒളിവിലുള്ള മുഹമ്മദ് ദിലീപിന് പിടിക്കാനുള്ള തൃശൂർ പൊലീസിന്റെ ശ്രമങ്ങൾക്ക് ഞങ്ങൾ സഹായം നൽകുകയും ചെയ്യും. പ്രതി എവിടെയുണ്ട് എന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല. അതാണ് അറസ്റ്റ് വൈകുന്നത്- സിഐ പറയുന്നു.
മലയാളി കാമുകൻ ലൈംഗിക പീഡനം നടത്തുകയും ഗർഭിണിയാക്കുകയും ചെയ്ത കന്നഡ പെൺകുട്ടി സംസ്ഥാനം വിടാനാകാത്ത അവസ്ഥയിലായിരുന്നു. യുവാവുമായി അടുപ്പമുണ്ടാക്കുകയും ശാരീരിക ബന്ധം പുലർത്തുകയും ചെയ്തതിനെ തുടർന്ന് കന്നഡക്കാരായ കുടുംബം പെൺകുട്ടിയെ ഉപേക്ഷിച്ചതിനെ തുടർന്നാണ് യുവതി കേരളത്തിൽ അഭയാർഥിയായി മാറിയത്. കാട്ടാക്കട സ്വദേശിയായ കാമുകൻ മുഹമ്മദ് ദിലീപ് ഒളിവിലായതിനാൽ തനിക്ക് സംരക്ഷണം നൽകണം എന്നാണ് യുവതി പൊലീസിനോട് ആവശ്യപ്പെട്ടത്. നിരന്തര ശാരീരിക പീഡനങ്ങളാണ് മുഹമ്മദിൽ നിന്നും പെൺകുട്ടിക്ക് ഏൽക്കേണ്ടി വന്നത്. ബംഗളൂരുവിൽ നിന്ന് തൃശൂരേയ്ക്ക് നടത്തിയ യാത്രയെ തുടർന്ന് തൃശൂരിൽ വച്ചാണ് മുഹമ്മദ് ആദ്യം പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. വിവാഹം കഴിക്കാം എന്ന് പറഞ്ഞു പിന്നീട് നിരന്തര പീഡനങ്ങൾക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി ഗർഭിണിയായത്. ഈ ഗർഭം അലസിയിരുന്നു. കഥയറിഞ്ഞപ്പോൾ കന്നഡക്കാരായ കുടുംബം യുവതിയെ വീട്ടിൽ നിന്നും അടിച്ചിറക്കി. വീട്ടിൽ കയറേണ്ട എന്നാണ് പെൺകുട്ടിയോട് വീട്ടുകാർ പറഞ്ഞത്. ജീവിക്കണമെന്നുണ്ടെങ്കിൽ മുഹമ്മദ് ദിലീപിനു കൂടെ ജീവിക്കുക. അല്ലെങ്കിൽ എന്തെങ്കിലും ചെയ്ത് ജീവിക്കുക. വീട്ടിലേക്ക് വരേണ്ട. ഇതാണ് വീട്ടുകാരുടെ നിലപാട്. ഇതോടെയാണ് കാമുകനെ തേടി പെൺകുട്ടി തിരുവനന്തപുരത്ത് എത്തിയത്.
കേരളത്തിൽ എത്തിയ പെൺകുട്ടി തിരുവനന്തപുരം റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയാണ് കാട്ടാക്കട പൊലീസിന് കൈമാറിയത്. കാട്ടാക്കട പൊലീസാണ് അന്വേഷിക്കുന്നത്. പെൺകുട്ടിക്ക് ആദ്യ പീഡനമേറ്റത് തൃശൂരിൽ വച്ചായതിനാൽ കേസ് തൃശൂർ പൊലീസിന് കൈമാറുമെന്നു കാട്ടാക്കട സിഐ ഡി.ബിജുകുമാർ മറുനാടനോട് പറഞ്ഞിരുന്നു. . പെൺകുട്ടിയുമായുള്ള അവിഹിതം അറിഞ്ഞു യാഥാസ്ഥിതിക മുസ്ലിം കുടുംബമായ മുഹമ്മദിന്റെ വീട്ടിലും ഉരുൾപൊട്ടൽ നടന്നിട്ടുണ്ട്. മുഹമ്മദിന്റെ പിതാവുമായി മുഹമ്മദ് വാക്ക് തർക്കം നടന്നിരുന്നു. ഈ തർക്കത്തിന്നോടുവിൽ അവനു രണ്ടെണ്ണം പൊട്ടിച്ചു എന്നാണ് മുഹമ്മദിന്റെ പിതാവ് പൊലീസിനോട് പറഞ്ഞത്. ഈ അടി കിട്ടിയ ശേഷം വീട്ടിൽ നിന്നിറങ്ങിയ മുഹമ്മദ് പിന്നീട് വീട്ടിലേക്ക് വന്നില്ലെന്നാണ് കാട്ടാക്കട പൊലീസിനോട് പിതാവ് വെളിപ്പെടുത്തിയത്. പെൺകുട്ടിയും കാമുകൻ ഇല്ലാതെ മടങ്ങില്ലെന്ന തീരുമാനത്തിലാണ്. കർണാടകയിലെ ജാതി പ്രശ്നങ്ങൾ അറിയാവുന്നതിനാൽ വീട്ടിൽ ഇനി കാലുകുത്താൻ കഴിയില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. ഇതോടെയാണ് പെൺകുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയത്. പൊലീസ് കേസ് ആയതിനാലും വീട്ടിലെ പ്രശ്നങ്ങൾ മുൻനിർത്തിയും മുഹമ്മദും തത്ക്കാലം വീട്ടിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലെന്നാണ് പൊലീസ് അനുമാനം. അതിനാൽ മുഹമ്മദ് തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.
കാട്ടാക്കട കുറ്റിച്ചൽ സ്വദേശിയാണ് മുഹമ്മദ് ദിലീപ്. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ അംഗം. കുടുംബത്തിൽ ഒരു മകൻ മാത്രമാണ്. മറ്റുള്ളത് പെൺകുട്ടികളാണ്. അതിനാൽ കുടുംബത്തിന്റെ പ്രതീക്ഷ മുഹമ്മദ് ദിലീപിലായിരുന്നു. ബംഗളൂരുവിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിനാണ് മുഹമ്മദ് അവിടെയെത്തിയത്. പൊലീസ് വിശദീകരിക്കുന്നത് പ്രകാരം ആചാര്യ ഇൻസ്റ്റിട്ട്യൂട്ട് എന്ന സ്ഥാപനത്തിലാണ് മുഹമ്മദ് പഠിച്ചു കൊണ്ടിരുന്നത്. ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് കന്നഡക്കാരിയായ ഹിന്ദു പെൺകുട്ടിയുമായി മുഹമ്മദ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. കേരളത്തിലേക്കുള്ള ഒരു യാത്രയ്ക്കിടെ തൃശൂരിൽ തങ്ങിയപ്പോൾ മുഹമ്മദ് ശാരീരിക ബന്ധവും പുലർത്തി. പിന്നെ ശാരീരിക ബന്ധങ്ങൾ പതിവുമാക്കി. ഇതിന്നിടയിൽ പെൺകുട്ടി ഗർഭിണിയായി. ഒരു തവണ ഗർഭവും അലസി. വിവാഹം കഴിക്കാം എന്നാണ് മുഹമ്മദ് പറഞ്ഞത്. പെൺകുട്ടി ഈ വാക്ക് വിശ്വസിക്കുകയും ചെയ്തു.
എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മുഹമ്മദിന് പെൺകുട്ടിയെ മടുത്തു. ഇത് പെൺകുട്ടി മനസിലാക്കി. ഇതോടെയാണ് മുഹമ്മദിനെ തേടി പെൺകുട്ടി കേരളത്തിൽ എത്തുന്നത്. മാസങ്ങൾക്ക് മുൻപ് ഇയാളെ അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയ പെൺകുട്ടി പൊലീസിനെ സമീപിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പെൺകുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു. കേസ് എടുത്ത മ്യൂസിയം പൊലീസ് മുഹമ്മദ് ദിലീപിനെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി. വിവാഹം കഴിക്കാമെന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിലും യുവാവ് സമ്മതിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും വിവാഹം കഴിക്കാൻ തയ്യാറായില്ല. ഇതോടെയാണ് വീണ്ടും പെൺകുട്ടി തിരുവനന്തപുരത്ത് എത്തിയത്.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- കാട്ടക്കടയിലെ എസ് എഫ് ഐ ആൾമാറാട്ടം നേതാക്കളിൽ എത്തില്ല
- കാട്ടക്കടയിൽ എല്ലാം പ്രിൻസിപ്പളിൽ തീരുമോ? പുറത്തു വരുന്നത് അട്ടിമറി സൂചനകൾ
- പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിന്റെ മുൻകൂർ ജാമ്യഹർജി ശനിയാഴ്ച
- കാട്ടക്കടയിലെ കള്ളി പൊളിച്ചത് സിപിഎമ്മിലെ ആറ്റിങ്ങലുകാർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്