ടെൻഡർ വിളിക്കാതെ നിയമസഭാ ഡിജിറ്റലാക്കാനുള്ള 40 കോടിയുടെ പണിയുടെ കരാർ സിപിഎം ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക്; സർക്കാർ നടപടി ടെൻഡർ ഇല്ലാതെ കരാർ നൽകരുതെന്ന സി.എ.ജിയുടെ നിർദ്ദേശം മറികടന്ന്; ഊരാളുങ്കലിനെ തിരഞ്ഞെടുത്തത് കേന്ദ്രസർക്കാരിന്റെ എൻ.ഐ.സി, കെൽട്രോൺ, സി-ഡിറ്റ് തുടങ്ങിയ പ്രമുഖരെ തഴഞ്ഞ്; താത്പര്യപത്രത്തിന്റെയും പദ്ധതി രൂപരേഖയുടെയും അടിസ്ഥാനത്തിൽ ഊരാളുങ്കലിനെ നിശ്ചയിച്ചെന്ന് സ്പീക്കർ; ഡിജിറ്റൽ നിയമസഭ കരാറിൽ അഴിമതി പുകയുന്നു
പി വിനയചന്ദ്രൻ
തിരുവനന്തപുരം: നിയമസഭ കടലാസ് രഹിത ഡിജിറ്റൽ സഭയാക്കി മാറ്റാനുള്ള കരാർ സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ ഊരാളുങ്കൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൈബർ പാർക്കിന് നൽകിയതിനെച്ചൊല്ലി വിവാദം. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇൻഫോമാറ്റിക് സെന്റർ (എൻ.ഐ.സി), കേരളത്തിലെ കെൽട്രോൺ, പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റ് എന്നിവയെ തഴഞ്ഞാണ് ഊരാളുങ്കലിനെ ഡിജിറ്റൽ വത്കരണത്തിന്റെ കരാർ ഏൽപ്പിച്ചത്. ടെൻഡർ വിളിച്ച്, ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്നവർക്ക് കരാർ നൽകണമെന്നാണ് ചട്ടമെങ്കിലും, ടെൻഡർ വിളിച്ചിട്ടില്ലെന്നും താത്പര്യപത്രം (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ്) ക്ഷണിക്കുക മാത്രമാണ് ചെയ്തതെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വെളിപ്പെടുത്തിയതോടെയാണ് കള്ളക്കളിയുടെ ചുരുളഴിഞ്ഞത്. വേഗത്തിൽ പണി തീർക്കാനുള്ള ഊരാളുങ്കലിന്റെ കഴിവ് പരിഗണിച്ച് അവരെ പണി ഏൽപ്പിച്ചതായാണ് വിവരം. ഈ സർക്കാരിന്റെ തുടക്കം മുതൽ ഊരാളുങ്കലിന് വഴിവിട്ട സഹായം ചെയ്യുന്നതിനെതിരേ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
കേന്ദ്രസർക്കാരിന്റെ നാഷണൽ ഇ-വിധാൻ സഭ എന്ന സോഫ്റ്റ്വെയർ ലഭ്യമായിരിക്കെയാണ് 40കോടി ചെലവിൽ ഊരാളുങ്കലിന്റെ സ്വകാര്യ സോഫ്റ്റ്വെയർ വാങ്ങുന്നത്. സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി, ക്രമസമാധാന പ്രശ്നങ്ങൾ, കണക്കുകൾ അടക്കം സമഗ്രമായ വിവരങ്ങളാണ് നിയമസഭയുടെ വിവരശേഖരത്തിലുള്ളത്. ഇതും നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ലൈബ്രറിയും സ്വകാര്യ സോഫ്റ്റ്വെയറിൽ ഡിജിറ്റലാക്കുന്നതിൽ കള്ളക്കളിയുണ്ടെന്നാണ് ആരോപണം. വിവരങ്ങൾ വിറ്ര് കാശാക്കാൻ വഴിയൊരുക്കുമെന്നും ആശങ്കയുണ്ട്. എംഎൽഎമാർക്ക് ഏത് രേഖയും വിരൽത്തുമ്പിൽ ലഭ്യമാക്കുമെന്നും നിയമസഭയിൽ വരുന്ന വിവരങ്ങൾ നിശ്ചിതസമയത്തിന് മുൻപ് എംഎൽഎമാർക്ക് മുന്നിലുള്ള ലാപ്ടോപ്പിൽ ലഭ്യമാവുമെന്നുമാണ് സ്പീക്കർ പറയുന്നത്.
ഇതിനായി നിയമസഭയ്ക്കുള്ളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും. ഇപ്പോൾ സഭയ്ക്കുള്ളിൽ മൊബൈൽ ഡാറ്റാ ജാമർ സ്ഥാപിച്ചിരിക്കുകയാണ്. സ്പീക്കറുമായുള്ള ആശയവിനിമയം, ബഡ്ജറ്റ് അവതരണം, ബഡ്ജറ്റ് വിശദാംശങ്ങൾ എന്നിവയെല്ലാം ഡിജിറ്റലാവും. സഭയുടെ ലൈബ്രറിയും ആർക്കൈവ്സും ഡിജിറ്റലാവും. ഒരുവർഷം പ്രിന്റിംഗിന് 35മുതൽ 40കോടി വരെ ചെലവുണ്ട്. ഈ തുകയ്ക്ക് ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാമെന്നാണ് സ്പീക്കറുടെ അവകാശവാദം. പ്രിന്റിങ് വിഭാഗത്തിലെ നിരവധി ജീവനക്കാരുടെ ജോലി പോവുന്ന ഇടപാടാണിത്.
കരാർ വിളിച്ചാണോ ഊരാളുങ്കൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെ ഡിജിറ്റലൈസേഷൻ പ്റവർത്തനം ഏൽപിച്ചതെന്ന് മാധ്യമ പ്റവർത്തകർ ചോദിച്ചപ്പോൾ കരാറിന്റെ ആവശ്യമില്ലെന്നും താൽപര്യപത്റം ക്ഷണിച്ചാണ് ഇവരെ തെരഞ്ഞെടുത്തതെന്നും സ്പീക്കർ പറഞ്ഞു. സൊസൈറ്റിയുടെ വൈദഗ്ധ്യവും പദ്ധതി സമയത്തു തീർക്കാനുള്ള മികവും പരിഗണിച്ചാണ് പദ്ധതി ഇവരെ ഏൽപിച്ചത്. കെൽട്റോൺ അടക്കമുള്ള സർക്കാർ ഏജൻസികളും താൽപര്യപത്റം ക്ഷണിച്ചപ്പോൾ പങ്കെടുത്തിരുന്നു- സ്പീക്കർ വ്യക്തമാക്കി. എന്നാൽ കെൽട്രോണിനെ തഴഞ്ഞ് ഊരാളുങ്കലിനെ വളർത്താൻ എൽ.ഡി.എഫ് സർക്കാർ നടത്തുന്ന ശ്രമങ്ങൾ നേരത്തേയും വിവാദമായിരുന്നു.
2012-ൽ മാത്രമാണ് ഉരാളുങ്കൽ സൊസൈറ്റി സൈബർ രംഗത്തേക്ക് വന്നിട്ടുള്ളത്. എന്നാൽ ദീർഘകാലമായി രംഗത്തുള്ള സി-ഡിറ്റിനെ ഒഴിവാക്കിയത് രാഷ്ട്രീയ താൽപര്യം മാത്രം കണക്കിലെടുത്താണ്. പൊതുമരാമത്ത് വകുപ്പിലെ വൻ തുകയുടെ കരാറുകൾ സിപിഎമ്മിന് ബന്ധമുള്ള ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപിച്ചതിന് എതിരെ 2018ൽ പുറത്തുവന്ന സി.എ.ജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടിൽ രൂക്ഷവിമർശനമുണ്ടായിരുന്നു. 809.93 കോടി രൂപയുടെ പ്രവൃത്തികളാണ് ടെണ്ടർ വിളിക്കാതെ ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയത്. ടെണ്ടർ ഇല്ലാതെ കരാർ നൽകിയത് വഴി ഊരാളുങ്കൽ സൊസൈറ്റിക്ക് അനർഹമായ ആനുകൂല്യം കിട്ടിയെന്നാണ് വിമർശനം. കരാറുകൾ നൽകിയതിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സി.എ.ജി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ വിമർശനം ഏറ്റുവാങ്ങിയ സ്ഥാപനത്തെ വീണ്ടും സൈറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചതിലും ദുരൂഹതയുണ്ട്.
നിയമസഭ ഡിജിറ്റൽവത്കരണത്തിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെയും പൊതുജന പരാതി പരിഹാര സെല്ലിന്റെയും പോർട്ടലുകളായ സി.എം.ഡി.ആർ.എഫിനും സി.എം.ഒയ്ക്കും പുറമേ നിരവധി സൈറ്റുകൾ സി-ഡിറ്റിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ നീക്കം നടക്കുന്നുണ്ട്. കെ.എസ്.എഫ്.ഇ, കെ.എസ്.ആർ.ടി.സി ഓൺലൈൻ റിസർവേഷൻ, കേരള സർക്കാർ പദ്ധതിയായ ഓൺലൈൻ ടാക്സി, വിവിധ വകുപ്പുകളിലെ ഫയലിൽ ഉദ്യോഗസ്ഥരുടെ ആശയവിനിമയം ഡിജിറ്റലൈസ് ചെയ്യുന്നതിനായി രൂപീകരിക്കുന്ന കേരള കമ്യൂണിക്കേഷൻ സർവീസിന്റെ വെബ്സൈറ്റ് എന്നിവയാണ് സി-ഡിറ്റിൽ നിന്നും മാറ്റി സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നീക്കം സജീവമാക്കിയിട്ടുള്ളത്. സൈറ്റുകളുടെ പ്രവർത്തന നിർവഹണ ചുമതല സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിക്കുക വഴി നിലവിൽ സി-ഡിറ്റിന് ലഭിക്കുന്ന വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാവും.
കെ.എസ്.എഫ്.ഇ സൈറ്റിന്റെ പ്രവർത്തനങ്ങൾ സ്വകാര്യ കമ്പനിയായ ഓസ്പിന് നൽകാനുള്ള ശ്രമങ്ങളാണ് ഊർജിതമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കെ.എസ്.എഫ്ഇയുടെ പുതിയ ലോഗോ ഓസ്പിനാണ് നിർമ്മിച്ച് നൽകിയത്. സ്വകാര്യ കമ്പനിയായ ഓസ്പിന്റെ ലോഗോയോട് സാമ്യമുള്ള ലോഗോയാണ് ഇപ്പോൾ കെ.എസ്.എഫ്.ഇ ഉപയോഗിക്കുന്നത്. ലോഗോ നിർമ്മാണം, പുറത്തിറക്കൽ ചടങ്ങ് എന്നിവയ്ക്കായി ഒരു കോടി രൂപയോളം ചെലവഴിച്ചെന്നും ആരോപണമുണ്ട്. തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രൂപം കൊള്ളുന്ന കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനത്തിന്റെ വെബ്സൈറ്റ് നിർമ്മാണ ജോലികൾ ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപിക്കാൻ തീരുമാനമായിട്ടുണ്ട്.
സംസ്ഥാന ആസൂത്രണ വകുപ്പ് സാമ്പത്തിക സഹായം ചെയ്യുന്ന പദ്ധതി ഊരാളുങ്കൽ സൊസൈറ്റി നൽകിയ പദ്ധതി രേഖ അംഗീകരിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനെ നോക്കുകുത്തിയാക്കിയാണ് സിപിഎം ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് പദ്ധതി തീറെഴുതാൻ നീക്കം നടക്കുന്നത്.സി-ഡിറ്റ് നിലവിൽ ബിവറേജസ് കോർപറേഷന് വേണ്ടി ഉൽപാദിപ്പിക്കുന്ന ഹോളോഗ്രാം മുദ്രകൾ മുമ്പ് നൽകിയിരുന്ന സ്വകാര്യ സ്ഥാപനത്തിന് വിട്ടുനൽകാനുള്ള ആലോചനകളും ഊർജിതമായി നടക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍