കരുണയുടെ പേരിൽ വിശ്വാസികളിൽ നിന്ന് പത്ത് ശതമാനം പിരിച്ച സഭ പാവങ്ങൾക്ക് കൊടുക്കുന്നത് നക്കാപ്പിച്ച മാത്രം; വൈദികരുടെ ശമ്പളം 60 ശതമാനം കൂട്ടിയപ്പോഴും കപ്യാന്മാർക്കും തൂപ്പുകാർക്കും നയാപൈസ കൊടുത്തില്ല; പോപ് ഫ്രാൻസിസ് പ്രഖ്യാപിച്ച കരുണയുടെ വർഷം ലാഭമാക്കി കേരളത്തിലെ കത്തോലിക്കാ സഭ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രാർത്ഥന ചൊല്ലിയതു കൊണ്ടു നിർമ്മല മനസാക്ഷിയുണ്ടെന്ന് അവകാശപ്പെടാൻ സഭക്കോ ക്രിസ്ത്യാനിക്കോ സാധിക്കില്ല. ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് കാരുണ്യത്തിനായി നിലവിളിച്ചുകൊണ്ടിരിക്കുന്നു ദാരിദ്ര്യത്തിന്റെ വിവിധ ഭാവങ്ങളെ അവഗണിക്കാനാവില്ല. കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ സെപ്റ്റംബറിൽ ലോകത്തോടു പറഞ്ഞതാണിത്. ഈ ലക്ഷ്യം മുൻ നിർത്തിയാണ് മാർപ്പാപ്പ കരുണയുടെ വർഷം പ്രഖ്യാപിച്ചത്. എന്നാൽ മാർപ്പാപ്പ ഉദ്ദേശിച്ചതിനെ എല്ലാ അർത്ഥത്തിലും കേരളത്തിലെ കത്തോലിക്കാ സഭ അട്ടിമറിച്ചു. സഭയക്ക് കാശുണ്ടാക്കാനുള്ള പദ്ധതിയായി ഇതും മാറി.
സഭയും സഭാമക്കളമടങ്ങിയ ക്രിസ്തു അനുയായികളെ കരുണ കാട്ടുന്നവരാകാനായാണ് കഴിഞ്ഞ വർഷം മാർപ്പാപ്പ കരുണയുടെ വർഷം പദ്ധതി പ്രഖ്യാപിച്ചത്. സഭാ വിശ്വാസികൾ വരുമാനത്തിന്റെ 10% പള്ളിക്കായി നീക്കി വയ്ക്കണമെന്നാണ്. എല്ലാ പള്ളികളുടെയും വരവ് ചെലവു കണക്കുകൾ വർഷത്തിലൊരിക്കൽ രൂപത പരിശോധിക്കും. വരുമാനത്തിന്റെ 7 മുതൽ 9 വരെ ശതമാനം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം എന്നായിരുന്നു നിർദ്ദേശം.
മാർപ്പാപ്പ പറഞ്ഞത് അനുസരിച്ച് വിശ്വാസികളിൽ ബഹുഭൂരിഭാഗവും കാരുണ്യ വർഷത്തിന് അവരുടെ ഭാഗം നൽകി. എന്നാൽ കേരള കത്തോലിക്ക സഭ മാർപ്പാപ്പയുടെ 'കരുണ' പൂർണ്ണമായി ഒഴിവാക്കി വിവിധ ദേവാലയങ്ങളിൽ 'കരുണയുടെ വാതിലുകൾ' മാത്രം സ്ഥാപിച്ച് ആ ചടങ്ങ് പൂർത്തിയാക്കി.
ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും പൂർണ്ണമായി അവഗണിച്ചു എന്ന് വിവിധ പള്ളികളുടെയും രൂപതകളുടെയും വരവ്െചലവുകണക്കുകളിൽ വ്യക്തമാണ്. വിശ്വാസികളിൽ നിന്ന് ദശാംശം കൃത്യമായി വാങ്ങിച്ച വൈദികരും മെത്രാന്മാരും ദശാംശം കൊടുക്കൽ അവർക്കു ബാധകല്ല എന്ന നിലപാട് എടുത്തു. എന്നാൽ മാർപ്പാപ്പ പ്രഖ്യാപിച്ച കാരുണ്യ വർഷത്തിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി മിക്ക പള്ളികളും വേണ്ടത്ര തുക വിനിയോഗിച്ചതുമില്ല.
ഒരു കോടിയും മൂന്നു കോടിയും ഒക്കെ വാർഷിക വരുമാനമുള്ള പള്ളികളിൽ ഒരു ലക്ഷം രൂപ പോലും കാരുണ്യ പ്രവൃത്തികൾക്കായി ഉപയോഗിച്ചില്ല. പള്ളിക്കാരുടെ വാർഷിക കണക്കുകൾ പരിശോധിച്ച വൈദികനായ അരമനയിലെ ചാൻസിലർമാരും അധികാരപ്പെട്ടവരും ഇത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു.
ഇതോടെയാണ് കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ നിലപാടുകൾ സംശയ നിഴലിലായത്. എന്തുകൊണ്ട് മാർപ്പാപ്പ നിർദ്ദേശിച്ച തുക കാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കാത്ത പള്ളികൾക്കെതിരെ സഭ നടപടിയെടുത്തില്ലെന്നതാണ് ഉയരുന്ന ചോദ്യം. ഇത്തരം കള്ളക്കളി നടത്തിയ ഇടവക വികാരിക്കും മറ്റും വിശദ്ധീകരണ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകിയുമില്ല. ഇതിനൊപ്പം കാരുണ്യപ്രവൃത്തികൾക്കു മുൻകൂട്ടി നിശ്ചയിച്ച പണം കൊടുത്തിട്ടില്ലെന്നു മാത്രമല്ല വികാരിമാരുടെ ശമ്പളം 60% ഒറ്റയടിക്കു കൂടി. 7500 രൂപ പ്രതിമാസ ശമ്പളമുണ്ടായിരുന്ന വാകാരിമാരുടെ ശമ്പളം 12000 ആയി ഉയർത്തി.
എന്നാൽ പള്ളിയിലെ മറ്റു പണികൾ ചെയ്യുന്ന ദിവസം മുഴുവൻ ജോലിയെടുക്കുന്നവരുടെ ശമ്പളം കൂട്ടിയില്ല. മിക്ക പള്ളികളിലെ കപ്പ്യാരുമാരും മറ്റ് ജോലിയെടുക്കുന്നവരും ദാരിദ്ര്യത്തിൽ ജീവിക്കുന്നവരാണ്. ഇവർ മറ്റു ജോലിയോ വരുമാന മാർഗ്ഗമോ ഇല്ലാത്തവരുമാണ്. 5 അംഗ കുടുംബം ഉള്ള കപ്പ്യാരുടെ ശമ്പളം ഇപ്പോഴും 5000 രൂപ മാത്രം. അവിടെ ആരും കാരുണ്യം കാണിച്ചില്ല. അവരുടെ ശമ്പളം കൂട്ടിയുമില്ല. പള്ളിയിലെ തൂപ്പുകാർക്ക് പോലും കൂലി കൂട്ടി നൽകിയില്ല. ഇതും കാരുണ്യവർഷത്തിൽ സഭയിൽ വലിയ ചർച്ചയാവുകയാണ്. സ്വന്തം പോക്കറ്റ് വീർപ്പിക്കാനുള്ള സാധ്യതകളാണ് മെത്രാന്മാരും ഇടവക വികാരിമാരും കാരുണ്യ വർഷത്തിൽ ചെയ്തതെന്നാണ് ആക്ഷേപം.
കാരുണ്യ വർഷം വാക്കുകളിൽ ഒതുക്കി നിർത്താതെ പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്നായിരുന്നു മാർപ്പാപ്പയുടെ ആഹ്വാനം. ദരിദ്രർക്കു നീതിയും ന്യായവും ലഭിക്കുവാൻ അധികാരികൾ ശ്രദ്ധിക്കുമെങ്കിൽ, അതാണ് കാരുണ്യമെന്നും വിശദീകരിച്ചിരുന്നു. ഇതാണ് കേരളത്തിൽ കത്തോലിക്കാ സഭ അട്ടിമറിച്ചത് എന്നാണ് ആക്ഷേപം. അസാധാരണ ജൂബിലി വർഷമായാണ് ഫ്രാൻസിസ് മാർപാപ്പ കാരുണ്യ വർഷത്തെ വിശേഷിപ്പിക്കുന്നത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ലാൻട്രൻ ബസലിക്കയുടെ വാതിലുകൾ തുറന്ന് കൊണ്ടാണ് അസാധാരണ ജൂബിലി വർഷം മാർപാപ്പ പ്രഖ്യാപിച്ചത്. ഇതിന് സമാനമായി ലോകത്തെല്ലായിടത്തുമുള്ള കത്തോലിക്കാ രൂപതകളിലും കാരുണ്യ വർഷത്തോടനുബന്ധിച്ച് പ്രധാന ദേവാലയത്തിലെ വാതിലുകൾ തുറന്നു. പക്ഷേ അതിനപ്പുറത്ത് കാരുണ്യം എത്തിച്ച ഇടവകകൾ കുറവായിരുന്നു. ഇതാണ് ചർച്ചകൾക്ക് വഴിവയ്ക്കുന്നത്.
അതിനിടെ കാരുണ്യ വർഷത്തിന്റെ സമാപനത്തിൽ സഭയുടെ സ്കൂളുകളിലും കോളേജുകളിലും മെത്രാന്മാർ നടത്തുന്ന ബന്ധു നിയമനങ്ങളും വിവാദമാവുകയാണ്. സർക്കാർ ശമ്പളം നൽകുന്ന സഭാ സ്ഥാപനങ്ങളിലാണ് ഏറ്റവും അധികം 'ബന്ധു നിയമനങ്ങൾ' നടക്കുന്നതെന്നാണ് ആരോപണം. അദ്ധ്യാപകരായി നിയമിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം മെത്രാനോടടുത്തു നിൽക്കുന്ന വൈദികരുടെ അടുത്ത ബന്ധുക്കളാണ്. സർക്കാർ ശമ്പളം നൽകുന്നതിനാൽ ഈ ബന്ധുക്കളുടെ നിയമനവും അന്വേഷണ പരിധിയിൽ വരേണ്ടതാണെന്നും സഭാ വിശ്വാസികൾ തന്നെ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍