ഇടതു മുന്നണിയിലേക്ക് വരാൻ പദ്ധതിയിടുന്നുവെങ്കിൽ ഉടൻ തീരുമാനം എടുക്കാൻ മാണിക്കും ഫ്രാൻസിസ് ജോർജിനും സിപിഎമ്മിന്റെ അന്ത്യശാസനം; ആരു പോയാലും യുഡിഎഫ് വിടില്ലെന്ന് തീർത്ത് പറഞ്ഞ് ജോസഫ്; പൂഞ്ഞാർ കൊടുക്കാമെന്ന് മാണി സമ്മതിച്ചപ്പോൾ ഫ്രാൻസിസ് ജോർജിന് ഇടുക്കി വേണം; കേരളാ കോൺഗ്രസ് രാഷ്ട്രീയം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടതു മുന്നണയിലേക്ക് വരാൻ ആഗ്രഹിക്കുന്നുള്ളവർ ദിവസങ്ങൾക്കുള്ളിൽ നിലപാട് വിശദീകരിക്കണമെന്ന് സിപിഐ(എം) നേതൃത്വം. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനും ഫ്രാൻസിസ് ജോർജ് പക്ഷത്തിനുമാണ് സിപിഐ(എം) അന്ത്യശാസനം നൽകുന്നത്. യുഡിഎഫുമായി വിലപേശലിന് ഇടതു പക്ഷത്തെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് നിലപാട്. നേരത്തെ ജെഡിയുവുമായി സിപിഐ(എം) അടുക്കാൻ ശ്രമിച്ചിരുന്നു. മുന്നണി മാറ്റ ചർച്ചകൾ സജീവമാക്കി കോൺഗ്രസിൽ നിന്നും രാജ്യസഭാ സീറ്റ് ഉറപ്പിച്ചെടുക്കുകയാണ് ജെഡിയു നേതാവ് വീരേന്ദ്ര കുമാർ ചെയ്തത്. ഇത്തരം തിരിച്ചടികൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നിലപാട് എത്രയും വേഗം വ്യക്തമാക്കണമെന്നാണ് സിപിഐ(എം) നിലപാട്.
ഡൽഹിയിൽ ചർച്ചകൾ പൂർത്തിയാക്കിയ സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണും പിണറായി വിജയനും സിപിഎമ്മിന്റെ സ്ഥാനാർത്ഥിപട്ടികയ്ക്ക് രൂപം നൽകുകയാണ്. ഈ ആഴ്ച തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഈ സാഹചര്യത്തിൽ ആർക്കുമായി കാത്തിരിക്കാൻ കഴിയില്ല. യുഡിഎഫ് നൽകുന്നതിനേക്കാൾ പരിഗണന കെ എം മാണിയുടെ കേരളാ കോൺഗ്രസിന് സിപിഐ(എം) നൽകും. പാലായിലെ മാണിയുടെ സ്ഥാനാർത്ഥിത്വത്തിൽ മാത്രമാണ് ഭിന്നാഭിപ്രായമുള്ളത്. ഫ്രാൻസിസ് ജോർജാക്കട്ടെ സിപിഎമ്മുമായി ആദ്യവട്ട ചർച്ച നടത്തിക്കഴിഞ്ഞു. എന്നാൽ ഫ്രാൻസിസ് ജോർജിന് സീറ്റ് നൽകി യുഡിഎഫിൽ നിർത്താൻ നീക്കം സജീവമാണ്. പിജെ ജോസഫ് ആകെട്ടെ എന്തുവന്നാലും ഇടതുപക്ഷത്തേക്കില്ലെന്ന നിലപാടിലും. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസിലെ ആശയക്കുഴപ്പം സിപിഐ(എം) തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ഉടൻ നിലപാട് അറിയിക്കാൻ കേരളാ കോൺഗ്രസിനും ഫ്രാൻസിസ് ജോർജിനും നിർദ്ദേശം നൽകിയത്.
വളരെ നേരത്തെ തന്നെ മാണിയെ ഇടതുപക്ഷത്ത് എത്തിക്കാൻ സിപിഐ(എം) ശ്രമിച്ചിരുന്നു. അതിനിടെയാണ് ബാർ കോഴ ആരോപണങ്ങൾ എത്തിയത്. ഇതോടെ മാണിക്ക് സിപിഐ(എം) എതിരുമായി. എന്നാൽ ബാർ കോഴയിലെ ഗൂഢാലോചന തുറന്നു പറഞ്ഞ് മാണിയെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാൻ സിപിഐ(എം) ആഗ്രഹിക്കുന്നു. ഇത്തരം പരോക്ഷ ചർച്ചകൾ നടക്കുകയും ചെയ്തു. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഇടതുപക്ഷത്തിന് മുൻതൂക്കമുണ്ടാക്കാൻ കേരളാ കോൺഗ്രസിലൂടെ കഴിയുമെന്നാണ് സിപിഐ(എം) പ്രതീക്ഷ. എന്നാൽ മാണി മനസ്സ് തുറക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇനിയും കാത്തിരിക്കുന്നത് ഇടതുമുന്നണിയിലെ സീറ്റ് ചർച്ചകളെ ബാധിക്കുമെന്ന് സിപിഐ(എം) കരുതുന്നു. അതുകൊണ്ടാണ് എത്രയും വേഗം നിലപാട് അറിയിക്കാനുള്ള നിർദ്ദേശം.
നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ പി.ജെ. ജോസഫിനെ കൈവിട്ട് പുറത്തേക്കിറങ്ങാൻ ചില ജോസഫ് ഗ്രൂപ്പ് നേതാക്കൾ ആലോചിക്കുന്നത്. എന്നാൽ യു.ഡി.എഫ് വിട്ട് വീണ്ടും മറ്റൊരു മുന്നണിയുടെ ഭാഗമാകാൻ പി.ജെ. ജോസഫിന് താൽപര്യമില്ല. യു.ഡി.എഫ് വിടില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറയുകയും ചെയ്യുന്നു. വീണ്ടും മുന്നണി വിട്ടാൽ അത് അവസരവാദ രാഷ്ട്രീയമായി ചിത്രീകരിക്കപ്പെടുമെന്നാണ് പി.ജെ. ജോസഫിന്റെ നിലപാടത്രേ. ഇദ്ദേഹത്തിനൊപ്പം മോൻസ് ജോസഫ്, ടി.യു. കുരുവിള എന്നിവർക്കും യു.ഡി.എഫ് വിടുന്നതിനോട് താൽപര്യമില്ല. മാണി ഗ്രൂപ്പിന്റെ ഭാഗമായപ്പോൾ കഴിഞ്ഞ തവണ ലഭിച്ചത് നാല് സീറ്റാണ്. ഇക്കുറി ജോസഫ് വിഭാഗത്തിലെ പ്രധാന നേതാക്കളായ ഫ്രാൻസിസ് ജോർജ്, ആന്റണി രാജു എന്നിവർക്ക് മത്സരിക്കാൻ രണ്ടുസീറ്റ് കൂടി വേണമെന്ന കടുത്ത നിലപാടിലാണ് ജോസഫ് വിഭാഗം.
ഇതാണ് പ്രശ്നങ്ങൾക്ക് കാരണം. ജോസഫ് ഗ്രൂപ്പിലെ ഫ്രാൻസിസ് ജോർജിനുവേണ്ടി പൂഞ്ഞാർ സീറ്റും ആന്റണി രാജുവിനുവേണ്ടി കൊല്ലത്തെ കുണ്ടറയോ തിരുവനന്തപുരത്ത് ഏതെങ്കിലും സീറ്റോ ആണ് ആദ്യം ചോദിച്ചത്. പിളർപ്പ് ഒഴിവാക്കാൻ ഫ്രാൻസിസ് ജോർജിന് പൂഞ്ഞാർ നൽകാൻ മാണി തയ്യാറുമാണ്. അപ്പോഴേക്കും തനിക്ക് ഇടുക്കി വേണമെന്നായി ഫ്രാൻസിസ് ജോർജ്. ഇതോടെ വീണ്ടും പ്രതിസന്ധി രൂക്ഷമായി. നിലപാട് ജോസഫ് വിഭാഗം കടുപ്പിച്ചതോടെ കഴിഞ്ഞദിവസം കെ.എം. മാണിയും പി.ജെ. ജോസഫും തമ്മിൽ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ആറ് സീറ്റ് കൂടിയേ തീരൂ എന്ന് ജോസഫ് ഉറപ്പിച്ച് പറയുകയും ചെയ്തു. യു.ഡി.എഫിൽ നിന്ന് കൂടുതൽ സീറ്റുകൾ വാങ്ങിയെടുക്കാൻ ശ്രമിക്കാമെന്ന മാണി കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയാണ് അവരെ തൽക്കാലം തണുപ്പിച്ചത്. ഇതിനൊപ്പമാണ് പൂഞ്ഞാറിൽ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കാൻ മാണി തത്വത്തിൽ തീരുമാനിച്ചത്.
സീറ്റ് കിട്ടാതെ വീണ്ടും തഴയപ്പെട്ടാൽ ജോസഫ് വിഭാഗത്തിലെ ഒരുകൂട്ടം നേതാക്കൾ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്നാണ് സൂചന. ഒപ്പംകൂടാൻ പി.ജെ. ജോസഫ് തയാറായില്ലെങ്കിൽ ജോസഫ് വിഭാഗത്തിൽ പ്രതിസന്ധി മൂർച്ഛിക്കും. അത് ജോസഫ് വിഭാഗത്തെ പിളർപ്പിലെത്തിക്കും. ഇത് ഒഴിവാക്കാനാണ് ജോസഫിന്റെ ശ്രമം. അതിനിടെ ആർക്കെങ്കിലുമോക്കെ സീറ്റു നൽകിയാൽ മാത്രം പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നാണ് ഫ്രാൻസീസ് ജോർജ്ജടക്കമുള്ളവരുടെ നിലപാട്. അതെസമയം ഇടുക്കിയടക്കം പല നിയമസഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി ചർച്ചകൾ ഇടതുമുന്നണി താൽകാലികമായി നിർത്തിവച്ചു.
ഫ്രാൻസിസ് ജോർജിനെ മൂവാറ്റുപുഴയിൽ മത്സരിപ്പിക്കാനാണ് സിപിഐ(എം) ആലോചിക്കുന്നത്. ഇതിനോട് ഫ്രാൻസിസ് ജോർജിനും താൽപ്പര്യമുണ്ട്. പിസി ജോസഫിന് ഇടുക്കിയും നൽകും. ആന്റണി രാജുവിന് തിരുവനന്തപുരത്തെ സീറ്റ് നൽകാനും സിപിഐ(എം) തയ്യാറാണ്. എന്നാൽ ഈ വിഭാഗം ഇപ്പോഴും അന്തിമ നിലപാട് പറയാത്തത് സിപിഎമ്മിനെ വെട്ടിലാക്കുന്നു. കേരളാ കോൺഗ്രസിനുള്ളിൽ സമവായം ഉണ്ടായാൽ കാത്തിരിപ്പ് വെറുതെയാകുമെന്നും അത് ക്ഷീണം ചെയ്യുമെന്നുമാണ് സിപിഐ(എം) വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വേഗത്തിൽ നിലപാട് അറിയിക്കാൻ ഫ്രാൻസിസ് ജോർജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍